രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ അനുവദി ക്കുക യില്ല : സുപ്രീം കോടതി

August 22nd, 2018

supremecourt-epathram
ന്യൂഡൽഹി : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ (നൺ ഒാഫ് ദ എബൗ) അനുവദി ക്കുക യില്ല എന്ന് സുപ്രീം കോടതി. പ്രത്യക്ഷ തെര ഞ്ഞെടുപ്പിൽ വ്യക്തി ഗത സമ്മതി ദായ കർക്കു വേണ്ടി നടപ്പിലാക്കിയ താണ് ‘നോട്ട’ സംവി ധാനം എന്നും സുപ്രീം കോടതി വ്യക്ത മാക്കി.

ബാലറ്റ് പേപ്പറിൽ ‘നോട്ട’ അനുവദിച്ചു കൊണ്ടുള്ള തെര ഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കുക യും ചെയ്തു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ നോട്ട സംവിധാനം ഉൾപ്പെടു ത്തുവാൻ അനു വദിച്ചു കൊണ്ടുള്ള തെര ഞ്ഞെ ടുപ്പ് കമ്മീ ഷന്റെ വിജ്ഞാ പനം ചോദ്യം ചെയ്തു കൊണ്ട് ഗുജറാത്ത് നിയമ സഭാ കോൺ ഗ്രസ്സ് ചീഫ് വിപ്പ് ഷൈലേഷ് മനു ഭായ് പർമർ സമർ പ്പിച്ച ഹരജി യെ തുടർ ന്നായി രുന്നു കോടതി വിധി. നോട്ട സംവിധാനം കുതിര ക്കച്ചവട ത്തിനും അഴി മതിക്കും ഇടയാക്കും എന്നും ഷൈലേഷ് മനു ഭായ് പർമർ ചൂണ്ടി ക്കാട്ടി യിരുന്നു.

നോട്ട നടപ്പി ലാക്കുന്ന തോടെ വോട്ട് ചെയ്യാ തിരി ക്കുന്ന തിന് നിയമ സാധുത നൽ കുക യാണ് തെര ഞ്ഞെടുപ്പ് പാനൽ ചെയ്യു ന്നത് എന്ന് സുപ്രീം കോടതി അഭി പ്രായ പ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസു മാരായ ഖാൻ വിൽകർ, ഡി. വൈ. ചന്ദ്ര ചൂഡ് എന്നി വര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താ വിച്ചത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമല്ല : സുബ്ര ഹ്മണ്യന്‍ സ്വാമി

July 9th, 2018

subramanian-swamy-epathram
മുംബൈ : രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നില യിലല്ല എന്ന് ബി. ജെ. പി. നേതാവ് സുബ്ര ഹ്മണ്യന്‍ സ്വാമി. ഹിന്ദുത്വ അജണ്ട തുടർന്നും ബി. ജെ. പി. യെ അധി കാര ത്തിൽ എത്തു വാൻ സഹാ യിക്കും എന്നും സ്വാമി പറഞ്ഞു.

വിരാട് ഹിന്ദു സ്ഥാന്‍ സംഘം മുംബൈ യില്‍ സംഘ ടി പ്പിച്ച ‘ഇന്ത്യാസ് ഗ്രാന്‍ഡ് നരേറ്റീവ്’ എന്ന പരി പാടി യില്‍ സംസാരി ക്കുക യായിരുന്നു സുബ്ര ഹ്മണ്യന്‍ സ്വാമി.

ഹിന്ദുത്വ അജണ്ടയിലൂന്നി അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്തതു കൊണ്ടാണ് 2014 ലെ തെരഞ്ഞെ ടുപ്പില്‍ ഇത്രയധികം സീറ്റുകള്‍ നേടു വാന്‍ സഹായി ച്ചത്.

തുടര്‍ന്നും ഹിന്ദുത്വ അജണ്ട ബി. ജെ. പി. യെ സഹാ യി ക്കുവാന്‍ പോവുക യാണ്. തെരഞ്ഞെ ടുപ്പ് വാഗ്ദാന ങ്ങള്‍ പാലിക്കു വാന്‍ എന്‍. ഡി. എ. സര്‍ ക്കാരിന് അഞ്ച് വര്‍ഷം കൂടി ആവശ്യ മുണ്ട്. 2014 ലില്‍ ബി. ജെ. പി. ജന ങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാ ന ങ്ങളും പാലിച്ചു എന്നു പറയു വാന്‍ കഴി യില്ല. പക്ഷേ ജനങ്ങളെ മാനിച്ച് വാഗ്ദാന ങ്ങള്‍ പാലി ക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം കൂടി വേണം അത് പൂര്‍ണ്ണ മായും നടപ്പി ലാക്കു വാന്‍ എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മേഘാലയ മുഖ്യ മന്ത്രി യായി കോണ്‍ റാഡ് സാംഗ്മ സത്യ പ്രതിജ്ഞ ചെയ്തു

March 6th, 2018

conrad-sangma-meghalaya-chief-minister-ePathram
ഷില്ലോംഗ് : മേഘാലയ യില്‍ കോണ്‍റാഡ് സാംഗ്മ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധി കാര മേറ്റു. ലോക്സഭ മുന്‍ സ്പീക്കർ പി. എ. സാംഗ്മ യുടെ മക നാണ് കോണ്‍റാഡ് സാംഗ്മ.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ബി. ജെ. പി. പ്രസിഡണ്ട് അമിത് ഷാ തുട ങ്ങി യവര്‍ രാജ് ഭവനിൽ നടന്ന ചടങ്ങിൽ സന്നി ഹിത രായിരുന്നു.

60 അംഗ നിയമ സഭ യിൽ 19 സീറ്റ് നേടിയ നാഷ്ണലിസ്റ്റ് പീപ്പിൾസ് പാർട്ടി (എന്‍. പി. പി.), രണ്ടു സീറ്റു മാത്ര മുള്ള ബി. ജെ. പി.യുടെ യും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോ ക്രാറ്റിക് പാര്‍ട്ടി (എച്ച്. എസ്. പി. ഡി. പി) അടക്ക മുള്ള മറ്റു സഖ്യകക്ഷി കളു ടെയും പിന്തുണ യോടെ 34 അംഗ ങ്ങ ളുടെ ഭൂരി പക്ഷ വു മായിട്ടാണ് സർക്കാർ രൂപീ കരി ച്ചിരി ക്കുന്നത്.

ഭരണ ത്തിലു ണ്ടായിരുന്ന കോൺഗ്രസ്സ്, 21 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷി യായി നിൽക്കു മ്പോ ഴാണ് രണ്ടു സീറ്റു മാത്ര മുള്ള ബി. ജെ. പി. യുടെ നേതൃ ത്വ ത്തിൽ കോണ്‍റാഡ് സാംഗ്മ അധി കാര ത്തിൽ ഏറി യിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ത്രിപുര യില്‍ താമര വിരിഞ്ഞു

March 3rd, 2018

lotus-bjp-logo-ePathram
ന്യൂഡല്‍ഹി : സംസ്ഥാന നിയമ സഭകളിലേക്കു തെരഞ്ഞെ ടുപ്പു നടന്ന ത്രിപുര, മേഘാലയ, നാഗാ ലാൻഡ് എന്നി വിട ങ്ങളിലെ ഫലം പുറത്തു വന്നപ്പോള്‍ ത്രിപുര യില്‍ വ്യക്തമായ ഭൂരി പക്ഷം നേടി ബി. ജെ. പി. അധികാര ത്തില്‍ എത്തും.

നാഗാ ലാന്‍ഡില്‍ എന്‍. ഡി. പി. പി.- ബി. ജെ. പി. സഖ്യം മുന്നേ റുക യാണ്. മേഘാ ലയ യില്‍ ഭരണ കക്ഷി യായ കോണ്‍ ഗ്രസ്സ് മുന്നിട്ടു നില്‍ ക്കുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിക്കാതിരുന്ന ബി. ജെ. പി. മൂന്നിൽ രണ്ട് ഭൂരി പക്ഷ ത്തി ലാണ് ത്രിപുര യിൽ സർക്കാർ രൂപീകരിക്കുക.

ത്രിപുരയിലും നഗാ ലാന്‍ഡിലും ഉണ്ടായ ബി. ജെ. പി. തരംഗ ത്തില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ കോണ്‍ഗ്രസ്സ് നാമാ വശേഷ മായി.

ത്രിപുര യിൽ മുഖ്യ മന്ത്രി മണിക് സർക്കാർ, മേഘാ ലയ യിൽ കോൺഗ്രസ്സ് മുഖ്യ മന്ത്രി മുകുൽ സാംഗ്മ, എൻ. പി. പി. നേതാവ് അഗതാ സാംഗ്മ, ജയിംസ് കെ. സാംഗ്മ, സെനിത് സാംഗ്മ, ടി. ആർ. സെലിംഗ് തുടങ്ങിയവര്‍ വിജ യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓംപ്രകാശ് റാവത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍

January 22nd, 2018

om-prakash-rawath-22nd-chief-election-commissioner-of-india-ePathram
ന്യൂദൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി ഓം പ്രകാശ് റാവത്തിനെ നിയമിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

നിലവിലെ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ എ. കെ. ജ്യോതി തിങ്കളാഴ്ച വിരമിക്കുന്ന സാഹ ചര്യ ത്തി ലാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷ ണറായി പ്രവര്‍ത്തി ക്കുന്ന ഓം പ്രകാശ് റാവത്ത് ചുമതല ഏറ്റെടു ക്കുന്നത്. 2015 ലാണ് തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്ത് എത്തി യത്.

മധ്യപ്രദേശില്‍ നിന്നുള്ള 1977 ബാച്ച് ഐ. എ. എസ്. ഓഫീസ റായ ഓം പ്രകാശ് റാവത്ത്   കേന്ദ്ര ത്തി ലെയും വിവിധ സംസ്ഥാന ങ്ങളിലെയും നിര വധി സുപ്രധാന സ്ഥാന ങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

അറുപത്തി നാലു കാരനായ ഇദ്ദേഹം രാജ്യത്തിന്റെ 22-ാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി ചൊവ്വാഴ്ച ചുമതല യേല്‍ക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 1291011»|

« Previous Page« Previous « ഹരിയാനയിൽ പ്രിൻസിപ്പാളിനെ വിദ്യാർഥി വെടിവെച്ചു കൊന്നു
Next »Next Page » ആധാർ നിർബ്ബന്ധം ആക്കരുത് : വിമർശന വുമായി എഡ്വേഡ് സ്നോഡൻ »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine