കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി

February 2nd, 2022

denmark-flag-ePathram
ഡെന്മാർക്ക് : കൊവിഡ് ഒരു മാരക രോഗം അല്ല എന്നുള്ള തീരുമാനത്തില്‍ ഡെന്മാര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഒമിക്രോൺ കേസുകള്‍ രാജ്യത്ത് കുതിച്ച് ഉയരുന്ന സാഹചര്യത്തിലും വാക്സിനേഷൻ നിരക്ക് ഉയര്‍ന്നതാണ് എന്ന നിലയിലാണ് പൊതു സ്ഥല ങ്ങളിൽ മാസ്കുകള്‍ ഒഴിവാക്കുന്നത് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ രാജ്യത്ത് ഇളവ് പ്രഖ്യാപിച്ചത്.

ജനസംഖ്യയുടെ 80 % പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 60 % പേരും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെ കൊവിഡ് ഒരു ഗുരുതര രോഗം എന്ന നിലയിൽ ആരേയും ഭീതിപ്പെടുത്തുന്നില്ല എന്നാണ് വിലയിരുത്തല്‍. മാത്രമല്ല ആശുപത്രികളിൽ എത്തുന്ന ആളുകളുടെ എണ്ണ ത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നും അധികൃതർ പറയുന്നു. പൊതു ചടങ്ങുകളിൽ സംബന്ധിക്കുവാൻ ഡാനിഷ് കൊവിഡ് ആപ്പ് ഇനി നിർബ്ബന്ധമില്ല.

നിയന്ത്രണങ്ങൾ നീക്കിയതോടെ നിശാ ക്ലബ്ബുകള്‍ തുറന്നു പ്രവർത്തിക്കുകയും രാവേറെ ചെന്നുള്ള മദ്യ വില്‍പ്പനയും പാര്‍ട്ടികളും വീണ്ടും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഡെന്മാര്‍ക്കിന്‍റെ ഫ്രീ ട്രാവല്‍ സോണിന് പുറത്ത് നിന്നും വാക്‌സിന്‍ എടുക്കാതെ അതിര്‍ത്തി കടക്കുന്നതിന് നിയന്ത്രണമുണ്ട്. ക്ലിനിക്കു കളിലും ആശുപത്രികളിലും കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും മാസ്ക് ഉപയോഗിക്കുകയും വേണം.

കഴിഞ്ഞ മാസം മുതൽ യു. കെ. യിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഇതിനെ പിന്തുടർന്നു കൊണ്ടാണ് ഡെന്മാർക്കിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയത്. ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ സന്നദ്ധരായിട്ടുണ്ട്.

നൂറു ശതമാനം ആളുകളിലും വാക്സിനേഷൻ എത്തുന്നതോടെ മറ്റു രാജ്യങ്ങളും കൊവിഡ് മാനദണ്ഡ ങ്ങളിൽ മാറ്റം വരുത്തുകയും നിയന്ത്രണങ്ങൾ നീക്കുക യും ചെയ്യും എന്ന് റിപ്പോർട്ടുകളുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊറോണ – സ്പെയിനിൽ മരണം തുടരുന്നു

April 3rd, 2020

corono-masked-man-epathram

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തൊള്ളായിരത്തിലേറെ മരണങ്ങളാണ് സ്പെയിനിൽ കൊറോണ മൂലം രേഖപ്പെടുത്തിയത്. പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ട് എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിക്കുന്നുണ്ട് എങ്കിലും മരണ നിരക്ക് ഏറെ ആശങ്കക്ക് വഴി വെക്കുന്നുണ്ട്.

ഇറ്റലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊറോണ മരണം സംഭവിച്ച രാജ്യമാണ് സ്പെയിൻ. ഒരു ലക്ഷത്തി പതിനേഴായിരം പേർക്ക് രോഗ ബാധയുള്ളതായി ക്ണ്ടെത്തിയിട്ടുണ്ട്. പതിനായിരത്തി തൊള്ളായിരത്തിലേറെ പേർ മരണമടഞ്ഞു. ഇതിൽ 932 പേരാണ് ഇന്നലെ മരിച്ചത്.

എന്നാൽ പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. വ്യാപന തോത് കഴിഞ്ഞ ആഴ്ച്ചത്തെ 20 ശതമാനത്തിൽ നിന്നും 6.8 ശതമാനമായി കുറഞ്ഞു എന്ന് ആരോഗ്യ വകുപ്പ് അറിയിച്ഛു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വെനീസില്‍ വെള്ളപ്പൊക്കം

November 18th, 2019

flood-in-venice--third-tide-in-one-week-ePathram
യൂറോപ്പിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രവും ഇറ്റലിയിലെ പ്രധാന നഗര വുമായ വെനീസില്‍ തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ത്തില്‍ പ്രധാന സന്ദര്‍ശക കേന്ദ്രമായ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചു. യു. എന്‍. പൈതൃക പട്ടിക യില്‍ ഇടം നേടിയ വെനീസ് നഗര ത്തില്‍ എത്തുന്ന സന്ദര്‍ശ കരും പ്രദേശ വാസി കളും മുട്ടോളം വെള്ളത്തിലാണ് യാത്ര ചെയ്യുന്നത്.

italy-venice-flood-2019-ePathram
ഒരു ആഴ്ചക്കിടെ മൂന്നാം തവണ യാണ് വെള്ളപ്പൊക്കം. കച്ചവട കേന്ദ്ര ങ്ങളി ലും ഹോട്ടലു കളിലും വെള്ളം കയറുകയും ജന ജീവിതം ദുസ്സഹമാവുകയും ചെയ്തു. വെള്ള പ്പൊക്ക ത്തിന് കാരണം കടലില്‍ ഉണ്ടായ കനത്ത വേലിയേറ്റ ങ്ങളാണ്. നദികളിലെ ജലനിരപ്പ് ആറടി യോളം ഉയർന്നു. നഗരത്തിൻെറ 70 ശതമാനത്തോളം വെള്ളം കയറി എന്നാണ് റിപ്പോര്‍ട്ടു കള്‍.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വെള്ളത്തിലും കരയിലും ജീവിക്കുന്ന മത്സ്യത്തെ കൊന്നു കളയുക : ജോര്‍ജ്ജിയന്‍ അധികൃതര്‍

October 13th, 2019

northern-snake-head-fish-found-in-georgia-ePathram
ജോര്‍ജ്ജിയ : ജലാശയങ്ങളിലുള്ള മറ്റു ജീവജാല ങ്ങളുടെ നില നില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന നോര്‍തേണ്‍ സ്‌നേക്ക്‌ ഹെഡ് എന്ന മത്സ്യത്തെ കിട്ടിയ ഉടനെ തന്നെ കൊന്നു കളയണം എന്ന് ജോര്‍ജ്ജിയ യിലെ നാച്വറല്‍ റിസോഴ്‌ സസ് ഡിപ്പാര്‍ട്ട്‌ മെന്റ് മുന്നറിയിപ്പു നൽകി.

ജലാശയ ങ്ങളിലെ നിലവിലെ ഭക്ഷ്യ ശൃംഗലയും ആവാസ വ്യവസ്ഥയും നശിക്കുവാന്‍ വരാൽ വർഗ്ഗ ത്തില്‍പ്പെട്ട നോര്‍തേണ്‍ സ്‌നേക്ക്‌ ഹെഡ്ഡി ന്റെ (Northern Snakeheads) സാന്നിദ്ധ്യം കാരണമാകുന്നു എന്നുള്ളതി നാലാണ് ഈ മുന്നറിയിപ്പ്.

സ്‌നേക്ക്‌ ഹെഡ് മൽസ്യങ്ങൾ ഏഷ്യന്‍ മേഖല യില്‍ സര്‍വ്വ സാധാരണ മാണ്. ചെറു മത്സ്യ ങ്ങള്‍, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ തുടങ്ങിയവ യൊക്കെ ഭക്ഷണ മാക്കുന്ന സ്‌നേക്ക് ഹെഡ്, വരള്‍ച്ചാ കാലത്ത് ചെളിയില്‍ പുതഞ്ഞ് ജീവിക്കുകയും ചെയ്യും. മൂന്നടി യില്‍ അധികം നീളം വരുന്ന സ്‌നേക്ക് ഹെഡിന് നാലു ദിവസം വരെ വെള്ളം ഇല്ലാതെ കരയില്‍ ജീവിക്കാനും ശരീരത്തിലെ ജലാംശം നില നിര്‍ത്തുവാനും സാധിക്കും.

പാമ്പിന്റെ തല യുടെ ആകൃതി യുള്ള തല യാണ് എന്നതു കൊണ്ടാണ് ‘സ്‌നേക്ക്‌ ഹെഡ്’ എന്ന പേര് ലഭിച്ചത്.

ജോര്‍ജ്ജിയന്‍ ജലാശയ ങ്ങളില്‍ ഈ മല്‍സ്യ ത്തെ കണ്ടെത്തി യതിന്റെ പശ്ചാ ത്തല ത്തില്‍ സ്നേക്ക് ഹെഡ് മല്‍സ്യത്തെ തിരി ച്ചറി യുവാനുള്ള യാനുള്ള നിര്‍ദ്ദേശ ങ്ങള്‍ വന്യജീവി വകുപ്പ് ജനങ്ങള്‍ക്ക് നല്‍കി ക്കഴിഞ്ഞു. ഇത്തരം മത്സ്യത്തെ കണ്ടെത്തിയാല്‍ ഉടനെ തന്നെ കൊല്ലു വാനും ചിത്രം പകര്‍ത്തി വന്യ ജീവി വകുപ്പിന് നല്‍കു വാനും ആവശ്യപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഖം മറച്ചു കൊണ്ട് വസ്ത്രം ധരിക്കുന്ന തില്‍ ഓസ്ട്രിയ യില്‍ നിരോധനം

October 3rd, 2017

burqa-niqab-face-veil-ban-in-austria-ePathram
വിയന്ന : മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചു കൊണ്ടുള്ള നിയമം 2017 ഒക്ടോബര്‍ 1 മുതല്‍ ഓസ്ട്രിയ യില്‍ പ്രാബല്യ ത്തില്‍ വന്നു.

ബുര്‍ഖ, പര്‍ദ്ദ, നിഖാബ് പോലെ യുള്ളതും മുഖം പൂര്‍ണ്ണ മായി മറക്കു ന്നതു മായ വസ്ത്ര ങ്ങള്‍ പൊതു സ്ഥല ങ്ങളി ലും മറ്റും ഉപ യോഗി ക്കു വാന്‍ പാടില്ല. നിയമം ലംഘി ക്കുന്നർ 150 യൂറോ അല്ലെങ്കിൽ 132 പൗണ്ട് (ഏക ദേശം 111, 560 രൂപ) പിഴ അട ക്കേണ്ടി വരും.

burqa-ban-in-france

രാജ്യത്ത് എത്തുന്ന സന്ദര്‍ ശകര്‍ ക്കും വിനോദ സഞ്ചാരി കള്‍ക്കും പുതിയ നിയമം ബാധകമാണ് എന്ന് ‘ഇന്‍ഡി പെന്‍ഡന്റ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.  നിയമം ലംഘി ക്കുന്ന വരെ ബലം പ്രയോഗിക്കാനും പൊലീസിന് അധി കാര മുണ്ട്.

എന്നാല്‍ മഞ്ഞു കാലത്തും പൊതു സ്ഥല ങ്ങ ളില്‍ അവ തരി പ്പിക്കുന്ന പ്രത്യേക കലാ രൂപ ങ്ങളിലും ആശു പത്രി കളി ലും പൂർണ്ണ മായി മുഖം മറക്കു വാനും നിരോധന ത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

burqa-ban-france-epathram

മുഖം പൂര്‍ണ്ണ മായി മറയുന്ന വസ്ത്ര ധാരണ ത്തിനു 2011 ല്‍ ഫ്രാന്‍സി ലാണ് ആദ്യ മായി നിരോധനം വരുന്നത്. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയ നിലെ വിവിധ രാജ്യ ങ്ങളും ഈ നടപടി വ്യാപകമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമാധാനത്തിനുള്ള നൊബേൽ സമ്മാനം യൂറോപ്യൻ യൂണിയന്

October 12th, 2012

european-union-epathram

ഒസ്ലോ : സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ സമ്മാനം യൂറോപ്യൻ യൂണിയന് ലഭിച്ചു. യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും സമാധാനവും ജനാധിപത്യവും നിലനിർത്താനുള്ള യൂണിയന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് നൊബേൽ സമ്മാനം നൽകുന്നത്. 6 പതിറ്റാണ്ടുകളായി യൂറോപ്യൻ യൂണിയൻ തുടർന്നു വരുന്ന സമാധാന ശ്രമങ്ങളുടെ പരിണിത ഫലമാണ് യുദ്ധഭൂമി ആയിരുന്ന യൂറോപ്പിന്റെ ഇന്നത്തെ സമാധാനപൂർണ്ണമായ അന്തരീക്ഷം എന്ന് പുരസ്കാര നിർണ്ണയം നടത്തുന്ന നോർവീജിയൻ സമിതി വിലയിരുത്തി.

രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതി നൽകിയ പാഠം ഉൾക്കൊണ്ട് രൂപം കൊണ്ട യൂറോപ്യൻ യൂണിയൻ കൂടുതൽ അടുത്ത സാമ്പത്തിക സഹകരണം ശത്രുതയിൽ നിന്നും സൌഹൃദത്തിലേക്ക് രാഷ്ട്രങ്ങളെ നയിക്കും എന്ന ആശയത്തിൽ അടിയുറച്ചാണ് മുന്നേറിയത്. 1950 മെയ് 9ന് ഫ്രാൻസും ജർമ്മനിയും കൽക്കരി ഉരുക്ക് എന്നീ വിഭവങ്ങൾ എകീകൃതമായി കൈകാര്യം ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്നാണ് യൂണിയൻ സംജാതമായത്. ഈ സാമ്പത്തിക ഐക്യത്തിൽ മറ്റ് രാഷ്ട്രങ്ങളെയും സ്വാഗതം ചെയ്തു. ഇന്ന് 27 രാഷ്ട്രങ്ങളിലെ 50 കോടിയിലേറെ ജനങ്ങൾ ഒത്തു ചേരുന്ന ഒരു മഹാ കൂട്ടായ്മയാണ് യൂറോപ്യൻ യൂണിയൻ.

ഇന്ന് ജർമ്മനിയും ഫ്രാൻസും തമ്മിൽ ഒരു യുദ്ധത്തെ പറ്റി ചിന്തിക്കാൻ പോലുമാവില്ല. ആജന്മ ശത്രുക്കൾ പോലും സാമ്പത്തിക സഹകരണത്തിൽ ഊന്നി പരസ്പര വിശ്വാസത്തിലും സൌഹൃദത്തിലും സഹവസിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് യൂറോപ്യൻ യൂണിയൻ ലോകത്തിന് മുന്നിൽ കാഴ്ച്ച വെയ്ക്കുന്നത് എന്ന് നൊബേൽ സമിതി പ്രസ്താവിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യൂറോപ്പ് തണുത്ത്‌ വിറക്കുന്നു ; 36 മരണം

January 31st, 2012

Extreme-Cold-In-Europe-epathram

ബ്രസല്‍സ്: കിഴക്കന്‍ യൂറോപ്പിലുണ്ടായ  കടുത്ത ശൈത്യത്തില്‍ 36 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മിക്കയിടത്തും താപനില -20ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിട്ടിരിക്കുകയാണ്.  കനത്ത മഞ്ഞു വീഴ്ചമൂലം വിവിധ മേഖലകളില്‍ ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു . കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഉണ്ടായ അതി ശൈത്യത്തില്‍  ഉക്രെയിനില്‍ മാത്രം 18 പേര്‍ മരിച്ചു.  പോളണ്ടില്‍ പത്തു പേരും റൊമാനിയയില്‍  നാലുപേരും  മരിച്ചതായി അധികൃതര്‍ അറിയിച്ചു. ബള്‍ഗേറിയയിലും റൊമാനിയയിലും മധ്യ സൈബീരിയയിലും കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡച്ചുകാരും ബുര്‍ഖ നിരോധിക്കും

January 28th, 2012

niqab-burqa-purdah-epathram

ആംസ്റ്റര്‍ഡാം : മുസ്ലിം വനിതകള്‍ അണിയുന്ന ബുര്‍ഖ അടക്കമുള്ള മുഖാവരണങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ നിരോധിക്കുവാന്‍ ഡച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടെ ബുര്‍ഖ നിരോധിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാവും നെതര്‍ലന്‍ഡ്സ്. ജനസംഖ്യയുടെ 6 ശതമാനം മുസ്ലിം മത വിശ്വാസികള്‍ ഉള്ള നെതര്‍ലന്‍ഡ്സില്‍ ഇത്തരം മുഖാവരണങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം തുലോം കുറവാണ്. എന്നിരുന്നാലും ഇസ്ലാം വിരുദ്ധ നിലപാടുകളുള്ള ഫ്രീഡം പാര്‍ട്ടിയുടെ പിന്തുണയോടെ നിലനില്‍ക്കുന്ന ലിബറല്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്‌ മുന്നണി ഈ നിരോധനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.

അടുത്ത വര്ഷം ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിയമം ലംഘിച്ചു പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചു പ്രത്യക്ഷപ്പെടുന്നവര്‍ക്ക്‌ 390 യൂറോ പിഴ ലഭിക്കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യൂറോപ്പിന് ഇനി എണ്ണയില്ല : നെജാദ്‌

January 27th, 2012

Mahmoud Ahmadinejad-epathram

ടെഹ്‌റാന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ച നിലക്ക് അവര്‍ക്ക്‌ ഇനി  എണ്ണ വില്‌ക്കേണ്ട ആവശ്യം ഇറാനില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് അഹമ്മദി നെജാദ് പറഞ്ഞു. പ്രതിവര്‍ഷം 20,000 കോടി ഡോളറിന്റെ എണ്ണവ്യാപാരമാണ് ഇറാന്‍ നടത്തുന്നത്‍. അതില്‍ വെറും 2400 കോടി ഡോളറിന്റെ വ്യാപാരം മാത്രമാണ് യൂറോപ്യന്‍ യൂണിയനുമായുള്ളത്. അത് ഇറാന്‍ ആകെ നടത്തുന്ന എണ്ണ വ്യാപാരത്തിന്‍റെ 10 ശതമാനമേ വരൂ, മുന്‍കാലങ്ങളില്‍ ഇത്  മൊത്തം വ്യാപാരത്തിന്റെ 90 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കായിരുന്നു ഇന്ന് ആ സ്ഥിതി മാറി അതിനാല്‍ ഇറാന്റെ വളര്‍ച്ചയെ തടയാന്‍ ഉപരോധങ്ങള്‍ക്കാവില്ല. ഇറാനുമേല്‍ യൂറോപ്യന്‍ യൂണിയന്‍ എണ്ണ ഉപരോധം പ്രഖ്യാപിച്ചതിനോട് കെര്‍മാന്‍ നഗരത്തില്‍ പ്രതികരി ക്കുകയായിരുന്നു അഹമദി നെജാദ്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാന്ദ്യത്തില്‍ നിന്നും ലോകം കര കയറുന്നു

August 19th, 2009

deutsche-markയൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടന ആയ ജെര്‍മനി ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി എന്ന് ഐ. എം. എഫ്. അറിയിച്ചു. ഇതോടൊപ്പം ജപ്പാനും ഫ്രാന്‍സും വര്‍ഷത്തിലെ രണ്ടാം പകുതിയിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറെ ആശാവഹമാണ്. അമേരിക്കയിലെ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ സാമ്പത്തിക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ സമയം ഇനിയും ആയിട്ടില്ല എന്ന് എം.എം.എഫ്. അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമായ അമേരിക്കയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മെച്ചപ്പെട്ടാല്‍ മാത്രമേ അമേരിക്ക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കുവാന്‍ പ്രാപ്തമാകുകയുള്ളൂ. എന്നാല്‍ ദീര്‍ഘ കാലം ഇങ്ങനെ സഹായം തുടര്‍ന്നാല്‍ അത് അമേരിക്കയുടെ കട ബാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഒരു സാമ്പത്തിക കമ്മി അധിക നാള്‍ തുടര്‍ന്നാല്‍ അത് അമേരിക്കന്‍ ഡോളറിനെ ക്ഷയിപ്പിക്കുകയും വീണ്ടും ലോകം കൂടുതല്‍ സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോവുകയും ചെയ്യും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
 


Germany, France and Japan Recovers From Global Recession


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ഇറാന്‍ പത്രം അടച്ചു പൂട്ടി
പാക്കിസ്ഥാന് ശ്രീലങ്കയുടെ സൈനിക പരിശീലനം »