Tuesday, September 20th, 2011

സിക്കിം ഭൂചലനം: മരണം 74 ആയി

sikkim-earthquake-2011-epathram

ഗാങ്‌ടോക്: ഉത്തരേന്ത്യയെയും വടക്കു കിഴക്കന്‍ സംസ്ഥനങ്ങളെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശംവിതച്ച വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍മാത്രം 41 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. 20 വര്‍ഷത്തിനിടെ ഇവിടെയനുഭവപ്പെടുന്ന ഏറ്റവുംവലിയ ഭൂകമ്പമാണിത്. കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വ്യാപകമായ നാശം സംഭവിച്ച ഇവിടെ സൈന്യവും ദേശീയ ദുരന്തനിവാരണസേനയും (എന്‍.ഡി.ആര്‍.എഫ്.), ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി പോലീസും (ഐ.ടി.ബി.പി.) രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. കരസേനയുടെ അയ്യായിരത്തോളം സൈനികരും ഒമ്പത് ഹെലികോപ്റ്ററുകളുമാണ് ‘ഓപ്പറേഷന്‍ മദാദ്’ എന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.

ഞായറാഴ്ച വൈകിട്ട് 6.15-ഓടെയാണ് റിക്ടര്‍ സെ്കയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സിക്കിമിലും ഉത്തരേന്ത്യയിലും നാശംവിതച്ചത്. ബംഗാളില്‍ ആറും ബിഹാര്‍, നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളില്‍ ഏഴുംവീതം പേരുമാണ് മരിച്ചത്. സിക്കിമിന്റെ വടക്കന്‍ജില്ലയായ ഗാങ്‌ടോക്കിലും തീസ്റ്റ നദീതീരത്തെ റാങ്‌പോ, ദിക്ചു, സിങ്തം, ചുങ്താങ് ഗ്രാമങ്ങളിലുമാണ് ഭൂകമ്പം കൂടുതല്‍ ദുരന്തം വിതച്ചത്. ഗാങ്‌ടോക്കില്‍ തീസ്റ്റ ഉജ്ര ലിമിറ്റഡിന്റെ ബസ് ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി അതിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംകൊടുക്കുന്ന കരസേനയുടെ തലവന്‍ മേജര്‍ ജനറല്‍ എസ്.എല്‍. നരസിംഹന്‍ പറഞ്ഞു. തിസ്ത വൈദ്യുതി പദ്ധതി പ്രദേശത്ത് നിന്ന് 10 ജീവനക്കാരുടെ മൃതദേഹം കണ്ടെടുത്തു. സിക്കിമില്‍ 20 തുടര്‍ചലനങ്ങളുണ്ടായി.

അസം, മേഘാലയ, ത്രിപുര, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ചണ്ഡീഗഢ്, ഡല്‍ഹി എന്നിവിടങ്ങളിലും അയല്‍സംസ്ഥാനങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine