റെയില്‍വേയുടെ പുരസ്കാരം 158 രൂപ

April 22nd, 2011

rajdhani-express-fire-epathram

ന്യൂഡല്‍ഹി : രാജധാനി എക്സ്പ്രസ്‌ തീവണ്ടിയില്‍ നടക്കുമായിരുന്ന ഒരു വന്‍ ദുരന്തം ഒഴിവാക്കി നൂറു കണക്കിന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് പുരസ്കാരമായി പാന്‍ട്രി തൊഴിലാളികളുടെ ധീരതയ്ക്കുള്ള സമ്മാനമായി റെയില്‍വേ നല്‍കിയത്‌ വെറും 158 രൂപ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പാന്‍ട്രി തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് രാജധാനി എക്സ്പ്രസ്‌ തീവണ്ടിയില്‍ ഒരു വന്‍ തീപിടിത്തം ഒഴിവായത്‌. പാന്‍ട്രി കാറില്‍ നിന്നും ആരംഭിച്ച തീ തൊട്ടടുത്ത കോച്ചുകളായ ബി 6, ബി 7 എന്നിവയിലേക്ക് കൂടി പടര്‍ന്നിരുന്നു. എന്നാല്‍ പാന്‍ട്രി തൊഴിലാളികള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ഒരു യാത്രക്കാരന് പോലും അപായം സംഭവിച്ചില്ല.

ഇവര്‍ പ്രദര്‍ശിപ്പിച്ച ധീരതയ്ക്കുള്ള പാരിതോഷികമായാണ് റെയില്‍വേ ഇവര്‍ക്ക്‌ മൂവായിരം രൂപ നല്‍കിയത്‌. 19 പേര്‍ക്കായി നല്‍കിയ ഈ തുക വീതിച്ചപ്പോള്‍ ഒരാള്‍ക്ക്‌ തന്റെ ധീരതയ്ക്കായ്‌ ലഭിച്ച സമ്മാനം വെറും 158 രൂപയായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജധാനി എക്സ്പ്രസ്സില്‍ അഗ്നിബാധ

April 18th, 2011

RAJDHANI EXP TRAIN-epathram

രട്ട്‌ലം : മുംബൈ-ഡല്‍ഹി രാജധാനി എക്‌സ്പ്രസ്  ട്രെയിനില്‍ തീപിടുത്തം. പുലര്‍ച്ചെ രണ്ട് മണിയോടെ മധ്യപ്രദേശിലെ രട്ട്‌ലം ജില്ലയില്‍ വെച്ചാണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ഭക്ഷണമുണ്ടാക്കുന്ന കോച്ചിനോട് ചേര്‍ന്ന ഭാഗത്താണ് അഗ്നിബാധയുണ്ടായത്. തുടര്‍ന്നു സമീപത്തെ കോച്ചുകളിലേക്കു തീ പടര്‍ന്നു. ഉടന്‍ തന്നെ അഗ്നിശമന യൂണിറ്റുകള്‍ എത്തി തീയണച്ച് വന്‍ദുരന്തം ഒഴിവാക്കി. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു. ജീവനക്കാര്‍ ഉള്‍പ്പെടെ 900 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ആണവ മോറട്ടോറിയം വേണമെന്ന് ശാസ്ത്രജ്ഞര്‍

April 1st, 2011

nuclear-power-no-thanks-epathram

ബാംഗ്ലൂര്‍ : ആണവ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് ആവശ്യപ്പെട്ടതിനു പിന്നാലെ രാജ്യത്തെ ആണവ വികസന പദ്ധതികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്ന് പ്രമുഖ ശാസ്ത്രജ്ഞരുടെ സംഘം ആവശ്യപ്പെട്ടു.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ഡോ. ബാല്‍ റാമിന്റെ നേതൃത്വത്തില്‍ 60 ശാസ്ത്രജ്ഞരാണ് ഈ ആവശ്യം ഉന്നയിച്ചത്.

സുരക്ഷിതത്വത്തിനും പൊതുജന അംഗീകാരത്തിനും മുന്‍തൂക്കം നല്‍കി ആണവ നിലയങ്ങളുടെ പുനപരിശോധന നടത്തണം എന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം. ആണവ ഊര്‍ജ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അല്ലാത്തവരും സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും ഉള്‍പ്പെട്ട സംഘമായിരിക്കണം ഈ പരിശോധന നടത്തേണ്ടത്‌. ഈ പരിശോധന കഴിയുന്നത് വരെ അടുത്ത കാലത്ത്‌ അംഗീകാരം നല്‍കിയ ആണവ പദ്ധതികള്‍ക്ക്‌ നല്‍കിയ അംഗീകാരം പിന്‍വലിക്കണം എന്നും ആണവ പരിപാടികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്നുമാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ ആണവ സുരക്ഷ അപകടത്തില്‍ : ഡോ. ഗോപാലകൃഷ്ണന്‍

March 13th, 2011

japanese-Nuclear plant Explasion-epathram

ന്യുഡല്‍ഹി: ഇന്ത്യ 21 വിദേശ നിര്‍മ്മിത ആണവ റിയാക്ടറുകള്‍ വാങ്ങുന്നതില്‍ മുന്‍ ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ ആശങ്ക രേഖപ്പെടുത്തി.

ഫ്രഞ്ച് കമ്പനിയായ അറീവയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന യുറോപ്യന്‍ പ്രഷറൈസ്ട് റിയാക്ടറുകളില്‍ ഉപയോഗിച്ചിരിക്കുന്നത് പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി.

മാത്രമല്ല, ഈ പുതിയ സാങ്കേതിക വിദ്യ പഠിച്ച് എടുക്കുവാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ഏറെ സമയം വേണ്ടി വന്നേക്കാം. ഇത് പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രശ്നം കൂടുതല്‍ വഷളാക്കും.

വിദേശ കമ്പനികളുമായി ഉണ്ടാക്കിയ കച്ചവട കരാറുകളുടെ രഹസ്യ സ്വഭാവം ഈ കരാറുകള്‍ ഇന്ത്യക്ക്‌ എത്രത്തോളം അനുകൂലമാവും എന്ന് ഉറപ്പ്‌ വരുത്തുന്നതിനെ ദുഷ്ക്കരമാക്കുന്നു. ഇത് മൂലം ഒരു മെഗാവാട്ട് വൈദ്യുതിക്ക്‌ ഇന്ത്യ 20 കോടി രൂപ വരെ ചിലവാക്കേണ്ടി വന്നേക്കാം എന്ന് ഡോ. ഗോപാല കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ജപ്പാനിലെ ആണവ സ്ഫോടനങ്ങള്‍ ഇന്ത്യക്ക്‌ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ആണവ ഊര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ സ്വതന്ത്ര സ്വഭാവം പണയപ്പെടുത്തിയത് വഴി നമ്മുടെ ആണവ സുരക്ഷ അപകടത്തിലായിരിക്കുന്നു. നറോറ ആണവ കേന്ദ്രത്തില്‍ സുരക്ഷാ പാളിച്ചകള്‍ മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈഗയിലെ റിയാക്ടര്‍ കെട്ടിടം തകര്‍ന്നു. എന്നാല്‍ ഭാഗ്യവശാല്‍ ഇവയൊന്നും വലിയ ദുരന്തങ്ങളിലേക്ക് വഴി തെളിച്ചില്ല.

ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ്‌ സാര്‍ക്കോസിക്ക് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് നല്‍കിയ വാക്ക്‌ പാലിക്കാനാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും റിയാക്ടറുകള്‍ വാങ്ങുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ വക വെയ്ക്കാതെ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാര്‍ പാലിക്കാനും അമേരിക്കന്‍ ചേരിയെ പ്രീണിപ്പിച്ചു നിര്‍ത്താനും സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം ഇന്ന് ജപ്പാന്‍ നേരിടുന്നതിലും വലിയ ഒരു ദുരന്തത്തിന് ഇന്ത്യ സാക്ഷിയാകേണ്ടി വരുന്ന ഒരു ദുരവസ്ഥയ്ക്ക് കാരണമായേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

വാതക ചോര്‍ച്ച : 120 പേര്‍ ആശുപത്രിയില്‍

March 9th, 2011

bromine leak cudallore-Epathram

കൂടല്ലൂര്‍ : സിപ്ക്കോട്ട് വ്യാവസായിക മേഖലയിലെ ഒരു ഫാക്ടറിയില്‍ നിന്നും തിങ്കളാഴ്ച രാത്രി ഉണ്ടായ ബ്രോമിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കം 120 പേര്‍ ആശുപത്രിയിലായി.
ഷാസുന്‍ കെമിക്കല്സ് എന്ന ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന കൂടിക്കാട്‌, ഈച്ചന്‍ഗഡ്, നോച്ചികാട്‌ എന്നി ഗ്രാമങ്ങളിലെ നിവാസികള്‍ രാത്രി 9 മണിയോടെ ശര്‍ദ്ദിയും, ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് കൂടല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് റോഡില്‍ കൂടി അനേകം പേര്‍ പരിഭ്രാന്തരായി ഓടുവാന്‍ തുടങ്ങിയതോടെ സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കി ജില്ല കളക്ടര്‍ പി.സീതാരാമന്‍ പോലീസ് സംഘത്തോടൊപ്പം ഉടന്‍ സ്ഥലം സന്ദര്‍ശിച്ചു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന 1500 പേരെ ഉടനടി ദൂരെയുള്ള കല്യാണ ഹാള്കളിലും സ്കൂളുകളിലും ആയി മാറ്റി പാര്‍പ്പിച്ചു.ഉച്ച ഭാഷിണിയിലൂടെ ജനങ്ങള്‍ക്ക്‌ വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും ഇദ്ദേഹം നല്‍കി. ഒരു മെഡിക്കല്‍ ക്യാമ്പ്‌ ഉടന്‍ തന്നെ സംഘടിപ്പിക്കുക ഉണ്ടായി.

ജന പ്രക്ഷോഭത്തെ തുടര്‍ന്ന് കൂടല്ലൂര്‍ – ചിദംബരം റോഡില്‍ ഗതാകതം തടസ്സപ്പെടുക ഉണ്ടായി. എന്നാല്‍ പോലീസും കളക്ടറും ഇടപെട്ടു ജനങ്ങളെ ശാന്തരാക്കി മടക്കി അയച്ചു.ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന 70 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ 30 പേരോളം ഇന്നലെ അസ്വസ്തകളെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പുതുതായി പ്രവേശിപ്പിച്ചു.

ഒത്തിരി കാലം പഴക്കം ചെന്ന ബ്രോമിന്‍ വാതക കുറ്റികള്‍ അന്തരീക്ഷ ഈര്‍പ്പം വലിച്ചെടുക്കുകയും ഇതേ തുടര്‍ന്ന് ചോര്‍ച്ച സംഭവിക്കുകയും ചെയ്യുകയായിരുന്നു എന്ന് കളക്ടര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ അഗ്നി ശമന സേന പ്രവര്‍ത്തകര്‍ വെള്ളം തളിച്ച് വാതകം നിര്‍വീര്യം ആക്കി.എന്നാല്‍ ഫാക്ടറിയില്‍  ഈ പ്രദേശത്ത് ജോലിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ എല്ലാവരും തന്നെ മാസ്ക് ധരിച്ചിരുന്നതിനാല്‍ ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായില്ല. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്ടിനോട് ഈ സംഭവത്തിലേക്ക് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

13 of 1810121314»|

« Previous Page« Previous « ദുരിത നികുതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം
Next »Next Page » ഗവേഷണ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ പ്രൊഫസറും വൈസ്‌ ചാന്‍സലറും പ്രതികള്‍ »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine