1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി

January 19th, 2024

blackhole-epathram

കാംബ്രിഡ്ജ്: നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെയും ചന്ദ്ര എക്സ് റേ നിരീക്ഷണകേന്ദ്രത്തിൻ്റേയും സഹായത്തോടെ ഇന്നേവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴക്കമേറിയ തമോദ്വാരം (ബ്ളാക്ക് ഹോൾ) കാംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരമാണ് കണ്ടെത്തിയത്.

പ്രപഞ്ചോൽപ്പത്തിക്ക് നിദാനമായ ബിഗ് ബാങ്ങിന് ശേഷം നാൽപ്പത് കോടി വർഷങ്ങൾ കഴിഞ്ഞാണ് ഈ തമോദ്വാരം രൂപപ്പെട്ടത് എന്നാണ് നിഗമനം.

നേച്ചർ ജേർണലിൽ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച കണ്ടെത്തലിൽ ഈ തമോദ്വാരത്തിന് സൂര്യനേക്കാൾ ദശലക്ഷം മടങ്ങ് ഭാരമുണ്ട് എന്ന് വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലേറിയ വാക്സിന് അംഗീകാരം നല്‍കി

October 10th, 2023

malaria-vaccine-r-21-matrix-m-approved-who-ePathram
നാല് രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വിജയം കണ്ടിട്ടുള്ള മലേറിയ വാക്സിന് ലോക ആരോഗ്യ സംഘടന (W H O) അംഗീകാരം നല്‍കി. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നു വികസിപ്പിച്ച R21/Matrix-M എന്ന പേരിലുള്ള മലേറിയ വാക്സിൻ ഉയര്‍ന്ന ഫലപ്രാപ്തിയും നല്ല സുരക്ഷയും നല്‍കുന്നു എന്നും കണ്ടെത്തി.

നിലവില്‍ നൈജീരിയ, ഘാന, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ വാക്സിന്‍ ഉപയോഗത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്സിന്‍ ആണ് ഇത് എന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു. W H O

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

December 6th, 2022

the-truth-about-wuhan-covid-19-man-made-virus-ePathram
ലണ്ടന്‍ : ലക്ഷക്കണക്കിനു ജീവനുകള്‍ അപഹരി ക്കുകയും ലോകമാകെ നിശ്ചലമാക്കുകയും ചെയ്ത കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം എന്ന് വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ്. ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന പുസ്തക ത്തിലൂടെ യാണ് ആന്‍ഡ്രൂ ഹഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ല്യു. ഐ. വി.) യില്‍ നിന്നും ചോര്‍ന്നതാണ് എന്നും ഇത് മനുഷ്യ നിര്‍മ്മിതം ആയിരുന്നു എന്നും ഇപ്പോള്‍ യു. എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് അവകാശപ്പെട്ടു.

‘യു.എസ്. സര്‍ക്കാരിന്‍റെ സഹായത്തോടെ കൊറോണ വൈറസുകളെക്കുറിച്ചു വുഹാന്‍ ലാബില്‍ നടത്തിയ ഗവേഷണത്തിന്‍റെ അനന്തര ഫലമാണ് സാര്‍സ്-കോവി-2 എന്ന കൊവിഡ്-19 വൈറസ്’ – ഹഫ് തന്‍റെ പുസ്തകത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സന്നദ്ധ സംഘടനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു ആന്‍ഡ്രൂ ഹഫ്.

യു. എസ്. സര്‍ക്കാരിന്‍റെ വൈദ്യ ശാസ്ത്ര ഗവേഷണ ഏജന്‍സി യായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നല്‍കുന്ന സഹായ ധനം ഉപയോഗിച്ച് വവ്വാലു കളിലെ കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്ന സംഘടനയാണ് ഇക്കോ ഹെല്‍ത്ത് അലയന്‍സ്.

മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികളെ ഭാവിയില്‍ ബാധിക്കാന്‍ ഇടയുള്ള വൈറസുകളെ ലാബില്‍ ഉണ്ടാക്കുവാനും അവ മനുഷ്യനെ ബാധിച്ചാല്‍ എങ്ങിനെ നേരിടാം എന്നും പഠിക്കുവാനും ഇക്കോ ഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനെ സഹായിക്കുന്നുണ്ട്.

സാര്‍സ്-കോവി-2 വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നു തന്നെ ഇത് ലാബില്‍ ഉണ്ടാക്കിയതാണ് എന്ന് ചൈനക്ക് അറിയാ മായിരുന്നു എന്നും ഹഫ് പറയുന്നു.

അപകടകരമായ ജൈവ സാങ്കേതിക വിദ്യ ചൈനക്ക് നല്‍കിയതില്‍ അമേരിക്കന്‍ സര്‍ക്കാറിനെ ആന്‍ഡ്രൂ ഹഫ് കുറ്റപ്പെടുത്തി.  * Dr. Andrew G. Huff 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

രസതന്ത്ര നോബല്‍ സമ്മാനം മൂന്നു പേർക്ക്

October 5th, 2022

logo-nobel-prize-ePathram
സ്റ്റോക്ഹോം : രസതന്ത്രത്തിനുള്ള 2022 ലെ നോബല്‍ സമ്മാനം കരോളിൻ ആർ. ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ് എന്നിവർക്കു സമ്മാനിക്കും.

ക്ലിക്ക് കെമിസ്ട്രി, ബയോ ഓർത്തോഗനൽ കെമിസ്ട്രി എന്നിവയിലെ സംഭാവനകൾ പരിഗണിച്ചാണ് ഇവര്‍ക്ക് മൂന്നു പേര്‍ക്കും രസതന്ത്രത്തിനുള്ള 2022 ലെ നോബല്‍ പുരസ്കാരം സമ്മാനിക്കുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്വാണ്ടം കമ്പ്യൂട്ടിംഗ് : ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു

October 5th, 2022

logo-nobel-prize-ePathram
സ്റ്റോക്ഹോം : ഭൗതിക ശാസ്ത്രത്തിനുള്ള 2022 ലെ നോബല്‍ സമ്മാനം അലെയ്ന്‍ അസ്പെക്ട്, ജോണ്‍ എഫ്. ക്ലോസര്‍, ആന്‍റണ്‍ സീലിംഗര്‍ എന്നിവര്‍ പങ്കിട്ടു. ക്വാണ്ടം കമ്പ്യൂട്ടിംഗ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവക്ക് അടിത്തറയിടുന്ന പരീക്ഷണ മുന്നേറ്റം നടത്തിയതിനാണ് ഈ മൂന്നു ശാസ്ത്രജ്ഞര്‍ നോബല്‍ സമ്മാനം കരസ്ഥമാക്കിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്

October 6th, 2021

logo-nobel-prize-ePathram
സ്റ്റോക്ക്‌ഹോം : 2021 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം സുക്കൂറോ മനാബ, ക്ലോസ് ഹാസിൽ മാൻ, ജോർജ്ജോ പരീസി എന്നീ മൂന്നു ശാസ്ത്രജ്ഞര്‍ക്ക്. കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കു വാനും പ്രവചനം നടത്തുവാനും ആവശ്യമായ നൂതന മാർഗ്ഗ ങ്ങൾ കണ്ടെത്തിയവരാണ് ഇവര്‍.

ഭൗമ കാലാവസ്ഥയെ കുറിച്ചു പഠിക്കുവാനും മനുഷ്യ പ്രവർത്തനങ്ങളെ കാലാവസ്ഥ എങ്ങനെ സ്വാധീനി ക്കുന്നു എന്നും അറിയുവാനുള്ള പഠനങ്ങൾക്ക് അടിത്തറയിട്ട ഗവേഷകരാണ് സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവര്‍.

എന്നാല്‍ ക്രമം ഇല്ലാത്ത പദാർത്ഥങ്ങളും ആകസ്മിക പ്രക്രിയ കളും അടങ്ങിയ സങ്കീർണ്ണതകൾ അറിയു വാനുള്ള വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഗവേഷ കനാണ് ജോർജ്ജോ പരീസി. സങ്കീർണ്ണ പ്രക്രിയ കളുടെ സവിശേഷതയാണ് ആകസ്മികതകളും ക്രമം ഇല്ലായ്മ യും.

ഇങ്ങനെയുള്ള പ്രക്രിയകൾ മനസ്സിലാക്കി എടുക്കുക എന്നതെ ഏറെ പ്രയാസകരമാണ്. ഇവയെ ശാസ്ത്രീയ മായി വിശദീകരിക്കുവാനും, ദീർഘകാല അടിസ്ഥാന ത്തിൽ പ്രവചനം സാദ്ധ്യമാക്കുവാനും ഉള്ള നവീന മാർഗ്ഗ ങ്ങൾ കണ്ടെത്തുക യാണ് ഈ ശാസ്ത്രജ്ഞര്‍ ചെയ്തത്.

സുക്കൂറോ മനാബയുടെ പഠനത്തെ 1970 കളിൽ ക്ലോസ്സ് ഹാസിൽമാൻ പിന്തുടര്‍ന്നു. അന്തരീക്ഷ താപ നില ഉയരുന്നതിന് പിന്നിൽ മനുഷ്യ പ്രവർത്തന ങ്ങള്‍ തന്നെ യാണ് എന്ന് അദ്ദേഹം സമർത്ഥിച്ചു. കാർബൺ വ്യാപനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് രൂപപ്പെടാൻ ഹാസിൽ മാന്റെ പഠന ങ്ങൾക്ക് കഴിഞ്ഞു.

ജോർജ്ജോ പരീസി, 1980 കാലത്താണ് തന്റെ പഠനങ്ങൾ നടത്തിയത്. ക്രമരഹിതമായ സങ്കീർണ്ണ വസ്തുക്ക ളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്.സങ്കീർണ സംവിധാനങ്ങൾ സംബന്ധിച്ച് പരീസി മുന്നോട്ടു വെച്ച സിദ്ധാന്തം, ഈ പഠന മേഖല യിലെ ഏറ്റവും പ്രാധാന്യമുള്ള വിഷയം ആയി.

ഭൗതികശാസ്ത്രത്തിൽ മാത്രമല്ല, ഗണിതം, ജീവ ശാസ്ത്രം, ന്യൂറോ സയൻസ് തുടങ്ങി വളരെ വ്യത്യസ്ത മായ മേഖലകളിലും ജോര്‍ജ്ജോ പരീസിയുടെ സിദ്ധാന്തം പ്രയോഗിക്കപ്പെടുന്നുണ്ട്.

* Nobel Prizes Announce 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹെപ്പറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയവർക്ക് നോബൽ സമ്മാനം

October 5th, 2020

logo-nobel-prize-ePathram
സ്‌റ്റോക്‌ഹോം : വൈദ്യ ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം മൂന്നു പേർ പങ്കിട്ടു. ഹെപ്പറ്റൈറ്റിസ്-സി വൈറസിനെ കണ്ടെത്തി യതിനാണു പുരസ്കാരം. യു. എസ്. പൗരന്മാ രായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടിഷ് പൗരൻ മൈക്കിൾ ഹഫ്ടൻ എന്നിവ രാണ് നോബല്‍ സമ്മാന ജേതാക്കള്‍.

ഹെപ്പറ്റൈറ്റിസ് – എ, ബി വൈറസുകളെ കണ്ടെത്തി യിരുന്നു എങ്കിലും രക്ത വുമായി ബന്ധപ്പെട്ട രോഗ ബാധ യുടെ മൂല കാരണം തിരിച്ചറിഞ്ഞിരുന്നില്ല. ഈ ഗവേഷ കരുടെ പുതിയ കണ്ടെത്തലുകള്‍ ഹെപ്പറ്റൈറ്റിസ് – സി വൈറസിനെ കുറിച്ചുള്ള കൂടുതല്‍ വിവര ങ്ങളും പരി ശോധനാ മാര്‍ഗ്ഗ ങ്ങളും മരുന്നു കളും കണ്ടു പിടി ക്കുന്ന തിനും സാധിച്ചുഎന്ന് പുരസ്കാര സമിതി വിലയിരുത്തി.

* Image Credit : Twitter Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊറോണ വൈറസ് : ഗവേഷകര്‍ ചിത്രങ്ങള്‍ പകര്‍ത്തി

September 15th, 2020

covid-sars-cov-2-severe-acute-respiratory-syndrome-coron-virus-2-ePathram
വാഷിംഗ്ടണ്‍ : പരീക്ഷണ ശാലയില്‍ നിന്നും ഗവേഷകര്‍ പകര്‍ത്തിയ കൊറോണ വൈറസി ന്റെ ചിത്ര ങ്ങള്‍ ‘ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡി സിന്‍’ പ്രസിദ്ധീ കരിച്ചു.

പരീക്ഷണ ശാല യില്‍ വളര്‍ത്തി എടുത്ത കോശ ങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്ര ങ്ങളാണ് ഗവേ ഷകര്‍ പകര്‍ത്തി യിരി ക്കുന്നത്. ശ്വാസ കോശ കോശ ങ്ങളെ ബാധിച്ച കൊറോണ വൈറസി ന്റെ ചിത്രങ്ങ ളാണ് ഇവ.

ശ്വാസ കോശത്തിലെ കോശ ങ്ങളിലേക്ക് കൊറോണ വൈറസിനെ കുത്തിവെച്ച് 96 മണി ക്കൂറിന് ശേഷം ഇലക്ടോണ്‍ മൈക്രോ സ്‌കോപ്പിലൂടെ പരി ശോധി ക്കുകയും ചെയ്ത പ്പോള്‍ കിട്ടിയ ചിത്ര ങ്ങൾ അണുബാധ എത്രത്തോളം തീവ്ര മാകുന്നു എന്നു വ്യക്ത മാക്കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വാക്സിൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി യുടെ പരീക്ഷണം വിജയം

July 21st, 2020

covid-19-university-of-oxford-developed-corona-vaccine-ePathram
ലണ്ടൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച ആദ്യഘട്ട പരീക്ഷണം വിജയം കണ്ടു. 1077 ആളുകളില്‍ നടത്തിയ പരീക്ഷണ ങ്ങളുടെ ആദ്യ രണ്ടു ഘട്ട ങ്ങളിലെ ഫല ങ്ങളാണ് പ്രഖ്യാപിച്ചത്. ChAdOx1 nCoV-19 എന്ന കൊവിഡ് പ്രതിരോധ വാക്‌സി ന്റെ പരീക്ഷണ ങ്ങളാണ് മനുഷ്യരിൽ വിജയകരം എന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഓക്സ് ഫോഡ് യൂണി വേഴ്സിറ്റിയും ബ്രിട്ടിഷ് – സ്വീഡിഷ് മരുന്നു കമ്പനിയായ അസ്ട്രാ സെനക ഫാർമ സ്യൂട്ടിക്കൽസും സംയുക്തമായി പഠന -ഗവേഷണം ചെയ്യുന്ന ഈ വാക്‌സിന് AZD1222 എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക നാമം. ഈ വർഷം അവസാന ത്തോടെ വാക്സിൻ യാഥ്യാർത്ഥ്യ മാകും എന്നാണ് അസ്ട്രാ സെനക യുടെ പ്രതീക്ഷ.

കൊറോണ വൈറസ് പ്രതിരോധിക്കുന്ന ആന്റി ബോഡി കളും ടി – സെല്ലുകളും (വെളുത്ത രക്ത കോശങ്ങള്‍) മനുഷ്യ ശരീരത്തിൽ മികച്ച രീതിയിൽ ഉല്‍പ്പാദിപ്പിക്കു ന്നതിനു വാക്‌സിൻ സഹായിച്ചു എന്നും പഠന-ഗവേഷണ റിപ്പോർട്ടു കള്‍ സൂചിപ്പിക്കുന്നു. 

വാക്സിനേഷൻ സ്വീകരിച്ച 90% പേരിലും നാലാഴ്ചക്ക് ഉള്ളില്‍ തന്നെ വൈറസിന് എതിരെ ആന്റി ബോഡി രൂപ പ്പെടുകയും ചെയ്തു. വാക്സിൻ നിലവില്‍ സുരക്ഷിതം ആണെന്നും ഗുരുതര പാർശ്വ ഫലങ്ങള്‍ ഇല്ലാ എന്നും ലാൻ സെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീ കരിച്ച പരീക്ഷണ ഫല റിപ്പോർട്ടിൽ പറയുന്നു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൊതുസ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചതു കൊണ്ട് വൈറസ് നശിക്കുകയില്ല

May 17th, 2020

covid-19-spraying-disinfectants-can-be-harmful-ePathram
ജനീവ : നിരത്തുകളിലും പൊതു സ്ഥല ങ്ങളിലും അണു നാശിനി തളിച്ചതു കൊണ്ട് കൊറോണ വൈറസ് നശിക്കുക യില്ല എന്ന് W H O (ലോക ആരോഗ്യ സംഘടന) അറിയിച്ചു. ഇതു മൂലം മനുഷ്യര്‍ക്ക് ആരോഗ്യ പരമായ പ്രയാസങ്ങള്‍ ഉണ്ടാകും എന്നും W H O മുന്നറി യിപ്പ് നല്‍കി. ശാരീരികമായും മാനസികമായും ദോഷകര മായി ബാധിക്കും എന്നു മാത്രമല്ല വൈറസ് ബാധിതനായ വ്യക്തിയുടെ ശരീര സ്രവങ്ങളിലുടെ രോഗം പകരുന്നത് തടയാന്‍ ഇത് മൂലം സാധിക്കില്ല.

ക്ലോറിന്‍ അടക്കമുള്ള രാസവസ്തു ക്കളും കണ്ണ്, ത്വക്ക്, ശ്വാസ കോശം, ആമാശയം എന്നി വക്ക് അസ്വസ്ഥത ഉണ്ടാക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.

കൊറോണ വൈറസിനെ തുരത്താന്‍ ചില ലോക രാജ്യ ങ്ങളില്‍ അണു നാശിനി തളിക്കുന്നത് പതി വാക്കി യിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

പൊതുസ്ഥല ങ്ങളിലെ അണു നാശിനി പ്രയോഗം ഫലപ്രദമല്ല എന്നതു പോലെ ത്തന്നെ കെട്ടിട ങ്ങള്‍ക്ക് ഉള്ളിലും ഇത് പ്രയോജന രഹിത മാണ്. തുണിയോ അതു പോലെ ഉള്ള എന്തെ ങ്കിലും ഉപയോഗിച്ച് അണു നാശിനി പുരട്ടുകയാണ് വേണ്ടത്.

നിരത്തുകള്‍, കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപന ങ്ങള്‍ തുടങ്ങിയ പൊതു സ്ഥല ങ്ങളില്‍ അടി ഞ്ഞു കൂടിയിരി ക്കുന്ന മാലിന്യ ങ്ങളും മറ്റ് അവ ശിഷ്ട ങ്ങളും അണു നാശിനിയെ നിര്‍വ്വീര്യ മാക്കും.

അതു കൊണ്ട് ഇത്തരം സ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചു കൊണ്ടോ പുക പോലെ യുള്ള സംവിധാന ങ്ങളി ലൂടെയോ കൊറോണ വൈറസി നെയോ മറ്റു രോഗാണു ക്കളെയോ അകറ്റാം എന്നത് തെറ്റിദ്ധാരണയാണ് എന്നും ലോക ആരോഗ്യ സംഘടന പറയുന്നു.

പൊതുവഴികളും നിരത്തുകളും രോഗാണു ക്കളുടെ സംഭരണ ശാലകള്‍ അല്ല എന്നും പൊതു സ്ഥല ങ്ങളിലെ അനാവശ്യ മായ അണുനാശിനി പ്രയോഗം മനുഷ്യരില്‍ ദോഷ ഫലങ്ങള്‍ ഉള വാക്കും എന്നും മുന്നറിയിപ്പില്‍ W H O അടി വരയിട്ടു പറയുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 8123»|

« Previous « കൊറോണ വൈറസ് ഭൂമുഖത്ത് നില നില്‍ക്കും
Next Page » കൊറോണ ഒരു പകര്‍ച്ച വ്യാധി അല്ല : നിയന്ത്രണങ്ങള്‍ നീക്കണം എന്ന് പാക്ക് കോടതി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine