തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേര്‍ വിജയിച്ചു. 4,41,103 പേര്‍ പരീക്ഷ എഴുതി യതില്‍ 4,31,162 പേര്‍ വിജ യിച്ചു. 34,313 പേർ മുഴുവൻ എ പ്ലസ് നേടി. കഴിഞ്ഞ വർഷ ത്തേ ക്കാ ൾ (95.98 ശതമാനം) ഉയര്‍ ന്നതാണ് ഇത്ത വണ ത്തെ വിജയ ശത മാനം.
517 സർക്കാർ സ്കൂളു കളും 659 എയ്ഡഡ് സ്കൂളു കളും ഈ വര്‍ഷം 100 ശത മാനം വിജയം കരസ്ഥ മാക്കി.
പട്ടാമ്പി : ആറാമത്തെ തവണ കേരളം സന്തോഷ് ട്രോഫി യില്‍ മുത്തമിട്ടപ്പോള്‍ താര മായത് ഗോൾ കീപ്പർ മിഥുൻ. കളി യിൽ ഉടനീളം കാണിച്ച മിടുക്ക് ഷൂട്ട് ഔട്ടിലും തുടർന്ന പ്പോൾ കേരളം ചരിത്രം കുറിക്കുക യായി രുന്നു. വിജയം ഉറപ്പിച്ച എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം ശങ്കർ സർക്കാർ തൊടുത്ത ഫ്രീ കിക്ക് ഗോൾ പോലും മിഥുനെ തളർത്തിയില്ല.
തളരുന്നതിനു പകരം വിജയം വേണം എന്ന നിശ്ചയ ദാർഡ്യം ആയിരുന്നു ആ മുഖത്ത് അപ്പോൾ തെളിഞ്ഞത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളി ന്റെ രണ്ട് കിക്കുകള്‍ തടുത്ത് കേരള ത്തിന് കിരീടംസമ്മാനിച്ച് ഹീറോ ആയ ഗോള്‍ കീപ്പര്‍ മിഥുന്റെ വീടാണ് മയൂരം.
മത്സരം നടക്കുമ്പോള്‍ മിഥുന്റെ പിതാവും പൊലീസ് ടീം മുന്‍ ഗോള്‍ കീപ്പറും എടക്കാട് സ്‌പെഷല്‍ ബ്രാഞ്ച് എസ്. ഐ. യുമായ വി. മുരളിയും കാവും ഭാഗം ഹൈസ്‌കൂള്‍ അദ്ധ്യാപിക യായ മാതാവ് കെ. പി. മഹിജ യും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റിട്ടും മകന്‍ പതറാതെ കളിച്ചു എന്ന് മുരളി പറഞ്ഞു. എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തില്‍ പിറന്ന ഫ്രീകിക്ക് ഗോള്‍ കേരള ത്തിന് വിജയം നഷ്ട പ്പെടു ത്തുമാ യിരുന്നു. എന്നാല്‍, ഷൂട്ടൗട്ടില്‍ മിഥുന്‍ യഥാര്‍ഥ മികവ് പുറത്തെടുത്തു. അര്‍ഹിച്ച വിജയ മാണ് ടീമി ന്റേത് എന്നും മുരളി പറയുന്നു.
നിലവില്‍ എസ്. ബി. ഐ. ക്കു വേണ്ടി യാണ് മിഥുന്‍ കളി ക്കുന്നത്. ഗോള്‍ കീപ്പർ എന്ന നിലയില്‍ മിഥുന്റെ ആദ്യ ഗുരു അച്ഛന്‍ മുരളി യാണ്. 2007, 2009 വര്‍ഷ ങ്ങളില്‍ കേരള പൊലീസ് ടീമിന്റെ ഗോള്‍ കീപ്പർ ആയി രുന്നു ഇദ്ദേഹം.
കണ്ണൂര്‍ എസ്. എന്‍. കോളജിനു വേണ്ടി യാണ് മിഥുന്‍ ആദ്യം കളിച്ചത്. കണ്ണൂര്‍ സര്‍വ്വ കലാ ശാലയുടെ ഗോള്‍ കീപ്പർ ആയും എറണാ കുളത്തെ ഈഗിൾ എഫ്. സി.ക്കു വേണ്ടി യും മിഥുൻ കളിച്ചിട്ടുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫല മായി ചക്ക യെ സർക്കാർ പ്രഖ്യാപിച്ചു. നിയമ സഭ യില്‍ കൃഷി മന്ത്രി വി. എസ്. സുനിൽ കുമാറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശുപാര്‍ശ പ്രകാര മാണ് ചക്കയെ കേരള ത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് പല തരത്തിൽ പ്പെട്ട 30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വര്‍ഷം ഉൽപാദി പ്പിക്കു ന്നുണ്ട് എന്നു മന്ത്രി പറഞ്ഞു. യാതൊരു വിധ ത്തിലുള്ള വള ങ്ങളും ചക്ക ക്കു വേണ്ടി വരാറില്ല.
ഗ്രാമ ങ്ങളിൽ പ്രത്യേക പരിചരണം എന്നും ഇല്ലാതെ തന്നെ പ്ലാവ് വളരും. കീട നാശിനി പ്രയോഗമി ല്ലാതെ ഉൽപാദി പ്പി ക്കുന്ന അപൂർവ്വം ഫല വര്‍ഗ്ഗ ങ്ങളില്‍ ഒന്നാണ് ചക്ക. അതു കൊണ്ട് തന്നെ മറ്റു സംസ്ഥാന ങ്ങളെ അപേക്ഷിച്ച് കേരള ത്തിലെ ചക്ക ഏറെ ജൈവ ഗുണ ങ്ങള്‍ ഉള്ളതും വിഷമുക്ത മായതും എന്നും കൃഷി മന്ത്രി അറിയിച്ചു.
സംസ്ഥാന ത്തിന്റെ പൂവി നും മരത്തിനും മീനി നും മൃഗ ത്തിനും പക്ഷിക്കും (കണി ക്കൊന്ന, തെങ്ങ്, കരി മീന്‍, ആന, വേഴാമ്പൽ) ഒപ്പം ‘ചക്ക’ ക്കും ലഭിച്ച ഔദ്യോ ഗിക പദവി ‘വേണമെങ്കിൽ ചക്ക വേരി ലും കായ്ക്കും’ എന്ന ഹാഷ് ടാഗ് ചേർത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമ ങ്ങളില്‍ ആഘോഷ മായി മാറിയിരിക്കുകയാണ്.
കൊച്ചി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റി സായി ആന്റണി ഡൊമിനിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധി കാര മേറ്റു. രാജ്ഭവ നിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യ വാചകം ചൊല്ലി ക്കൊടുത്തു.
ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് വിരമിച്ച ഒഴിവിലേക്ക് ആക്ടിംഗ് ചീഫ് ജസ്റ്റിസ്സായിരുന്ന ആൻറണി ഡൊമിനിക്കി നെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് ബുധനാഴ്ച യാണ് രാഷ്ട്ര പതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
കോട്ടയം പൊൻകുന്നം സ്വദേശിയായ ആൻറണി ഡൊമിനിക്ക് മംഗലാപുരം എസ്. ഡി. എം. കോളജിൽ നിന്ന് നിയമ ബിരുദം നേടി. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിലും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി യിലുമായി 1981ൽ പ്രാക്ടീസ് തുടങ്ങി. 1986ൽ ഹൈക്കോടതി അഭിഭാഷകനായി. 2007 ജനുവരി 30 നാണ് കേരള ഹൈക്കോടതി ജഡ്ജിയാകുന്നത്.
തിരുവനന്തപുരം : ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി. ഡി. രാമ കൃഷ്ണന്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് പുരസ്‌കാരം. വയലവാര്‍ രാമ വര്‍മ്മയുടെ ചരമ ദിനമായ ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കും.
2014 ല്‍ പ്രസിദ്ധികരിച്ച ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായകി’എന്ന നോവലി ലൂടെ യാണ് ടി. ഡി. രാമ കൃഷ്ണനെ വയലാര്‍ പുരസ്കാരം തേടി എത്തിയത്. പ്രൊഫസര്‍. തോമസ് മാത്യു, ഡോ. കെ. പി. മോഹനന്‍, ഡോ. അനില്‍ കുമാര്‍ എന്നിവര്‍ ആയി രുന്നു അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍.