ജയലളിത യുടെ ചികിത്സ : സി. സി. ടി. വി. ദൃശ്യ ങ്ങള്‍ ലഭ്യമല്ല

September 20th, 2018

Jayalalitha-epathram
ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ചികി ത്സ യില്‍ കഴിഞ്ഞി രുന്ന സമയത്തെ സി. സി. ടി. വി. ദൃശ്യ ങ്ങള്‍ ലഭ്യമല്ല എന്ന് അപ്പോളോ ആശു പത്രി അധികൃതര്‍.

ജയ ലളിത ചികിത്സ യില്‍ ആയി രുന്ന 75 ദിവസ ത്തെ സി. സി. ടി. വി. ദൃശ്യ ങ്ങൾ കൈ മാറണം എന്ന് അന്വേ ഷണ കമ്മീ ഷൻ ആവശ്യ പ്പെട്ടി രുന്നു. എന്നാല്‍ സി. സി. ടി. വി. ദൃശ്യ ങ്ങള്‍ നാൽപത്തി അഞ്ചു ദിവസങ്ങൾ മാത്രമെ സൂക്ഷിക്കാറുള്ളൂ.

മാത്രമല്ല പഴയ ദൃശ്യങ്ങൾ വീണ്ടെടു ക്കുവാ നുള്ള സാങ്കേ തിക സംവി ധാന ങ്ങള്‍ ഇല്ല. രോഗി കളുടെ സ്വകാര്യതക്ക് മുൻ ഗണന നല്‍കു ന്നതി നാല്‍ പോലീസ് നിർദ്ദേശമോ കോടതി ഉത്തരവോ മുൻ കൂട്ടി ലഭിച്ചാൽ മാത്രമെ സി. സി. ടി. വി. ദൃശ്യ ങ്ങൾ ആശു പത്രി യിൽ സൂക്ഷി ക്കാറുള്ളൂ എന്നു മാണ് ആശു പത്രി അധികൃത രുടെ വിശദീകരണം.

ജയലളിതയെ ആശു പത്രി യില്‍ പ്രവേ ശിപ്പി ച്ചത് 2016 സെപ്റ്റം ബര്‍ 22 ന് ആയിരുന്നു. ഡിസംബര്‍ അഞ്ചി ന് ജയ ലളിത മരണ പ്പെടുകയും ചെയ്തു. ഈ ദിവസ ങ്ങളിലെ ദൃശ്യ ങ്ങളാണ് അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ടത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എം.​ കെ. സ്​​റ്റാ​ലി​ൻ ഡി. എം. കെ. പ്രസിഡണ്ട്

August 28th, 2018

mk-stalin-selected-dmk-president-ePathram ചെന്നൈ : ദ്രാവിഡ മുന്നേറ്റ കഴകം (ഡി. എം. കെ.) പ്രസി ഡണ്ട് ആയി എം. കെ. സ്റ്റാലിൻ തെര ഞ്ഞെ ടുക്ക പ്പെട്ടു. പാർട്ടി ആസ്ഥാനമായ അണ്ണാ അറി വാലയ ത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗ മാണ് എം. കെ. സ്റ്റാലിനെ നേതൃ സ്ഥാന ത്തേക്ക് തെരഞ്ഞെടുത്തത്. ഡി. എം. കെ. യുടെ മുതിർന്ന നേതാവ് ദുരൈ മുരുകന്‍ ട്രഷറർ ആയും ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു.

തമിഴ് നാട് മുന്‍ മുഖ്യ മന്ത്രിയും ഡി. എം. കെ. യുടെ പ്രസിഡണ്ടും ആയിരുന്ന എം. കരുണാ നിധി ആഗസ്റ്റ് ഏഴിനാ യിരുന്നു അന്തരിച്ചത്. കരുണാ നിധി യുടെ ഇളയ മകനായ സ്റ്റാലിൻ നിലവിൽ നിയമ സഭാ പ്രതി പക്ഷ നേതാവും പാര്‍ട്ടി യുടെ വര്‍ക്കിംഗ് പ്രസിഡണ്ടു മാണ്.

49 വർഷം പാര്‍ട്ടി പ്രസിഡണ്ടു പദവി അലങ്കരിച്ച കരുണാനിധി യുടെ പിൻഗാമി ആയിട്ടാണ് എം. കെ. സ്റ്റാലിന്‍ ഈ പദവി യിൽ എത്തുന്നത്.

 

- pma

വായിക്കുക: , , ,

1 അഭിപ്രായം »

ജലനിരപ്പ് 139 അടി യാക്കി കുറക്കണം : സുപ്രീം കോടതി

August 24th, 2018

supremecourt-epathram
ന്യൂഡൽഹി : മുല്ലപ്പെരിയാർ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി കുറക്കണം എന്ന് സുപ്രീം കോടതി വിധി.

ഈ മാസം 31 വരെ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി നിർത്തണം എന്നും സംയുക്ത മേൽ നോട്ട സമിതി യുടെ തീരുമാനം ഇരു സംസ്ഥാന ങ്ങളും നടപ്പാക്കി സഹ കരി ച്ചു മുന്നോട്ടു പോകണം എന്നും കോടതി നിർദ്ദേ ശിച്ചു.

സുപ്രീം കോടതി നൽകിയ നിർദ്ദേശം അനുസരി ച്ചാണു ദുരന്ത നിവാരണ നിയമ പ്രകാരം മുല്ല പ്പെരി യാർ അണ ക്കെട്ടി നായി രൂപീ കരിച്ച ഉപ സമിതി യോഗം ചേർന്നത്.

മുല്ലപ്പെരിയാർ പ്രശ്നവും കേരള ത്തിലെ പ്രളയ ദുരി താശ്വാസ നടപടി കളും സുപ്രീം കോടതി വീണ്ടും പരി ശോധിച്ച പ്പോഴാണ് ഇത്തരം ഒരു നിർദ്ദേശം നൽകി യത്.

ജലനിരപ്പ് 142 അടിയായി നില നിർത്തണം എന്നുള്ള തമിഴ് നാടിന്റെ ആവശ്യം അംഗീ കരി ക്കാവുന്ന സാഹ ചര്യ മല്ല നിലവിലുള്ളത് എന്നുള്ള കേരള ത്തിന്റെ നില പാടിനെ കോടതി അംഗീ കരി ക്കുക യാണ് ഉണ്ടായത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : കേരള ത്തിന്റെ ആരോപണ ങ്ങള്‍ തള്ളി തമിഴ്‌നാട്

August 24th, 2018

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram
ചെന്നൈ : മുല്ലപ്പെരിയാര്‍ വിഷയ ത്തില്‍ കേരളം സുപ്രീം കോടതി യില്‍ നല്‍കിയ സത്യ വാങ് മൂല ത്തി ലെ ആരോ പണ ങ്ങള്‍ തമിഴ്‌ നാട് സര്‍ക്കാര്‍ തള്ളി.

എണ്‍പത് അണക്കെട്ടു കളില്‍ നിന്ന് ഒഴുക്കിയ വെള്ള വും കനത്ത മഴയു മാണ് കേരള ത്തിലെ പ്രളയത്തിനു കാരണം എന്ന് തമിഴ്‌ നാട് മുഖ്യ മന്ത്രി എടപ്പാടി പളനി സ്വാമി.

കേരള ത്തില്‍ ഉണ്ടായ പ്രളയ ത്തിന്റെ കാരണം മുല്ല പ്പെരിയാര്‍ അണ ക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്‌ നാട് തുറന്നു വിട്ടത് എന്നായിരുന്നു കേര ളം സുപ്രീം കോടതി യില്‍ സത്യ വാങ് മൂ ലം നല്‍കി യിരു ന്നത്. അണ ക്കെട്ടിലെ ജലനിരപ്പ് 152 അടി ആക്കാതി രി ക്കു വാന്‍ കേരളാ സര്‍ ക്കാര്‍ മനഃ പൂര്‍വം തെറ്റായ വിവര ങ്ങള്‍ നല്‍കുക യായിരുന്നു എന്നും പളനി സ്വാമി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേരള ത്തിലെ പ്രളയ ത്തിന് കാരണം മുല്ല പ്പെരി യാര്‍ അണക്കെട്ട്

August 23rd, 2018

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram
ന്യൂഡല്‍ഹി : അതിശക്തമായ മഴയും നീരൊഴുക്കും കാരണം മുല്ല പ്പെരിയാര്‍ അണ ക്കെട്ടിലെ 13 ഷട്ടറു കളും ഒരുമിച്ചു തുറ ക്കേണ്ടി വന്നതാണ് പ്രളയ ത്തിന് കാരണം എന്ന് കേരളം സുപ്രീം കോടതി യില്‍ അറി യിച്ചു. ചീഫ് സെക്രട്ടറി സുപ്രീം കോടതി യില്‍ നല്‍കിയ സത്യ വാങ് മൂല ത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്‌.

മുല്ലപ്പെരി യാറിലെ ജല നിരപ്പ് 142 അടി യില്‍ എത്തുന്ന തിന് മുന്‍പ് തന്നെ വെള്ളം തുറന്നു വിടണം എന്നുള്ള കേരള ത്തിന്റെ ആവശ്യം തമിഴ്‌ നാട് അംഗീ കരി ച്ചില്ല എന്നും കേരളം കോടതിയില്‍ വ്യക്ത മാക്കി.

സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതി നിയമിച്ച സമിതി യും ആവശ്യ പ്പെട്ടിട്ടും തമിഴ്‌ നാട് അനു കൂല മായി പ്രതി കരിച്ചില്ല. ഇത് കാരണ മാണ് അടിയന്തിര മായി 13 ഷട്ടറുകളും തുറ ക്കേണ്ടി വന്നത്.

ഭാവിയില്‍ ഇത് ആവര്‍ത്തി ക്ക പ്പെടാ തിരി ക്കുവാന്‍ പ്രത്യേക കമ്മിറ്റി കള്‍ക്ക്‌ രൂപം നല്‍കണം എന്നും സര്‍ ക്കാര്‍ ആവശ്യ പ്പെട്ടു. അണ ക്കെട്ടിന്റെ മാനേജ് മെന്റി നായി കേന്ദ്ര – സംസ്ഥാന പ്രതി നിധി കള്‍ അടങ്ങുന്ന കമ്മിറ്റി രൂപീ കരി ക്കുകയും കേന്ദ്ര ജല ക്കമ്മീഷന്‍ അദ്ധ്യക്ഷനും സംസ്ഥാന പ്രതി നിധി കളും അംഗ ങ്ങ ളായ സൂപ്പര്‍ വൈസറി കമ്മിറ്റിയും രൂപീ കരി ക്കണം എന്നും കേരളം ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

9 of 138910»|

« Previous Page« Previous « പ്രളയ ദുരിതാശ്വാസം : വിദേശ സഹായം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍
Next »Next Page » കേരളത്തിനുള്ള ദുരിതാശ്വാസം : നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ല എന്ന് യു. എ. ഇ. സ്ഥാനപതി »



  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine