പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല

April 15th, 2017

malala-yousufzai-epathram
ന്യൂദല്‍ഹി : പാകിസ്ഥാനി കളുടെ ചില പ്രവര്‍ത്തന ങ്ങള്‍ ലോക ത്തിനു മുന്നില്‍ രാജ്യ ത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. മാധ്യമ പഠന വിദ്യാര്‍ത്ഥി യെ ദൈവ നിന്ദ ആരോ പിച്ച് ജന ക്കൂട്ടം തല്ലി ക്കൊന്ന സംഭവ വുമായി ബന്ധ പ്പെട്ട് പുറത്തു വിട്ട വീഡിയോ സന്ദേശ ത്തിലാണ് മലാല ഇങ്ങിനെ പ്രതികരിച്ചത്.

മതത്തെ അവ ഹേളി ക്കുന്ന കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോ പിച്ചു കൊണ്ടാ യിരുന്നു ഇരുപത്തി മൂന്നു കാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലി ക്കൊ ന്നത്.

മാഷാല്‍ ഖാനെ കൊല പ്പെടു ത്തുന്നതും മൃത ദേഹ ത്തെ മര്‍ദ്ദി ക്കുന്നതും ഉള്‍പ്പെടെ യുള്ള ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ പ്രചരി ച്ചിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതി ച്ഛായ സൃഷ്ടി ക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നു.

ഇസ്ലാ മിനെ ആക്ഷേപി ക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത് മതത്തി നെതി രായ വിവേചന ത്തെ ക്കുറിച്ച് എങ്ങനെ നമുക്ക് സംസാരി ക്കുവാന്‍ സാധിക്കും എന്നും മലാല ചോദിക്കുന്നു. രാജ്യ ത്തിനും മത ത്തിനും എതിരായി പ്രവര്‍ത്തി ക്കുന്നത്‌ നമ്മള്‍ തന്നെ ആണെന്നും മലാല പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണ പരമ്പര

February 16th, 2017

pakistan terrorist-epathram

ലാഹോര്‍: പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അഞ്ച് വ്യത്യസ്ത ചാവേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. രണ്ട് ദിവസം മുന്‍പ് രാജ്യത്തെ ഞെട്ടിച്ച ചാവേര്‍ ആക്രമണങ്ങളുടെ ആഘാതം വിട്ട് മാറുന്നതിന്‌ മുന്‍പാണ് പേഷാവറിലും ഗോത്ര വര്‍ഗ്ഗ പ്രദേശങ്ങളിലുമായി മൂന്ന് ആക്രമണങ്ങള്‍ കൂടി നടന്നത്. പേഷാവറില്‍ ജഡ്ജിമാര്‍ സഞ്ചരിച്ച വാനിലേക്ക് മോട്ടോര്‍ സൈക്കിളില്‍ വന്ന ചാവേര്‍ ഇടിച്ചതിനെ തുടര്‍ന്ന് വാന്‍ ഡ്രൈവര്‍ കൊല്ലപ്പെടുകയും അനേകം ജഡ്ജിമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ നടന്ന മറ്റൊരു ആക്രമണത്തില്‍ മൂന്ന് സായുധ ഭടന്മാരും രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു. താലിബാനില്‍ നിന്നും വേര്‍പെട്ട ജമാ അത് ഉല്‍ അഹ് റാര്‍ എന്ന സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാൻ ഭീകരതയെ പിന്തുണക്കുന്ന രാഷ്ട്രം – യു.എസ് സെനറ്റ്

September 10th, 2016

u.s-epathram

പാക്കിസ്ഥാൻ ഒരു ഭീകരരാഷ്ട്രമാണെന്ന ഇന്ത്യയുടെ വാദത്തെ ശരി വെച്ചുകൊണ്ട് യു.എസ് സെനറ്റ്. ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാൻ അഫ്ഗാനിസ്താനിലുള്ള അമേരിക്കൻ സൈനികരെ കൊന്നൊടുക്കുകയാണെന്ന് സെനറ്റ് അംഗങ്ങൾ ആരോപിച്ചു.ഭീകരരുടെ സുരക്ഷിതമായ വാസ കേന്ദ്രങ്ങളായി പാക്കിസ്ഥാൻ നഗരങ്ങൾ മാറിക്കഴിഞ്ഞുവെന്നും സെനറ്റ് അംഗങ്ങൾ പറയുന്നു.

പാക്കിസ്ഥാൻ താവളം നൽകിയിരിക്കുന്ന ഹഖാനി ഭീകരരാണ് അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികരെ കൊലപ്പെടുത്തുന്നതിൽ മുന്നിൽ നിൽക്കുന്നതെന്നും യു.എസ്.സെനറ്റ് പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവ പരീക്ഷണം: ഉഭയകക്ഷി സന്ധിക്ക് തയ്യാർ എന്ന് പാക്കിസ്ഥാൻ

August 14th, 2016

india-pakistan-flags-epathram

ലാഹോർ: ആണവ പരീക്ഷണങ്ങൾ നിർത്തി വെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ഉഭയകക്ഷി കരാറിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ.

ആണവ പരീക്ഷണങ്ങൾ നിർത്തിവെക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു കഴിഞ്ഞു. ഏകപക്ഷീയമായ ഈ തീരുമാനാത്തെ ഒരു ഉഭയകക്ഷി കരാറായി മാറ്റാൻ തങ്ങൾ തയ്യാറാണ്. പാക്കിസ്ഥാൻ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട നയതന്ത്ര വെല്ലുവിളികളെ കുറിച്ച് വാർത്താ മാദ്ധ്യമങ്ങളോട് വിശദീകരിക്കവെ പാക് പ്രധാനമന്ത്രിയുടെ വിദേശ കാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനിലെ സ്കൂളില്‍ ഭീകരണാക്രമണം; മരണം 125 കവിഞ്ഞു

December 16th, 2014

peshawar-attack-epathram

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറിലെ ആര്‍മി പബ്ലിക് സ്കൂളിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നൂറില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയരുവാന്‍ സാധ്യതയുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.

സൈന്യം നടത്തുന്ന സ്കൂളിനു നേരെ സൈനിക വേഷത്തില്‍ എത്തിയ ഭീകരന്മാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തെഹ്‌രീകെ താലിബാന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയുന്നു. സ്ഫോടക വസ്തുക്കളും തോക്കുകളുമടക്കം വന്‍ തോതില്‍ ആയുധങ്ങളുമായി ഒരു ചാവേര്‍ സംഘമാണ് ആക്രമണത്തിനെത്തിയത്. ഭീകരര്‍ നിരവധി കുട്ടികളേയും അധ്യാപകരേയും ബന്ദികളാക്കി വെച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ മോചിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടു.

ഭീകരന്മാര്‍ നടത്തിയ വെടിവെപ്പും ഒപ്പം പരിക്കേറ്റ കുട്ടികളുടേയും അധ്യാപകരുടേയും നിലവിളികളും കൊണ്ട് സ്കൂള്‍ പരിസരം യുദ്ധക്കളമായി മാറി. പ്രദേശത്ത് ഭീകരന്മാരും സൈന്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് ദൃക്‌‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭീകര്‍ക്കെതിരെ ചെറുത്തു നിന്ന വിദ്യാര്‍ഥികളേയും അധ്യാപകരേയും നിരത്തി നിര്‍ത്തി വെടി വെച്ച് കൊല്ലുകയായിരുന്നു. അധ്യപകരില്‍ ചിലരെ ജീവനോടെ തീ കൊളുത്തിയെന്നും ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളിന്റെ പിന്‍‌വാതിലൂടെ കുട്ടികളെ സൈന്യം രക്ഷപ്പെടുത്തി. പരിക്കേറ്റ പലര്‍ക്കും സൈനികര്‍ പ്രഥമ ശ്രുശ്രൂഷ നല്‍കി. പ്രദേശത്തെ നാല് ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് പ്രത്യേക പരിചരണത്തിനായുള്ള സൌകര്യം ഒരുക്കി.

കുട്ടികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ലോക നേതാക്കള്‍ നടുക്കം പ്രകടിപ്പിച്ചു. നൂറിലധികം കുട്ടികള്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് ദു:ഖം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മദ്യപിച്ച ജോലിക്ക് ഹാജരായ പാൿ പൈലറ്റ് അറസ്റ്റിൽ

September 20th, 2013

pakistan-international-airlines-epathram

ലണ്ടൻ : മദ്യത്തിന്റെ ലഹരിയിൽ വിമാനം പറത്താൻ എത്തിയ പാക്കിസ്ഥാൻ അന്താരാഷ്ട്ര എയർലൈനിലെ പൈലറ്റ് ബ്രിട്ടീഷ് പോലീസിന്റെ പിടിയിലായി. ലീഡ്സ് ബ്രാഡ്ഫോർഡിൽ നിന്നും ഇസ്ലാമാബാദിലേക്ക് പോകാനിരുന്ന പാൿ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഇർഫാൻ ഫൈസ് അണ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ ആയത്.

54കാരനായ ഇർഫാൻ ഫൈസിനെ പാൿ അന്താരാഷ്ട്ര എയർലൈൻസ് സർവീസ്സിൽ നിന്നും സസ്പെൻഡ് ചെയ്തതായി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

58 ഇന്ത്യൻ മൽസ്യതൊഴിലാളികൾ പാൿ പിടിയിൽ

September 20th, 2013

indian-fishermen-in-jail-epathram

ന്യൂഡൽഹി : പാൿ സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ച് 58 ഇന്ത്യൻ മൽസ്യ ബന്ധന തൊഴിലാളികളെ പാൿ സമുദ്ര സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തു. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇന്ത്യൻ തൊഴിലാളികൾ അത് വക വെച്ചില്ല എന്നും ഇതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നും പാൿ അധികൃതർ വ്യക്തമാക്കി. 9 മൽസ്യ ബന്ധന ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയിൽ ഹാജരാക്കി മലിർ ജെയിലിലേക്ക് അയയ്ക്കും.

കഴിഞ്ഞ മാസം മലിർ ജെയിലിൽ കഴിഞ്ഞിരുന്ന 337 ഇന്ത്യൻ മൽസ്യ ബന്ധന തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചിരുന്നു.

വ്യക്തമായ അതിർത്തി ഇല്ലാത്ത അറബിക്കടലിലെ സർ ക്രീക്ക് പ്രദേശത്ത് നിന്നും ഇടയ്ക്കിടക്ക് മൽസ്യ ബന്ധന തൊഴിലാളികൾ അറസ്റ്റിൽ ആവുന്നത് പതിവാണ്.

ഇപ്പോഴും പാൿ ജെയിലുകളിൽ 97 മൽസ്യ തൊഴിലാളികൾ തടവിൽ കഴിയുന്നുണ്ട്. ഇവരുടെ മോചനത്തിനായി മനുഷ്യാവകാശ പ്രവർത്തകരോടൊപ്പം പാക്കിസ്ഥാനിലെ മൽസ്യ ബന്ധന തൊഴിലാളികളും മുറവിളി കൂട്ടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മധുരമില്ലാത്ത ഈദ്

August 10th, 2013

pakistan terrorist-epathram

ജമ്മു : 5 ഇന്ത്യൻ സൈനികർ പാൿ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇത്തവണ അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ പതിവിനു വിപരീതമായി ഈദ് ആഘോഷങ്ങളുടെ ഭാഗമായി മധുരം പങ്കു വെച്ചില്ല. ജമ്മു കാശ്മീർ പ്രദേശത്തെ നിയന്ത്രണ രേഖയിൽ സാധാരണ ഈദിന് പതിവുള്ളതാണ് ഇത്തരത്തിലുള്ള മധുരം പങ്കു വെയ്ക്കൽ. എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള സംഘർഷം കണക്കിലെടുത്ത് ഇത്തവണ പതിവ് ആചാരങ്ങളൊന്നും തന്നെ നടന്നില്ല.

പൂഞ്ച് പ്രദേശത്ത് നിയന്ത്രണ രേഖ ഭേദിച്ച് നുഴഞ്ഞു കയറിയ ഇരുപതോളം വരുന്ന പാക്ക് സൈനികരാണ് പതിവ് പോലെ പട്രോളിങ്ങ് നടത്തുകയായിരുന്ന ഇന്ത്യൻ സൈനികർക്ക് നേരെ വെടിയുതിർത്തത്. ഈ ആക്രമണത്തിൽ 5 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.പി.എ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: നരേന്ദ്ര മോഡി

May 14th, 2013

വാഷിങ്ങ്‌ടണ്‍: മോശപ്പെട്ട ഭരണവും അഴിമതിയും മൂലം ജനങ്ങള്‍ക്ക് യു.പി.എ സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്ത് ദിനത്തോടനുബന്ധിച്ച് അമേരിക്കയിലെ ഗുജറാത്തി സമൂഹത്തെ വീഡിയോ കോണ്‍‌ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെ യു.പി.എ സര്‍ക്കാറിനെതിരെ കടുത്ത ഭാഷയിലാണ് മോഡി പ്രസംഗിച്ചത്.
ഡെല്‍ഹിയില്‍ ഉള്ളത് ദുര്‍ബലരായ ഭരണാധികാരികളാണെന്നും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കുക എളുപ്പമല്ലെന്നും മോഡി പറഞ്ഞു. അവര്‍ നമ്മുടെ പട്ടാളക്കാരുടെ തലവെട്ടുന്നു. ചൈന അതിര്‍ത്തി കടന്ന് നമ്മുടെ പടിവാതിലില്‍ മുട്ടുന്നു തുടങ്ങി അയല്‍ രാജ്യങ്ങളില്‍ നിന്നും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മോഡി സൂചിപ്പിച്ചു. തന്റെ ഭരണകാലത്ത് വിവേചനമില്ലാതെ വികസനം എത്തിച്ചെന്നും ഒരു വ്യാഴവട്ടക്കാലത്തെ ഭരണം കൊണ്ട് ഗുജറാത്തില്‍ താന്‍ വികസനത്തിനു പുതിയ അര്‍ഥം നല്‍കിയെന്ന് മോഡി അവകാശപ്പെട്ടു. വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഇന്ത്യന്‍ വംശജരായ നൂറുകണക്കിന്‍ വിദ്യാര്‍ഥികളാണ്‍` മോഡിയുടെ വീഡിയോ കോണ്‍ഫറന്‍സ് പ്രസംഗം കേള്‍ക്കാന്‍ എത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സരബ്ജിത്തിന് ചികിത്സ ലഭിക്കും വരെ നിരാഹാരം നടത്തുമെന്ന് സഹോദരി

May 2nd, 2013

അമൃത്‌സര്‍: പാക്കിസ്ഥാന്‍ ജയിലില്‍ വച്ച് ക്രൂരമായ മര്‍ദ്ദനമേറ്റ് മരണത്തോട് മല്ലിടുന്ന ഇന്ത്യന്‍ പൌരന്‍ സരബ്ജിത്ത് സിങ്ങിന് മികച്ച ചികിത്സ ലഭിക്കുന്നത് വരെ നിരാഹാരം നടത്തുമെന്ന് അദ്ദേഹത്തിന്റെ സഹോദരി ദല്‍ബീര്‍ കൌര്‍. തന്റെ സഹോദരന്റെ രക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവര്‍ ആരോപിച്ചു. സരബ്ജിത്തിനെ ഇന്ത്യയിലോ വിദേശത്തോ ഉള്ള ആശുപത്രിയിലേക്ക് മാറ്റി മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ ജീവന്‍ രക്ഷപ്പെടുത്താനാകുമെന്ന് താന്‍ പരതീക്ഷിക്കുന്നതായി ദല്‍ബീര്‍ കൌര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത്തിനെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ലാഹോറിലെ ജിന്ന ആസ്പത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സരബ്ജിത്തിനെ സഹോദരിയും, ഭാര്യയും മകളും സന്ദര്‍ശിച്ചിരുന്നു. സരബ്ജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ജീവന്‍ രക്ഷിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

3 of 1523410»|

« Previous Page« Previous « ഒബാമയ്‌ക്ക് സ്‌ഫോടനത്തില്‍ പരുക്ക് എന്ന് വ്യാജ ട്വീറ്റ്
Next »Next Page » അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യമെന്ന് ചൈന »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine