ജനാധിപത്യം പുനഃസ്ഥാപിക്കും: സൂ ചി

April 18th, 2016

aung-san-suu-kyi-epathram

മ്യാന്മർ: ഭരണഘടനാ ഭേദഗതിയിലൂടെ മ്യാന്മറിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തും എന്ന് മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഔങ് സൻ സൂ ചി പ്രസ്താവിച്ചു. ബുദ്ധ മത പുതു വർഷ സന്ദേശം ദേശീയ ടെലിവിഷനിലൂടെ നൽകവെയാണ് സൂ ചി ഈ പ്രസ്താവന നടത്തിയത്. ഒരു ശരിയായ ജനാധിപത്യ ഭരണത്തിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ് എന്ന് നൊബേൽ സമ്മാന ജേതാവ് കൂടിയായ സൂ ചി പറഞ്ഞു.

2015ലെ തിരഞ്ഞെടുപ്പിൽ സൂ ചി യുടെ കക്ഷി ചരിത്ര വിജയം നേടിയെങ്കിലും ഭരണ ഘടനയിലെ ഒരു സാങ്കേതിക തടസ്സം മൂലം അവർക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചില്ല. ഇത് മൂലം പുതുതായി ക്രമപ്പെടുത്തിയ പ്രധാനമന്ത്രി പദത്തിന് തുല്യമായ സ്റ്റേറ്റ് കൗൺസിലർ എന്ന സ്ഥാനമാണ് സൂ ചി ഇപ്പോൾ വഹിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി മലയാളി കുടുംബ സംഗമ ത്തില്‍ സ്ത്രീകളും സമൂഹവും

March 11th, 2015

newyork-pravasi-malayali-ladies-wing-ePathram
ന്യൂയോര്‍ക്ക് : പ്രവാസി മലയാളി കുടുംബ സംഗമ ത്തോട് അനുബന്ധിച്ചു നടക്കുന്ന വനിതാ സെമിനാറില്‍ ‘സ്ത്രീകളും സമൂഹവും’ എന്ന വിഷയ ത്തില്‍ ചര്‍ച്ച നടക്കും എന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ വിമന്‍സ് ഫോറം ഗ്ലോബല്‍ കോഡിനേറ്റര്‍ ലൈസി അലെക്‌സ് (യു. എസ്. എ.) അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ പുരുഷ ന്മാരോ ടൊപ്പം സ്ത്രീ കള്‍ക്കും തുല്യത നല്‍കുന്ന ഒരു സംഘടന യാണ്. പ്രവാസി മലയാളി കളില്‍ ഭൂരി ഭാഗവും സ്വന്തം കുടുംബ ത്തിന്റെയും നാടി ന്റെയും നന്മ യ്ക്കായി വിദേശ ങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ ആണ്. അവരെ ഏകോപി പ്പിക്കേ ണ്ടതും ആവശ്യ ങ്ങളില്‍ സഹായി ക്കേണ്ടതും ഒരു കര്‍ത്തവ്യം എന്ന നില യിലാണ് സംഘടന ഏറ്റെടുത്തി രിക്കുന്നത്.

ഇതിനോടകം ഇറാക്ക്, ലിബിയ, മറ്റ് ഗള്‍ഫ് നാടുകള്‍ എന്നിവിട ങ്ങളില്‍ പ്രയാസ ങ്ങളില്‍ കഴിഞ്ഞിരുന്ന നൂറു കണക്കിനു മലയാളി നേഴ്സു മാര്‍ക്കും ഗാര്‍ഹിക തൊഴിലാളി കള്‍ക്കും സഹായം നല്‍കാന്‍ സംഘടന യ്ക്ക് സാധിച്ചിട്ടുണ്ട്.

സംഘടന യുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തന ങ്ങളിലും സ്ത്രീ കള്‍ക്കു പ്രാധാന്യം നല്‍കി കൊണ്ടാ യിരിക്കും സംഘടന പ്രവര്‍ത്തി ക്കുക എന്നും ലൈസി അറിയിച്ചു.

സ്ത്രീ കളുടെ മാന്യത സമൂഹ ത്തില്‍ ചവിട്ടി അരയ്ക്ക പ്പെടുന്ന ഈ കാല ഘട്ട ത്തില്‍ ഇത്തരം ഒരു ചര്‍ച്ച പ്രാധാന്യം അര്‍ഹിക്കുന്ന താണ് എന്ന് ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു (യു. എസ്. എ) അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 7, 8, 9 തീയതി കളില്‍ തിരുവനന്തപുരം പോത്തന്‍ കോട്ടുള്ള ശാന്തി ഗിരി ആശ്രമ ത്തില്‍ വച്ചാണ് പ്രവാസി മലയാളി ഫെഡ റേഷന്‍ കുടുംബ സംഗമം നടക്കുന്നത്.

അന്തര്‍ ദേശീയ തല ങ്ങളില്‍ അറിയപ്പെടുന്ന പ്രമുഖ സാമൂഹിക – സാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ പരിപാടി കളില്‍ പങ്കെടുക്കും.

ഷീല ചെറു (യു. എസ്. എ.), ലൈസി അലെക്‌സ് (യു. എസ്. എ. ) എന്നിവരെ കൂടാതെ പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാ വിഭാഗം നേതാക്കളായ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷിബി നാര മംഗലത്ത്, ബിന്ദു അലെക്‌സ് (യു. എ. ഇ.), സംഗീത രാജ് (യു. എ. ഇ.), രമാ വേണു ഗോപാല്‍ (ദമാം), ആനി ഫിലിപ്പ് (കാനഡ), മേരിയം (ജിദ്ദ) എന്നിവരും ചര്‍ച്ച യില്‍ പങ്കെടുത്തു സംസാരിക്കും.

പ്രവാസി മലയാളി കുടുംബ സംഗമ ത്തിലുംവനിതാ സെമിനാറിലും പങ്കെടു ക്കുവാന്‍ താല്‍‌പ്പര്യ മുള്ളവര്‍ pravasi malayali federation at gmail dot com എന്ന ഇ – മെയിലില്‍ ബന്ധപ്പെ ടേണ്ടതാണ്.

- pma

വായിക്കുക: , ,

Comments Off on പ്രവാസി മലയാളി കുടുംബ സംഗമ ത്തില്‍ സ്ത്രീകളും സമൂഹവും

ഭാരതമേ ഉണരുക : ഷീല ചെറു

March 11th, 2015

logo-new-york-pravasi-malayali-federation-ePathram

ന്യൂയോര്‍ക്ക് : സമൂഹ ത്തിലെ ഉച്ച നീചത്വങ്ങളും അപരിഷ്കൃതയും സംസ്കാര ശൂന്യതയും ദുഷ്ടതയും തുടച്ചു നീക്കി ഒരു നവ ഭാരതം കെട്ടി പ്പടുക്കുന്ന തിനായി ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തി ക്കേണ്ട തായ സമയമാണ് ഇതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ (പി. എം. എഫ്) വൈസ് ചെയര്‍ പേഴ്സണ്‍ ഷീല ചെറു പറഞ്ഞു.

ബി. ബി. സി. പുറത്തു വിട്ട ‘ഇന്‍ഡ്യാസ് ഡോട്ടര്‍’ എന്ന ഡോക്യു മെന്ററിയെ കുറിച്ച് ഇറക്കിയ പ്രസ്താവന യില്‍ ആണ് ഷീല ഇക്കാര്യം അറിയിച്ചത്.

ബി. ബി. സി. യുടെ ‘ഇന്‍ഡ്യാസ് ഡോട്ടര്‍’ എന്ന ഡോക്യു മെന്ററി തന്നെ കരയി പ്പിക്കുയും ലജ്ജി പ്പിക്കുകയും മനുഷ്യര്‍ക്ക് ഇത്ര മാത്രം ക്രൂരരാകു വാനും അധഃപതി ക്കുവാനും കഴിയുമൊ എന്നു സംശയി ക്കുന്നതായും ഷീല പറഞ്ഞു.

നമ്മുടെ ഭാരത ഗവണ്മെന്റും സംസ്കാരവും ഇത്രയും മോശ മായി ട്ടാണല്ലൊ സ്ത്രീകളെ കരുതുന്ന തെന്ന് അതില്‍ പെണ്‍ കുട്ടിയെ ബലാത്സംഗം ചെയ്ത മുകേഷ് സിങ്ങിന്റെ വിശദീ കരണം കേട്ട ഒരു നിമിഷം എനിക്കു തോന്നി.

കൂടാതെ വിദ്യാ സമ്പന്നര്‍ എന്ന് സ്വയം നടിക്കുന്ന പലരുടെയും അഭിപ്രായ പ്രകടന ങ്ങള്‍ വളരെ ബാലിശവും, സംസ്കാര ശൂന്യവും വേദനി പ്പിക്കുന്നതും ആയിരുന്നു.

നരാധമരായ പീഡകരെയും ദുഷ്ടന്മാരെയും സംരക്ഷിക്കുകയും, അവര്‍ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ സഞ്ചയ ത്തോട് പുച്ഛം തോന്നുന്നു. എന്നിരുന്നാലും ഈ ബലാത്സംഗ വീര ന്മാര്‍ക്ക് അര്‍ഹമായ ശിക്ഷകള്‍ ലഭിക്കുമെന്നു തന്നെയാണ് താന്‍ കരുതുന്നത്.

ജ്യോതിക്കു വേണ്ടി നില കൊള്ളുകയും പ്രതിഷേധ സമര ങ്ങള്‍ നടത്തു കയും ചെയ്ത പൊതുജനങ്ങ ളെയും വിദ്യാര്‍ഥി കളെയും ഈ സമയം അനുമോദി ക്കുന്നതി നോടൊപ്പം നിയമ പാലകര്‍ അവരെ കൈകാര്യം ചെയ്ത രീതി യില്‍ ഞാന്‍ ദുഃഖിക്കുന്നു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരത ത്തിന്റെ സാംസ്കാരിക മൂല്യ ങ്ങളില്‍ ഊറ്റം കൊള്ളുന്ന ഒരു സംഘടന യാണ്. മറ്റേതു സംസ്കാര ങ്ങളെയും പോലെ ഉന്നത മാണ് നമ്മുടെ ഭാരത സംസ്കാരവും. അത് ചില സാമൂഹിക ദ്രോഹികളും സംസ്കാര ശൂന്യരു മായവര്‍ മാത്രം വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല.

കര്‍ശന നിയമ ങ്ങളില്‍ കൂടി മാത്രമെ ഇത്തരം നീചമായ കുറ്റ കൃത്യ ങ്ങള്‍ തുടച്ചു നീക്കാന്‍ സാധിക്കൂ. ഭരണ കര്‍ത്താക്കള്‍ അതിനായി പ്രവര്‍ത്തിക്കുകയും മാനഭംഗ കേസു കളാല്‍ ലോക ത്തിന്റെ മുന്നില്‍ നഷ്ടപ്പെട്ടു പോയ നമ്മുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ശ്രമിക്കുകയും വേണം.

- pma

വായിക്കുക: , , , ,

Comments Off on ഭാരതമേ ഉണരുക : ഷീല ചെറു

ഭീകരാക്രമണം: ഭീതിയോടെ ഫ്രാന്‍സ്

January 11th, 2015

പാരിസ്: ഒന്നിനു പുറകെ ഒന്നായി നടക്കുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഭീതി പടരുന്നു. ഒരു കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ ഷാര്‍ലി എബ്‌ദോ വാരികക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ പത്രാധിപരും പ്രസാദകനും മൂന്ന് കാര്‍ട്ടൂണിസ്റ്റുകളും രണ്ടു പോലീസുകാരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. വ്യക്തിസ്വാതന്ത്യത്തിനും മാധ്യമസ്വാതന്ത്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഫ്രാന്‍സ്. അതിനാല്‍ തന്നെ പത്രസ്ഥാപനത്തിനു നേരെ മതമൌലിക വാദികള്‍ ആക്രമണം നടത്തി പത്രാധിപരേയും കാര്‍ട്ടൂണിസ്റ്റുകളേയും ഉള്‍പ്പെടെ കൊലചെയ്തതിന്റെ നെടുക്കത്തില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല.

സയിദ്, ഷെരീഫ് കൌവ്വാച്ചി ഉള്‍പ്പെടെ മാധ്യമ സ്ഥാപനം ആക്രമിച്ച ഭീകരരില്‍ ചിലര്‍ ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം പാരീസിനു സമീപം കൊഷറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏതാനും പേരെ മറ്റൊരു സംഘം ഭീകരര്‍ ബന്ദികളാക്കിയിരുന്നു. തുടര്‍ന്ന് നടന്ന കമാന്റോ ഓപ്പറേഷനിടെ അമദി കൌളിബാലി എന്ന കൊടും ഭീകരന്‍ കൊല്ലപ്പെട്ടു. ഇതിനിടയില്‍ ഹയാത് ബുമദ്ദീന്‍ (26) എന്ന ഭീകരവനിത രക്ഷപ്പെട്ടത്. ഇവരുടെ ഭര്‍ത്താവാണ് അമദി കൌളിബാലി. അള്‍ജീരിയന്‍ വംശജയാണ് ഭീകരാക്രമണം പരിശീലനം ലഭിച്ചിട്ടുള്ളതായി കരുതപ്പെടുന്ന ഹയാത്.

കുടിയേറ്റക്കാര്‍ വഴി രാജ്യത്ത് മതതീവ്രവാദം ശക്തിപ്പെടുന്നതിന്റെ സൂചനകള്‍ അധികൃതര്‍ വേണ്ടവിധം കൈകാര്യം ചെയ്തില്ല എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഫ്രാന്‍സിന്റെ സംസ്കാരത്തിനും ജീവിത രീതിക്കും ഘടക വിരുദ്ധമാണ് മത മൌലിക വാദികള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍. ഇത് രാജ്യത്ത് പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കും വഴിവെക്കാറുണ്ട്.

ഫ്രാന്‍സില്‍ ഷാര്‍ലി എബ്‌ദോ വാരികക്ക് നേരെ നടന്നതു പോലെ ജര്‍മ്മനിയിലും മതഭീകരര്‍ മാധ്യമ സ്ഥാപനത്തിനു നേരെ ആക്രമണം നടത്തി. സ്ഥാപനത്തിലെ ഫര്‍ണീച്ചറും ഫയലുകളും നശിപ്പിക്കപ്പെട്ടു, രണ്ടു മുറികള്‍ അഗ്നിക്കിരയാക്കി എങ്കിലും ആളപായം ഇല്ല. ജര്‍മ്മനിയില്‍ മതഭീകരതയ്ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിതംബ മത്സര വിജയിയുടെ ദുരന്തം

December 10th, 2014

andressa-urach-epathram

മാറിടത്തിന്റേയും നിതംബത്തിന്റേയും ഉള്‍പ്പെടെ ശരീരത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുവാനായി കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ ജാഗ്രത. അത് നിങ്ങളുടെ ജീവിതത്തെ വേദനാ പൂര്‍ണ്ണമാക്കുവാന്‍ ഇടയുണ്ട്. നിതംബ മത്സരത്തില്‍ ഒന്നാമത് എത്തുവാനായി കുറുക്കു വഴി തേടിയ ബ്രസീലിയന്‍ മോഡലായ അന്‍‌ഡ്രെസ യുറക്ക് എന്ന ഇരുപത്തിയേഴുകാരി ഇപ്പോള്‍ ആശുപത്രിയില്‍ നരകയാതന അനുഭവിക്കുകയാണ്. അന്‍‌ഡ്രെസ ശരീരത്തില്‍ രാസ വസ്തുക്കള്‍ കുത്തി വെച്ചാണ് മികച്ച നിതംബം ഉള്ള സ്ത്രീ എന്ന പട്ടം കരസ്ഥമാക്കുവാന്‍ തയ്യാറെടുത്തത്. മരുന്നുകള്‍ ഫലം കണ്ടു. ആന്‍ഡ്രെസയുടെ തുടകളും നിതംബവും എല്ലാം വലുതായി. താന്‍ ആഗ്രഹിച്ച പ്രകാരം ആകൃതിയൊത്ത നിതംബവും തുടകളും സ്വന്തമാക്കിയതില്‍ അന്‍ഡ്രെസ അതിയായി ആഹ്ലാദിക്കുകയും ചെയ്തു.

തുടര്‍ന്ന് 2012-ലെ നിതംബ സുന്ദരീ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചതിനെ തുടര്‍ന്ന് മോഡലായും അവതാരകയായും എല്ലാം അവര്‍ക്ക് നിരവധി അവസരങ്ങളും കൈവന്നു. എന്നാല്‍ ഈ ആഹ്ലാദം അധിക കാലം നീണ്ടു നിന്നില്ല. അംഗലാവണ്യം കൈവരിക്കുവാനായി നടത്തിയ കുത്തിവെയ്പുകള്‍ പിന്നീട് അവരെ ആശുപത്രി കിടക്കയിലേക്കാണ് എത്തിച്ചത്. രാസ വസ്തുക്കളുടെ അമിതമായ ഉപയോഗത്താല്‍ ശരീര വേദനയും തൊലിക്ക് നിറ വ്യത്യാസവും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് നിതംബത്തില്‍ പഴുപ്പും അണുബാധയും ഉണ്ടായി. ഇപ്പോള്‍ അവ നീക്കം ചെയ്യുവാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ഇവ നീക്കം ചെയ്താല്‍ വേദനയും അണുബാധയും മാറും എന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

രാസ വസ്തുക്കള്‍ ഉപയോഗിച്ചും കൃത്രിമ വസ്തുക്കള്‍ ശരീരത്തിനകത്ത് സ്ഥാപിച്ചും മാറിടവും നിതംബവും വലുതാക്കുന്നവര്‍ ഇത്തരം പാര്‍ശ്വ ഫലങ്ങളെ കുറിച്ച് കൂടെ ചിന്തിക്കുന്നത് നല്ലതാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാ‌ട്സ്‌ആപ്പ് വിവാഹ ബന്ധങ്ങളില്‍ വില്ലനാകുന്നു?

November 13th, 2014

anti-whatsapp-pill-epathram

ലണ്ടന്‍: സ്മാര്‍ട് ഫോണുകളിലെ ജനപ്രിയ ആപ്ലിക്കേഷനായ വാ‌ട്സ്‌ആപ്പ് ഉപയോഗം മൂലം ഇറ്റലിയില്‍ വിവാ‍ഹ മോചനങ്ങള്‍ വര്‍ദ്ധിക്കുന്നതായി വാര്‍ത്ത. വാ‌ട്സ്‌ആപ്പ് ഉപയോഗം വര്‍ദ്ധിച്ചതോടെ നിരവധി സാമൂഹ്യ പ്രശ്നങ്ങളും ഉയര്‍ന്നിരിക്കുന്നു. പല വിവാഹ മോചന കേസുകളിലും വാ‌ട്സ്‌ആപ്പ് വഴിയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വില്ലനാകുന്നു. കാമുകനോ കാമുകിക്കോ അയച്ച വാ‌ട്സ്‌ആപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ മിക്ക വിവാഹ മോചന കേസുകളിലും ദമ്പതികള്‍ തെളിവായി ഹാജരാക്കുന്നതില്‍ പ്രധാനം.

അവിഹിത ബന്ധങ്ങളുടെ പേരില്‍ വിവാ‍ഹ മോചനത്തിലെത്തുന്ന ബന്ധങ്ങളില്‍ 40 ശതമാനത്തിലും വാ‌ട്സ്‌ആപ്പ് സന്ദേശങ്ങളാണ് തെളിവായി ഹാജരാക്കപ്പെടുന്നതെന്ന് ഇറ്റാലിയന്‍ അസോസിയേഷന്‍ ഓഫ് മാട്രിമോണിയല്‍ ലോയേഴ്സ് പ്രസിഡണ്ട് ജിയാന്‍ ഗസാനി വ്യക്തമാക്കുന്നു. ഇറ്റാലിയന്‍ സംസ്കാരത്തിന്റെ അടിത്തറ കുടുംബമാണ്. എന്നാല്‍ ഇത് നേരത്തെ തന്നെ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. വാ‌ട്സ്‌ആപ്പ് വന്നതോടെ അതിന്റെ വേഗത വര്‍ദ്ധിച്ചതായി ഗസാനി പറഞ്ഞു.

ഇന്ത്യയിലും വാ‌ട്സ്‌ആപ്പ് ഉപയോഗം വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും വിള്ളലുകള്‍ വീഴ്‌ത്തുന്നതായുള്ള വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. വിവാഹ മോചന ക്കേസുകള്‍ കുതിച്ചുയരുന്ന കേരളത്തില്‍ വാ‌ട്സ്‌ആപ്പ് അതിന്റെ വേഗത പതിന്മടങ്ങാക്കാനുള്ള സാധ്യത ഏറെയാണ്. സെല്ഫി ഭ്രമവും അത് വാ‌ട്സ്‌ആപ്പ് , ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ പങ്കു വെക്കുന്നതും പങ്കാളികള്‍ ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വിശ്വാസപൂര്‍വ്വം മറ്റൊരാള്‍ക്ക് വാ‌ട്സ്‌ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്വകാര്യ വിഷയങ്ങള്‍ പരസ്യമാകുവാനുള്ള സാധ്യത ഏറെയാണ്. സോളാര്‍ കേസിലെ വിവാദ നായിക സരിതയുടെ സ്വകാര്യ രംഗങ്ങള്‍ വാ‌ട്സ്‌ആപ്പില്‍ കൊടുങ്കാറ്റായത് അടുത്തിടെയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പീഡിപ്പിക്കുവാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ യുവതിയെ തൂക്കിക്കൊന്നു

October 26th, 2014

ടെഹ്‌റാന്‍: ബലാത്സംഗം ചെറുക്കുന്നതിനിടെ അക്രമിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ തള്ളി ക്കൊണ്ട് റെയ്‌ഹാന ജബ്ബാരി(26)യെ ഇറാനില്‍ വധശിക്ഷക്ക് വിധേയയാക്കി. റെയ്‌ഹാനയുടെ വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. ആം‌നെസ്റ്റി ഇന്റര്‍ നാഷ്ണല്‍ അടക്കം ഉള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി വിവിധ സോഷ്യല്‍ മീഡിയകളില്‍ റെയ്ഹാനയുടെ വധ ശിക്ഷ നടപ്പിലാക്കുന്നതിനെതിരെ ക്യാമ്പെയ്‌നുകളും ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെപ്‌റ്റംബര്‍ 30 നു നടത്താനിരുന്ന വധ ശിക്ഷ പത്തു ദിവസത്തേക്ക് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു.

2007-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. റെയ്‌ഹാനെ ബലാത്സംഗം ചെയ്യുവാന്‍ ശ്രമിച്ച അക്രമിയില്‍ നിന്നും രക്ഷപ്പെടുവാനായി തിരിച്ച് ആക്രമിച്ചു. ഇതിനിടയില്‍ അക്രമി കൊല്ലപ്പെടുകയായിരുന്നു. ഇറാനിലെ രഹസ്യാന്വേഷണ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന മുര്‍ത്താസ അബ്ദുലലി ശര്‍ബന്ദിയാണ് കൊല്ലപ്പെട്ടത്. ആത്മരക്ഷാര്‍ഥം നടത്തിയ കൊലപാതകമാണെന്ന റെയ്‌ഹാനയുടെ വാദം കോടതി തള്ളുകയായിരുന്നു.

റെയ്‌ഹാനയെ തൂക്കിലേറ്റുന്നത് സംബന്ധിച്ച് യാതൊരു സൂചനയും അധികൃതര്‍ നല്‍കിയിരുന്നില്ലെന്ന് ഇവരുടെ മാതാവ് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ വര്‍ഷം മാത്രം ഇറാനില്‍ ഇരുന്നൂറ്റമ്പതോളം പേരെ തൂക്കിക്കൊന്നതായാണ് യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇഞ്ചിയോണിലെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ മേരികോമിനു സുവര്‍ണ്ണ നേട്ടം

October 1st, 2014

ഇഞ്ചിയോണ്‍: ഇടിക്കൂട്ടിലെ ഇന്ത്യന്‍ ഉരുക്ക് വനിത മേരികോമിനു സ്വര്‍ണ്ണം. വനിതകളുടെ 51 കിലോഗ്രാം ഫ്ലൈവെയ്റ്റിന്റെ ഫൈനലില്‍ ആണ് എതിരാളിയെ ഇടിച്ച് നിലം പരിശാക്കിക്കൊണ്ട് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഏഴാമത്തെ സ്വര്‍ണ്ണം നേടിത്തന്നത്. ഉയരക്കൂടുതലിന്റെ ആനുകൂല്യമുള്ള കസാഖിസ്ഥാന്റെ ഷൈന ഷെകെര്‍ബെക്കോവയെ ദ്രുതചലനങ്ങളിലൂടെയും അപ്രതീക്ഷിതമായ പ്രത്യാക്രമങ്ങളിലൂടെയും മേരികോം നേരിട്ടു. ആദ്യഘട്ടത്തില്‍ ഷൈനയ്ക്ക് അനുകൂലയായിരുന്നു എങ്കിലും പിന്നീട് ഉശിരന്‍ പഞ്ചുകള്‍ കൊണ്ട് തിരിച്ചുവരവ് നടത്തി. രണ്ടാം റൌണ്ടില്‍ എതിരാളിയുടെ പോയന്റ് കുറച്ചു കൊണ്ടുവന്നു തുടര്‍ന്നുള്ള രണ്ടു റൌണ്ടിലും മേരിയുടെ “ഇടിമഴയ്ക്കാണ്” ഇഞ്ചിയോണിലെ വേദി സാക്ഷിയായത്. മേരിയുടെ കൈകളുടെ ദ്രുതചലനങ്ങളില്‍ പലപ്പോഴും ഷൈന പതറിപ്പോയി. മൂന്നാം റൌണ്ടില്‍ ഷൈന തിരിച്ചുവരുവാന്‍ ശ്രമിച്ചെങ്കിലും അതേ റൌണ്ടില്‍ ഇടം കൈകൊണ്ടുള്ള ഒരു പഞ്ചില്‍ മേരിയുടെ പോയന്റ് നില ഉയര്‍ന്നു. 27-30,29-28,30-27,30-27 എന്നിങ്ങനെ ആണ് പോയന്റ് നില. ആദ്യമായാണ് മേരികോമിനു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം ലഭിക്കുന്നത്. ഒളിമ്പിക്സില്‍ വെങ്കലവും നാല് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണവും അടക്കം നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് ഈ 31 കാരി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാറിന്റെ വാതിലടക്കാത്തതിനു ഭാര്യയെ മൊഴിചൊല്ലി

September 28th, 2014

ജിദ്ദ: ഭാര്യ കാറിന്റെ വാതില്‍ അടച്ചില്ലെങ്കില്‍ ആരെങ്കിലും ഭാര്യയെ മൊഴിചൊല്ലുമോ? അതിശയം എന്ന് തോന്നാം എന്നാല്‍ സംഗതി സത്യമാണെന്ന് സൌധിയില്‍ നിന്നും ഉള്ള വാര്‍ത്ത. കാറിന്റെ വാതില്‍ അടച്ചില്ല എന്ന കാരണത്താല്‍ സൌദി അറേബ്യയിലെ ജിദ്ദയില്‍ യുവാവ് ഭാര്യയെ മൊഴിചൊല്ലി. വിനോദയാത്ര കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു കുടുമ്പം. കാറില്‍ നിന്നും ഇറങ്ങി ഭാര്യയോട് വാതില്‍ അടക്കുവാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ക്ക് അടച്ചു കൂടെ എന്ന് ഭാര്യ തിരിച്ചു ചോദിച്ചു. . കാറിന്റെ വാതില്‍ അടച്ചില്ലെങ്കില്‍ വീട്ടില്‍ കയറേണ്ട എന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഭാര്യയും വിട്ടു കൊടുക്കുവാന്‍ തയ്യാറായില്ല.ഇതേ തുടര്‍ന്ന് പ്രകോപിതനായ യുവാവ് ഭാര്യയെ മൊഴിചൊല്ലുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് യുവതി തന്റെ സ്വന്തം വീട്ടിലേക്ക് പോയി. സുഹൃത്തുക്കളും ബന്ധുക്കളും ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും ഇത്രയും ഉത്തരവാദിത്വം ഇല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുവാന്‍ തനിക്ക് താല്പര്യമില്ലെന്ന് യുവതി വ്യക്തമാക്കി. അറബ് ന്യൂസ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിയറ്റ്നാം എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസുമാരുടെ ബിക്കിനി വിപ്ളവം

September 28th, 2014

bikini-airhostess-epathram

വിയറ്റ്‌നാം:യാത്രക്കാരെ ആകര്‍ഷിക്കുവാനായി ടിക്കറ്റ് നിരക്ക് കുറക്കുന്നതിനും ഒരു പടി കൂടി കടന്ന് എയര്‍ഹോസ്റ്റസുമാരുടെ വസ്ത്രം കുറച്ച് വിപ്ലവകരമായ മാറ്റവുമായി വിയറ്റ്‌നാം എയര്‍ലൈന്‍സ്. ബിക്കിനി ധാരിണികളായ എയര്‍ ഹോസ്റ്റസുമാരാണ് നിറപുഞ്ചിരിയോടെ വിമാനത്തിന്റെ വാതില്‍ക്കല്‍ നിന്നും യാത്രക്കാരെ അകത്തേക്ക് ആനയിക്കുന്നത്. വിമാനത്തില്‍ ബിക്കിനി ധരിച്ച സുന്ദരികളായ എയര്‍ഹോസ്റ്റസുമാരുടെ സേവനവും ഉണ്ടായിരിക്കും. ബിക്കിനി ധരിച്ച എയര്‍ഹോസ്റ്റസുമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്കൊണ്ടിരിക്കുകയാണ്.

വിയറ്റ്‌നാമിലെ ഒരു പ്രശസ്ത മോഡല്‍ ഈ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെ ആണ് അവ വൈറലായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്തെത്തി. സംഭവം വിവാദമായതോടെ ചിത്രം ഔദ്യോഗികമല്ലെന്നും ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് മോഡലുകളാണെന്നുമാണ് എയര്‍ലൈന്‍സ് അധികൃതരുടെ വാദം. എന്തായാലും ബിക്കിനി ധാരിണികളായ എയര്‍ ഹോസ്റ്റസുമാര്‍ നിറപുഞ്ചിരിയോടെ സേവന സന്നദ്ധരായി വരുന്നതിനെ സ്വാഗതം ചെയ്യുന്നവരുടെ കൂട്ടത്തില്‍ മലയാളികളും ഉണ്ട്. പലരും ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തി.

ബിക്കിനി വിവാദം വിയറ്റ്നാം എയര്‍ലൈന്‍സിനു പുത്തരിയല്ല. 2012-ല്‍ ഹോച്ചുമിന്‍ സിറ്റിയില്‍ നിന്നും ഉള്ള പുതിയ സര്‍വ്വീസിന്റെ ആദ്യ യാത്രയില്‍ എയര്‍ഹോസ്റ്റസുമാര്‍ ബ്ക്കിനി ഡാന്‍സ് ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് വിയറ്റ്‌നാം സിവില്‍ ഏവിയേഷന്‍ അതോരിറ്റി വിയറ്റ്നാം എയര്‍ലൈന്‍സില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 1223410»|

« Previous Page« Previous « ദൈവകണം പ്രപഞ്ചത്തെ നശിപ്പിക്കും എന്ന് ഹോക്കിങ്ങ്
Next »Next Page » കാറിന്റെ വാതിലടക്കാത്തതിനു ഭാര്യയെ മൊഴിചൊല്ലി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine