ലോകത്താദ്യമായി കൃത്രിമ ഡി.എന്‍.എ.യുള്ള ജീവിയെ സൃഷ്ടിച്ചു

August 13th, 2011

artificial-DNA-epathram

ലണ്ടന്‍: കണ്ടുപിടുത്തങ്ങള്‍ പുരോഗമിക്കുകയാണ്. ശാസ്ത്രലോകം കൃത്രിമ ഡി.എന്‍.എ.യുള്ള ജീവിയെ സൃഷ്ടിച്ചുകൊണ്ട് മറ്റൊരു അത്ഭുതം കൂടി കാട്ടിയിരിക്കുന്നു. ജനിതകസാരമായ ഡി.എന്‍.എ.യില്‍ കൃത്രിമപദാര്‍ഥമുള്ള ലോകത്തെ ആദ്യമായാണ് ജീവിയെ ഗവേഷകര്‍ സൃഷ്ടിക്കുന്നത് ഇത് ഭാവിയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് വഴിതുറന്നേക്കും. പ്രകൃതിയില്‍ ഇന്നില്ലാത്ത ജീവതന്‍മാത്രകളെ പരീക്ഷണശാലകളില്‍ രൂപപ്പെടുത്താനും ഭാവിയില്‍ നമുക്കാവശ്യമുള്ള ജനിതക സവിശേഷതകളുള്ള ജീവികളെ സൃഷ്ടിക്കാനും ഈ കണ്ടെത്തല്‍ ഉപകാരപ്പെടും. മറ്റു ജീവികളില്‍ പരാദമായി വളരുന്ന നിമവിരകളിലാണ് കേംബ്രിജ് സര്‍വകലാശാലയിലെ സംഘം ഗവേഷണം നടത്തിയത്. ഒരു മില്ലിമീറ്റര്‍ മാത്രം നീളം വരുന്ന ഈ വിരകളുടെ സുതാര്യമായ ശരീരത്തില്‍ 1000 കോശങ്ങളേയുള്ളൂ. ഇവയുടെ ജനിതക ദ്രവ്യത്തില്‍ ജീവലോകത്ത് കാണാത്ത തന്മാത്രകള്‍ ഉള്‍പ്പെടുത്താന്‍ ശാസ്ത്രജ്ഞമാര്‍ക്ക് കഴിഞ്ഞു. 20 അമിനോ അമ്ലങ്ങള്‍ പല രീതിയില്‍ കൂടിച്ചേര്‍ന്നാണ് ജീവകോശങ്ങളുടെ നിര്‍മിതിക്കുവേണ്ട പതിനായിരക്കണക്കിനു പ്രോട്ടീനുകള്‍ സൃഷ്ടിക്കപ്പെടുന്നത്. പ്രകൃതിയില്‍ കാണപ്പെടാത്ത 21-ാമത്തെ അമിനോ അമ്ലം വിരയുടെ ഡി.എന്‍.എ.യില്‍ കൂട്ടിച്ചേര്‍ത്താണ് സെബാസ്റ്റ്യന്‍ ഗ്രീസ്, ജെയ്‌സണ്‍ ചിന്‍ എന്നീ ഗവേഷകര്‍ ഈ നേട്ടം കൈവരിച്ചത്. ഇതുവഴി വിരയുടെ എല്ലാ കോശങ്ങളിലും ഈ കൃത്രിമ പ്രോട്ടീന്‍ ഉത്പാദിപ്പിച്ചു. കൃത്രിമ പ്രോട്ടീന്റെ സാന്നിധ്യമുള്ളതിനാല്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ വിരയുടെ ശരീരം ചെറിയുടെ ചുവപ്പു നിറത്തില്‍ തിളങ്ങും. കൃത്രിമ പ്രോട്ടീന്‍ കൂട്ടിച്ചേര്‍ത്തത് പരാജയപ്പെട്ടിരുന്നെങ്കില്‍ ഈ തിളക്കം ഉണ്ടാകുമായിരുന്നില്ലെന്ന് ചിന്‍ പറയുന്നു. ശാസ്ത്ര പ്രസിദ്ധീകരണമായ ‘ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി’യിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആദ്യ ടെസ്റ്റ്ട്യൂബ് ശിശു ലൂയിസ്‌ ബ്രൌണും ദുര്‍ഗ്ഗയും

July 25th, 2011

ലണ്ടന്‍: ലോകത്തിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ ജനനം ശാസ്ത്ര ലോകത്തെ മഹത്തായ ഒരു മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. ലൂയിസ്‌ ബ്രൗണ്‍ എന്ന ആദ്യ ടെസ്റ്റ്യൂബ്‌ ശിശു 1978 ജൂലൈ 25 നു പിറക്കുമ്പോള്‍ ലോകം മുഴുവന്‍ അതിന്റെ സൃഷ്ടാവായ റോബര്‍ട്ട്‌ എഡ്വേര്‍ഡ്സിന്റെ മഹത്തായ കണ്ടുപിടുത്തത്തെ അത്ഭുതകരമായ കണ്ടുപിടുത്തമെന്നു പറഞ്ഞു. 2010 ല്‍ അദ്ദേഹത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നല്‍കി ആദരിക്കാനും മറന്നില്ല. ഈ കണ്ടു പിടുത്തം മറ്റു പല കണ്ടുപിടുത്തങ്ങള്‍ക്കും ഹേതുവായി. ലൂയിസ് ബ്രൌണ്‍ പിറന്നന്നിട്ട് ജൂലായ്‌ 25നു 33 വര്ഷം തികയുന്നു. എന്നാല്‍ ഇന്ത്യയും ഈ കണ്ടുപിടുത്തത്തില്‍ ഒട്ടും പിറകോട്ടു പോയിരുന്നില്ല. ലൂയിസ് ബ്രൌണ്‍ പിറന്ന് വെറും 70 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലും ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു പിറന്നു. സുഭാഷ്‌ മുഖോപാധ്യായ എന്ന കൊല്‍ക്കത്തക്കാരനായ ഡോക്ടര്‍ ഇന്ത്യയുടെ നാമം ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു കൊണ്ട് 1968 ഒക്ടോബര്‍ മൂന്നിന്‌ ദുര്‍ഗ്ഗയെന്ന ‘കനുപ്രിയ അഗര്‍വാള്‍’ ലോകത്തെ രണ്ടാമത്തെ ടെസ്റ്റ്ട്യൂബ് ശിശു പിറന്നു. ഒരു ഇന്ത്യന്‍ ഡോക്ടറുടെയും നിതാന്ത പരിശ്രമവും പ്രയത്നവും മഹത്തായ ഒരു നേട്ടമായി മാറിയപ്പോള്‍ ഇന്ത്യന്‍ ഭരണകൂടവും, ബംഗാള്‍ സര്‍ക്കാരും അദ്ദേഹത്തോട് നീതികേട്‌ കാണിച്ചു. സുഭാഷ്‌ മുഖോപാധ്യായ എന്ന ഡോക്ടറുടെ പരിശ്രമത്തെ പ്രോത്സാഹനം നല്‍കിയില്ലെന്ന് മാത്രമല്ല കണ്ടു പിടുത്തം അംഗീകരിക്കാനും തയാറായില്ല. അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തെ തേജോവധം ചെയ്യാനും മറന്നില്ല. ഏറെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരു ഇന്ത്യകാരന്‍ നേടിയെടുത്ത നേട്ടത്തെ അന്നത്തെ സര്‍ക്കാര്‍ യാഥാസ്ഥിതിക മനോഭാവത്തോടെ നേരിട്ടു. പത്മശ്രീയോ ഭാരതരത്നമോ അദ്ദേഹത്തെ തേടിയെത്തിയതുമില്ല. എന്നാല്‍ ദ്രോഹിക്കാന്‍ ഒട്ടും മടി കാണിച്ചുമില്ല. ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനങ്ങളീലും സെമിനാറിലും പങ്കെടുക്കുന്നതിനു്‌ വിലക്കേര്‍പ്പെടുത്തി. ഒഫ്താല്‍മോളജി വകുപ്പിലേക്ക്‌ സ്ഥലം മാറ്റിയും അദ്ദേഹത്തിന്റെ ഹോര്‍മോണ്‍ ഗവേഷണത്തിനു തുരങ്കം വച്ചു. നിരന്തര പീഡനങ്ങള്‍ സഹിക്കവയ്യാതെ മാനസിക മായി തളര്‍ന്ന അദ്ദേഹം 1981 ജൂണ്‍ 19 ന്‌ ആത്മഹത്യചെയ്യുകയായിരുന്നു. ടെസ്റ്റ്ട്യൂബ് ശിശു പിറന്ന ദിനത്തില്‍ ഇദ്ദേഹത്തിന്റെ മരണാന്തര മെങ്കിലും മഹത്തായ നേട്ടത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ തോന്നുമോ? 2005ലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചും ദുര്‍ഗ്ഗയെ ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു അംഗീകരിച്ചത്. ഈ കണ്ടുപിടുത്തത്തെ വെറും തട്ടിപ്പ്‌ മാത്രമായി കണ്ട ശാസ്ത്ര യജമാനന്മാര്‍ക്ക് അവസാനം സത്യം അംഗീകരിക്കേണ്ടി വന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

1 അഭിപ്രായം »

നെപ്റ്റിയൂണിന് ഒന്നാം പിറന്നാള്‍

July 11th, 2011

neptune-epathram

ലണ്ടന്‍: സൌരയുഥത്തിലെ എട്ടാമന്‍ നെപ്റ്റിയൂണിന്‍റെ ഒന്നാം പിറന്നാളിന് നമ്മുടെ ഒന്നര നൂറ്റാണ്ടിലധികം കാലം. 1864ല്‍ ജര്‍മ്മന്‍ ജ്യോതി ശാസ്ത്രജ്ഞന്‍ യോഗാന്‍ ഗോട്ഫ്രിഡ് ഗോല്‍ തന്റെ ടെലസ്‌കോപ്പിലൂടെ ആദ്യമായി നീലഗ്രഹം കണ്ടുപിടിച്ചതിനു ശേഷം സൂര്യനെ ഒരു തവണ പ്രദക്ഷിണം പൂര്‍ത്തിയാക്കിയെന്ന കണക്കിലാണ് നെപ്റ്റിയൂണിന് ഒന്നാം പിറന്നാള്‍ എന്ന് കണക്കാക്കുന്നത്. സൂര്യനെ ആധാരമാക്കിയുള്ള 329 ഡിഗ്രി 1020 രേഖാംശത്തിലാണ് ഗ്രഹത്തെ ആദ്യമായി മനുഷ്യര്‍ കണ്ടെത്തിയത്. അതില്‍പ്പിന്നെ അതേ രേഖാംശത്തില്‍ ഗ്രഹം നമ്മുടെ ദൃഷ്ടിയിലെത്തുക ജൂലൈ 13 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.06നാണ്. ഭൂമിയേക്കാള്‍ 38.87 മടങ്ങ്‌ വലിപ്പമുള്ള ഈ നീല ഗ്രഹത്തിനു ഒരു തവണ സൂര്യനെ ചുറ്റി വരാന്‍ 164.79 വര്‍ഷം വേണ്ടി വരും. നീല വര്‍ണത്തില്‍ ശോഭിയ്ക്കുന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 80 ശതമാനം ഹൈഡ്രജനും 19 ശതമാനം ഹീലിയവും ഒരു ശതമാനം മീതെയ്‌നുമാണുള്ളത്. ഈ ഗ്രഹത്തിലെ താപനില മൈനസ് 235 ഡിഗ്രി സെല്‍ഷ്യസ് ആണ്. സൂര്യനില്‍ നിന്നും ഏറെ അകലെ ആയതിനാലാണ് നെപ്റ്റിയൂണിലെ ഈ കൊടും ശൈത്യത്തിന് കാരണം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡവര്‍ സുരക്ഷിതമായി തിരിച്ചെത്തി

June 2nd, 2011

nasa-endeavour-epathram

ഫ്ലോറിഡ : 6 ബഹിരാകാശ യാത്രികരെയും കൊണ്ട് നാസയുടെ ബഹിരാകാശ ഷട്ടില്‍ എന്‍ഡവര്‍ ഇന്നലെ രാത്രി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ മുപ്പതു വര്‍ഷ ശൂന്യാകാശ പദ്ധതിയില്‍ ഇനി ഒരു യാത്ര കൂടി ഇതോടെ ബാക്കി വരും. ഈ യാത്രയ്ക്കായി ജൂലൈയില്‍ അറ്റ്ലാന്‍റിസില്‍ യാത്ര തിരിക്കുന്ന നാല് ബഹിരാകാശ യാത്രികരും ഈ യാത്ര കഴിഞ്ഞു തിരികെ എത്തിയവരില്‍ ഉള്‍പ്പെടുന്നു.

ഇതോടെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലെ 12 വര്ഷം നീണ്ടു നിന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി നാസ അറിയിച്ചു. 16 ദിവസം നീണ്ടു നിന്ന ഇവരുടെ യാത്രയ്ക്കിടയില്‍ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ 4 സ്പേസ് വാക്കുകളും ഇവര്‍ നടത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് 25 വയസ്സ്

April 27th, 2011

radiation-hazard-epathram

കീവ് : 1986 ഏപ്രില്‍ 26നാണ് ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ അപകടം ഉണ്ടായത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയില്‍ ആണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്തിരുന്നത്. പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്തിയത്തിലെ ക്രമക്കേടുകള്‍ ആയിരുന്നു ഈ വന്‍ ദുരന്തത്തിന് കാരണം. ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ശീതീകരണ സംവിധാനം തകരാറിലായാതിനാലും ഒരു റിയാക്ടരിലെ ആണവ ഇന്ധനം ക്രമാതീതമായിചൂടാകുകയും, റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിന്റെ പരിണതഫലമായി മാരകശേഷിയുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സോവിയറ്റ് റഷ്യയിലെ വിവിധ സ്ഥലങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പിന്റെ അതിരുകളിലേക്കും പടര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമ കണ്ടതിനേക്കാള്‍ 400 മടങ്ങ്‌ അധികം അണുവികിരണമാണ് അന്ന് ലോകം കണ്ടത്.
chernobyl reactor-epathram

ചെര്‍ണോബില്‍ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്ടര്‍

ആണവ നിലയത്തിലുണ്ടായിരുന്ന ജോലിക്കാരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വികിരണത്തിന്റെ തീവ്രതകൊണ്ട് മരിച്ചു. ഉക്രൈനിലെയും ബെലാറുസിലെയും റഷ്യയിലെയും അമ്പതു ലക്ഷത്തിലധികം പേര്‍ ആണവവികീരണത്തിന് ഇരയായതായാണ് കണക്കാക്കുന്നത്. പതിനായിരത്തിലധികം പേര്‍ മരണമടഞ്ഞു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും വനഭൂമിയും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയാണ്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ചെര്‍ണോബില്‍ നിലയത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു.

pripyat-epathram

മനുഷ്യവാസം ഇല്ലാത്ത പ്രിപ്യറ്റ്‌

ചെര്‍ണോബിലില്‍ നിന്നും 18 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന പ്രിപ്യറ്റ്‌ എന്ന കൊച്ചു പട്ടണം നാമാവശേഷമായി. ആളൊഴിഞ്ഞ കെട്ടിടങ്ങളും, തകര്‍ന്ന വീടുകളും സ്കൂളുകളും ഒക്കെ ഒരു മഹാദുരന്തത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകളാകുന്നു. ഒരു മനുഷ്യ ജീവി പോലുമില്ല ഇവിടെ. കെട്ടിടങ്ങളില്‍ നിന്നും ആണ് പ്രസരണം ഉണ്ടായതിനെ തുടര്‍ന്ന്, ഇവയെല്ലാം തകര്‍ത്ത് കുഴിച്ചു മൂടിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ പോലും വികിരണങ്ങള്‍ക്ക് വിശ്രമമില്ല എന്ന് പിന്നീട് കണ്ടെത്തി. ഇപ്പോഴും ദുരന്ത സ്‌ഥലത്തിനു 30 കിലോമീറ്റര്‍ ചുറ്റളവ്‌ അപകടമേഖലയാണ്‌. ഈ പ്രദേശത്തേക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

Red_Forest__Chernobyl-epathram

ചെര്‍ണോബിലിലെ ചുവന്ന കാട്

പ്രിപ്യറ്റിലെ പ്രധാന ജലസ്രോതസ്സായ പ്രിപ്യറ്റ്‌ നദിയിലേക്ക് അണുവികിരണം പടര്‍ന്നു. അനേകം മത്സ്യങ്ങളും ജല ജീവികളും ചത്തുപൊങ്ങി. മരങ്ങള്‍ക്കും ചെടികള്‍ക്കും നിറംമാറ്റം സംഭവിച്ചു. ജനിതക വൈകല്യങ്ങള്‍ കാരണം വിചിത്രങ്ങളായ മൃഗങ്ങളും പക്ഷികളും ഉണ്ടായി. ഭൂഗര്‍ഭജലവും മണ്ണും മലിനമാക്കപ്പെട്ടു. അണുബാധയേറ്റ കൃഷിയിടങ്ങളിലെ വിളകള്‍ ഭക്ഷ്യയോഗ്യമല്ലാതായി. വായുവിലും വെള്ളത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും വികിരണം കണ്ടെത്തി. ഇപ്പോഴും ഈ സ്ഥിതി നിലനില്‍ക്കുകയാണ്.
liquidators-epathram

ലിക്ക്വിഡേറ്റെഴ്സിനെ ആണവനിലയത്തിലേക്ക് കൊണ്ടുപോകുന്നു

മരണത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പതിനായിരങ്ങള്‍ മരിച്ചിട്ടുണ്ടെന്നും ഇന്നും ആളുകള്‍ ദുരന്തത്തിന്റെ
ബാക്കിപത്രമായി ജീവിച്ചിരിപ്പുണ്ടെന്നും യു.എന്‍ പറയുന്നു. ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ‘ലിക്ക്വിഡേറ്റെഴ്സ്’
എന്നറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തകരാണ് ഇവരില്‍ പ്രധാനികള്‍. ഏകദേശം 8 ലക്ഷത്തോളം വരുന്ന ഇവര്‍ സ്വജീവന്‍ പണയപ്പെടുത്തി ആണവ നിലയം ശുചിയാക്കുന്നത് മുതല്‍ റിയാക്ടറിന് കോണ്‍ക്രീറ്റ്‌ കവചം തീര്‍ക്കുന്നത് വരെയുള്ള പണികളില്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ ജോലിക്കാര്‍ മുതല്‍ അഗ്നിശമന സേനാ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഒക്കെ ഈ സംഘത്തില്‍പെട്ടിരുന്നു. സ്ഫോടനം ഉണ്ടായ ഉടനെ തന്നെ അഗ്നിശമനസേനയെ അറിയിച്ചിരുന്നു. എന്നാല്‍ ആണവ റിയാക്ടറിനാണ് തീ പിടിച്ചിരിക്കുന്നത് എന്ന് അഗ്നിശമന പ്രവര്‍ത്തകരെ അധികൃതര്‍ അറിയിച്ചിരുന്നില്ല.പതിയിരിക്കുന്ന മരണമറിയാതെ അവര്‍ പണി തുടര്‍ന്നു. സ്വജീവിതവും തങ്ങളുടെ തുടര്‍ന്നുള്ള വംശാവലിയെ പോലും അപകടത്തിലാക്കി അവര്‍ തങ്ങളുടെ രാജ്യത്തിനും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി പോരാടി. ഒടുവില്‍ മരണത്തിനും തീരാ രോഗങ്ങള്‍ക്കും സ്വയം കീഴടങ്ങി. ലിക്ക്വിഡേറ്റെഴ്സിനു സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ മുതല്‍ വിവിധതരം ക്യാന്‍സറുകള്‍ വരെ പിടിപെട്ടിരിക്കുന്ന ഇവരില്‍ പലര്‍ക്കും മരുന്നിനു പോലും ഈ തുക തികയുന്നില്ല. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രായാധിക്യത്താല്‍ ആണ് എന്ന് സര്‍ക്കാര്‍ വിധിയെഴുതുന്നു. ഇപ്പോഴും ജനിതക വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ റഷ്യന്‍ മണ്ണില്‍ പിറന്നു വീഴുന്നു.

chernobyl human effects-epathram

16 വയസ്സുള്ള ഇരട്ട സഹോദരന്മാരായ വ്ലാദിമിറും മൈക്കിളും. വ്ലാദിമിറിനു  ഹൈഡ്രോസേഫാലസ് ആണ് രോഗം.

2000 നവംബറില്‍ ചെര്‍ണോബില്‍ ആണവ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നു. എന്നാല്‍ ഇപ്പോഴും ഇവിടുത്തെ അണുപ്രസരണം നിലച്ചിട്ടില്ല. റിയാക്ടര്‍ അവശിഷ്ടങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ട് മൂടി എങ്കിലും അതിനെയെല്ലാം എതിരിട്ടു വികിരണം പുറത്തേക്കു വന്നു കൊണ്ടിരുന്നു. കാറ്റായും മഴയായും അത് യുറോപ്പിലെയും അമേരിക്കന്‍ ഐക്യ നാടുകളിലെയും ജനതകളെയും പിന്തുടര്‍ന്നു. തകര്‍ന്ന സോവിയറ്റ് യൂണിയന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിട്ടാണ് ചെര്‍ണോബില്‍ ദുരന്തം വിശേഷിപ്പിക്കപ്പെടുന്നത്.

ജപ്പാനിലെ ഫുകുഷിമ ആണവദുരന്തവും ചെര്‍ണോബില്‍ ദുരന്തവും നല്‍കുന്ന പാഠങ്ങള്‍ നാം വിസ്മരിക്കരുത്.ആണവ ഊര്‍ജത്തിനെതിരെ ലോകവ്യാപകമായി എതിര്‍പ്പ് വളര്‍ന്നുവരുമ്പോഴും ഇന്ത്യയില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് അത്യന്തം ഭീതിജനകമാണ്. വായുവും, മണ്ണും, ജലവും വികിരണ വിമുക്തമാക്കുവാന്‍ നമ്മുക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വരും എന്ന സത്യം നാം എന്ന് ഉള്‍ക്കൊള്ളും?

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൂപ്പര്‍ മൂണ്‍ ഇന്ന്

March 19th, 2011

moon-epathram

മേരിലാന്‍ഡ് : ചന്ദ്രന്‍ ഭൂമിയോട്‌ ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസമായ സൂപ്പര്‍ മൂണ്‍ ഇന്നാണ്. നഗ്ന നേത്രങ്ങള്‍ക്ക് ഇന്ന് ചന്ദ്രന്‍ കൂടുതല്‍ അടുത്തും വലുതുമായി കാണപ്പെടുന്നത് കൊണ്ടാണ് ഈ പ്രതിഭാസത്തെ സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. കഴിഞ്ഞ സൂപ്പര്‍ മൂണ്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ഈ പ്രതിഭാസം പൌര്‍ണ്ണമി ദിനത്തില്‍ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ നമുക്ക്‌ ചന്ദ്രനെ ഏറ്റവും വലുതായി കാണുവാന്‍ കഴിയുന്നത്. ഈ മാസത്തെ പൌര്‍ണ്ണമി മാര്‍ച്ച് 19 ശനിയാഴ്ച (ഇന്ന്) യാണ് വരുന്നത്.

എന്നാല്‍ ജപ്പാനിലെ ഭൂകമ്പത്തിനും സുനാമിക്കും കാരണമായത്‌ സൂപ്പര്‍ മൂണ്‍ ആണെന്ന പ്രചരണം നാസ തള്ളിക്കളയുന്നു. ചരിത്രത്തിലെ പല ഭൂകമ്പങ്ങളും വെളുത്ത വാവിനോ അതിനടുത്ത ദിവസങ്ങളിലോ ആയിരുന്നു എന്നും അതിനാല്‍ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ മൂണ്‍ ആണ് ജപ്പാനിലെ വന്‍ ദുരന്തത്തിന് കാരണമായത്‌ എന്ന് ഇന്ത്യയിലെ ചില ശാസ്ത്രജ്ഞര്‍ അടക്കം അഭിപ്രായപ്പെട്ടിരുന്നു.

ഇന്നത്തെ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തില്‍ ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം 3,56,577 കിലോമീറ്റര്‍ ആണ്. ഇത് ശരാശരി ദൂരമായ 3,82,900 കിലോമീറ്ററില്‍ നിന്നും വെറും 26,323 കിലോമീറ്റര്‍ കുറവാണ്. കാഴ്ചയില്‍ പ്രകടമാണെങ്കിലും ജ്യോതിശാസ്ത്ര പരമായി ഇതൊരു വലിയ വ്യത്യാസമല്ല.

പൌര്‍ണമിക്കും അമാവാസിക്കും ചന്ദ്രന്റെ ആകര്‍ഷണം ഭൂമിയില്‍ കൂടുതലായി അനുഭവപ്പെടുന്നു. ദിവസേനയുള്ള വേലിയേറ്റത്തിനു കാരണമാവുന്ന ചന്ദ്രന്റെ ആകര്‍ഷണ ബലം ഈ ദിവസങ്ങളില്‍ ഭൂമിയുടെ ടെക്ടോണിക് പ്ലേറ്റുകളില്‍ സാധാരണയില്‍ കൂടുതലായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ജപ്പാനിലെ ഭൂകമ്പം ഇങ്ങനെയൊരു ദിവസത്തില്‍ നിന്നും ഒരാഴ്ച മാറി ചന്ദ്രന്റെ ആകര്‍ഷണ ശക്തി ഏറ്റവും കുറവ്‌ അനുഭവപ്പെടുന്ന സമയത്താണ് സംഭവിച്ചത്‌. ചന്ദ്രന്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ ജപ്പാനിലെ ദുരന്തത്തിന് കാരണക്കാരന്‍ സൂപ്പര്‍ മൂണ്‍ ആണെന്ന് പറയുന്നത് വീടിനു തീ പിടിച്ചതിനു കാരണം അടുത്ത നഗരത്തിലേക്ക് സന്ദര്‍ശനത്തിനു പോയ കൊള്ളി വെപ്പുകാരനാണ് എന്ന് പറയുന്നത് പോലെയാണ് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

സ്ഥിതി വിവര കണക്കുകള്‍ നിരത്തി ചരിത്രത്തിലെ ചില ഭൂകമ്പങ്ങള്‍ നടന്നത് പൌര്‍ണമി ദിവസത്തിന്റെ അടുത്ത ദിവസങ്ങളിലാണ് എന്ന് പറയുന്നവര്‍ രണ്ടു കാര്യങ്ങള്‍ മറച്ചു വെക്കുന്നു. ഒന്ന്, നേരത്തെ പറഞ്ഞ കൊള്ളി വെപ്പുകാരന്‍ സ്ഥലത്തില്ലാത്ത പ്രശ്നം. രണ്ട്, ചരിത്രത്തില്‍ നടന്ന ഭൂകമ്പങ്ങളില്‍ ഭൂരിഭാഗവും നടന്നത് ഇത്തരം ദിവസങ്ങളിലല്ല എന്ന സത്യം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭൂമിക്ക്‌ രണ്ടാമതൊരു സൂര്യന്‍ കൂടി

January 23rd, 2011

constellation-orion-epathram

മേരിലാന്‍ഡ്‌ : ഈ വര്ഷം അവസാനത്തോടെ ഭൂമിക്ക്‌ ഒരു സൂര്യന്‍ കൂടി ഉണ്ടാവാം എന്ന് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നു. ബെതെല്‍ഗെവൂസ്‌ എന്ന നക്ഷത്രം ഒരു സൂപ്പര്‍ നോവയായി പരിണമിക്കുന്നതോടെയാവും ഇത് സംഭവിക്കുക. രാത്രി കാലത്ത്‌ ആകാശത്തില്‍ തെളിയുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമേറിയ ഒന്‍പതാമത്തെ നക്ഷത്രമാണ് ബെതെല്‍ഗെവൂസ്‌. ഓറിയോണ്‍ നക്ഷത്ര സമൂഹത്തിലെ ഇടവും തിളക്കമേറിയ രണ്ടാമത്തെ നക്ഷത്രം കൂടിയാണ് ബെതെല്‍ഗെവൂസ്‌. മുകളിലെ ഓറിയോണ്‍ നക്ഷത്ര സമൂഹത്തിന്റെ ചിത്രത്തില്‍ മുകളില്‍ കാണുന്ന ചുവന്ന നക്ഷത്രമാണ് ബെതെല്‍ഗെവൂസ്‌. ആയുസ് തീരാറായ ബെതെല്‍ഗെവൂസ്‌ അണയുന്നതിന് മുന്‍പ്‌ ഒരു വലിയ പൊട്ടിത്തെറിയോടെ ആളിക്കത്തും. 640 പ്രകാശ വര്‍ഷങ്ങള്‍ക്ക് അകലെ ആണെങ്കിലും ഈ പൊട്ടിത്തെറി ഭൂമിയിലെ രാത്രിയെ പ്രകാശ പൂരിതമാക്കും. ഏതാനും ആഴ്ചകള്‍ ഭൂമിയില്‍ രണ്ടു സൂര്യന്മാര്‍ പ്രഭ ചൊരിയുന്ന ഫലമാവും ഉണ്ടാവുക.
betelgeuse-supernova-epathram
(മുകളിലെ ചിത്രം ബെതെല്‍ഗവൂസ്‌ നക്ഷത്രത്തിന്റെ വലിപ്പം വ്യക്തമാക്കുന്നു. ചുവന്ന അമ്പടയാളത്തിന്റെ നേരെയുള്ള ഒരു സൂചി മുനയുടെ വലിപ്പമേ നമ്മുടെ സൂര്യനുള്ളൂ.)

എന്നാല്‍ ഇത് എന്നാണ് സംഭവിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. ഒരു വര്‍ഷത്തിനകം ഇത് സംഭവിക്കാം. എന്നാല്‍ ഇത് അടുത്ത പത്തു ലക്ഷം വര്‍ഷങ്ങള്‍ വരെ നീണ്ടു പോയെന്നും വരാം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജീവന്റെ ഉല്‍ഭവം ബഹിരാകാശത്ത് നിന്നും

January 22nd, 2011

origin-of-life-on-earth-epathram

മേരിലാന്‍ഡ്‌ : ഭൂമിയില്‍ ജീവന്‍ എത്തിയത് ബഹിരാകാശ മാര്‍ഗ്ഗമാണ് എന്ന് നാസ ഇന്നലെ വെളിപ്പെടുത്തിയ ചില പഠന രേഖകള്‍ വിശദമാക്കുന്നു. നമ്മുടെ സൗരയൂഥത്തിനു പുറമേ നിന്നും വന്നു ഭൂമിയില്‍ പതിച്ച വന്‍ ഉല്‍ക്കകളിലൂടെ ജീവന്റെ ഉത്ഭവത്തിന് കാരണമായ ആദ്യ രാസ കണങ്ങള്‍ ഭൂമിയില്‍ എത്തി എന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. എല്ലാ ജീവികളിലും കാണുന്ന പ്രോട്ടീനുകളിലെ നൈരന്തര്യമുള്ള രാസ ഘടകമാണ് അമിനോ അമ്ലങ്ങള്‍. ഇവയുടെ ഘടന പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിയിട്ടുള്ളത്‌. ഇവ ഇടതു പക്ഷമായും വലതു പക്ഷമായും ഉണ്ടാവാമെങ്കിലും ഭൂമിയില്‍ ഇടതു പക്ഷ രാസ ഘടനയുള്ള അമിനോ അമ്ലങ്ങള്‍ മാത്രമേ കാണാറുള്ളൂ. ഇത്തരം ഇടതു പക്ഷ ഘടനയുള്ള അമിനോ അമ്ലമായ ഐസോവാലിന്‍ വന്‍ തോതില്‍ ഒരു ഉല്‍ക്കയില്‍ കാണപ്പെട്ടതോടെയാണ് ഈ ഗവേഷണത്തിന് വഴിത്തിരിവായത്‌. തുടര്‍ന്ന് നടന്ന പരീക്ഷണങ്ങള്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ചരിത്രാതീത കാലഘട്ടത്തില്‍ ഇത്തരം ഒരു വന്‍ ഉല്‍ക്കാ വര്‍ഷം ഭൂമിയില്‍ നടന്നിരിക്കാം എന്നാണ് നിഗമനം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സത്യത്തിന് വേണ്ടി 30 വര്‍ഷം തടവില്‍

January 6th, 2011

cornelius-dupree-jr-epathram

ടെക്സാസ് : മുപ്പതു വര്‍ഷം നിരന്തരമായി താന്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന നീതി ന്യായ വ്യവസ്ഥ അവസാനം ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചതോടെ ടെക്സാസ് ജയിലിലെ കോര്‍ണെലിയസ് ദുപ്രീ ജൂനിയര്‍ ജയില്‍ മോചിതനായി.

1979ല്‍ നടന്ന ഒരു ബലാത്സംഗ കുറ്റത്തിനാണ് ദുപ്രി പിടിക്കപ്പെട്ടത്. കുറ്റവാളിയുടെ രൂപ സാദൃശ്യമുണ്ടെന്നു കണ്ടാണ് ഇദ്ദേഹത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്. തുടര്‍ന്ന് അനേകം പേരുടെ ഫോട്ടോകളുടെ ഇടയില്‍ നിന്നും ഇദ്ദേഹത്തിന്റെ ഫോട്ടോ ബലാല്‍സംഗത്തിന് ഇരയായ യുവതി തിരിച്ചറിയുക കൂടി ചെയ്തതോടെ ദുപ്രിയുടെ ദുര്‍വിധി എഴുതപ്പെടുകയായിരുന്നു.

അടുത്ത മുപ്പതു വര്‍ഷങ്ങള്‍ തടവറയില്‍ കിടന്ന് അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം നടത്തി. മൂന്നു തവണ അപ്പീല്‍ കോടതി ദുപ്രിയുടെ ഹരജി തള്ളി.

2007ല്‍ ടെക്സാസിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജില്ലാ അറ്റോര്‍ണിയായി വാറ്റ്‌കിന്‍സ് ചുമതല ഏറ്റതോടെയാണ് ദുപ്രിയുടെ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നത്‌. ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനകളിലൂടെ 41 തടവുകാരെയാണ് ടെക്സാസില്‍ നിരപരാധികളാണെന്ന് കണ്ടെത്തി മോചിപ്പിച്ചത്. അമേരിക്കയില്‍ ഏറ്റവും അധികം പേരെ ഇങ്ങനെ മോചിപ്പിച്ചത് ടെക്സാസാണ്. ഇതിന് കാരണം ടെക്സാസിലെ ക്രൈം ലബോറട്ടറി ജീവശാസ്ത്ര തെളിവുകള്‍ കുറ്റം തെളിയിക്കപ്പെട്ടതിനു ശേഷവും പതിറ്റാണ്ടുകളോളം സൂക്ഷിച്ചു വെക്കുന്നു എന്നതാണ്. ഇത്തരം സാമ്പിളുകള്‍ ഡി. എന്‍. എ. പരിശോധനയ്ക്ക് വിധേയമാക്കിയാണ് തടവില്‍ കിടക്കുന്ന നിരപരാധികളെ മോചിപ്പിച്ചത്. നൂറു കണക്കിന് തടവുകാരുടെ ഡി. എന്‍. എ. പരിശോധനയ്ക്കുള്ള അഭ്യര്‍ഥനകള്‍ പരിഗണിച്ചു നടപ്പിലാക്കുവാന്‍ വിവിധ ജീവ കാരുണ്യ സംഘടനകളോടൊപ്പം പ്രവര്‍ത്തിച്ചു ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്.

dallas-county-district-attorney-craig-watkins-epathram

ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ്

ദുപ്രി ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ ജയിലിനു വെളിയില്‍ കാത്ത് നിന്നവരില്‍ അദ്ദേഹത്തെ പോലെ നിരപരാധികളായി തടവ്‌ ശിക്ഷ അനുഭവിച്ചതിന് ശേഷം മോചിതരായ അനേകം പേര്‍ ഉണ്ടായിരുന്നു. ദൃക്സാക്ഷി തെറ്റായി തിരിച്ചറിഞ്ഞത്‌ മൂലം നിങ്ങളില്‍ എത്ര പേര്‍ക്ക് ശിക്ഷ ലഭിച്ചു എന്ന അറ്റോര്‍ണിയുടെ ചോദ്യത്തിന് ഇവരില്‍ മിക്കവാറും കൈ പൊക്കി.

ദുപ്രിയെ കാത്ത് ജയിലിനു വെളിയില്‍ നിന്നവരില്‍ ഒരു വിശിഷ്ട വ്യക്തിയും ഉണ്ടായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ വെച്ച് ദുപ്രിയെ പരിചയപ്പെട്ട സെല്‍മ പെര്കിന്‍സ്‌. ഇരുപത് വര്‍ഷത്തോളം തമ്മില്‍ പ്രണയിച്ച ഇവര്‍ കഴിഞ്ഞ ദിവസം വിവാഹിതരായി.

cornelius-dupree-selma-perkins-epathram

അപൂര്‍വ പ്രണയ സാഫല്യം

തടവില്‍ അടയ്ക്കപ്പെടുന്ന നിരപരാധികള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന കാര്യത്തിലും ടെക്സാസ് അമേരിക്കയില്‍ ഏറ്റവും മുന്നിലാണ്. 2009ല്‍ പാസാക്കിയ നഷ്ട പരിഹാര നിയമ പ്രകാരം തടവില്‍ കഴിഞ്ഞ ഓരോ വര്‍ഷത്തിനും 36 ലക്ഷം രൂപ നഷ്ട പരിഹാരമായി ലഭിക്കും. ഈ തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. 30 വര്ഷം തടവ്‌ അനുഭവിച്ച ദുപ്രിക്ക് 11 കോടിയോളം രൂപയാവും നഷ്ട പരിഹാരം ലഭിക്കുക.

30 വര്‍ഷത്തിനിടയില്‍ രണ്ടു തവണ, കുറ്റം സമ്മതിക്കുകയാണെങ്കില്‍ പരോളില്‍ വിടാമെന്നും ശിക്ഷ ഇളവ്‌ ചെയ്ത് മോചിപ്പിക്കാം എന്നും അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടും താന്‍ നിരപരാധി ആണെന്ന നിലപാടില്‍ ദുപ്രി ഉറച്ചു നിന്നു.

“സത്യം എന്തായാലും അതില്‍ ഉറച്ചു നില്‍ക്കുക” – തന്റെ നിരപരാധിത്വം ജഡ്ജി പ്രഖ്യാപിച്ചപ്പോള്‍ 51 കാരനായ ദുപ്രിയുടെ വാക്കുകളായിരുന്നു ഇത്.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

ബ്ലൂമൂണ്‍ പ്രഭയില്‍ പുതുവല്‍സരം

December 31st, 2009

blue-moon-new-year-20102010 പുലരുന്നത്‌ അപൂര്‍വ്വമായ “ബ്ലൂ മൂണ്‍” ചന്ദ്ര പ്രഭയുടേയും ചന്ദ്ര ഗ്രഹണത്തിന്റേയും അകമ്പടിയോടെ ആണ്‌. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്നതാണ്‌ ഈ പ്രതിഭാസം. ഒരു മാസത്തില്‍ തന്നെ രണ്ടു പൂര്‍ണ്ണ ചന്ദ്രന്മാര്‍ ഉണ്ടാകുന്നത്‌ അത്യപൂര്‍വ്വമാണ്‌. രണ്ടാമതു കാണുന്ന പൂര്‍ണ്ണ ചന്ദ്രനെ ബ്ലൂമൂണ്‍ എന്നാണ്‌ ജ്യോതി ശാസ്ത്രം വിവക്ഷിക്കുന്നത്‌. ഈ വര്‍ഷം ഡിസംബര്‍ രണ്ടാം തിയതി ആദ്യ പൗര്‍ണ്ണമി ഉണ്ടായി. രണ്ടാം പൗര്‍ണ്ണമി ഡിസംബര്‍ 31 നു രാത്രിയും. ഇതോടൊപ്പം ഇന്നു അര്‍ദ്ധ രാത്രിയോടെ ചന്ദ്ര ഗ്രഹണവും ഉണ്ട്‌. പുതു വല്‍സര ദിനം പിറന്ന ഉടനെയാണിത്‌.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

7 of 8678

« Previous Page« Previous « പീഡനം – രണ്ട് മതാധ്യക്ഷന്മാര്‍ രാജി വെച്ചു
Next »Next Page » ബുര്‍ജ് ഖലീഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine