ആണവ മോറട്ടോറിയം വേണമെന്ന് ശാസ്ത്രജ്ഞര്‍

April 1st, 2011

nuclear-power-no-thanks-epathram

ബാംഗ്ലൂര്‍ : ആണവ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് ആവശ്യപ്പെട്ടതിനു പിന്നാലെ രാജ്യത്തെ ആണവ വികസന പദ്ധതികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്ന് പ്രമുഖ ശാസ്ത്രജ്ഞരുടെ സംഘം ആവശ്യപ്പെട്ടു.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ഡോ. ബാല്‍ റാമിന്റെ നേതൃത്വത്തില്‍ 60 ശാസ്ത്രജ്ഞരാണ് ഈ ആവശ്യം ഉന്നയിച്ചത്.

സുരക്ഷിതത്വത്തിനും പൊതുജന അംഗീകാരത്തിനും മുന്‍തൂക്കം നല്‍കി ആണവ നിലയങ്ങളുടെ പുനപരിശോധന നടത്തണം എന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം. ആണവ ഊര്‍ജ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അല്ലാത്തവരും സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും ഉള്‍പ്പെട്ട സംഘമായിരിക്കണം ഈ പരിശോധന നടത്തേണ്ടത്‌. ഈ പരിശോധന കഴിയുന്നത് വരെ അടുത്ത കാലത്ത്‌ അംഗീകാരം നല്‍കിയ ആണവ പദ്ധതികള്‍ക്ക്‌ നല്‍കിയ അംഗീകാരം പിന്‍വലിക്കണം എന്നും ആണവ പരിപാടികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്നുമാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ ആണവ സുരക്ഷ അപകടത്തില്‍ : ഡോ. ഗോപാലകൃഷ്ണന്‍

March 13th, 2011

japanese-Nuclear plant Explasion-epathram

ന്യുഡല്‍ഹി: ഇന്ത്യ 21 വിദേശ നിര്‍മ്മിത ആണവ റിയാക്ടറുകള്‍ വാങ്ങുന്നതില്‍ മുന്‍ ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ ആശങ്ക രേഖപ്പെടുത്തി.

ഫ്രഞ്ച് കമ്പനിയായ അറീവയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന യുറോപ്യന്‍ പ്രഷറൈസ്ട് റിയാക്ടറുകളില്‍ ഉപയോഗിച്ചിരിക്കുന്നത് പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി.

മാത്രമല്ല, ഈ പുതിയ സാങ്കേതിക വിദ്യ പഠിച്ച് എടുക്കുവാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ഏറെ സമയം വേണ്ടി വന്നേക്കാം. ഇത് പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രശ്നം കൂടുതല്‍ വഷളാക്കും.

വിദേശ കമ്പനികളുമായി ഉണ്ടാക്കിയ കച്ചവട കരാറുകളുടെ രഹസ്യ സ്വഭാവം ഈ കരാറുകള്‍ ഇന്ത്യക്ക്‌ എത്രത്തോളം അനുകൂലമാവും എന്ന് ഉറപ്പ്‌ വരുത്തുന്നതിനെ ദുഷ്ക്കരമാക്കുന്നു. ഇത് മൂലം ഒരു മെഗാവാട്ട് വൈദ്യുതിക്ക്‌ ഇന്ത്യ 20 കോടി രൂപ വരെ ചിലവാക്കേണ്ടി വന്നേക്കാം എന്ന് ഡോ. ഗോപാല കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ജപ്പാനിലെ ആണവ സ്ഫോടനങ്ങള്‍ ഇന്ത്യക്ക്‌ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ആണവ ഊര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ സ്വതന്ത്ര സ്വഭാവം പണയപ്പെടുത്തിയത് വഴി നമ്മുടെ ആണവ സുരക്ഷ അപകടത്തിലായിരിക്കുന്നു. നറോറ ആണവ കേന്ദ്രത്തില്‍ സുരക്ഷാ പാളിച്ചകള്‍ മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈഗയിലെ റിയാക്ടര്‍ കെട്ടിടം തകര്‍ന്നു. എന്നാല്‍ ഭാഗ്യവശാല്‍ ഇവയൊന്നും വലിയ ദുരന്തങ്ങളിലേക്ക് വഴി തെളിച്ചില്ല.

ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ്‌ സാര്‍ക്കോസിക്ക് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് നല്‍കിയ വാക്ക്‌ പാലിക്കാനാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും റിയാക്ടറുകള്‍ വാങ്ങുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ വക വെയ്ക്കാതെ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാര്‍ പാലിക്കാനും അമേരിക്കന്‍ ചേരിയെ പ്രീണിപ്പിച്ചു നിര്‍ത്താനും സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം ഇന്ന് ജപ്പാന്‍ നേരിടുന്നതിലും വലിയ ഒരു ദുരന്തത്തിന് ഇന്ത്യ സാക്ഷിയാകേണ്ടി വരുന്ന ഒരു ദുരവസ്ഥയ്ക്ക് കാരണമായേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

വാതക ചോര്‍ച്ച : 120 പേര്‍ ആശുപത്രിയില്‍

March 9th, 2011

bromine leak cudallore-Epathram

കൂടല്ലൂര്‍ : സിപ്ക്കോട്ട് വ്യാവസായിക മേഖലയിലെ ഒരു ഫാക്ടറിയില്‍ നിന്നും തിങ്കളാഴ്ച രാത്രി ഉണ്ടായ ബ്രോമിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കം 120 പേര്‍ ആശുപത്രിയിലായി.
ഷാസുന്‍ കെമിക്കല്സ് എന്ന ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന കൂടിക്കാട്‌, ഈച്ചന്‍ഗഡ്, നോച്ചികാട്‌ എന്നി ഗ്രാമങ്ങളിലെ നിവാസികള്‍ രാത്രി 9 മണിയോടെ ശര്‍ദ്ദിയും, ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് കൂടല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് റോഡില്‍ കൂടി അനേകം പേര്‍ പരിഭ്രാന്തരായി ഓടുവാന്‍ തുടങ്ങിയതോടെ സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കി ജില്ല കളക്ടര്‍ പി.സീതാരാമന്‍ പോലീസ് സംഘത്തോടൊപ്പം ഉടന്‍ സ്ഥലം സന്ദര്‍ശിച്ചു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന 1500 പേരെ ഉടനടി ദൂരെയുള്ള കല്യാണ ഹാള്കളിലും സ്കൂളുകളിലും ആയി മാറ്റി പാര്‍പ്പിച്ചു.ഉച്ച ഭാഷിണിയിലൂടെ ജനങ്ങള്‍ക്ക്‌ വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും ഇദ്ദേഹം നല്‍കി. ഒരു മെഡിക്കല്‍ ക്യാമ്പ്‌ ഉടന്‍ തന്നെ സംഘടിപ്പിക്കുക ഉണ്ടായി.

ജന പ്രക്ഷോഭത്തെ തുടര്‍ന്ന് കൂടല്ലൂര്‍ – ചിദംബരം റോഡില്‍ ഗതാകതം തടസ്സപ്പെടുക ഉണ്ടായി. എന്നാല്‍ പോലീസും കളക്ടറും ഇടപെട്ടു ജനങ്ങളെ ശാന്തരാക്കി മടക്കി അയച്ചു.ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന 70 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ 30 പേരോളം ഇന്നലെ അസ്വസ്തകളെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പുതുതായി പ്രവേശിപ്പിച്ചു.

ഒത്തിരി കാലം പഴക്കം ചെന്ന ബ്രോമിന്‍ വാതക കുറ്റികള്‍ അന്തരീക്ഷ ഈര്‍പ്പം വലിച്ചെടുക്കുകയും ഇതേ തുടര്‍ന്ന് ചോര്‍ച്ച സംഭവിക്കുകയും ചെയ്യുകയായിരുന്നു എന്ന് കളക്ടര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ അഗ്നി ശമന സേന പ്രവര്‍ത്തകര്‍ വെള്ളം തളിച്ച് വാതകം നിര്‍വീര്യം ആക്കി.എന്നാല്‍ ഫാക്ടറിയില്‍  ഈ പ്രദേശത്ത് ജോലിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ എല്ലാവരും തന്നെ മാസ്ക് ധരിച്ചിരുന്നതിനാല്‍ ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായില്ല. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്ടിനോട് ഈ സംഭവത്തിലേക്ക് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഊട്ടി യിലെ ആയുധ നിര്‍മ്മാണ ശാലയില്‍ സ്ഫോടനം

November 26th, 2010

ootty-explosion-epathram

കോയമ്പത്തൂര്‍:  ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ ത്തിന്‍റെ ആയുധ നിര്‍മ്മാണ ശാലയില്‍ ഇന്നലെ ഉണ്ടായ സ്ഫോടന ത്തില്‍ ഏഴു തൊഴിലാളികള്‍ മരണപ്പെട്ടു. നീലഗിരി ജില്ലയിലെ  ഊട്ടിക്കു സമീപം  അറുവങ്കാട്ടുള്ള പ്രതിരോധ സേനാ വെടിക്കോപ്പു നിര്‍മ്മാണ ശാല യിലാണ് വ്യാഴാഴ്ച ഉച്ചക്ക് ശേഷം സ്‌ഫോടനം ഉണ്ടായത്‌. പ്രദേശം പൂര്‍ണമായും സൈനിക നിയന്ത്രണ ത്തിലാണ്. പ്രതിരോധ സേനയ്ക്കു വേണ്ടി രാസ വസ്തുക്കളും സ്‌ഫോടക വസ്തുക്കളും നിര്‍മ്മിക്കുന്നത് ഇവിടെയാണ്.
 
വെടിക്കോപ്പി നായുള്ള രാസ വസ്തുക്കളുടെ അവസാന ഘട്ട മിശ്രണ ത്തില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാരാണ് മരിച്ചത്. മരിച്ച വരെല്ലാം തമിഴ്‌ നാട്ടുകാരാണ്. മലയാളി കളായ പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. നിരവധി മലയാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ പ്രധാന കവാടം അടച്ചു. ഭീമന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ന്ന മന്ദിരത്തിന്‍റെ ഭാഗങ്ങള്‍ നീക്കുന്നുണ്ട്.
 

കോര്‍ഡയ്റ്റ് ഫാക്ടറി യുടെ പ്രധാന കവാട ത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ഉള്ളിലായാണ് സേ്ഫാടന ത്തില്‍ തകര്‍ന്ന സി. ഡി. സെക്ഷന്‍ മന്ദിരം. ഇന്ത്യന്‍ പ്രതിരോധ സേന യുദ്ധ സമയ ങ്ങളില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ പീരങ്കി കളില്‍ നിറയ്ക്കുന്ന കോര്‍ഡയ്റ്റ് ആണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇത് മിശ്രണ പ്പെടുത്തി പായ്ക്കറ്റു കളാക്കാനുള്ള ശ്രമത്തി ലായിരുന്നു ജീവനക്കാര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാട്ടാന സംരക്ഷണത്തിനു ഏഴു കോടി

October 3rd, 2010

train-hit-elephants-epathram

കൊല്‍ക്കത്ത: അടുത്തിടെ ചരക്ക് തീവണ്ടി ഇടിച്ച് ഏഴു ആനകള്‍ ചരിഞ്ഞ പശ്ചിമ ബംഗാളിലെ ജല്പൈഗുരി മേഖലയില്‍ കാട്ടന സംരക്ഷണത്തിനായി ഏഴു കോടി രൂപ അനുവദിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് വ്യക്തമാക്കി. ഇവിടെ നിരീക്ഷണ ടവറുകള്‍, കമ്പി വേലികള്‍, കിടങ്ങുകള്‍ തുടങ്ങിയവ സ്ഥാപിക്കുവാന്‍ ആയിരിക്കും ഈ തുക ചിലവിടുക. കൂടാതെ ഇവിടെ കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകളെയും നിയോഗിക്കും. ഈ പ്രദേശത്തു കൂടെ കടന്നു പോകുന്ന ട്രെയിനുകളുടെ വേഗത കുറയ്ക്കുവാന്‍ വെണ്ട നടപടിയെടുക്കുവാന്‍ റെയില്‍‌വേ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

സെപ്റ്റംബര്‍ ഇരുപത്തി രണ്ടാം തിയതി രാത്രിയില്‍ റെയില്‍വേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ വന്ന ചരക്കു തീവണ്ടി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ഏഴ് ആനകള്‍ കൊല്ലപ്പെട്ടിരുന്നു. മുതിര്‍ന്ന ആനകള്‍ അടക്കം ഉള്ള സംഘം ട്രാക്ക് കടന്നിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ രണ്ടു ആനക്കുട്ടികള്‍ ട്രാക്കില്‍ കുടുങ്ങി. അവയെ രക്ഷപ്പെടുത്തുവാന്‍ എത്തിയ ആനകള്‍ക്കാണ് അപകടം പിണഞ്ഞതെന്നും കരുതുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

14 of 1910131415»|

« Previous Page« Previous « ക്ഷേത്രം പണിയുവാന്‍ സുപ്രധാന ചുവട് : അദ്വാനി
Next »Next Page » പി. ടി. ഉഷയ്ക്ക് ക്ഷണമില്ല »



  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine