Sunday, June 9th, 2013

ബി.ജെ.പിയുടെ നായകന്‍ മോഡി തന്നെ

പനാജി: അടുത്ത ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നയിക്കും. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗോവയിലെ പനാജിയില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് മോഡിയെ മുഖ്യപ്രചാരകനായി തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയും അദ്ദേഹത്തെ അനുകൂലിക്കുന്ന ഉമാഭാരതി, ശത്രുഘ്‌നന്‍ സിഞ, ജസ്വന്ത സിങ്ങ് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ചിലരും യോഗത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും പാര്‍ട്ടിയെ ഒരു പ്രബല വിഭാഗം നരേന്ദ്ര മോഡിയെ നായക്കണമെന്ന് നിലപാടില്‍ ഉറച്ചു നിന്നു. ഗുജറാത്തില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ചു കൊണ്ടിരിക്കുന്ന മോഡിക്ക് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുവാന്‍ നല്ല കഴിവുണ്ടെന്നും കൂടാതെ വികസന നായകന്‍ എന്ന പ്രതിച്ഛായ അദ്ദേഹത്തിനു വേണ്ടു വോളം ഉണ്ടെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്ക് പ്രയോജനം ചെയ്യുമെന്നും അവര്‍ വാദിച്ചു. ആര്‍.എസ്.എസും മോഡിക്ക് അനുകൂലമായ നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചുവെന്നും. കോണ്‍ഗ്രസ്സില്‍ നിന്നും മുത്മായ ഭാരതം കെട്ടിപ്പടുക്കുവാന്‍ ലഭിക്കുന്ന ഒരു കല്ലും താന്‍ പാഴാക്കില്ലെന്നും തന്നെ അനുകൂലിച്ചവര്‍ക്കും അനുഗ്രഹിച്ചവര്‍ക്കും നന്ദിരേഖപ്പെടുത്തുന്നതായും മോഡി വ്യക്തമാക്കി.യു.പി.എ. സര്‍ക്കാറിന്റെ അഴിമതിയും വികസന മുരടിപ്പും ആയിരിക്കും നരേന്ദ്ര മോഡി പ്രധാനമായും തിരഞ്ഞെടുപ്പിനു വിഷയമാക്കുക.

ബി.ജെ.പി രൂപീകരണത്തിനു ശേഷം ഇന്നേവരെ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും വിട്ടു നില്‍ക്കാത്ത അഡ്വാനി ഗോവയിലെ നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മോഡിയോടുള്ള എതിര്‍പ്പാണ് അദ്ദേഹം യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുവാനുള്ള കാരണമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍ അനാരോഗ്യം മൂലമാണ് അഡ്വാനി യോഗത്തില്‍ എത്താതിരുന്നതെന്നാണ് ബി.ജെ.പി. ദേശീയ വക്താവിന്റെ വിശദീകരണം. കേരളത്തില്‍ നിന്നും ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍, ഉമാകാന്തന്‍, സി.കെ.പത്മനാഭന്‍, പി.എസ്.ശ്രീധരന്‍ പിള്ള തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

വളരെ താഴ്ന്ന സാമ്പത്തിക നിലയില്‍ നിന്നുമാണ് നരേന്ദ്ര മോഡി എന്ന രാഷ്ടീയ പ്രവര്‍ത്തകന്റെ കടന്നു വരവ്. കൌമാരകാലത്ത് സഹോദരനൊപ്പം ചായക്കടയില്‍ ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം. ചെറുപ്പത്തിലെ തന്നെ ആര്‍.എസ്.എസ് പ്രചാരകനായി പൊതു പ്രവര്‍ത്തനം ആരംഭിച്ച നരേന്ദ്ര മോഡി പിന്നീട് ബി.ജെ.പിയില്‍ എത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് 2001 ഒക്ടോബര്‍ 7നു കേശുഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ചുമതയേല്‍ക്കുന്നത്. ഭരണ തന്ത്രഞ്ജന്‍ എന്ന നിലയിലും മികച്ച സംഘാടകന്‍ എന്ന നിലയിലും വളരെ പെട്ടെന്ന് തന്നെ മോഡി ശ്രദ്ദേയനായി. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ ഗുജറാ‍ത്തില്‍ വിജയത്തില്‍ എത്തിച്ചതില്‍ മോഡിയുടെ കഴിവ് നിര്‍ണ്ണായകമാണ്. മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപം മോഡിയുടെ പേരിനൊപ്പം തീരാ കളങ്കമായി മാറി. വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കി വികസനത്തിന്റെ വക്താവായിക്കൊണ്ടാണ് ഇതിനെ മോഡി മറികടക്കുവാന്‍ ശ്രമിക്കുന്നത്.പാര്‍ട്ടിക്ക് അകത്തും പുറത്തും ഉള്ള എതിര്‍പ്പുകളെ സധൈര്യം നേരിട്ടു കൊണ്ടാണ് നരേന്ദ്ര മോഡി എന്ന രാഷ്ടീയ പ്രവര്‍ത്തകന്‍ എന്നും വിജയങ്ങള്‍ കൈവരിച്ചിട്ടുള്ളത്. ബി.ജെ.പിയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് എല്‍.എകെ. അഡ്വാനിക്ക് പോലും ഇപ്പോള്‍ ആ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ മുട്ടു മടക്കേണ്ടി വന്നു.

തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ നരേന്ദ്രമോഡിയെ ഏല്പിച്ചതോടെ ബി.ജെ.പിക്ക് അകത്തും പുറത്തുമുള്ള മോഡിവിരുദ്ധ ക്യാമ്പുകള്‍ പൂര്‍വ്വാധികം സജീവമായി. ഓണ്‍ലൈനില്‍ ഉള്‍പ്പെടെ നിരവധി പോസ്റ്റുറുകളും പ്രത്യക്ഷപ്പെട്ടു. ഗുജറാത്ത് കലാപമാണ് ബി.ജെ.പിക്ക് പുറത്തുള്ള മോഡി വിരുദ്ധര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യയിലെ ആദ്യത്തെ വര്‍ഗ്ഗീയ കലാപമല്ല 1992-ല്‍ ഗുജറാത്തില്‍ നടന്നതെന്നും ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് നടന്ന സിഖ് കൂട്ടക്കൊല മുതല്‍ കേരളത്തി നടന്ന മാറാട് കലാപം വരെ മോഡിയെ അനുകൂലിക്കുന്നവര്‍ മറുപടിയായി ഉയര്‍ത്തിക്കാട്ടുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine