എച്ച്‌.ഐ.വി: അത്ഭുതമരുന്നുമായി യു.എസ് ഗവേഷകര്‍

August 12th, 2011

HIV-Pic-epathram

ന്യൂ യോര്‍ക്ക്: എച്ച്‌.ഐ.വി ഉള്‍പ്പെടെ വൈറസുകള്‍ മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളും ഇല്ലാതാക്കാന്‍ ശേഷിയുള്ള അത്ഭുത മരുന്ന് കണ്ടുപിടിച്ചതായി യു.എസ് ഗവേഷകര്‍ അവകാശപ്പെട്ടുകൊണ്ട് രംഗത്ത് വന്നു. ഡ്രാക്കോ എന്ന പേരില്‍ അറിയപ്പെടുന്ന മരുന്ന് രോഗം ബാധിച്ച കോശങ്ങളില്‍ കയറി അവയെ നശിപ്പിക്കുമെന്നും, ഈ മരുന്ന് ഉപയോഗിക്കുകയാണെങ്കില്‍ രോഗ ലക്ഷണങ്ങള്‍ പോലും പ്രത്യക്ഷപ്പെടുകയില്ല എന്നുമാണ് അവകാശവാദം. എന്നാല്‍ ഈ മരുന്നിന്റെ പ്രവര്‍ത്തനം തീര്‍ത്തും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിന് പരീക്ഷണം നടത്താന്‍ കുറഞ്ഞത് പത്ത് വര്‍ഷം വരുമെന്ന് വിദഗ്ധര്‍ പറയുന്നു. യു.എസിലെ മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. പെന്‍സുലിന്റെ കണ്ടുപിടുത്തത്തിനു ശേഷം വൈദ്യശാസ്ത്ര രംഗത്തുണ്ടായ ഏറ്റവും വലിയ കണ്ടുപിടുത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഡ്രാക്കോയെ വിശേഷിപ്പിക്കാം. രോഗബാധിതരായ സെല്ലുകളെ സ്വയം നശിക്കുന്നതിനു പ്രേരിപ്പിക്കുകയാണ് ഡ്രാക്കോ ചെയ്യുന്നത്. അതേസമയം ആരോഗ്യമുള്ള കോശങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നു. പരീക്ഷണം വിജയിച്ചാല്‍ ജലദോഷം, പോളിയോ, ഡെങ്കി, പേവിഷബാധ തുടങ്ങി വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കെല്ലാം ഡ്രാക്കോ പരിഹാരമാകുമെന്നു കരുതുന്നു .

-

വായിക്കുക: , ,

1 അഭിപ്രായം »

ആദ്യ ടെസ്റ്റ്ട്യൂബ് ശിശു ലൂയിസ്‌ ബ്രൌണും ദുര്‍ഗ്ഗയും

July 25th, 2011

ലണ്ടന്‍: ലോകത്തിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ ജനനം ശാസ്ത്ര ലോകത്തെ മഹത്തായ ഒരു മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. ലൂയിസ്‌ ബ്രൗണ്‍ എന്ന ആദ്യ ടെസ്റ്റ്യൂബ്‌ ശിശു 1978 ജൂലൈ 25 നു പിറക്കുമ്പോള്‍ ലോകം മുഴുവന്‍ അതിന്റെ സൃഷ്ടാവായ റോബര്‍ട്ട്‌ എഡ്വേര്‍ഡ്സിന്റെ മഹത്തായ കണ്ടുപിടുത്തത്തെ അത്ഭുതകരമായ കണ്ടുപിടുത്തമെന്നു പറഞ്ഞു. 2010 ല്‍ അദ്ദേഹത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നല്‍കി ആദരിക്കാനും മറന്നില്ല. ഈ കണ്ടു പിടുത്തം മറ്റു പല കണ്ടുപിടുത്തങ്ങള്‍ക്കും ഹേതുവായി. ലൂയിസ് ബ്രൌണ്‍ പിറന്നന്നിട്ട് ജൂലായ്‌ 25നു 33 വര്ഷം തികയുന്നു. എന്നാല്‍ ഇന്ത്യയും ഈ കണ്ടുപിടുത്തത്തില്‍ ഒട്ടും പിറകോട്ടു പോയിരുന്നില്ല. ലൂയിസ് ബ്രൌണ്‍ പിറന്ന് വെറും 70 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലും ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു പിറന്നു. സുഭാഷ്‌ മുഖോപാധ്യായ എന്ന കൊല്‍ക്കത്തക്കാരനായ ഡോക്ടര്‍ ഇന്ത്യയുടെ നാമം ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു കൊണ്ട് 1968 ഒക്ടോബര്‍ മൂന്നിന്‌ ദുര്‍ഗ്ഗയെന്ന ‘കനുപ്രിയ അഗര്‍വാള്‍’ ലോകത്തെ രണ്ടാമത്തെ ടെസ്റ്റ്ട്യൂബ് ശിശു പിറന്നു. ഒരു ഇന്ത്യന്‍ ഡോക്ടറുടെയും നിതാന്ത പരിശ്രമവും പ്രയത്നവും മഹത്തായ ഒരു നേട്ടമായി മാറിയപ്പോള്‍ ഇന്ത്യന്‍ ഭരണകൂടവും, ബംഗാള്‍ സര്‍ക്കാരും അദ്ദേഹത്തോട് നീതികേട്‌ കാണിച്ചു. സുഭാഷ്‌ മുഖോപാധ്യായ എന്ന ഡോക്ടറുടെ പരിശ്രമത്തെ പ്രോത്സാഹനം നല്‍കിയില്ലെന്ന് മാത്രമല്ല കണ്ടു പിടുത്തം അംഗീകരിക്കാനും തയാറായില്ല. അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തെ തേജോവധം ചെയ്യാനും മറന്നില്ല. ഏറെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരു ഇന്ത്യകാരന്‍ നേടിയെടുത്ത നേട്ടത്തെ അന്നത്തെ സര്‍ക്കാര്‍ യാഥാസ്ഥിതിക മനോഭാവത്തോടെ നേരിട്ടു. പത്മശ്രീയോ ഭാരതരത്നമോ അദ്ദേഹത്തെ തേടിയെത്തിയതുമില്ല. എന്നാല്‍ ദ്രോഹിക്കാന്‍ ഒട്ടും മടി കാണിച്ചുമില്ല. ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനങ്ങളീലും സെമിനാറിലും പങ്കെടുക്കുന്നതിനു്‌ വിലക്കേര്‍പ്പെടുത്തി. ഒഫ്താല്‍മോളജി വകുപ്പിലേക്ക്‌ സ്ഥലം മാറ്റിയും അദ്ദേഹത്തിന്റെ ഹോര്‍മോണ്‍ ഗവേഷണത്തിനു തുരങ്കം വച്ചു. നിരന്തര പീഡനങ്ങള്‍ സഹിക്കവയ്യാതെ മാനസിക മായി തളര്‍ന്ന അദ്ദേഹം 1981 ജൂണ്‍ 19 ന്‌ ആത്മഹത്യചെയ്യുകയായിരുന്നു. ടെസ്റ്റ്ട്യൂബ് ശിശു പിറന്ന ദിനത്തില്‍ ഇദ്ദേഹത്തിന്റെ മരണാന്തര മെങ്കിലും മഹത്തായ നേട്ടത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ തോന്നുമോ? 2005ലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചും ദുര്‍ഗ്ഗയെ ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു അംഗീകരിച്ചത്. ഈ കണ്ടുപിടുത്തത്തെ വെറും തട്ടിപ്പ്‌ മാത്രമായി കണ്ട ശാസ്ത്ര യജമാനന്മാര്‍ക്ക് അവസാനം സത്യം അംഗീകരിക്കേണ്ടി വന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

1 അഭിപ്രായം »

വെള്ളരിയില്‍ നിന്നും അണുബാധ : മരണം 17

June 2nd, 2011

e-coli-cucumber-epathram

ബെര്‍ലിന്‍ : മാരകമായ ഇ-കോളി ബാക്ടീരിയ ബാധ മൂലം ജര്‍മ്മനിയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. അവസാനമായി 84 കാരിയായ ഒരു സ്ത്രീയാണ് അണുബാധയെ തുടര്‍ന്നുള്ള സങ്കീര്‍ണ്ണതകള്‍ മൂലം മരണമടഞ്ഞത്. സ്പെയിനില്‍ നിന്നും വന്ന വെള്ളരിയ്ക്ക വഴിയാണ് രോഗം ജര്‍മ്മനിയില്‍ എത്തിയത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പരിശോധിച്ച സാമ്പിളുകളില്‍ വെറും മൂന്ന് വെള്ളരികളില്‍ മാത്രമേ ആണ് ബാധ കണ്ടെത്തിയുള്ളൂ. ഇവ തന്നെ ഒരു പകര്‍ച്ച വ്യാധി ഉണ്ടാക്കാന്‍ തക്ക ശേഷി ഉള്ളതും ആയിരുന്നില്ല എന്നത് ശാസ്ത്രജ്ഞരെ കുഴക്കി.

നൂറു കണക്കിന് വ്യത്യസ്ത തരാം ഇ-കോളി ബാക്ടീരിയകള്‍ അന്തരീക്ഷത്തില്‍ ഉണ്ട്. മനുഷ്യ ശരീരത്തിലും ഇവ സ്വാഭാവികമായി ഉണ്ടാവും. എന്നാല്‍ ഇതില്‍ ഒരു ചെറിയ ശതമാനം മാത്രമേ അപകടകാരികള്‍ ആവുന്നുള്ളൂ. തെറ്റായ വള പ്രയോഗം മൂലം ഈ ബാക്ടീരിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ കടന്നു കൂടിയിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്.

വ്യക്തമായ രൂപം ലഭിക്കാത്ത സാഹചര്യത്തില്‍ വെള്ളരിക്ക, തക്കാളി മറ്റു പച്ചിലകള്‍ എന്നിവ വേവിക്കാതെ കഴിക്കുന്നത് ഒഴിവാക്കാനാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദ്ദേശം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വംശജന് പുലിറ്റ്സര്‍ പുരസ്കാരം

April 21st, 2011

ബോസ്റ്റണ്‍ : കാന്‍സറിനെ കുറിച്ചുള്ള പുസ്തകം എഴുതിയ ഇന്ത്യന്‍ വംശജ നായ ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജിക്ക് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു.

‘രോഗങ്ങളുടെ ചക്രവര്‍ത്തി: അര്‍ബുദത്തിന്‍റെ ജീവചരിത്രം‘ ( The Emperor of All Maladies: A Biography of Cancer) എന്ന ഗ്രന്ഥ മാണ് അദ്ദേഹത്തെ 2011-ലെ നോണ്‍ ഫിക്ഷന്‍ വിഭാഗ ത്തിലെ പുരസ്കാര ത്തിന് അര്‍ഹമായത്. 10,000 യു. എസ്. ഡോളറാണ് സമ്മാനത്തുക.

ഹൃദ്യമായ ഭാഷ യിലാണ് ഗ്രന്ഥം രചിച്ചിട്ടുള്ളത് എന്ന് വിലയിരുത്തിയ അവാര്‍ഡ് കമ്മറ്റി വൈദ്യ ശാ‍സ്ത്ര രംഗത്തെ അസാധാരണവും പ്രചോദന കരവുമായ ഒന്നാണീ പുസ്തക മെന്നും അഭിപ്രായപ്പെട്ടു.

ദില്ലിയില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തി യാക്കിയ ഡോ. മുഖര്‍ജി സ്റ്റാന്‍ ഫോര്‍ഡ് യൂണിവേഴ്സിറ്റി, ഓക്സ്ഫൊര്‍ഡ് യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി തുടങ്ങിയ ലോകോത്തര സ്ഥാപന ങ്ങളില്‍ വിദ്യാര്‍ഥി ആയിരുന്നു.

കൊളമ്പിയ സര്‍വ്വകലാ ശാല യില്‍ അസിസ്റ്റന്‍റ് പ്രൊഫസറായ സിദ്ധാര്‍ഥ മുഖര്‍ജി അറിയപ്പെടുന്ന ക്യാന്‍സര്‍ രോഗ വിദഗ്ദനുമാണ്. ഒരു രോഗി യുമായുള്ള സംഭാഷണ മധ്യേ അവര്‍ ഉന്നയിച്ച ഒരു ചോദ്യ ത്തില്‍ നിന്നുമാണ് ഇത്തരം ഒരു ഗ്രന്ഥ ത്തിന്‍റെ രചന യിലേക്ക് ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജി യെ നയിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വന്തം ശരീര ഭാഗം വേവിച്ചു തിന്നു

April 17th, 2011

auto-cannibalism-epathram

ന്യൂസിലാന്റ് : യുവാവ്‌ സ്വന്തം കൈ വിരല്‍ മുറിച്ച് പച്ചക്കറിക്കൊപ്പം വേവിച്ച് കഴിച്ചു. ന്യൂസിലാന്റിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിഷാദ രോഗിയായ യുവാവ് കൈവിരല്‍ വേവിച്ച് ഭക്ഷിച്ചതിനു ശേഷം മുറിഞ്ഞ ഭാഗം ചികിത്സിക്കാനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്. ലോകത്ത് തന്നെ സ്വന്തം ശരീര ഭാഗം ഭക്ഷിക്കുന്നത് അപൂര്‍വ്വ സംഭവമാണെന്നും, ഇത് ലോകത്തെ എട്ടാമത്തെ സംഭവമാണെന്നും ഒരു ഓസ്ത്രേലിയന്‍ മന:ശാസ്ത്ര മാസിക റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ മദ്യത്തിനോ, മയക്കുമരുന്നിനോ അടിമയല്ലെന്ന് ഇയാളെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. ഇത്തരം മാനസികാവസ്ഥയ്ക്ക് ഓട്ടോ കാനിബലിസം (auto cannibalism) എന്നാണ് പറയുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിഷ്യനു വേണ്ടി തന്റെ വൃക്കയും

March 5th, 2011

Walter -Kevin - epathram

നോര്ത്ത് കരോലീന: ഗുരു ദക്ഷിണയായി തന്റെ പെരുവിരല്‍ ഛേദിച്ചു ദ്രോണാചാര്യരുടെ മുന്നില്‍ അര്‍പ്പിച്ച ഏകലവ്യന്റെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അപൂര്‍വമായ ഒരു ഗുരു – ശിഷ്യ ബന്ധത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണം കാണിക്കുകയാണ് അമേരിക്കയിലെ നോര്ത്ത് കരോലീനയിലെ വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ ബേസ് ബോള്‍ പരിശീലകനായ ടോം വാള്‍ട്ടര്‍. 42 കാരനായ ഇദേഹം തന്റെ ടീമിലെ ഒരു കളിക്കാരനായ കെവിന്‍ ജോര്‍ഡാന് വേണ്ടി തന്റെ ഒരു വൃക്ക ദാനം ചെയ്തു.

ജനുവരിയില്‍ കെവിന് സുഖമില്ലാതെ ആവുകയും ഫ്ളു ആണെന്ന് പറയുകയും ഉണ്ടായി. എന്നാല്‍ തുടര്‍ന്ന് 10 കിലോ ഭാരം കുറയുകയും വളരെ ക്ഷീണിതനായി കാണപ്പെടുകയും ചെയ്ത കെവിനെ വിശദ പരിശോധന കള്‍ക്ക്‌ വിധേയമാക്കി യപ്പോഴാണ്  വളരെ അപൂര്‍വമായ എ. എന്‍. സി. എ. വസ്കുലിടിസ് എന്ന രോഗം ആണ് കെവിന് എന്ന് മനസിലായത്. ഇതേ തുടര്‍ന്ന് കെവിന് വൃക്ക തകരാര്‍ സംഭവിച്ചിരുന്നു. ആഴ്ചയില്‍ 3 തവണ ഡയാലിസിസിനു വിധേയനായിരുന്ന കെവിന്റെ വൃക്കകള്‍ കഴിഞ്ഞ ഡിസംബറില്‍ 90% പ്രവര്‍ത്തന രഹിതമായി. അടിയന്തരമായി വൃക്ക മാറ്റി വെയ്ക്കല്‍ ആവശ്യമായി വന്നു. എന്നാല്‍ കുടുംബത്തിലെ പലരുടെയും രക്ത പരിശോധന നടത്തിയെങ്കിലും അവയൊന്നും കെവിന് അനുയോജ്യം ആയിരുന്നില്ല. അപ്പോഴാണ് ഒരു ദൈവ ദൂതനെ പോലെ വാള്‍ട്ടര്‍ രംഗ പ്രവേശം ചെയ്തത്. തന്റെയും കെവിന്റെയും രക്ത ഗ്രൂപ്‌ ഒന്നാണെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ വൃക്ക ശരിയാകുമോ എന്ന് നോക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ വിജയിക്കുകയും, രണ്ടാഴ്ച മുന്‍പ് വാള്‍ട്ടറുടെ ഒരു വൃക്ക കെവിന്റെ ശരീരത്തിലേക്ക് മാറ്റി വെയ്ക്കുകയും ചെയ്തു. രണ്ടു പേരും സുഖം പ്രാപിച്ചു വരുന്നു.

വാള്‍ട്ടറുടെ ഈ ഉദാരതയും ആത്മ ധൈര്യവും ലോകമെങ്ങും സന്തോഷത്തോടെ സ്മരിക്കുമ്പോള്‍ ശ്രദ്ധേയമായ മറ്റൊരു വസ്തുത, കെവിന്‍ ജോര്‍ദാന്‍ വേക്ക് ഫോറസ്റ്റ് സര്‍വ കലാശാലയിലെ ടീമില്‍ ഇത് വരെ കളിച്ചിട്ടില്ല എന്നുള്ളതാണ്. ജോര്‍ജിയയിലെ കൊളംബസ് സര്‍വകലാശാലയില്‍ നിന്നും 18 കാരനായ കെവിന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് വേക്ക് ഫോറസ്റ്റില്‍ ചേര്‍ന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

കൊച്ചുമകനെ പ്രസവിച്ച അമ്മൂമ്മ

February 18th, 2011

surrogate-mother-epathram

ഷിക്കാഗോ: കൊച്ചു ഫിന്നയാന്നിനു അമ്മൂമ്മയും അമ്മ. മാതൃ സ്നേഹത്തിന് അതിരുകള്‍ ഇല്ല എന്ന് അടിവരയിട്ടു കൊണ്ട് അറുപത്തി യൊന്നുകാരി ഷിക്കാഗോയില്‍ സ്വന്തം കുഞ്ഞിനെയല്ല, ചെറു മകനെ പ്രസവിച്ചു. ക്രിസ്റ്റിന്‍ കെസി എന്ന സ്ത്രീയാണ് തന്റെ മകളുടെ കുഞ്ഞിന് ഫെബ്രുവരി 14 നു സിസേറിയനിലൂടെ ജന്മം നല്കിയത്. അമ്മൂമ്മയും കുഞ്ഞും സുഖമായി രിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മകളായ സാറ കൊണേലിന് കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ തോടെയാണ് കെസിയുടെ മനസ്സില്‍ വാടക ഗര്‍ഭ പാത്രം എന്ന ആവശ്യം ഉയര്‍ന്നത്. ഇക്കാര്യത്തിനായി പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കെസി തന്റെ ഗര്‍ഭ പാത്രം മകള്‍ക്ക് നല്കാന്‍ തയ്യാറായത്. മകളും ഭര്‍ത്താവും പൂര്‍ണ സമ്മതം അറിയിച്ചതോടെ ചെറുമകനായി അമ്മൂമ്മയുടെ ഗര്‍ഭപാത്രം ഒരുങ്ങി.

മൂന്നു മക്കളുള്ള കെസി മുപ്പതു വര്‍ഷം മുമ്പാണ്‌ അവസാനമായി പ്രസവിച്ചത്‌. മകളെ സഹായിക്കാ നായതിനാല്‍ തനിക്ക്‌ ഏറെ സന്തോഷമുണ്ടെന്നും മൂന്നു മക്കള്‍ ജനിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ സന്തോഷം തനിക്ക് ഇപ്പോള്‍ ഉണ്ടെന്നും കെസി പറഞ്ഞു.

അറുപതു വയസ്സു കഴിഞ്ഞതിനാല്‍ നിരവധി പരിശോധനകള്‍ക്കു ശേഷമായിരുന്നു കെസിയെ സിസേറിയന്‌ വിധേയയാക്കിയത്‌. ഗര്‍ഭിണി യായിരുന്ന സമയത്തും ഇവര്‍ ഡോക്ടര്‍മാരുടെ നിരന്തര പരിചരണ ത്തിലായിരുന്നു.ശസ്ത്രക്രിയയ്ക്ക്‌ ശേഷം നേരിയ വൃക്ക തകരാറുകള്‍ നേരിട്ടെങ്കിലും അവ പെട്ടന്നു തന്നെ സുഖപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വൈദ്യശാസ്ത്ര നോബേല്‍ റോബര്‍ട്ട് ജി എഡ്വേഡ്സിന്

October 4th, 2010

robert-g-edwards-epathram
സ്റ്റോക്ക്‌ഹോം : വൈദ്യ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ സമ്മാനം ബ്രിട്ടീഷ് ഫിസിയോളജിസ്റ്റ് ഡോ. റോബര്‍ട്ട് ജി. എഡ്വേഡ്സിന് ലഭിച്ചു. മനുഷ്യരില്‍ കൃത്രിമ ബീജ സങ്കലനത്തിലൂടെ കുട്ടികളെ സൃഷ്ടിക്കുന്ന വിഷയത്തില്‍ ആയിരുന്നു റോബര്‍ട്ടിന്റെ ഗവേഷണം. പ്രത്യുല്പാദന രംഗത്ത് ഇദ്ദേഹവും സഹ പ്രവര്‍ത്തകനായ ഡോ. പാട്രിക് സെപ്‌ട്ടോയും 1968-ല്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയായ ഐ. വി. എഫ്. ടെക്നോളജിയാണ് 1978 ജൂലായ്‌ 25ന് ലോകത്തെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ് ശിശുവായ ലൂയി ബ്രൌണിന്റെ ജനനത്തിനു സഹായകമായത്. ബീജത്തെ ശരീരത്തിനു പുറത്ത്‌ വച്ച് അണ്ഡവുമായി സംയോജിപ്പിച്ച് തിരികെ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. ലക്ഷക്കണക്കിനു കുട്ടികളാണ് പിന്നീട് ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പിറന്നത്.

റോബര്‍ട്ടിന്റെ  ഈ രംഗത്തെ ഗവേഷണങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്നത് സഹ പ്രവര്‍ത്തക നായിരുന്ന ഡോക്ടര്‍ പാട്രിക് ആയിരുന്നു, ഇദ്ദേഹം പന്ത്രണ്ടു വര്‍ഷം മുമ്പ് അന്തരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അല്‍ഷീമേഴ്സ് രോഗം – സുപ്രധാന കണ്ടെത്തലുമായി ഡോ. മാധവ്‌ തമ്പിശെട്ടി

July 13th, 2010

madhav-thambisetty-epathramലണ്ടന്‍ : അല്‍ഷീമേഴ്സ് രോഗത്തിനു ഉപോല്‍ബലകം ആവുന്ന ഒരു പ്രോട്ടീന്‍ വേര്‍തിരിച്ചെടുത്ത് കോഴിക്കോട്ടു കാരനായ ഡോക്ടര്‍ മാധവ്‌ തമ്പിശെട്ടി അല്‍ഷീമേഴ്സ് രോഗ ഗവേഷണ രംഗത്ത്‌ ഒരു ചരിത്ര നേട്ടം കൈവരിച്ചു. പ്ലാസ്മയില്‍ കാണപ്പെടുന്ന ക്ലസ്റ്ററിന്‍ (Clusterin/apolipoprotein J) എന്ന പ്രോട്ടീന്‍ അല്‍ഷീമേഴ്സ് രോഗത്തിന്റെ തീവ്രതയും, രോഗ നിര്‍ണ്ണയവും, രോഗത്തിന്റെ പുരോഗതിയുമായും ബന്ധപ്പെടുത്തിയതാണ് ഈ സുപ്രധാന കണ്ടെത്തല്‍. കിംഗ്സ് കോളജ്‌ ഓഫ് ലണ്ടനിലെ മനോരോഗ ചികില്‍സാ വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന മലയാളി ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ മാധവ്‌ തമ്പിശെട്ടിയും സംഘവും നടത്തിയ കണ്ടെത്തല്‍, അല്‍ഷീമേഴ്സ് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുന്നതിനു മുന്‍പേ രോഗം കണ്ടെത്തുന്നതിനും, രോഗ ചികിത്സയ്ക്കും മറ്റും സഹായകരമാവും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ക്ലസ്റ്ററിന്‍ എന്ന പ്രോട്ടീന്റെ അളവ് പ്ലാസ്മയില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ഭാവിയില്‍ അല്‍ഷീമേഴ്സ് രോഗം വരുന്നതിന്റെ മുന്നോടിയാണ് എന്നാണു ഗവേഷണ ഫലം സൂചിപ്പിക്കുന്നത്. കിംഗ്സ് കോളജ് ഓഫ് ലണ്ടനില്‍ 689 ഓളം പേരില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ സാധ്യമായത്. ഇതില്‍ 464 പേര്‍ അല്‍ഷീമേഴ്സ് രോഗികളും, 115 പേര്‍ക്ക് ചെറിയ തോതിലുള്ള തിരിച്ചറിവില്ലായ്മയും (ഡിമെന്‍ഷ്യ – Dimentia), ബാക്കിയുള്ളവര്‍ രോഗമില്ലാത്തവരുമായിരുന്നു. “ആര്‍ക്കൈവ്സ് ഓഫ് ജനറല്‍ സൈക്ക്യാട്രി” എന്ന ജേണലിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചു വന്നത്. ഇവിടെ ക്ലിക്ക്‌ ചെയ്‌താല്‍ ഈ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് വായിക്കാം.

പ്ലാസ്മയിലെ ക്ലസ്റ്ററിന്റെ അളവ് മാത്രം കണക്കിലെടുത്ത് രോഗ സാദ്ധ്യത നിര്‍ണ്ണയിക്കാന്‍ ആവില്ലെങ്കിലും ഇത് പോലുള്ള മറ്റു പ്രോട്ടീനുകളെ കൂടി കണ്ടെത്തുന്നതിനുള്ള ആദ്യ പടിയാണ് ഈ കണ്ടെത്തല്‍. രോഗ നിര്‍ണ്ണയത്തിനു മാത്രമല്ല, രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ കണ്ടെത്തുന്നതിനും ഇത്തരം കണ്ടെത്തലുകള്‍ സഹായകമാവും എന്ന് ഡോക്ടര്‍ മാധവ്‌ വിശദീകരിക്കുന്നു.

ലോകമെമ്പാടും മൂന്നര കോടി പേരാണ് ഡിമെന്‍ഷ്യ മൂലം കഷ്ടത അനുഭവിക്കുന്നത്. മസ്തിഷ്കം ഉപയോഗ ശൂന്യമായി ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ. ഡിമെന്‍ഷ്യയുടെ ഏറ്റവും അധികം കാണപ്പെടുന്ന രൂപമാണ് “തന്മാത്ര” എന്ന മോഹന്‍ലാല്‍ സിനിമയിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ അല്‍ഷീമേഴ്സ് രോഗം.

mohanlal-thanmathra-alzheimers-epathram

അല്‍ഷീമേഴ്സ് രോഗിയായി "തന്മാത്ര" യില്‍ മോഹന്‍ലാല്‍

കോഴിക്കോട്‌ സര്‍വകലാശാലയിലെ ലൈഫ്‌ സയന്‍സ് വിഭാഗം മേധാവിയി വിരമിച്ച പ്രൊഫസര്‍ ഡോക്ടര്‍ ടി. രാമകൃഷ്ണ യുടെയും കോഴിക്കോട്‌ പ്രോവിടന്‍സ്‌ വിമന്‍സ്‌ കോളജിലെ രസതന്ത്രം അദ്ധ്യാപികയായിരുന്ന പ്രൊഫസര്‍ ഡോക്ടര്‍ എസ്. വത്സലയുടെയും മകനാണ് ഡോക്ടര്‍ മാധവ്‌. കോഴിക്കോട്‌ കേന്ദ്രിയ വിദ്യാലയത്തിലാണ് (Central School, West Hill, Calicut) മാധവ്‌ സ്ക്കൂള്‍ വിദ്യാഭാസം നേടിയത്. തുടര്‍ന്ന് ഇദ്ദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിന്നും എം. ബി. ബി. എസ്. പാസ്സായി ഡോക്ടറായി. ഹൌസ് സര്‍ജന്സിക്ക് ശേഷം 1995ല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ഫെലിക്സ് സ്കോളര്‍ഷിപ്പോടു കൂടി ക്ലിനിക്കല്‍ ഫാര്‍മക്കോളോജിയില്‍ (Clinical Pharmacology) പി. എച്ച്. ഡി. നേടി.

1998ല്‍ അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ എമോറി സര്‍വകലാശാലയില്‍ ന്യൂറോളജിയില്‍ പരിശീലനം നേടി. 2004ല്‍ കിംഗ്സ് കോളജ്‌ ലണ്ടനില്‍ അല്‍ഷീമേഴ്സ് രോഗ ഗവേഷണത്തിന് യു.കെ. യിലെ അല്‍ഷീമേഴ്സ് സൊസൈറ്റിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. 2007 മുതല്‍ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ സ്റ്റാഫ്‌ ക്ളിനീഷ്യന്‍ ആയി സേവനം അനുഷ്ഠിച്ചു വരുന്നു.

ഡോക്ടര്‍ മാധവുമായി e പത്രം നടത്തിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്:

ഒരു ഡോക്ടറായ താങ്കള്‍ക്ക് എങ്ങനെയാണ് ഗവേഷണത്തില്‍ താല്പര്യം ഉണ്ടായത്?

കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ ഗവേഷണത്തില്‍ താല്പര്യം ഉണ്ടായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനവും അതിന്റെ ഘടനയും എന്നും എന്റെ ഇഷ്ട വിഷയമായിരുന്നു. ഈ താല്പര്യം അച്ഛനമ്മമാരില്‍ നിന്നും ലഭിച്ചതാണ്. കുട്ടിക്കാലത്ത് പലപ്പോഴും അച്ഛനും അമ്മയും രോഗങ്ങളെ കുറിച്ചും രോഗ കാരണങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതും തര്‍ക്കിക്കുന്നതും കേട്ടാണ് ഞാന്‍ വളര്‍ന്നത്‌. രസതന്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ രോഗ കാരണങ്ങളെ വിശകലനം ചെയ്യുന്ന അമ്മയും, ഒരു ഭിഷഗ്വരന്റെ വീക്ഷണ കോണിലൂടെ രോഗാവസ്ഥയില്‍ തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങളെ വിശദീകരിക്കുന്ന അച്ഛനും തമ്മില്‍ വീട്ടില്‍ നടക്കാറുള്ള സംവാദങ്ങള്‍ ഈ വിഷയത്തില്‍ ആഴത്തില്‍ ചിന്തിക്കാനും കൂടുതല്‍ മനസ്സിലാക്കാനും എന്നെ പ്രേരിപ്പിച്ചു. ഇത്തരം ചര്‍ച്ചകളില്‍ ഇരുവര്‍ക്കും ഏറെ താല്പര്യമുള്ള ഒരു രോഗമായിരുന്നു അല്‍ഷീമേഴ്സ്.

തലച്ചോറില്‍ ചില രാസ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ രോഗ കാരണമാവുന്നു എന്ന അമ്മയുടെ വാദം അച്ഛന്റെ പരീക്ഷണ ശാലയില്‍ പരീക്ഷണ ജീവികളില്‍ പരീക്ഷിച്ചു നോക്കാന്‍ അവസരം ലഭിച്ചതോടെ ഈ വിഷയത്തില്‍ എന്റെ താല്പര്യം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു. എന്നാല്‍ ഗവേഷണത്തില്‍ ഔപചാരികമായ പരിശീലനം ഇല്ലാത്തത് എന്നെ വിഷമിപ്പിച്ചു.

സ്വന്തമായി ഗവേഷണം എപ്പോഴാണ് തുടങ്ങിയത്?

ഹൌസ് സര്‍ജന്‍സി ചെയ്യുന്ന കാലത്താണ് ഇതിനൊരു അവസരം ലഭിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ രാജീവ്‌ ഗാന്ധി വേനല്‍ക്കാല ഗവേഷണ ഫെല്ലോഷിപ്പിന് അപേക്ഷിച്ച എനിക്ക് പ്രൊഫസര്‍ കെ. ആര്‍. കെ. ഈശ്വരന്റെ മോളിക്യൂളര്‍ ബയോ ഫിസിക്സ് വിഭാഗത്തിലെ പരീക്ഷണ ശാലയില്‍ ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ് ലഭിച്ചു. അങ്ങനെ ആദ്യമായി സ്വന്തമായി ശാസ്ത്ര പരീക്ഷണങ്ങള്‍ ചെയ്യാന്‍ പഠിച്ചു.

ആദ്യമായി പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പര്‍?

പ്രൊഫസര്‍ കെ. ആര്‍. കെ. ഈശ്വരന്റെ പരീക്ഷണ ശാലയിലെ ഗവേഷണത്തെ തുടര്‍ന്ന് എന്റെ മാതാ പിതാക്കളോടൊപ്പം “ന്യൂറോ റിപ്പോര്‍ട്ട്‌” എന്ന ജേണലില്‍ ഒരു പേപ്പര്‍ പ്രസിദ്ധീകരിച്ചു. തലച്ചോറില്‍ അലുമിനിയത്തിന്റെ സാന്നിദ്ധ്യം അല്‍ഷീമേഴ്സ് രോഗികളുടെതിനു സമാനമായ അവസ്ഥ ജനിപ്പിക്കുന്നതിനെ പറ്റിയായിരുന്നു ഈ പേപ്പര്‍.

അല്‍ഷീമേഴ്സ് ഗവേഷണത്തെ പറ്റി?

കിംഗ്സ് കോളജ്‌ ലണ്ടനില്‍ അല്‍ഷീമേഴ്സ് ഗവേഷണം തുടങ്ങിയത് മുതല്‍ എന്നെ അലട്ടിയിരുന്ന വിഷയം രോഗം ഏറെ പുരോഗമിച്ചതിനു ശേഷം മാത്രമാണ് ലക്ഷണമായ ഓര്‍മ്മക്കുറവ് കാണപ്പെടുന്നത് എന്നതായിരുന്നു. അപ്പോഴേയ്ക്കും തലച്ചോറില്‍ ഏറെ നാശം സംഭവിച്ചിട്ടുണ്ടാവും. ചിലവേറിയ ബ്രെയിന്‍ സ്കാന്‍ ആണ് നേരത്തെ അല്‍ഷീമേഴ്സ് രോഗം കണ്ടു പിടിക്കാനുള്ള വഴി. ഇതിനു പകരം ചെലവ് കുറഞ്ഞ ഒരു രക്ത പരിശോധനയിലൂടെ തലച്ചോറിനു ഏറെ നാശം സംഭവിക്കുന്നതിനുമുന്‍പ് രോഗ നിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞാല്‍ അത് ഏറെ ഉപകാരപ്രദമാകും. ഇതായിരുന്നു ഞങ്ങളുടെ ഗവേഷണത്തിന്റെ ലക്‌ഷ്യം. ഈ ലക്ഷ്യവുമായി കിംഗ്സ് കോളജിലെ പ്രൊഫസര്‍ സിമോണ്‍ ലവ്സ്റ്റോണ്‍ ന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ക്ലസ്റ്ററിന്‍ എന്നാ പ്രോട്ടീന്‍ അല്‍ഷീമേഴ്സ് രോഗത്തിന്റെ തീവ്രതയുമായും രോഗ ലക്ഷണമായ ഓര്‍മ്മക്കുറവുമായും തലച്ചോറിനുണ്ടായ നാശത്തിന്റെ തോതുമായും അടുത്ത്‌ ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്. നേരത്തെയുള്ള രോഗ നിര്‍ണ്ണയത്തിനു ഏറെ സഹായകരമാവും ഈ കണ്ടെത്തല്‍ എന്നതാണ് ഇത് ലോക ശ്രദ്ധ നേടാന്‍ കാരണം.

എന്താണ് താങ്കളുടെ അടുത്ത ലക്‌ഷ്യം?

അടുത്ത ലക്‌ഷ്യം ഇന്ത്യയില്‍ അല്‍ഷീമേഴ്സ് രോഗ ഗവേഷണത്തിനുള്ള പരിപാടികള്‍ ആരംഭിക്കുക എന്നതാണ്. പ്രായമാവുന്നതുമായി ബന്ധപ്പെടുത്തി ഇത്തരം ഓര്‍മ്മക്കുറവും രോഗാവസ്ഥകളും തള്ളിക്കളയുന്ന പതിവ് ഇന്ത്യയിലുണ്ട്. ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ്‌ അക്കാദമിയുമായി ചേര്‍ന്ന് കോഴിക്കോട്‌ സര്‍വകലാശാലയില്‍ ഞങ്ങള്‍ ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പ്രായമായവരില്‍ നടത്തുന്ന “7 മിനിറ്റ്‌ സ്ക്രീന്‍” എന്ന് അറിയപ്പെടുന്ന മലയാള ഭാഷയിലുള്ള ഒരു ലളിതമായ പരിശോധനയാണിത്. ഓര്‍മ്മക്കുറവ്‌ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ ഈ ലളിതമായ പരിശോധനയ്ക്ക് കഴിയും. “ന്യൂറോളജി ഇന്ത്യ” എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി.

ഭാവി പരിപാടികള്‍ എന്താണ്?

ഇന്ത്യയില്‍ ഗവേഷണം ചെയ്യുന്നത് എന്നും എന്റെ ഒരു സ്വപ്നമാണ്. പ്രായമാവുന്നതുമായി ബന്ധപ്പെട്ടുള്ള രോഗങ്ങളെ കുറിച്ച് സമഗ്രമായ ഒരു ഗവേഷണം നടത്തി ഇവയ്ക്കുള്ള ചികില്‍സാ വിധികള്‍ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്‌ഷ്യം.

കുടുംബം?

അച്ഛന്‍ : ഡോക്ടര്‍ ടി. രാമകൃഷ്ണ. കോഴിക്കോട്‌ സര്‍വകലാശാലയിലെ ലൈഫ്‌ സയന്‍സ് വിഭാഗം മേധാവിയായി വിരമിച്ചു.
അമ്മ : ഡോക്ടര്‍ എസ്. വത്സല. കോഴിക്കോട്‌ പ്രോവിഡന്‍സ്‌ വിമന്‍സ്‌ കോളജിലെ രസതന്ത്രം അദ്ധ്യാപികയായിരുന്നു.
ഭാര്യ : ബിദ്യ റായ്‌
മകന്‍ : അദ്വൈത്‌ കൃഷ്ണ (10 മാസം)
സഹോദരി : ശിവരന്ജനി. ലണ്ടന്‍ സ്ക്കൂള്‍ ഓഫ് ഇക്കോണമിക്സില്‍ ലെക്ചറര്‍

താങ്കളുടെ മറ്റ് ഇഷ്ട വിഷയങ്ങള്‍ എന്തൊക്കെയാണ്?

ക്രിക്കറ്റാണ് എന്റെ ഇഷ്ട വിഷയം. ക്രിക്കറ്റ്‌ കളിക്കുന്നതും, കാണുന്നതും, ചിന്തിക്കുന്നതും, വായിക്കുന്നതും എഴുതുന്നതും എനിക്കിഷ്ടമാണ്. rediff.com എന്ന വെബ് സൈറ്റില്‍ ഞാന്‍ ക്രിക്കറ്റിനെ കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ്‌ ഗ്രൌണ്ടിലെ അംഗീകൃത ക്രിക്കറ്റ്‌ ലേഖകന്‍ കൂടിയാണ് ഞാന്‍.

വായനയും എന്റെ ഇഷ്ട ഹോബി ആണ്.

ഈയിടെയായി പുതിയൊരു ഹോബിയുമുണ്ട് – പാചകം. ഭാര്യ ആസാം സ്വദേശിനിയാണെങ്കിലും പഠിച്ചത് ബാംഗളൂരില്‍ ആയതിനാല്‍ ദക്ഷിണേന്ത്യന്‍ ഭക്ഷണം ഇഷ്ടമാണ്. ഇത്തവണ കേരളത്തില്‍ പോയാല്‍ “മലബാറി” ഭക്ഷണത്തിന്റെ യഥാര്‍ത്ഥ സ്വാദ്‌ എന്തെന്ന് ഭാര്യക്ക് കാണിച്ചു കൊടുക്കണം.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഹോട്ടല്‍ കോഴിക്കോട്ടെ “പാരഗണ്‍” ആണ്. പാരഗണ്‍ ഹോട്ടലിനടുത്ത് ഒരു മുറി കിട്ടിയിരുന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ തമാശയ്ക്ക് ചിന്തിക്കും. അപ്പോള്‍ പിന്നെ മൂന്നു നേരം അവിടെ നിന്നും ഭക്ഷണം കഴിക്കാമല്ലോ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക പുകയില വിരുദ്ധ ദിനം

May 31st, 2010
world-no-tobacco-day

ക്ലിക്ക്‌ ചെയ്യാന്‍ ഒരവസരം മാത്രം...

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

8 of 9789

« Previous Page« Previous « ആണവ നിര്‍വ്യാപന ഉടമ്പടി ഒപ്പു വെയ്ക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം
Next »Next Page » ഫ്ലോട്ടില്ലയെ ഇസ്രായേല്‍ ആക്രമിച്ചു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine