കാട്ടാന നാട്ടിലിറങ്ങി എ.ടി.എം ജീവനക്കാരനെ കുത്തിക്കൊന്നു

June 9th, 2011

elephant mysore-epathram

മൈസൂര്‍: കാട്ടാന നാട്ടിലിറങ്ങി മൈസൂരിനെ ഒരു ദിവസം മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. നര്സിപ്പുര്‍ വനത്തില്‍ നിന്നും പുറത്ത് കടന്ന നാല് കാട്ടാനകളില്‍ നഗരത്തിലെത്തിയ രണ്ട് കാട്ടാനകള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നാരായണശാസ്ത്രി റോഡിലെ മഹാരാഷ്ട്രാ ബാങ്ക് എ.ടി.എമ്മിലെ കാവല്‍ക്കാരനും പ്രദേശവാസിയുമായ രേണുക പ്രസാദാണ് (55) ആനയുടെ കുത്തേറ്റ് മരിച്ചത്. നിരവധി വാഹനങ്ങള്‍ക്കുനേരേ ആക്രമണം നടത്തിയ ആന വഴിയരികില്‍ നിന്ന ഒരു പശുവിനെയും ചവിട്ടികൊന്നു. നീണ്ട നേരത്തെ പരിശ്രമത്തിനുശേഷമാണ് ആക്രമണം നടത്തിയ കുട്ടിക്കൊമ്പനെവനംവകുപ്പ് മയക്കുവെടിവെച്ച് തളച്ചത്. ബാംഗ്ലൂര്‍ റോഡിനുസമീപം നായിഡു നഗറിലെ ഫാമിനുള്ളിലേക്ക് ഓടിക്കയറിയ രണ്ടാമത്തെ ആനയെ വൈകിട്ടോടെ താപ്പാനകളുടെ സഹായത്തോടെയും തളച്ചു. പരിക്കേറ്റ മൂന്നുപേര്‍ മൈസൂര്‍ കെ.ആര്‍. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ ആറ് മണിയോടെ നഗരമധ്യത്തിലെ ബാംബു ബസാറിനുസമീപമാണ് ഒരു പിടിയാനയെയും കുട്ടിക്കൊമ്പനെയും കണ്ടത്. മൈസൂരില്‍നിന്നു 35 കിലോമീറ്റര്‍ അകലെയുള്ള നര്‍സിപ്പുര്‍ വനത്തില്‍നിന്നു ബന്നൂര്‍ വഴിയാണ് ആനകള്‍ നഗരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. ആനകളെക്കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് കുട്ടിക്കൊമ്പന്‍ അക്രമാസക്തനാവുകയായിരുന്നു. ഇതിനിടെ കൂട്ടത്തില്‍നിന്ന് വേര്‍പിരിഞ്ഞ പിടിയാന മറ്റൊരു വഴിക്ക് ഓടി. നഗരവീഥികളില്‍ വിളയാടിയ കുട്ടിക്കൊമ്പന്‍ കണ്ണില്‍ക്കണ്ട വാഹനങ്ങളെല്ലാം ആക്രമിച്ചു. വാഹനങ്ങളിലെത്തിയ ചിലര്‍ ആനയെ കണ്ട് റോഡിന്റെ മധ്യത്തില്‍ വാഹനം നിര്‍ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഓവല്‍ മൈതാനത്തും അവിടെനിന്നു ജെ.എസ്.എസ്. വനിതാ കോളേജ് പരിസരത്തും കയറിയ ആന അവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കോളേജ് കെട്ടിടത്തിനും കേടുപാടുകള്‍ വരുത്തി. പിന്നീട് നാരായണശാസ്ത്രി റോഡിലേക്ക് കടന്ന കൊമ്പന്‍ അവിടെവെച്ച് രേണുകാപ്രസാദിനെ കൊലപ്പെടുത്തുകയായിരുന്നു. ആന വരുന്നതുകണ്ട് എ.ടി.എമ്മിന്റെ ഷട്ടര്‍ താഴ്ത്താനുള്ള വെപ്രാളത്തില്‍ വീണുപോയ രേണുകാപ്രസാദിനെ ചവിട്ടിയ ആന നെഞ്ചിലേക്ക് രണ്ടുവട്ടം കൊമ്പുകള്‍ കുത്തിയിറക്കി. ഇയാളെ ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേ റോഡില്‍ത്തന്നെ നിന്ന പശുവിനെയും ആന കുത്തിമലര്‍ത്തുകയായിരുന്നു. ഈ രംഗങ്ങള്‍ കണ്ട് ഭയന്നോടിയവര്‍ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് സ്ഥലത്തെത്തിയ മയക്കുവെടി വിദഗ്ധര്‍ മൂന്നു റൗണ്ട് വെടിയുതിര്‍ത്തെങ്കിലും വെടികൊണ്ട ആന കൂടുതല്‍ അക്രമാസക്തനായി. തുടര്‍ന്ന് കുക്കരഹള്ളി തടാകത്തിനു സമീപമുള്ള ഡോബിഗട്ടിലെ കാടിനുള്ളിലേക്ക് കയറിയ ആനക്കുനേരേ രണ്ടു റൗണ്ട്കൂടി വെടിയുതിര്‍ത്തു. ഏറെ നേരത്തിനുശേഷം ഇവിടെ തളര്‍ന്നുവീണ കൊമ്പനെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് താപ്പാനകളുടെ സഹായത്തോടെ തളച്ചത്. കൂട്ടംവിട്ട് ഓടി നായിഡുനഗറിലെ അന്‍പതേക്കറോളം വരുന്ന ഫാമില്‍ കയറിയ പിടിയാനയെ വൈകിട്ട് അഞ്ചുമണിയോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് താപ്പാനകളുടെ സഹായത്തോടെ ഇതിനെയും തളച്ചു. ആക്രമണത്തില്‍ മരിച്ച രേണുകാപ്രസാദിന്റെ കുടുംബത്തിന് മുഖ്യമന്ത്രി യെദ്യൂരപ്പ അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകന് വനംവകുപ്പില്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ടി. നര്‍സിപ്പുര്‍ വനത്തില്‍നിന്നു നാല് ആനകള്‍ നഗരത്തെ ലക്ഷ്യമാക്കി നീങ്ങുന്നതായി ബന്നൂര്‍ നിവാസിയായ ഒരു ഗ്രാമീണന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ ആനകളെ തടയാന്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. പിടികൂടപ്പെട്ട ആനകള്‍ക്കൊപ്പമെത്തിയ മറ്റു രണ്ടെണ്ണം എവിടെയാണെന്നുള്ള തിരച്ചിലിലാണ് അധികൃതര്‍.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ഫരീദാബാദില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു 11 പേര്‍ മരിച്ചു

May 26th, 2011

air ambulance crash-epathram

ന്യൂഡല്‍ഹി: ഫരീദാബാദില്‍ ഇന്നലെ രാത്രി എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു 11 പേര്‍ മരിച്ചു. മരിച്ചവരില്‍ മുവാറ്റുപുഴ വാഴക്കുളം സ്വദേശി സിറില്‍ പി.ജോയി എന്ന മലയാളി നേഴ്സും ഉണ്ട്. അഞ്ചുവര്‍ഷമായി അപ്പോളോ ആശുപത്രിയില്‍ നഴ്‌സാണ് സിറില്‍.

എട്ടു പേരുണ്ടായിരുന്ന വിമാനം ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സെക്‌ടര്‍ 23ലെ പര്‍വതീയ കോളനിയിലെ രണ്ടു വീടുകള്‍ക്കു മുകളിലേക്ക്‌ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും വീടുകളിലുണ്ടായിരുന്ന മൂന്നുപേരുമാണ്‌ മരിച്ചത്‌. നാലു പേര്‍ക്ക്‌ പരിക്കേറ്റു.

പട്നയില്‍ നിന്ന് വൃക്കത്തകരാറിനെത്തുടര്‍ന്ന്‌ ഗുരുതരാവസ്ഥയിലായ രോഗിയുമായി ദില്ലി അപ്പോളൊ ആശുപത്രിയിലേയ്ക് വരുകയായിരുന്നു വിമാനം. പൈപ്പര്‍ – 750 ബോയിങ്‌ വിഭാഗത്തില്‍പെട്ട വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ക്യാപ്‌റ്റന്‍ ഹര്‍പ്രീത്‌, കോ- പൈലറ്റ്‌ മന്‍ജീത്‌, ഡോക്‌ടര്‍മാരായ അര്‍ഷഭ്‌, രാജേഷ്‌, നഴ്‌സുമാരായ സിറില്‍, രത്നീഷ്‌ എന്നിവരും രോഗിയുടെ ബന്ധുവുമാണ്‌ ഉണ്ടായിരുന്നത്‌.

അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. ശക്തമായ പൊടിക്കാറ്റാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു. അപകടത്തില്‍ മരിച്ച സ്ഥലവാസികളായ മൂന്നുപേരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സാമ്പത്തിക സഹായം ഹരിയാന മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ വിഷ വാതക ദുരന്ത ബാധിതര്‍ കരിദിനം ആചരിച്ചു

May 12th, 2011

bhopal tragedy victims-epathram

ഭോപ്പാല്‍ : ഭോപ്പാല്‍ വിഷ വാതക ദുരന്ത കേസില്‍ ലഘുവായ ശിക്ഷയുമായി രക്ഷപ്പെട്ടവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന സിബിഐയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതിക്ഷേധ സൂചകമായി ഇന്നലെ ഭോപാലില്‍ കരിദിനം ആചരിച്ചു.

പുനഃപരിശോധനയ്ക്ക് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്കു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. വിധി വന്നു 14 വര്‍ഷത്തിനു ശേഷമാണു സിബിഐയും സര്‍ക്കാരും കോടതിയെ സമീപിച്ചത്. ഈ കാലതാമസം ന്യായീകരിക്കാന്‍ കഴിയില്ല എന്നതായിരുന്നു കോടതി നിലപാട്.

”ഞങ്ങളുടെ പ്രതീക്ഷ മുഴുവന്‍ കോടതി വിധിയിലായിരുന്നു. എന്നാല്‍ സുപ്രീംകോടതി സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കാത്തതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്”, ദുരന്ത ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെ അംഗമായ അബ്ദുല്‍  ജബ്ബാര്‍ പറഞ്ഞു. യാതൊരു നീതിയോ നഷ്ടപരിഹാരമോ ദുരന്ത ബാധിതര്‍ക്ക് ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് ഫയല്‍ ചെയ്യാന്‍ താമസം വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി കടുത്ത ശിക്ഷാവിധികള്‍ സ്വീകരിക്കും എന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് ജബ്ബാര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് നീതിക്ക് വേണ്ടി കരിദിനം ആചരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദോര്‍ജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തി

May 4th, 2011

satellite image-epathram

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തവാന്‍ഗ് ജില്ലയിലെ കേലയ്ക്കും ലുഗുദാങ്ങിനും ഇടയിലായി ജങ് വെള്ളച്ചാട്ടത്തിനു സമീപം തകര്‍ന്ന നിലയില്‍ കണ്ടെത്തി.

ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൂന്നു മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഖണ്ഡുവടക്കം അഞ്ചു പേരായിരുന്നു വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. ആഭ്യന്തര മന്ത്രിയായ പി.ചിദംബരം ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയും മഞ്ഞു മൂടിയ ഭൂപ്രകൃതിയും തിരച്ചില്‍ ദുഷ്കരമാക്കി. മറ്റു രണ്ടു മൃതദേഹങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

കഴിഞ്ഞ ശനിയാഴ്‌ച രാവിലെയാണു തവാങില്‍നിന്നു മുഖ്യമന്ത്രിയും മറ്റു നാലുപേരുമായി പറന്നുയര്‍ന്ന പവന്‍ ഹാന്‍സ്‌ എന്ന ഹെലികോപ്‌ടര്‍ കാണാതായത്‌.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അരുണാചല്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

May 4th, 2011

arunachal-cm-epathram

ഇറ്റാനഗര്‍: കാണാതായ അരുണാചല്‍ പ്രദേശ്‌ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിനുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഹെലികോപ്‌ടര്‍ യാത്രയ്‌ക്കിടെ സേല പാസിനു സമീപത്തു വച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്‌ടര്‍ കാണാതായത്. ഇന്ത്യന്‍ വ്യോമസേനയുടെയും കരസേനയുടെയും ജീവനക്കാരും പൊതു ജനങ്ങളും അടക്കം ഏകദേശം 4000 ആളുകള്‍ അദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഹെലികോപ്‌ടര്‍ സേല പാസിനു സമീപം എവിടെയെങ്കിലും തകര്‍ന്നു വീണതാകാമെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ഇതിനായി ഭൂട്ടാന്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. ആസ്സാമില്‍ നിന്നുമുള്ള 6 ഹെലികോപ്റ്ററുകളില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു.

കഴിഞ്ഞ ശനിയാഴ്‌ച രാവിലെയാണു തവാങില്‍നിന്നു മുഖ്യമന്ത്രിയും മറ്റു നാലുപേരുമായി പറന്നുയര്‍ന്ന പവന്‍ ഹാന്‍സ്‌ എന്ന ഹെലികോപ്‌ടര്‍ കാണാതായത്‌. പറന്നുയര്‍ന്നു 20 മിനിട്ട് ശേഷം ആണ് വിമാനത്തില്‍ നിന്നുമുള്ള അവസാന റേഡിയോ സന്ദേശം ലഭിച്ചിരിക്കുന്നത്. ഹെലികോപ്‌ടര്‍ കാണാതായി നാലു ദിവസം കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ഖണ്ഡുവിനെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങുകയാണ്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

12 of 18111213»|

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍: ഇന്ത്യ തോറ്റു, നീതി ജയിച്ചു
Next »Next Page » ദോര്‍ജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തി »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine