കൊവിഡ് പോരാളി കള്‍ക്ക് കൂടുതല്‍ പ്രതിഫലം

August 6th, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തന ങ്ങളില്‍ ഏര്‍പ്പെട്ടി രിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന എന്‍. എച്ച്. എം. ജീവനക്കാരുടെ പ്രതിഫലം പരിമിതം ആയതിനാല്‍ കരാര്‍, ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്ക പ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും.  ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും ഏര്‍പ്പെടു ത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാദ്ധ്യതയായി അനുവദിക്കും.

kerala-government-increase-salary-to-health-workers-on-covid-19-ePathram

ഗ്രേഡ് ഒന്നില്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ഓഫീസര്‍, സ്പെഷ്യലിസ്റ്റ് എന്നിവരുടെ കുറഞ്ഞ വേതനം 40,000 എന്നതില്‍ നിന്നും 50,000 രൂപയാക്കി ഉയര്‍ത്തും. 20 % റിസ്ക് അലവന്‍സും അനുവദിക്കും.

സീനിയര്‍ കണ്‍സള്‍ട്ടന്‍റ്, ഡെന്‍റല്‍ സര്‍ജന്‍, ആയുഷ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങു ന്ന രണ്ടാം കാറ്റഗറിക്ക് 20 % റിസ്ക് അലവന്‍സ് അനുവദിക്കും.

മൂന്നാമത്തെ വിഭാഗത്തിലുള്ള സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമ സിസ്റ്റ്, ടെക്നീഷ്യൻ തുടങ്ങിയവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപയിൽ നിന്നും 20,000 രൂപയായി ഉയര്‍ത്തും. 25 % റിസ്ക് അലവന്‍സും അനുവദിക്കും.

ലാസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ക്ക് ദിവസ വേതനത്തിനു പുറമെ 30 % റിസ്ക് അലവന്‍സ് അനു വദിക്കും.

അധിക ജീവനക്കാര്‍ ഉണ്ടെങ്കില്‍ ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും പുതുതായി നിയമിക്ക പ്പെടുന്ന എല്ലാ ജീവന ക്കാര്‍ക്കും നല്‍കും. വിവിധ രോഗങ്ങള്‍ക്കുള്ള കൊവിഡ് ഹെല്‍ത്ത് പോളിസി പാക്കേജു കള്‍ കെ. എ. എസ്. പി. സ്കീമിന്‍റെ പരിധിയില്‍ വരാത്ത ജീവന ക്കാര്‍ക്കും നല്‍കും.

കൊവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യ മന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയില്‍

July 19th, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചാല്‍ രോഗ ലക്ഷണം ഇല്ലാത്തവരും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരുമായ വൈറസ് ബാധിതര്‍ക്ക് വീടു കളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിലവിലുള്ള രോഗികളില്‍ 60 ശതമാന ത്തിനു മുകളില്‍ ഉള്ളവര്‍ രോഗ ലക്ഷണം ഒന്നും തന്നെ കാണിക്കാത്ത വരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതി എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ഉപാധി കളോടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അപകട സാദ്ധ്യതാ വിഭാഗ ത്തില്‍ പ്പെടാത്തവരും രോഗ ലക്ഷണം ഇല്ലാത്ത വരുമായ കൊവിഡ് ബാധിതരെ താമസ സ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രം ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിക്കാം എന്ന് മറ്റു ചില രാജ്യങ്ങളിലേയും അനുഭവം കാണിക്കുന്നു. കൊവിഡ് രോഗികളുടെ എണ്ണം അമിതമായി വര്‍ദ്ധിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കേണ്ടി വന്നേക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് പ്രകടന ങ്ങള്‍ക്കും സമര ങ്ങള്‍ക്കും വിലക്ക്

July 16th, 2020

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ വിലക്കി ക്കൊണ്ട് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്.

പ്രതിഷേധ സമരങ്ങളില്‍ 10 പേർക്ക് പങ്കെടുക്കാം എന്നുള്ള സംസ്ഥാന സർക്കാ രിന്റെ മാർഗ്ഗ നിർദ്ദേശം കേന്ദ്ര നിർദ്ദേശ ത്തിന് വിരുദ്ധ മാണ്. കേന്ദ്ര സർക്കാ രിന്റെ കൊവിഡ് മാർഗ്ഗ നിർദ്ദേ ശങ്ങള്‍ കർശ്ശനമായി നടപ്പാക്കുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ല എന്ന് ചീഫ് സെക്രട്ടറി യും ഡി. ജി. പി. യും ഉറപ്പു വരുത്തണം. മാനദണ്ഡ ങ്ങൾ ലംഘിച്ചു സമരം നടന്നാൽ ‍‍ഡി. ജി. പി. യും ചീഫ് സെക്രട്ടറി യും വ്യക്തി പരമായി ഉത്തര വാദികള്‍ ആയിരിക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഉത്തര വാദിത്വവും ബാദ്ധ്യത യും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആയിരിക്കും എന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ജൂലായ് 31 വരെ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ല എന്നു കാണിച്ച് കേസിലെ എതിര്‍ കക്ഷി കളായ രാഷ്ടീയ പാര്‍ട്ടി കള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കൊവിഡ് മാർഗ്ഗ നിർദ്ദേശ ങ്ങള്‍ ലംഘിക്കുന്ന വര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി യിലാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പകര്‍ച്ച വ്യാധി നിയമ ഭേദഗതി : പുറത്തിറങ്ങുമ്പോള്‍ മുഖാവരണം നിര്‍ബ്ബന്ധം

July 5th, 2020

face-mask-to-avoid-spread-of-covid-19-ePathram

തിരുവനന്തപുരം : കൊവിഡ് വൈറസി ന്റെ സമൂഹ വ്യാപനം കേരളത്തില്‍ പ്രകടമായ തോടെ പകര്‍ച്ച വ്യാധി നിയമ ഭേദഗതി വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഇതു പ്രകാരം ഫേയ്സ് മാസ്ക് ധരിക്കാത്തവര്‍ പിഴ അടക്കേണ്ടി വരും.

മുഖാവരണം മാത്രമല്ല സാനിറ്റൈസര്‍, സാമൂഹിക അകലം (ആറടി ദൂരം) എന്നിവ ഇനി യുള്ള കാലത്ത് നിര്‍ബ്ബന്ധം. ഒരുവര്‍ഷം വരെയോ ഇതേക്കുറിച്ച് പുതിയ വിജ്ഞാപനം ഇറങ്ങുന്നതു വരെയോ ആണ് നിയന്ത്രണം.

ഈ നിയമം കര്‍ശ്ശന മായി പാലിക്കാത്തവര്‍ക്ക് പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരം 10,000 രൂപ വരെ പിഴയും 2 വർഷം വരെ തടവു ശിക്ഷയും ലഭിക്കും.

വീടിനു പുറത്തേക്ക് ഇറങ്ങിയാല്‍, അതു വാഹന യാത്ര യില്‍ ആയാലും ജോലി സ്ഥലത്ത് ആയാലും പൊതു സ്ഥല ങ്ങ ളില്‍ ആയാലും മൂക്കും വായും മൂടുന്ന തര ത്തില്‍ മുഖാ വരണം ധരിക്കണം.

ഫുട്പാത്തിലും റോഡുകളിലും മറ്റു പൊതു സ്ഥല ങ്ങളിലും തുപ്പരുത്. രേഖാമൂലം മുന്‍കൂര്‍ അനുമതി വാങ്ങാതെ ഘോഷ യാത്ര, സമ്മേളനം, ധര്‍ണ്ണ, സമരം, മറ്റു കൂടി ച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം പരിപാടി കളില്‍ പരമാവധി 10 പേർക്കു മാത്രം പങ്കെടുക്കു വാന്‍ അനുമതിയുള്ളൂ. മാത്രമല്ല ഇവര്‍ തമ്മില്‍ ആറടി അകലം പാലിക്കുകയും വേണം.

കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങ ളിലും ഒരു സമയം 25 പേരിൽ കൂടുതൽ പാടില്ല. ഇവിട ങ്ങളില്‍ പ്രവേശിക്കുന്ന വര്‍ക്ക് സാനിറ്റൈസർ കടയുടമ ലഭ്യമാക്കണം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സാമൂഹ്യ അകലം : നിയമം കർശ്ശനമായി നടപ്പാക്കാൻ പോലീസിന് നിർദ്ദേശം

June 21st, 2020

precaution-for-corona-virus-covid-19-ePathram

തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി നിലവില്‍ നടപ്പിലുള്ള നിയമ വ്യവസ്ഥ യില്‍ ‘സാമൂഹിക അകലം പാലിക്കുക’ എന്നത് ഉൾപ്പെടെ യുളള കൊവിഡ് മാനദണ്ഡങ്ങൾ സംസ്ഥാനത്ത് കർശ്ശനമായി നടപ്പാക്കുവാന്‍ പൊലീസിന് നിർദ്ദേശം നൽകി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബസ്സ് സ്റ്റോപ്പുകളിലും മാർക്കറ്റു കളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തു വാന്‍ മാത്രമായി മൂന്ന് പട്രോൾ വാഹനങ്ങൾ നിയോഗിച്ചിട്ടുണ്ട്.

ചില വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. കൊവിഡ് മാനദണ്ഡ ങ്ങൾ ലംഘിച്ച് കട തുറന്നു പ്രവർത്തിച്ചാൽ കടുത്ത നടപടികൾ ഉണ്ടാവും എന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. മാസ്‌ക് ധരിക്കാതെ പുറത്ത് ഇറങ്ങിയ 4929 പേര്‍ക്ക് എതിരെയും ക്വാറന്റൈന്‍ ലംഘിച്ച 19 പേർക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തു.

(പി.എൻ.എക്സ്.2227/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

10 of 1491011»|

« Previous Page« Previous « പ്രവാസികള്‍ക്ക് അതിഥി തൊഴിലാളി കള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാവില്ല
Next »Next Page » പെട്രോള്‍ – ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു  »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine