കാറുകളിലെ മത പരമായ ചിഹ്ന ങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്

May 28th, 2017

mary-nursing-jesus-epathram
മനില : കാറുകളിലെ മതപരമായ ചിഹ്ന ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെ ടുത്തി ഫിലി പ്പീന്‍സ് സര്‍ക്കാര്‍ ഉത്തരവിറക്കി.

ദൈവ വിശ്വാസ ത്തിന്റെ ഭാഗ മായി കാറു കളിലെ റിയര്‍ വ്യൂ മിററിലും ഡാഷ്‌ ബോര്‍ഡിലും സ്ഥാപി ക്കാറുള്ള ജപ മാല, കുരിശ്, കൊന്ത എന്നിവ നീക്കണം എന്നാണ് അധി കൃത രുടെ നിര്‍ദ്ദേശം. വര്‍ദ്ധിച്ചു വരുന്ന വാഹന അപകട ങ്ങള്‍ക്ക് തടയിട്ട് യാത്ര ക്കാരുടെ സുരക്ഷ ഉറപ്പു വരുത്തു ന്നതി ന്റെ ഭാഗ മായാ ണ് പുതിയ നടപടി. ഇത്തരം മത ചിഹ്നങ്ങള്‍ ഡ്രൈവര്‍ മാരുടെ ശ്രദ്ധ തെറ്റിച്ച് അപകട ങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനാലാണ് വിലക്ക്.

മാത്രമല്ല ഡ്രൈവിംഗി നിട യിലെ ഭക്ഷണം കഴിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, മേക്ക് അപ്പ് എന്നിവ യും നിരോധിച്ചു എന്നും നാഷ്ണല്‍ റെഗുലേറ്ററി ഏജന്‍സി വക്താവ് അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ ത്തിന്ന് എതിരെ വിവിധ കോണു കളില്‍ നിന്ന് പ്രതിഷേധം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

ഫിലി പ്പീന്‍സി ലെ വിവിധ കത്തോലിക്ക സഭകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. 10 കോടി ജന സംഖ്യ യുള്ള ഫിലിപ്പീന്‍സില്‍ 80 ശത മാനം ജനങ്ങളും ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്

May 1st, 2017

Trump_epathram

വാഷിങ്ടണ്‍ : കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ യു.എസ്സില്‍ നിന്നും വന്‍ തുക ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പാരീസ് ഉടമ്പടി ഏകപക്ഷീയമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം എന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍.
മലിനീകരണം ഉണ്ടാകുന്നുവെന്ന് കാണിച്ച യു.എസില്‍ നിന്നും വന്‍ തുക ഈടാക്കുമ്പോള്‍ അത്ര തന്നെ മലിനീകരണം ഉണ്ടാക്കുന്ന ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ വെറുതെ വിടുന്നുവെന്നു ട്രംപ് പറഞ്ഞു.

ഇനി മുതല്‍ നമ്മെ മുതലാക്കി പണം കൊയ്യാന്‍ ആരെയും അനുവദിക്കില്ലെന്നു, എന്നും അമേരിക്കയ്ക്ക് തന്നെയായിരിക്കും പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. യു.എസ്സിലെ മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്നങ്ങള്‍ വലുതാക്കുന്നതില്‍ വലിയൊരു പങ്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് ട്രംപ് ആരോപിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല

April 15th, 2017

malala-yousufzai-epathram
ന്യൂദല്‍ഹി : പാകിസ്ഥാനി കളുടെ ചില പ്രവര്‍ത്തന ങ്ങള്‍ ലോക ത്തിനു മുന്നില്‍ രാജ്യ ത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. മാധ്യമ പഠന വിദ്യാര്‍ത്ഥി യെ ദൈവ നിന്ദ ആരോ പിച്ച് ജന ക്കൂട്ടം തല്ലി ക്കൊന്ന സംഭവ വുമായി ബന്ധ പ്പെട്ട് പുറത്തു വിട്ട വീഡിയോ സന്ദേശ ത്തിലാണ് മലാല ഇങ്ങിനെ പ്രതികരിച്ചത്.

മതത്തെ അവ ഹേളി ക്കുന്ന കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോ പിച്ചു കൊണ്ടാ യിരുന്നു ഇരുപത്തി മൂന്നു കാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലി ക്കൊ ന്നത്.

മാഷാല്‍ ഖാനെ കൊല പ്പെടു ത്തുന്നതും മൃത ദേഹ ത്തെ മര്‍ദ്ദി ക്കുന്നതും ഉള്‍പ്പെടെ യുള്ള ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ പ്രചരി ച്ചിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതി ച്ഛായ സൃഷ്ടി ക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നു.

ഇസ്ലാ മിനെ ആക്ഷേപി ക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത് മതത്തി നെതി രായ വിവേചന ത്തെ ക്കുറിച്ച് എങ്ങനെ നമുക്ക് സംസാരി ക്കുവാന്‍ സാധിക്കും എന്നും മലാല ചോദിക്കുന്നു. രാജ്യ ത്തിനും മത ത്തിനും എതിരായി പ്രവര്‍ത്തി ക്കുന്നത്‌ നമ്മള്‍ തന്നെ ആണെന്നും മലാല പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

നായ്ക്കളെ വളര്‍ത്തുന്നത് ആടുകളെ കൊല്ലുവാന്

October 10th, 2016

australian-dog-dingoes-ePathram
ആടു കളെ സംരക്ഷിക്കാൻ നായ്ക്കളെ വളർത്തുന്ന വരാണല്ലോ നമ്മൾ. എന്നാൽ ആടു കളെ കൊല്ലുവാന് നായ്ക്കളെ വളർത്തുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട് ഓസ്‌ട്രേലിയ യിലെ ക്വീൻസ് ലാൻഡിലെ ഒരു ദ്വീപായ പിലോറസിൽ.

പിലോറസ് ദ്വീപ് ഇപ്പോൾ കൃഷിക്ക് വേണ്ടി മാത്രമാണ് ഉപ യോഗി ക്കുന്നത്. ആൾ താമസ മില്ലാത്ത ഈ ദ്വീപിൽ കാട്ടാടുകൾ പെരുകി കൃഷിക്ക് ഭീഷണി ആയത്തോടു കൂടി യാണ് കാട്ടു നായ്ക്ക ളുടെ ഇനത്തിൽപ്പെട്ട ഡിങ്കോയിസുകളെ ഈ ദ്വീപി ലേക്ക്‌ തുറന്നു വിടാൻ തുടങ്ങി യത്.

നായ്ക്കൾ ആട്ടിൻ കുഞ്ഞു ങ്ങളെ വേട്ട യാടുന്നതിനാൽ ആടു കളു ടെ എണ്ണം പെരു കുന്നത് തടയാൻ കഴിയും. എന്നാൽ കാട്ടു നായ്ക്കൾ ക്രമാതീത മായി പെരുകാതിരി ക്കുവാ നും ആടു കൾക്ക് വംശ നാശം സംഭവിക്കാതിരി ക്കുവാ നും വേണ്ട തായ മുൻ കരുതലു കളും അവർ സ്വീകരി ച്ചിട്ടുണ്ട്.

നായ്ക്കളെ ദ്വീപി ലേക്ക്‌ തുറന്നു വിടുന്നത് വളരെ സാവധാനം പ്രവർ ത്തിക്കുന്ന ഒരു തരം വിഷം കുത്തി വെച്ചാണ്. ഒരു വർഷ ത്തിന് ശേഷം വിഷ ത്തിന്റെ വീര്യം കൂടി നായ്ക്കൾ കൊല്ല പ്പെ ടു കയും ചെയ്യും. മനുഷ്യത്വ രഹിത മായ ഈ നടപടിക്ക് എതിരെ പരിസ്ഥിതി പ്രവർത്തക രുടെയും സംഘടന കളുടെയും എതിര്‍പ്പു ശക്തമായി. തുടർന്ന് നായ്ക്കളെ തുറന്നു വിടുന്ന ഈ രീതി അവിടുത്തെ ഭരണ കൂടം നിരോധിച്ചി രിക്കുക യാണ്.

-തയ്യാറാക്കിയത് : വിപിന്‍ ജെയിംസ്

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജൂലിയൻ അസാഞ്ചി ന്‍േറത് അന്യായ മായ തടവ് : യു. എൻ.

February 4th, 2016

Julian-Assange-wikileaks-ePathram
ലണ്ടൻ : അന്യായ മായി തന്നെ തടങ്കലിൽ വെക്കു ന്നതിന് എതിരെ ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് നല്കിയ പരാതി യിൽ അസാഞ്ചിന് അനു കൂല മായി യു. എൻ. സമിതി യുടെ വിധി.

2010 ലാണ് സ്വീഡനിലെ ലൈംഗിക ആരോപണ വുമായി ബന്ധ പ്പെട്ട് അസാഞ്ചിന് എതിരെ ബ്രിട്ടീഷ് സുപ്രീം കോടതി അറസ്റ്റ് വാറന്‍റ് പുറ പ്പെടു വിക്കുന്നത്. അന്നു മുതൽ അസാഞ്ച് ബ്രിട്ടനിലെ ഇക്വഡോർ സ്ഥാന പതി കാര്യാലയ ത്തിൽ രാഷ്ട്രീയ അഭയം തേടി യിരിക്കുക യായിരുന്നു.

കേസ് കെട്ടിച്ച മച്ച താണ് എന്ന് ജൂലിയൻ അസാഞ്ച് നേരത്തേ പറഞ്ഞിരുന്നു. അറസ്റ്റ് വാറണ്ടി ലൂടെ തന്നെ അന്യായ മായി തടങ്കലിൽ വെച്ചിരി ക്കുക യാണ് എന്നായി രുന്നു അസാഞ്ചിന്റെ വാദം. യു. എൻ. സമിതി ഇന്ന് ഈ വാദം അംഗീ കരി ക്കുക യായിരുന്നു.

അമേരിക്ക യുടെ യുദ്ധ ക്കുറ്റ ങ്ങളു ടെയും അന്താ രാഷ്ട്ര തല ത്തിലെ ചാര വൃത്തി കളുടെയും രേഖ കളും വീഡി യോ കളും ചോർത്തി വിക്കി ലീക്ക്‌സ് പുറത്തു വിട്ടി രുന്നു. യു. എസ്. സർക്കാരിന്റെ രഹസ്യാ ന്വേഷണ രേഖ കൾ വീക്കി ലീക്സ് പുറത്തു വിട്ടതു മുതൽ അമേരിക്ക യുടെ നോട്ട പ്പുള്ളി യാണ് അസാഞ്ച്.

- pma

വായിക്കുക: , , , ,

Comments Off on ജൂലിയൻ അസാഞ്ചി ന്‍േറത് അന്യായ മായ തടവ് : യു. എൻ.

പീഡിപ്പിക്കുവാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ യുവതിയെ തൂക്കിക്കൊന്നു

October 26th, 2014

ടെഹ്‌റാന്‍: ബലാത്സംഗം ചെറുക്കുന്നതിനിടെ അക്രമിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ തള്ളി ക്കൊണ്ട് റെയ്‌ഹാന ജബ്ബാരി(26)യെ ഇറാനില്‍ വധശിക്ഷക്ക് വിധേയയാക്കി. റെയ്‌ഹാനയുടെ വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. ആം‌നെസ്റ്റി ഇന്റര്‍ നാഷ്ണല്‍ അടക്കം ഉള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി വിവിധ സോഷ്യല്‍ മീഡിയകളില്‍ റെയ്ഹാനയുടെ വധ ശിക്ഷ നടപ്പിലാക്കുന്നതിനെതിരെ ക്യാമ്പെയ്‌നുകളും ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെപ്‌റ്റംബര്‍ 30 നു നടത്താനിരുന്ന വധ ശിക്ഷ പത്തു ദിവസത്തേക്ക് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു.

2007-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. റെയ്‌ഹാനെ ബലാത്സംഗം ചെയ്യുവാന്‍ ശ്രമിച്ച അക്രമിയില്‍ നിന്നും രക്ഷപ്പെടുവാനായി തിരിച്ച് ആക്രമിച്ചു. ഇതിനിടയില്‍ അക്രമി കൊല്ലപ്പെടുകയായിരുന്നു. ഇറാനിലെ രഹസ്യാന്വേഷണ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന മുര്‍ത്താസ അബ്ദുലലി ശര്‍ബന്ദിയാണ് കൊല്ലപ്പെട്ടത്. ആത്മരക്ഷാര്‍ഥം നടത്തിയ കൊലപാതകമാണെന്ന റെയ്‌ഹാനയുടെ വാദം കോടതി തള്ളുകയായിരുന്നു.

റെയ്‌ഹാനയെ തൂക്കിലേറ്റുന്നത് സംബന്ധിച്ച് യാതൊരു സൂചനയും അധികൃതര്‍ നല്‍കിയിരുന്നില്ലെന്ന് ഇവരുടെ മാതാവ് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ വര്‍ഷം മാത്രം ഇറാനില്‍ ഇരുന്നൂറ്റമ്പതോളം പേരെ തൂക്കിക്കൊന്നതായാണ് യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കുട മടക്കി: ചർച്ചയ്ക്ക് വേദിയൊരുങ്ങി

October 8th, 2014

umbrella-revolution-epathram

ഹോങ്ങ് കോങ്ങ്: ജനാധിപത്യം എന്ന ആവശ്യവുമായി യുവാക്കൾ നടത്തിയ കുട വിപ്ളവം വഴിത്തിരിവിൽ എത്തി. വെള്ളിയാഴ്ച്ച സർക്കാരുമായി ചർച്ച ചെയ്യാൻ പ്രക്ഷോഭകർ തയ്യാറായി. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹോങ്ങ് കോങ്ങ് തെരുവുകൾ കയ്യേറി ജനാധിപത്യത്തിനായി മുറവിളി കൂട്ടിയത്. ഹോങ്ങ് കോങ്ങ് നഗരത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് പദവിയിൽ ഇരിക്കുന്ന ലിയൂങ്ങ് ചുയിങ്ങ് തൽസ്ഥാനം ഒഴിഞ്ഞ് 2017ലെ തെരഞ്ഞെടുപ്പിൽ തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കണം എന്നാണ് വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യം.

വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്കാണ് ചർച്ച.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംഗീത അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

August 19th, 2014

മോസ്കോ: സംഗീത അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സൌഹൃദ കൂട്ടായ്മയുടെ വെബ്സൈറ്റായ വികോണ്‍‌ടേകിലാണ് റഷ്യയിലെ ട്വെറിലെ സ്കൂളിലെ അധ്യാപികയായ യെലേന കോര്‍ണിഷോകോവ തന്റെ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ടീച്ചറുടെ പരിപൂര്‍ണ്ണ നഗ്നവും അര്‍ദ്ധ നഗ്നവുമായ സെല്ഫികള്‍ കണ്ട് വിദ്യാര്‍ഥികള്‍ അന്തംവിട്ടു. അവര്‍ ഇത് മാതാപിതാക്കളുടേയും സ്കൂള്‍ അധികൃതരുടേയും ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് എത്രയും വേഗം ചിത്രങ്ങള്‍ നീക്കം ചെയ്യുവാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു എങ്കിലും അവര്‍ അതിനെ ഗൌരവമായി കാണേണ്ടതില്ല എന്നാണ് പ്രതികരിച്ചത്.

തന്റെ നഗ്ന സെല്ഫികള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് കാണാന്‍ മാത്രമായി പോസ്റ്റു ചെയ്തതാണെന്നും അത് നീക്കം ചെയ്യുവാനോ ക്ഷമാപണം നടത്തുവാനോ താന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല മറ്റു പല അധ്യാപകരേക്കാളും മാന്യമായിട്ടാണ് താന്‍ ജീവിക്കുന്നതെന്നായിരുന്നു അവരുടെ മറുപടി.

നഗ്നത പ്രദര്‍ശനം തന്റെ സ്വകാര്യതയാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് നാല്പതുകാരിയായ അധ്യാപിക. എന്നാല്‍ അധ്യാപികയുടെ ഈ നടപടിയില്‍ രക്ഷിതാക്കള്‍ കടുത്ത അസംതൃപ്തരാണ്. അധ്യാപക വൃത്തിയുടേയും സ്കൂളിന്റെയും അന്തസ്സിനു നിരക്കാത്ത കാര്യമാണ് അവര്‍ ചെയ്തതെന്നും അതിനാല്‍ എത്രയും വേഗം ഇവരെ പുറത്താക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. അധ്യാപികയുടെവിശദീകരണത്തില്‍ തൃപ്തരാകാത്ത സ്കൂള്‍ അധികൃതര്‍ ഒയെലേനയോട് ആഗസ്റ്റ് 25 നു മുമ്പ് രാജിവെക്കുവാന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അവരെ സ്കൂളില്‍ നിന്നും പുറത്താക്കുവാനാണ് തീരുമാനം.

സ്പെയിനിലെ അവധിക്കാലത്തിനിടയ്ക്ക് എടുത്തിട്ടുള്ളതാണ് അധികം ചിത്രങ്ങളും. ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നതും വികോണ്‍‌ടേകിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും ടീച്ചര്‍ തന്നെയാണ്. യൂറോപ്പില്‍ ഫേസ്ബുക്ക് കഴിഞ്ഞാല്‍ ഏറ്റവും അധികം ജനപ്രിയത ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് വികോണ്‍‌ടേകി. അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍ യൂറോപ്പും കടന്ന് മറ്റിടങ്ങളിലും വൈറലായി മാറിയിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ബ്ളോഗറെ പിരിച്ചു വിട്ടു

June 11th, 2014

roy-ngerng-epathram

സിംഗപ്പൂർ: സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങ്ങിനെതിരെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച ബ്ളോഗർ റോയ് ഗേങ്ങിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. സർക്കാർ ആശുപത്രിയിൽ പേഷ്യന്റ് കോർഡിനേറ്റർ ആയിരുന്നു റോയ്. സിംഗപ്പൂർ പ്രധാനമന്ത്രി പെൻഷൻ ഫണ്ടിലെ തുക ക്രമവിരുദ്ധമായി കൈകാര്യം ചെയ്തു എന്ന് റോയ് “ദ ഹാർട്ട് ട്രൂത്ത്സ്” എന്ന തന്റെ ബ്ളോഗിലൂടെ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി ലീ സിയൻ ലൂങ് റോയിക്കെതിരെ നിയമ നടപടിയും ആരംഭിച്ചിട്ടുണ്ട്. സിംഗപ്പൂരിൽ ബ്ളോഗിലെ പരാമർശങ്ങളുടെ പേരിൽ നിയമ നടപടി നേരിടുന്ന ആദ്യത്തെ ബ്ളോഗറാണ് റോയ്.

തന്നെ പിരിച്ചു വിട്ട നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന് റോയ് ഇന്നലെ തന്റെ ഫേസ് ബുക്ക് പേജിൽ പറഞ്ഞു

സർക്കാരിന് എതിരെ ഉയരുന്ന ശബ്ദങ്ങളെ അമർച്ച ചെയ്യാൻ നിയമ നടപടികളും മറ്റും സ്വീകരിച്ചു വരുന്നത് ചൂണ്ടിക്കാണിച്ച് ലോകമെമ്പാടും നിന്നുമുള്ള മനുഷ്യാവകാശ സംഘടനകൾ സിംഗപ്പൂർ സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

റോയ് നേരിടുന്ന കോടതി കേസിന്റെ ചിലവുകൾ വഹിക്കാനായി നടത്തിയ ധന ശേഖരണ യജ്ഞം ലക്ഷ്യമിട്ടിരുന്ന 70,000 ഡോളർ വെറുമ നാലു ദിവസം കൊണ്ടാണ് പൊതു ജന സംഭാവനകൾ കൊണ്ട് കവിഞ്ഞ് 91,000 ഡോളർ ആയത് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ എം. രവി. അറിയിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഷിനാവത്ര പട്ടാളത്തടവില്‍

May 24th, 2014

thailand-coup-epathram

ബാങ്കോക്ക്: പട്ടാള അട്ടിമറി നടന്ന തായ്‌ലന്റില്‍ മുന്‍ പ്രധാനമന്ത്രി യിംഗ് ലക് ഷിനാവത്രയെയും കുടുംബത്തെയും സൈന്യം തടവിലാക്കി. സൈനിക കേന്ദ്രത്തില്‍ ഹാജരാകാന്‍ സൈന്യം ആവശ്യപ്പെട്ട ഷിനവത്രയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉള്‍പെടെ 39 പേരെ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് പുറമെ 115 രാഷ്ട്രീയ നേതാക്കളോട് രാജ്യം വിട്ടു പോകരുതെന്ന് സൈന്യം മുന്നറിയിപ്പ് നല്കി കഴിഞ്ഞു. കൂടാതെ സ്‌കൂളുകൾ, കോളേജുകള്‍ എന്നിവ അടച്ചിടാനും സൈന്യം നിര്‍ദ്ദേശിച്ചു.

സൈനിക നടപടിക്കെതിരെ ലോക നേതാക്കള്‍ പ്രതിഷേധം അറിയിച്ചു തുടങ്ങി. സൈനിക നടപടി ന്യായികരിക്കാനാകില്ലെന്നും, തടവിലാക്കിയിരിക്കുന്നവരെ എത്രയും പെട്ടെന്ന് സ്വതന്ത്രരാക്കണമെന്നും ജനകീയ ഭരണം പുനഃസ്ഥാപിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 1512310»|

« Previous Page« Previous « ലിറ്റിൽ ഇന്ത്യാ കലാപം – ഒരു ഇന്ത്യാക്കാരന് കൂടി തടവ്
Next »Next Page » സോമാലിയന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine