കവര്‍ച്ചക്കേസില്‍ ജാ‍മ്യത്തിലിറങ്ങി മുങ്ങിയ മോഷ്ടാക്കള്‍ പിടിയില്‍

January 16th, 2012
Handcuffs-epathram
തൃശ്ശൂര്‍: ക്ഷേത്രകവര്‍ച്ച ഉള്‍പ്പെടെ നിരവധി കവര്‍ച്ചക്കേസുകളില്‍ ജാമ്യമെടുത്ത് മുങ്ങിയ  കുപ്രസിദ്ധ മോഷ്ടാക്കള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. തൃശ്ശൂര്‍ മരത്താക്കര പുഴമ്പള്ളം തണ്ടാശ്ശേരി അനില്‍, തൃശ്ശൂര്‍ കല്ലൂര്‍ തണ്ടിയേക്കല്‍ ജയതിലകന്‍ എന്നിവരാണ് 16 വര്‍ഷത്തിനു ശേഷം പോലീസിന്റെ വലയിലായത്. ക്രൈം ബ്രാഞ്ച് എസ്. പി പി. എന്‍. ഉണ്ണിരാജയും സംഘവുമാണ് ഇരുവരേയും പിടികൂടിയത്. മംഗലാപുരത്തു നിന്നും മുന്നൂറിലധികം കിലോമീറ്റര്‍ ഉള്ളിലുള്ള ഒരു കുഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇരുവരും. തൃശ്ശൂര്‍ മാര്‍ത്തമറിയം പള്ളി, ഊരകം അമ്മതിരുവടി ക്ഷേത്രം എന്നിവിടങ്ങളില്‍ ഇരുവരും കവര്‍ച്ച നടത്തിയിരുന്നു. ഊരകത്തമ്മ ക്ഷേത്രത്തിലെ ദേവീ വിഗ്രഹത്തിലെ സ്വര്‍ണ്ണ ഗോളകയും ആടയാഭരണങ്ങളും, സ്വര്‍ണ്ണ കിണ്ടി, സ്വര്‍ണ്ണം കെട്ടിയ വലമ്പിരി ശംഘ് തുടങ്ങിയവയും മോഷ്ടിച്ചത് 1996 മാര്‍ച്ച് 27നായിരുന്നു. തുടര്‍ന്ന് ഒരുമാസത്തെ ഇടവേളയില്‍ മാര്‍ത്തമറിയം പള്ളിയില്‍ നിന്നും സ്വര്‍ണ്ണ കുരിശും കാസയും പിലസായുമടക്കം ആറുകിലോയില്‍ അധികം വരുന്ന സ്വര്‍ണ്ണ ഉരുപ്പിടികള്‍ മോഷ്ടിച്ചു. അന്ന് തൃശ്ശൂര്‍ എസ്. പിയായിരുന്ന ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടി. ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തൃപ്രയാര്‍ ക്ഷേത്രത്തിലെ മോഷ്ണക്കേസ് അന്വേഷിക്കുന്ന പി. എന്‍. ഉണ്ണിരാജയും സംഘവും ക്ഷേത്ര മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട മുന്‍ കുറ്റവാളികളെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സത്യപ്രതിജ്ഞാലംഘനം നടത്തിയ ഉമ്മന്‍ ചാണ്ടി ഉടന്‍ രാജിവയ്ക്കണം : വി. എസ്

January 8th, 2012

V.S.-Achuthanandan-Oommen-Chandy-epathram

തിരുവനന്തപുരം: നിരവധിക്കേസുകളില്‍ അന്വേഷണം നേരിടുന്ന ടോമിന്‍ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായും പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. തച്ചങ്കരിയെ തിരിച്ചെടുത്തത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ്. തച്ചങ്കരിയെ തിരിച്ചെടുത്തത് എന്‍. ഐ. എ യുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് മുഖ്യമന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്നും വി. എസ് ചൂണ്ടിക്കാട്ടി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലൈംഗികപീഢനം: സന്തോഷ് മാധവന് ജാമ്യം

January 4th, 2012
santhosh madhavan-epathram
ന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ് മാധവന്  ലൈംഗിക പീഢനക്കേസില്‍ ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.  50,000 രൂപയുടെ ബോണ്ട് കൂടാതെ രാജ്യം വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയിലും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നതും  ഉപാധികളില്‍ പെടുന്നു.  ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സന്തോഷ് മാധവന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത് . പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളേയും ഒരു സ്ത്രീയേയും ലൈംഗികമായി പീഢിപ്പിച്ച കേസില്‍ എട്ടുവര്‍ഷത്തേക്ക് കഠിന തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.  പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ കഠിന തടവു ശിക്ഷ അനുഭവിച്ചു വരികയാണ് സന്തോഷ് മാധവന് ഇപ്പോള്‍‍.   ശിക്ഷക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും പരിഗണിച്ചിട്ടില്ലെന്ന് സന്തോഷ് മാധവന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ ആറുമാസത്തിനകം തീര്‍പ്പുണ്ടാക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സോപ്പില്‍ ചിപ്പ് ഘടിപ്പിച്ച് സര്‍വേ വിദേശികളെ ചോദ്യം ചെയ്തു

December 13th, 2011

chip-inside-soap-epathram

തിരുവനന്തപുരം: ബീമാപള്ളി പരിസരത്ത്‌ സോപ്പിലും മഗ്ഗിലും ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് സര്‍വേ നടത്തിയ വിദേശികളായ ജോണ്‍ പീറ്റര്‍, ആദം ഡേവിഡ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് വിദേശികളെ പൊലീസ് ചോദ്യം ചെയ്തു. ഇവരാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്. ലണ്ടന്‍ സ്വദേശിയായ ആദം ഡേവിഡ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കലിന്‍റെ ഡയറക്ടറാണെന്ന് പൊലീസിന് മൊഴി നല്‍കി. സോപ്പിലും മഗ്ഗിലും ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണത്തിന്‍റെ വിശദ വിവരങ്ങള്‍ അറിയാന്‍ പൊലീസ് ഇത് സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ട്. രഹസ്യമായി കുടുംബശ്രീ പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് അവര്‍ വീടുകളില്‍ സൗജന്യമായി സോപ്പും മഗ്ഗും നല്‍കിയത്. അഞ്ച് ദിവസം ഉപയോഗത്തിന് ശേഷം സോപ്പ് തിരികെ എടുത്ത് വീട്ടുകാര്‍ക്ക് 400 രൂപ നല്‍കി. ഇതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴി വെച്ചത്. സൈബര്‍ സെല്ലിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്നാണ് പൊലീസ് വ്യക്തമാക്കി. എന്നാല്‍ വിദേശികളെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെതിരെ പലരും രംഗത്ത്‌ വന്നിട്ടുണ്ട്. നേരത്തെ കരിമഠം കോളനിയില്‍ വിദേശ കമ്പനിക്കു വേണ്ടി സര്‍വേ നടത്തിയിരുന്നു. അവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചതല്ലാതെ കൂടുതല്‍ അന്വേഷണം നടന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

-

വായിക്കുക: , ,

Comments Off on സോപ്പില്‍ ചിപ്പ് ഘടിപ്പിച്ച് സര്‍വേ വിദേശികളെ ചോദ്യം ചെയ്തു

കരിപ്പൂരില്‍ യാത്രക്കാരന്‍റെ ബാഗിന്‍റെ സിബ് അടര്‍ത്തി മോഷണം

December 13th, 2011

pick-pocket-epathram

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്‍റെ ബാഗില്‍നിന്ന് സിബ്ബ്‌ കുത്തിത്തുറന്ന്‌ സാധനങ്ങള്‍ മോഷ്ടിച്ചു. . അബുദാബിയില്‍ നിന്നും വന്ന ഇത്തിഹാദ് എയര്‍വെയ്സില്‍ യാത്രചെയ്ത ചെമ്മലശ്ശേരി സ്വദേശി നെല്ലിശ്ശേരി ഷമീറിന്‍റെ ബാഗില്‍നിന്നാണ് മൊബൈല്‍ ഫോണ്‍, വാച്ച്, കൂളിങ് ഗ്ളാസ് തുടങ്ങിയവ നഷ്ടപ്പെട്ടത്. ബാഗിന്‍റെ സിബും ലോക്കും തുറക്കാതെ പേനയുടെ മുന ഉപയോഗിച്ച് സിബ് അടര്‍ത്തി സാധനങ്ങള്‍ മോഷ്ടിച്ചതായാണ് സംശയം. തിരക്ക്മൂലം ഏതാനും യാത്രക്കാരുടെ ഹാന്‍ഡ്ബാഗേജുകള്‍ അടുത്ത ദിവസത്തെ ഫ്ലൈറ്റില്‍ വിടാം എന്ന് പറഞ്ഞ് അധികൃതര്‍ വാങ്ങുകയായിരുന്നു. വ്യാഴാഴ്ച ബാഗേജ് കരിപ്പൂരില്‍ എത്തിയതായി വിവരം കിട്ടിയതനുസരിച്ച് ചെന്നതായിരുന്നു. വിമാനത്താവളത്തില്‍ തന്നെ പരിശോധിച്ച് മുഴുവന്‍ സാധനങ്ങളും ഉണ്ടെന്ന് ഉറപ്പ് വരുത്തി എങ്കിലും വീട്ടിലെത്തിയതിനു ശേഷമാണ് ബാഗിനുള്ളില്‍ സാധനങ്ങളുടെ കാലിക്കൂടുകള്‍ മാത്രമാണെന്ന് മനസ്സിലായത്. വിലപിടിപ്പുള്ള സാധനങ്ങള്‍ എടുത്ത് പെട്ടികള്‍ അടച്ച നിലയിലായിരുന്നു. എന്നാല്‍ ബാഗ് കൈപ്പറ്റുന്ന സമയത്ത് പരാതിപ്പെടാത്തതിനാല്‍ പിന്നീട് പരാതി നല്‍കാന്‍ കഴിയില്ല. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി സൈബര്‍സെല്ലിന് പരാതി നല്‍കി. സമാന സംഭവങ്ങള്‍ അടുത്തിടെ പലതവണ നടന്നിട്ടുണ്ട്.

-

വായിക്കുക: ,

Comments Off on കരിപ്പൂരില്‍ യാത്രക്കാരന്‍റെ ബാഗിന്‍റെ സിബ് അടര്‍ത്തി മോഷണം

11 of 19101112»|

« Previous Page« Previous « അന്തിമ തീരുമാനമായില്ലെന്ന് ചെന്നിത്തല; ലീഗിന്‍റെ മന്ത്രിസ്ഥാനം ഇനിയും നീളും
Next »Next Page » സോപ്പില്‍ ചിപ്പ് ഘടിപ്പിച്ച് സര്‍വേ വിദേശികളെ ചോദ്യം ചെയ്തു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine