മഹാരാഷ്ട്ര യില്‍ രാഷ്ട്ര പതി ഭരണ ത്തിന് ഗവര്‍ണ്ണ റുടെ ശുപാര്‍ശ

November 12th, 2019

seal-of-maharashtra-ePathram

മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണ ത്തിന് ഗവര്‍ണ്ണര്‍ ഭഗത് സിംഗ് കോഷിയാരി ശുപാര്‍ശ ചെയ്തു. ഈ വിവരം അറിയിച്ചു കൊണ്ടുള്ള പ്രസ്സ് റിലീസ്, ഗവര്‍ണ്ണറുടെ ഓഫീ സ് ട്വീറ്റ് ചെയ്യുകയായിരുന്നു.

നിയമ സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന് മൂന്നാഴ്ചയോളം ആയിട്ടും സർക്കാർ രൂപീകരണം സംബന്ധിച്ച് രാഷ്ട്രീയ പ്രതിസന്ധി നില നില്‍ക്കുന്ന സാഹ ചര്യ ത്തി ലാണ് രാഷ്ട്ര പതി ഭരണ ത്തിനു ശുപാർശ ചെയ്തു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിന് ഗവർണ്ണർ റിപ്പോർട്ടു നൽകിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടി. എൻ. ശേഷൻ അന്തരിച്ചു

November 11th, 2019

former-election-commissioner-t-n-seshan-ePathram
ചെന്നൈ : മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയിരുന്ന ടി. എൻ. ശേഷൻ (തിരുനെല്ലായി നാരായണ അയ്യർ ശേഷൻ – 87 വയസ്സ്) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ഞായ റാഴ്ച രാത്രി ഒന്‍പതര മണി യോടെ ചെന്നൈ യിലെ വസതിയില്‍ വെച്ചാ യിരുന്നു അന്ത്യം.

പാലക്കാട് ജില്ലയിലെ തിരുനെല്ലായി എന്ന ഗ്രാമ ത്തിലെ തമിഴ് ബ്രാഹ്മണ കുടുംബ ത്തിൽ 1933 മേയ് 15 നായി രുന്നു ജനനം. പിതാവ് : അഭിഭാഷകന്‍ ആയിരുന്ന നാരായണ അയ്യർ. അമ്മ : സീതാലക്ഷ്മി.

1955 ൽ ഐ. എ. എസ്. കരസ്ഥമാക്കിയ ടി. എൻ. ശേഷൻ 1956 ൽ കോയമ്പത്തൂർ അസിസ്റ്റന്റ് കലക്ടര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

തുടര്‍ന്ന് സബ്കളക്ടര്‍, മധുര ജില്ലാ കലക്ടര്‍, തമിഴ് നാട് ഗ്രാമ വിക സന വകുപ്പിൽ അണ്ടർ സെക്രട്ടറി, തമിഴ് നാട് ഗതാ ഗത വകുപ്പു ഡയറക്ടര്‍, വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറി എന്നീ നിലകളിലും പ്രവർ ത്തിച്ചു. 1968 ൽ കേന്ദ്ര സർവ്വീ സില്‍ എത്തു കയും വിവിധ വകുപ്പു കളിൽ പ്രവർത്തി ക്കുകയും ചെയ്തു.

1990 ലെ ‍ചന്ദ്രശേഖര്‍ സര്‍ക്കാറിന്റെ ഭരണ കാലത്താ യിരുന്നു (ഡിസംബർ 12 മുതൽ) ടി. എൻ. ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി യിലേക്ക് എത്തുന്നത്. 1996 ഡിസംബർ 11 വരെ ആ പദവി അലങ്കരിച്ച ടി. എൻ. ശേഷന്‍, രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗത്ത് വിപ്ലവകര മായ ഒരു മുന്നേറ്റം തന്നെ സൃഷ്ടിച്ചു.

  • Image Credit  : Wiki

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യത എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

November 10th, 2019

terrorists-jamaat-ul-mujahideen-bangladesh-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് പത്തു ദിവസത്തിനകം ഭീകരാക്രമണം ഉണ്ടാകുവാന്‍ സാദ്ധ്യത എന്ന് ഇന്റലി ജന്‍സ് റിപ്പോര്‍ട്ട്.

അയോധ്യ വിധിയുടെ പശ്ചാത്തല ത്തില്‍ ഭീകര സംഘടന യായ ജെയ്‌ഷെ മുഹ മ്മദ് ഭീകരാ ക്രമണം നടത്തുവാന്‍ ശ്രമിക്കുന്നതായി റോ, മിലിട്ടറി ഇന്റലി ജന്‍സ്, ഇന്റലി ജന്‍സ് ബ്യൂറോ എന്നീ സുരക്ഷാ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാ രിന്നു മുന്നറിയിപ്പു നല്‍കിയതായി ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അയോധ്യ വിധി വരാനുള്ള സമയമായപ്പോള്‍ തന്നെ ഭീകരര്‍ തമ്മിലുള്ള ആശയ വിനിമയം വര്‍ദ്ധിച്ചു എന്നും സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാന ത്തില്‍ ഭീകരാ ക്രമണ സാദ്ധ്യത യുള്ള സ്ഥല ങ്ങള്‍ വില യിരുത്തുകയും സുരക്ഷാ നടപടി കള്‍ ക്രമീകരിക്കുകയും ചെയ്തു എന്നും ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു

November 9th, 2019

supremecourt-epathram
ന്യൂഡല്‍ഹി : അയോധ്യ ഭൂമി തർക്ക ക്കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. രാമ ക്ഷേത്രം പണിയു വാന്‍ 2.77 ഏക്കർ ഭൂമി ഹിന്ദു ക്കൾക്കും അയോധ്യ യിലെ തര്‍ക്ക ഭൂമി ക്കു പുറത്ത് അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോർഡിനും നല്‍കണം.

തർക്ക ഭൂമിക്ക് പുറത്ത് പള്ളി ക്കു വേണ്ടി കേന്ദ്ര സർ ക്കാർ ഭൂമി ഏറ്റെ ടുത്തു നൽകണം എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ്സു മാരായ എസ്. എ. ബോബ്‌ഡെ, ഡി. വൈ. ചന്ദ്ര ചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നി വര്‍ അടങ്ങുന്ന ഭരണ ഘടനാ ബഞ്ച് വിധി പ്രസ്താവത്തില്‍ പറയുന്നു.

മസ്ജിദ് തകർത്തത് നിയമ വിരുദ്ധം എന്നും കോടതി ചൂണ്ടിക്കാട്ടി. തര്‍ക്ക ഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയുവാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം. കേസില്‍ ഹര്‍ജി നല്‍കി യിരുന്ന നിര്‍മ്മോഹി അഖാഡയെ സമിതി യില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍ പ്പെടുത്തണം എന്നും സുപ്രീം കോടതി യുടെ ഉത്തരവില്‍ പറയുന്നു.

2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാനായി 2010 ലെ അലഹബാദ് ഹൈക്കോടതി നൽകിയ വിധി സുപ്രീം കോടതി തള്ളി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അമിത് ഷാ

November 9th, 2019

amit-sha-union-home-minister-of-india-bjp-leader-ePathram

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. രാമ ജന്മഭൂമി വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തെ പൂർണമായി അംഗീകരിക്കുന്നു. സുപ്രീംകോടതി വിധി എല്ലാ മതത്തിലും സമുദായത്തിലും ഉൾപ്പെട്ടവർ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു.

സുപ്രീംകോടതി വിധി അനുസരിച്ച് അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി ഹിന്ദുക്കൾക്ക് ലഭിക്കും. രാമക്ഷേത്രം പണിയുന്നതിനായി ഇത് ഉപയോഗിക്കാം. പകരമായി സുന്നി വഖഫ് ബോർഡിന് അഞ്ച് ഏക്കർ നൽകണം. സംസ്ഥാനസർക്കാരോ കേന്ദ്രസർക്കാരോ വേണം ഉചിതമായ സ്ഥലത്ത് ഭൂമി കണ്ടെത്തി സുന്നി വഖഫ് ബോർഡിന് നൽകേണ്ടത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്കൂളു കളിലും പരിസര ങ്ങളിലും ജങ്ക് ഫുഡിന് നിരോധനം
Next »Next Page » അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine