അരുണാചല്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

May 4th, 2011

arunachal-cm-epathram

ഇറ്റാനഗര്‍: കാണാതായ അരുണാചല്‍ പ്രദേശ്‌ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിനുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഹെലികോപ്‌ടര്‍ യാത്രയ്‌ക്കിടെ സേല പാസിനു സമീപത്തു വച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്‌ടര്‍ കാണാതായത്. ഇന്ത്യന്‍ വ്യോമസേനയുടെയും കരസേനയുടെയും ജീവനക്കാരും പൊതു ജനങ്ങളും അടക്കം ഏകദേശം 4000 ആളുകള്‍ അദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഹെലികോപ്‌ടര്‍ സേല പാസിനു സമീപം എവിടെയെങ്കിലും തകര്‍ന്നു വീണതാകാമെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ഇതിനായി ഭൂട്ടാന്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. ആസ്സാമില്‍ നിന്നുമുള്ള 6 ഹെലികോപ്റ്ററുകളില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു.

കഴിഞ്ഞ ശനിയാഴ്‌ച രാവിലെയാണു തവാങില്‍നിന്നു മുഖ്യമന്ത്രിയും മറ്റു നാലുപേരുമായി പറന്നുയര്‍ന്ന പവന്‍ ഹാന്‍സ്‌ എന്ന ഹെലികോപ്‌ടര്‍ കാണാതായത്‌. പറന്നുയര്‍ന്നു 20 മിനിട്ട് ശേഷം ആണ് വിമാനത്തില്‍ നിന്നുമുള്ള അവസാന റേഡിയോ സന്ദേശം ലഭിച്ചിരിക്കുന്നത്. ഹെലികോപ്‌ടര്‍ കാണാതായി നാലു ദിവസം കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ഖണ്ഡുവിനെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങുകയാണ്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

റെയില്‍വേയുടെ പുരസ്കാരം 158 രൂപ

April 22nd, 2011

rajdhani-express-fire-epathram

ന്യൂഡല്‍ഹി : രാജധാനി എക്സ്പ്രസ്‌ തീവണ്ടിയില്‍ നടക്കുമായിരുന്ന ഒരു വന്‍ ദുരന്തം ഒഴിവാക്കി നൂറു കണക്കിന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് പുരസ്കാരമായി പാന്‍ട്രി തൊഴിലാളികളുടെ ധീരതയ്ക്കുള്ള സമ്മാനമായി റെയില്‍വേ നല്‍കിയത്‌ വെറും 158 രൂപ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പാന്‍ട്രി തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് രാജധാനി എക്സ്പ്രസ്‌ തീവണ്ടിയില്‍ ഒരു വന്‍ തീപിടിത്തം ഒഴിവായത്‌. പാന്‍ട്രി കാറില്‍ നിന്നും ആരംഭിച്ച തീ തൊട്ടടുത്ത കോച്ചുകളായ ബി 6, ബി 7 എന്നിവയിലേക്ക് കൂടി പടര്‍ന്നിരുന്നു. എന്നാല്‍ പാന്‍ട്രി തൊഴിലാളികള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ഒരു യാത്രക്കാരന് പോലും അപായം സംഭവിച്ചില്ല.

ഇവര്‍ പ്രദര്‍ശിപ്പിച്ച ധീരതയ്ക്കുള്ള പാരിതോഷികമായാണ് റെയില്‍വേ ഇവര്‍ക്ക്‌ മൂവായിരം രൂപ നല്‍കിയത്‌. 19 പേര്‍ക്കായി നല്‍കിയ ഈ തുക വീതിച്ചപ്പോള്‍ ഒരാള്‍ക്ക്‌ തന്റെ ധീരതയ്ക്കായ്‌ ലഭിച്ച സമ്മാനം വെറും 158 രൂപയായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജധാനി എക്സ്പ്രസ്സില്‍ അഗ്നിബാധ

April 18th, 2011

RAJDHANI EXP TRAIN-epathram

രട്ട്‌ലം : മുംബൈ-ഡല്‍ഹി രാജധാനി എക്‌സ്പ്രസ്  ട്രെയിനില്‍ തീപിടുത്തം. പുലര്‍ച്ചെ രണ്ട് മണിയോടെ മധ്യപ്രദേശിലെ രട്ട്‌ലം ജില്ലയില്‍ വെച്ചാണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ഭക്ഷണമുണ്ടാക്കുന്ന കോച്ചിനോട് ചേര്‍ന്ന ഭാഗത്താണ് അഗ്നിബാധയുണ്ടായത്. തുടര്‍ന്നു സമീപത്തെ കോച്ചുകളിലേക്കു തീ പടര്‍ന്നു. ഉടന്‍ തന്നെ അഗ്നിശമന യൂണിറ്റുകള്‍ എത്തി തീയണച്ച് വന്‍ദുരന്തം ഒഴിവാക്കി. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു. ജീവനക്കാര്‍ ഉള്‍പ്പെടെ 900 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ആണവ മോറട്ടോറിയം വേണമെന്ന് ശാസ്ത്രജ്ഞര്‍

April 1st, 2011

nuclear-power-no-thanks-epathram

ബാംഗ്ലൂര്‍ : ആണവ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് ആവശ്യപ്പെട്ടതിനു പിന്നാലെ രാജ്യത്തെ ആണവ വികസന പദ്ധതികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്ന് പ്രമുഖ ശാസ്ത്രജ്ഞരുടെ സംഘം ആവശ്യപ്പെട്ടു.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ഡോ. ബാല്‍ റാമിന്റെ നേതൃത്വത്തില്‍ 60 ശാസ്ത്രജ്ഞരാണ് ഈ ആവശ്യം ഉന്നയിച്ചത്.

സുരക്ഷിതത്വത്തിനും പൊതുജന അംഗീകാരത്തിനും മുന്‍തൂക്കം നല്‍കി ആണവ നിലയങ്ങളുടെ പുനപരിശോധന നടത്തണം എന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം. ആണവ ഊര്‍ജ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അല്ലാത്തവരും സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും ഉള്‍പ്പെട്ട സംഘമായിരിക്കണം ഈ പരിശോധന നടത്തേണ്ടത്‌. ഈ പരിശോധന കഴിയുന്നത് വരെ അടുത്ത കാലത്ത്‌ അംഗീകാരം നല്‍കിയ ആണവ പദ്ധതികള്‍ക്ക്‌ നല്‍കിയ അംഗീകാരം പിന്‍വലിക്കണം എന്നും ആണവ പരിപാടികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്നുമാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ ആണവ സുരക്ഷ അപകടത്തില്‍ : ഡോ. ഗോപാലകൃഷ്ണന്‍

March 13th, 2011

japanese-Nuclear plant Explasion-epathram

ന്യുഡല്‍ഹി: ഇന്ത്യ 21 വിദേശ നിര്‍മ്മിത ആണവ റിയാക്ടറുകള്‍ വാങ്ങുന്നതില്‍ മുന്‍ ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ ആശങ്ക രേഖപ്പെടുത്തി.

ഫ്രഞ്ച് കമ്പനിയായ അറീവയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന യുറോപ്യന്‍ പ്രഷറൈസ്ട് റിയാക്ടറുകളില്‍ ഉപയോഗിച്ചിരിക്കുന്നത് പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി.

മാത്രമല്ല, ഈ പുതിയ സാങ്കേതിക വിദ്യ പഠിച്ച് എടുക്കുവാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ഏറെ സമയം വേണ്ടി വന്നേക്കാം. ഇത് പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രശ്നം കൂടുതല്‍ വഷളാക്കും.

വിദേശ കമ്പനികളുമായി ഉണ്ടാക്കിയ കച്ചവട കരാറുകളുടെ രഹസ്യ സ്വഭാവം ഈ കരാറുകള്‍ ഇന്ത്യക്ക്‌ എത്രത്തോളം അനുകൂലമാവും എന്ന് ഉറപ്പ്‌ വരുത്തുന്നതിനെ ദുഷ്ക്കരമാക്കുന്നു. ഇത് മൂലം ഒരു മെഗാവാട്ട് വൈദ്യുതിക്ക്‌ ഇന്ത്യ 20 കോടി രൂപ വരെ ചിലവാക്കേണ്ടി വന്നേക്കാം എന്ന് ഡോ. ഗോപാല കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ജപ്പാനിലെ ആണവ സ്ഫോടനങ്ങള്‍ ഇന്ത്യക്ക്‌ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ആണവ ഊര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ സ്വതന്ത്ര സ്വഭാവം പണയപ്പെടുത്തിയത് വഴി നമ്മുടെ ആണവ സുരക്ഷ അപകടത്തിലായിരിക്കുന്നു. നറോറ ആണവ കേന്ദ്രത്തില്‍ സുരക്ഷാ പാളിച്ചകള്‍ മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈഗയിലെ റിയാക്ടര്‍ കെട്ടിടം തകര്‍ന്നു. എന്നാല്‍ ഭാഗ്യവശാല്‍ ഇവയൊന്നും വലിയ ദുരന്തങ്ങളിലേക്ക് വഴി തെളിച്ചില്ല.

ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ്‌ സാര്‍ക്കോസിക്ക് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് നല്‍കിയ വാക്ക്‌ പാലിക്കാനാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും റിയാക്ടറുകള്‍ വാങ്ങുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ വക വെയ്ക്കാതെ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാര്‍ പാലിക്കാനും അമേരിക്കന്‍ ചേരിയെ പ്രീണിപ്പിച്ചു നിര്‍ത്താനും സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം ഇന്ന് ജപ്പാന്‍ നേരിടുന്നതിലും വലിയ ഒരു ദുരന്തത്തിന് ഇന്ത്യ സാക്ഷിയാകേണ്ടി വരുന്ന ഒരു ദുരവസ്ഥയ്ക്ക് കാരണമായേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

13 of 1810121314»|

« Previous Page« Previous « ഡോ. ബിനായക്‌ സെന്‍ : സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു
Next »Next Page » ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വം വിക്കിലീക്സ് രേഖകളില്‍ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine