മലപ്പുറം ലോക്‌ സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് ഉപ തെരഞ്ഞെടുപ്പ് – 17ന് വോട്ടെണ്ണൽ

March 9th, 2017

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : മലപ്പുറം ലോക്‌ സഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പ്, 2017 ഏപ്രില്‍ 12 ന് നടത്തുവാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. മുൻ കേന്ദ്ര മന്ത്രി ഇ. അഹ മ്മദിന്‍റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് തെര ഞ്ഞെ ടുപ്പു നടത്തു ന്നത്.

ഇതു സംബന്ധിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16 ന് കേന്ദ്ര തെര ഞ്ഞെ ടുപ്പ് കമീഷൻ പുറപ്പെടുവിക്കും.

മാർച്ച് 23 വരെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. മാർച്ച് 24 ന് സൂക്ഷ്മ പരിശോധന നടത്തും. പത്രിക പിൻ വലി ക്കുവാ നുള്ള അവസാന തീയ്യതി മാർ ച്ച് 27. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും.

മലപ്പുറം ലോക്‌ സഭാ മണ്ഡല ത്തോ ടൊപ്പം ജമ്മു -കശ്മീരിലെ ശ്രീ നഗര്‍, അനന്ത്നാഗ് എന്നീ മണ്ഡല ങ്ങളിലെ ഉപ തെരഞ്ഞെ ടുപ്പും വിവിധ സംസ്ഥാ നങ്ങളിലെ 12 നിയമ സഭാ മണ്ഡല ങ്ങളി ലേക്കും ഉപ തെരഞ്ഞെടുപ്പ് നടക്കു ന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രതിമകളുടെ രാജ്ഞിയ്ക്ക് പരാജയം

March 7th, 2012
mayawati_crowned-epathram
ലക്‍നൌ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ  പ്രതിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയയായ മായാവതിക്ക്  വന്‍ പരാജയം. അധികാരം ലഭിച്ചതോടെ ഒരു  രാജ്ഞിയെപ്പോലെ ആഡംഭര ജീവിതം നയിക്കുകയും നാടൊട്ടുക്ക് തന്റേതുള്‍പ്പെടെ പാര്‍ട്ടി നേതാക്കളുടെയും പാര്‍ട്ടി ചിഹ്നമായ ആനയുടേയും പ്രതിമകള്‍ സ്ഥാപിക്കുന്നതില്‍ വലിയ ഉത്സാഹം കാണിക്കുകയും ചെയ്തു മായാവതി. ഒരു വേള ജനം അവരെ പരിഹാസപൂര്‍വ്വം പ്രതിമകളുടെ രാജ്ഞിയെന്ന് വിശേഷിപ്പിച്ചിരുന്നു.  കോടികള്‍ ധൂര്‍ത്തടിച്ചുകൊണ്ട് മായാവതി നടത്തിയ പ്രതിമാ നിര്‍മ്മാണത്തിനെതിരെ കോടതിയുടെ ഇടപെടലും ഉണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത്  ജനത്തെ സ്വാധീനിക്കുവാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് നാടിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ട ബി. എസ്. പി ചിഹ്നം കൂടെയായ ആന പ്രതിമകള്‍ മൂടി വെയ്ക്കുവാന്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
mayawati-statues-covered-epathram
ജ്യാതി വ്യവസ്ഥയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊടികുത്തി വാഴുന്ന ഉത്തര്‍പ്രദേശില്‍ വന്‍ പ്രതീക്ഷയോടെ ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം മായാവതിയെ വിജയിപ്പിച്ചത്. എന്നാല്‍ പിന്നോക്ക ക്കാരിയായിരുന്നിട്ടു കൂടി സാധാരണക്കാര്‍ക്ക് നേരെ കണ്ണടക്കുകയായിരുന്നു മായാവതി. ഒരു ഏകാധിപതിയേ പോലെ പെരുമാറിയ മായാവതി ജനങ്ങളില്‍ നിന്നും അകലുകയും തെറ്റായ പല നയങ്ങളും നടപ്പിലാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഉപജാപക വൃന്ദത്തിന്റേയും ഉദ്യോഗസ്ഥ വൃന്ദത്തിന്റേയും സ്വാധീനവും കുറവല്ലായിരുന്നു. ജനദ്രോഹപരവും ധൂര്‍ത്തും നിറഞ്ഞ മായാവതി ഭരണത്തിനു ജനം ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 206 സീറ്റു ലഭിച്ച ബി. എസ്. പി. ക്ക് ഇത്തവണ കേവലം 80 സീറ്റു മാത്രമാണ് ലഭിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോൺഗ്രസിന് തിരിച്ചടി

March 7th, 2012

rahul-gandhi-epathram

ലഖ്നൌ : അഞ്ചു സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ പരാജയം. ഉത്തർ പ്രദേശിൽ വെറും 37 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചപ്പോൾ 224 സീറ്റുകളാണ് സമാജ് വാദി പാർട്ടിക്ക് ലഭിച്ചത്. മായാവതിയുടെ ബി.എസ്.പി.ക്ക് പോലും 80 സീറ്റുകൾ ലഭിച്ചു. 68 സീറ്റുകൾ നേടി പഞ്ചാബിൽ അകാലി ദൾ ബി. ജെ. പി. സഖ്യം അധികാരം നിലനിർത്തി. ഇവിടെ കോൺഗ്രസിന് വെറും 46 സീറ്റുകളാണ് ലഭിച്ചത്. ഗോവയിൽ കോൺഗ്രസ് നേടിയത് വെറും 9 സീറ്റുകളാണ്. ഇവിടെ 21 സീറ്റുകൾ നേടി ബി. ജെ. പി. അധികാരം പിടിച്ചെടുത്തു. മണിപ്പൂരിൽ മാത്രമാണ് കോൺഗ്രസിന് തങ്ങളുടെ മാനം കാക്കാൻ ആയത്. തൃണമൂൽ കോൺഗ്രസിന്റെ 7 സീറ്റുകൾക്കെതിരെ 42 സീറ്റുകൾ വിജയിച്ച് ഇവിടെ കോൺഗ്രസ് ഭരണം നിലനിർത്തി. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് ഫലം സമാസമമാണ്. കോൺഗ്രസിന് 32 സീറ്റും ബി. ജെ. പി. ക്ക് 31 സീറ്റും ലഭിച്ചപ്പോൾ ബി. എസ്. പി. ക്ക് 3 സീറ്റും യു. കെ. ഡി. ക്ക് 1 സീറ്റും സ്വതന്ത്രർക്ക് 3 സീറ്റും ലഭിച്ചു.

ഉത്തർപ്രദേശിലെ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധി എറ്റെടുത്തു. സംഘടനാപരമായ ദൌർബല്യങ്ങൾ കോൺഗ്രസ് പാർട്ടിക്ക് അകത്ത് നിലനില്ക്കുന്നുണ്ട് എന്ന് രാഹുൽ സമ്മതിച്ചു. താൻ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആ പ്രവർത്തി താൻ തുടർന്നും നിരവ്വഹിക്കും എന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് കൊണ്ട് രാഹുൽ അറിയിച്ചു. ഈ പരാജയം തനിക്ക് ഒരു പാഠമാണ്. ഇത് തനിക്ക് കാര്യങ്ങൾ കൂടുതൽ വിശദമായി കാണുവാൻ പ്രേരണ നൽകുന്നു എന്നും രാഹുൽ കൂട്ടിച്ചേർത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

14 of 1410121314

« Previous Page « യു.പിയില്‍ കോണ്‍ഗ്രസിന്‌ 100 സീറ്റ്‌ ലഭിക്കും: ദിഗ്‌വിജയ്‌ സിംഗ്‌
Next » പ്രതിമകളുടെ രാജ്ഞിയ്ക്ക് പരാജയം »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine