സ്വാശ്രയ പ്രവേശനം : ഫീസ് 11 ലക്ഷം വരെ ആകാം എന്ന് സുപ്രീം കോടതി

August 14th, 2017

supremecourt-epathram
ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ കോളേജു കളിലെ എം. ബി. ബി. എസ്. പ്രവേശന ത്തിന് ഉയര്‍ന്ന ഫീസ് ഈടാക്കു വാന്‍ കോളേജ് മാനേജ്‌ മെന്റു കള്‍ക്ക് സുപ്രീം കോടതി അനു മതി നല്‍കി. ഇതു പ്രകാരം പതിനൊന്ന് ലക്ഷം രൂപ വരെ ഫീസായി ഈടാക്കാം. ഇതില്‍ അഞ്ചു ലക്ഷം രൂപ നേരിട്ടും ബാക്കി തുക ബാങ്ക് ഗാരണ്ടി യായും നല്‍കാം.

നിലവില്‍ അഞ്ചു ലക്ഷം രൂപ യാണ് സ്വാശ്രയ മെഡി ക്കല്‍ കോളേജു കളില്‍ പ്രവേശന മേല്‍ നോട്ട സമിതി നിശ്ചയി ച്ചിരിക്കുന്ന ഫീസ്. ഹൈക്കോടതി ഉത്തര വിന്ന് എതിരെ സ്വാശ്രയ മെഡി ക്കല്‍ കോളേജ് അധി കൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി യുടെ നടപടി.

ഹൈക്കോടതി യുടെ അന്തിമ വിധി വരുന്നതു വരെ യാണ് സുപ്രീം കോടതി യുടെ വിധിക്കു സാധുത എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജ്യത്ത് 11 ലക്ഷം പാൻ കാർഡു കൾ അസാധുവാക്കി

August 8th, 2017

indian-identity-card-pan-card-ePathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ 11.44 ലക്ഷം പാൻ കാർഡു കൾ അസാധുവാക്കി. നിയമം അനുസരിച്ച് ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടാകാൻ പാടില്ല. എന്നാൽ വ്യാജ പാന്‍ കാര്‍ഡു കളും ഒരാൾക്ക് ഒന്നിൽ അധികം പാന്‍ കാര്‍ഡു കളും കണ്ടെത്തി യതിന്റെ അടി സ്ഥാന ത്തിലാണ് കേന്ദ്ര സർക്കാ രിന്റെ ഈ നടപടി. വ്യാജ രേഖ കള്‍ നല്‍കി പാന്‍ കാർഡ് എടുത്തവര്‍ നിയമ നട പടി കൾ നേരി ടേണ്ടി വരും.

നമ്മുടെ പാന്‍ കാർഡ് ഇപ്പോഴും സാധുവാണോ എന്ന് ഇന്‍കം ടാക്‌സ്  ഇ – ഫയലിംഗ് വെബ് സൈറ്റ്   ലിങ്കില്‍ ക്ലിക്ക് ചെയ്തു  മനസ്സിലാക്കാം.

ഹോം പേജിലെ Know Your PAN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിൻഡോ യിൽ ചോദിച്ചി രിക്കുന്ന വിവര ങ്ങൾ ചേർക്കുക. പാൻ കാർഡു മായി ബന്ധിപ്പി ച്ചിരി ക്കുന്ന മൊബൈൽ നമ്പറിൽ ലഭി ക്കുന്ന ‘വൺ ടൈം പാസ്‌വേഡ്, സൈറ്റിലെ കോള ത്തില്‍ ചേർക്കുക.

പാൻ കാർഡ് അസാധു വാക്കിയിട്ടില്ല എങ്കിൽ നിങ്ങ ളുടെ വിശദാംശ ങ്ങൾക്ക് കൂടെ ‘ആക്ടീവ്’ എന്ന സന്ദേശം തെളിയും. നിങ്ങൾ നൽകിയ അതേ വിവര ങ്ങൾ ഉൾക്കൊ ള്ളിച്ച ഒന്നിൽ അധികം പാൻ കാർഡു കൾ ഉണ്ടെങ്കിൽ കൂടുതല്‍ വിശദാംശ ങ്ങൾ നൽകു വാൻ ആവശ്യപ്പെടും.

കഴിഞ്ഞ ജൂലായ് മാസം മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷി ക്കുമ്പോള്‍ ആധാര്‍ നിര്‍ബന്ധം ആക്കി യിരുന്നു.  ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന തിന് മുമ്പായി ഇത്തവണ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡു മായി ലിങ്ക് ചെയ്യണം എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശി ച്ചിരുന്നു. ഇതു വരെക്കും ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍ 2017 ഡിസംബറോടെ പാന്‍ കാര്‍ഡ് അസാധു വാകും.

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വെങ്കയ്യ നായിഡു ഉപ രാഷ്​ട്രപതി

August 5th, 2017

m-venkaiah-naidu-15th-vice-president-of-india-ePathram
ന്യൂഡല്‍ഹി : ഭാരത ത്തിന്റെ പതിനഞ്ചാമത് ഉപ രാഷ്ട്രപതി യായി വെങ്കയ്യ നായിഡു വിനെ തെര ഞ്ഞെടുത്തു.  ആകെ പോൾ ചെയ്ത 771 വോട്ടു കളിൽ 516 വോട്ട് വെങ്കയ്യ നായിഡു വിനായിരുന്നു.

പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയും മഹാത്മാ ഗാന്ധി യുടെ കൊച്ചു മകനു മായ ഗോപാൽ കൃഷ്ണ ഗാന്ധിയെ യായിരുന്നു നായിഡു തോൽപ്പിച്ചത്.

244 വോട്ടു കളാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത്. 11 വോട്ടുകൾ അസാധുവായി. എൻ. ഡി. എ. യുടെ സ്ഥാനാർത്ഥി യായി ട്ടാണ് മുൻ കേന്ദ്ര മന്ത്രി യായ വെങ്കയ്യ നായിഡു തെര ഞ്ഞെടുപ്പിൽ മത്സരിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീ കാരം നല്‍കി

August 3rd, 2017

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡൽഹി : പ്രവാസികള്‍ക്ക് ഇന്ത്യ യില്‍ എത്താതെ തന്നെ വോട്ട് ചെയ്യുവാനുള്ള പ്രോക്സി വോട്ട് (മുക്ത്യാർ വോട്ട്) സം വിധാന ത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ തീരുമാനം നടപ്പിലാക്കു ന്നതിന് മുന്നോടി യായി ജന പ്രാതി നിധ്യ നിയമം ദേദ ഗതി ചെയ്യുന്ന തിനായി പുതിയ ബില്ല് കേന്ദ്ര സർക്കാർ ഉടൻ സഭ യിൽ അവ തരി പ്പിക്കും.

പ്രവാസി കൾക്ക് അവർ വോട്ടർ പട്ടിക യിലുള്ള മണ്ഡല ങ്ങളിൽ വോട്ട് ചെയ്യു വാൻ കഴിയില്ല എങ്കിൽ പകരം പ്രതി നിധി യെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്ന താണ് പ്രോക്സി വോട്ടിംഗ്.

വിദേശത്തു കഴിയുന്ന ഇന്ത്യ ക്കാർ രാജ്യത്തു നടക്കുന്ന തെരഞ്ഞെ ടുപ്പു കളിൽ വോട്ടു രേഖ പ്പെടു ത്തുവാന്‍ നേരിട്ട് രാജ്യത്ത് എത്തണം എന്നതാണ് നില വിലുള്ള നിയമം. എന്നാല്‍, അവർ താമസി ക്കുന്ന രാജ്യ ങ്ങളില്‍ വോട്ടിംഗി നുള്ള അവസരം ഒരുക്കു കയോ അവരുടെ ഒരു പ്രതി നിധിയെ സ്വന്തം മണ്ഡല ത്തിൽ വോട്ടു ചെയ്യു വാനുള്ള അവസരം നൽകു കയോ വേണം എന്നത് ഉള്‍പ്പെ ടെ യുള്ള നിർദ്ദേശ ങ്ങളാണ് കേന്ദ്ര സർക്കാറിനു മുന്നിലുള്ളത്.

ഇതു കൂടാതെ ബാലറ്റ് പേപ്പറുകള്‍ ഒാൺലൈനായി എംബസി കളിലോ കോൺസുലേറ്റു കളിലോ എത്തിച്ച് വോട്ടു രേഖപ്പെടു ത്തുന്ന രീതിയും കേന്ദ്രം പരി ഗണി ക്കുന്നു. പോസ്റ്റൽ ബാലറ്റാ യാണ് ഇത് രേഖ പ്പെടു ത്തുക.

പ്രോക്സി വോട്ട് (മുക്ത്യാർ വോട്ട്) സം വിധാന ത്തിൽ വോട്ട് ചെയ്യാൻ നിയോഗി ക്കുന്ന പ്രതി നിധി ആരാണ് എന്ന് വ്യക്തമാക്കി തെരഞ്ഞെടു പ്പിന്റെ ആറു മാസം മുൻപ് റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ നൽകണം. ഒരു തവണ നിയോഗി ക്കുന്ന പ്രതിനിധിക്ക്, അതേ പ്രവാസിക്ക് വേണ്ടി തുടർന്നുള്ള എല്ലാ തെരഞ്ഞെ ടുപ്പു കളിലും വോട്ട് ചെയ്യാൻ അവസരം ലഭി ക്കുകയും ചെയ്യും.

പ്രവാസി വോട്ടവകാശം ഉറപ്പു വരുത്തുന്ന ബിൽ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ച തോടെ ഇനി പാർലമെന്റിൽ ഇത് അവതരി പ്പിക്കും.

പാർലമെന്റും ബിൽ അംഗീകരിച്ചാൽ ലോകത്ത് ആക മാനമുള്ള 1.6 കോടി പ്രവാസി ഇന്ത്യ ക്കാർക്ക് അവരുടെ മണ്ഡല ങ്ങളിൽ പ്രതിനിധി കളെ നിയമിച്ചു കൊണ്ടോ ഇലക്ട്രോ ണിക് രീതി യിലോ വോട്ടു രേഖപ്പെടു ത്തുവാന്‍ അവസരം ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ നില നില്‍ക്കും : സുപ്രീം കോടതി

August 3rd, 2017

supremecourt-epathram
ന്യൂഡൽഹി : ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെ ടുപ്പിൽ ‘നോട്ട’ (നിരാസ വോട്ട്) സ്റ്റേ ചെയ്യണം എന്ന് ആവശ്യ പ്പെട്ട് കോൺ ഗ്രസ്സ് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

ഗുജറാത്ത് രാജ്യ സഭാ തെര ഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് നോട്ട വോട്ട് ചെയ്യുന്നത് ഒഴിവാ ക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനേയും പിന്നീട് സുപ്രീം കോടതി യേയയും സമീപിച്ചത്.

സ്റ്റേ അനുവദി ക്കേണ്ട തായ സാഹചര്യം ഇല്ലാ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 2014ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാസ വോട്ടിന് ഉത്തരവ് പുറത്തിറക്കി യിരുന്നു എന്നും പരാതി ക്കാർ ഇതു വരെ എവിടെ ആയി രുന്നു എന്നും കോടതി ചോദിച്ചു.

ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യ സഭാ സീറ്റു കളി ലേക്ക് തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുക യാണ്. 182 അംഗ നിയമ സഭ യില്‍ 44 എം. എല്‍. എ. മാരുടെ വോട്ട് നേടു ന്നയാള്‍ രാജ്യ സഭയിലേക്ക് തെര ഞ്ഞെടുക്ക പ്പെടും.

ശങ്കര്‍ സിംഗ് വഗേല യുടെ നേതൃത്വ ത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടുകയും മറ്റു  കോണ്‍ഗ്രസ്സ്  എം. എല്‍. എ. മാരെ ചാക്കിട്ടു പിടിക്കാന്‍ ബി. ജെ. പി. നീക്കം ശക്ത മാക്കു കയും ചെയ്ത പ്പോഴാണ് ‘നോട്ട’ (നിരാസ വോട്ട്) അപകടം ചെയ്യും എന്ന് കോണ്‍ഗ്രസ്സ് നേതൃത്വം തിരിച്ചറിഞ്ഞത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പശു മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍
Next »Next Page » പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീ കാരം നല്‍കി »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine