പി. എസ്. എല്‍. വി. ക്ക് മധുര പതിനേഴ്

April 21st, 2011

pslv-c16-epathram

ശ്രീഹരിക്കോട്ട : മൂന്ന് ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തില്‍ എത്തിച്ചു കൊണ്ട് ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV – Polar Satellite Launch Vehicle) വിജയകരമായി ഉദ്യമം പൂര്‍ത്തിയാക്കി. ഇത് പി. എസ്. എല്‍. വി. യുടെ മധുര പതിനേഴാണ്. ശ്രീഹരിക്കോട്ടയില്‍ നിന്നും നടത്തിയ പതിനേഴാമത്തെ വിജയകരമായ വിക്ഷേപണമാണ് ബുധനാഴ്ച രാവിലെ 10:12ന് നടന്നത്.

കുറ്റമറ്റ വിക്ഷേപണത്തിന്റെ 18ആം മിനിട്ടില്‍ ഇന്ത്യയുടെ റിസോഴ്സ് സാറ്റ്‌ – 2 എന്ന ഉപഗ്രഹത്തെ പി. എസ്. എല്‍. വി. യുടെ നാലാം ഘട്ടം കൃത്യമായ ഭ്രമണ പഥത്തില്‍ എത്തിച്ചു. ലക്ഷ്യമിട്ട ഭ്രമണ പഥത്തിന് 900 മീറ്റര്‍ അടുത്ത് എന്ന കൃത്യത ഈ വിക്ഷേപണത്തിന്റെ പ്രശംസനീയമായ നേട്ടമായി എന്ന് ഐ. എസ്. ആര്‍. ഓ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ലോക രാഷ്ട്രങ്ങള്‍ക്ക് മുഴുവന്‍ റിസോഴ്സ് സാറ്റിന്റെ റിമോട്ട് സെന്‍സിംഗ് ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഒരു ആഗോള സംരംഭമാണ് ഇതോടെ ഇന്ത്യ വിജയകരമായി നടപ്പിലാക്കിയത്‌.

റിസോഴ്സ് സാറ്റ്‌ – 2 ലക്ഷ്യം കണ്ടതിന് 18 സെക്കന്‍ഡുകള്‍ക്കുള്ളില്‍ യൂത്ത്‌സാറ്റ്‌, എക്സ്-സാറ്റ്‌ എന്നീ ഉപഗ്രഹങ്ങളെയും ഭ്രമണ പഥത്തില്‍ എത്തിച്ചു.

ഈ വിജയത്തോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ആദായകരവുമായ ഉപഗ്രഹ വിക്ഷേപണ സേവനം എന്ന സ്ഥാനത്തിന് പി. എസ്. എല്‍. വി. അര്‍ഹമായതായി തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ സ്പേസ് സെന്റര്‍ ഡയറക്ടര്‍ പി. എസ്. വീരരാഘവന്‍ അറിയിച്ചു.

“ഇത് മധുര പതിനേഴാണ്” എന്നാണ് ഈ വിജയത്തെ കുറിച്ച് ലിക്വിഡ്‌ പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ മേധാവി എസ്. രാമകൃഷ്ണന്‍ പറഞ്ഞത്‌.

റോക്കറ്റിന്റെ നാലു ഘട്ടങ്ങളുടെയും മികച്ച പ്രകടനം ഐ. എസ്. ആര്‍. ഓ. യില്‍ രാഷ്ട്രം സമര്‍പ്പിച്ച വിശ്വാസത്തെ ഒന്നു കൂടി പ്രബലമാക്കി എന്ന് ഈ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയ പി. കുഞ്ഞികൃഷ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സ്വകാര്യ കമ്പനിക്ക്‌ എസ് – ബാന്‍ഡ്‌ സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ മങ്ങലേല്‍പ്പിച്ച ഐ. എസ്. ആര്‍. ഓ. യുടെ ശാസ്ത്രജ്ഞരുടെ ആത്മവീര്യം മെച്ചപ്പെടാന്‍ ഈ വിജയം സഹായകരമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെര്‍ലിന്‍ അവാര്‍ഡ് ഗോപിനാഥ് മുതുകാടിന്

April 5th, 2011

gopinath-muthukad-epathram
ന്യൂഡല്‍ഹി : മാജിക്കിലെ ‘ഓസ്‌കര്‍’ എന്ന് അറിയപ്പെടുന്ന മെര്‍ലിന്‍ അവാര്‍ഡ് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്. മാജിക് രംഗത്തെ പ്രതിഭ കള്‍ക്കായി രാജ്യാന്തര തലത്തില്‍ ഏര്‍പ്പെടുത്തി യിട്ടുള്ള ഏറ്റവും പ്രമുഖ പുരസ്‌കാര മാണ് മെര്‍ലിന്‍ അവാര്‍ഡ്. മജീഷ്യന്‍ പി. സി. സര്‍ക്കാറിന് ശേഷം ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യാ ക്കാരനാണ് മുതുകാട്.

ഇന്‍റര്‍ നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി യാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തി യിട്ടുള്ളത്.

- pma

വായിക്കുക: ,

1 അഭിപ്രായം »

ഹരിപ്രസാദ്‌ ചൌരസ്യക്ക് പരമോന്നത ഫ്രെഞ്ച് ബഹുമതി

November 3rd, 2010

hariprasad-chaurasia-epathram

ന്യൂഡല്‍ഹി : ഓടക്കുഴല്‍ കൊണ്ട് മാസ്മര പ്രപഞ്ചം സൃഷ്ടിക്കുന്ന പണ്ഡിറ്റ്‌ ഹരിപ്രസാദ്‌ ചൌരസ്യക്ക് ഫ്രെഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ആര്‍ട്ട്സ് ആന്‍ഡ്‌ ലെറ്റേഴ്സ് നവംബര്‍ 9ന് നല്‍കുമെന്ന് ഫ്രെഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഗീതത്തിന് ചൌരസ്യ നല്‍കിയ സംഭാവനകളെ ആദരിക്കാനാണ് ഈ പുരസ്കാരം നല്‍കുന്നത്. 72 കാരനായ ചൌരസ്യക്ക് ന്യൂഡല്‍ഹിയിലെ ഫ്രെഞ്ച് എംബസിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫ്രെഞ്ച് അംബാസഡര്‍ ജെറോം കെ. ബോണഫോണ്ട് പുരസ്കാരം നല്‍കും.

കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷമായി റോട്ടര്‍ഡാം മ്യൂസിക്‌ കണ്സര്‍വെറ്ററിയില്‍ ഇന്ത്യന്‍ സംഗീത വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആണ് ചൌരസ്യ.

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും പത്മ വിഭൂഷണ്‍ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗഗന്‍ നരംഗിന് നാലാം സ്വര്‍ണ്ണം

October 10th, 2010

gagan-narang-epathram

ന്യൂഡല്‍ഹി : 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ മല്‍സരത്തില്‍ പുതിയ റെക്കോഡും സ്ഥാപിച്ചു കൊണ്ട് ഇന്ത്യയുടെ ഷൂട്ടിംഗ് താരം ഗഗന്‍ നാരംഗ് നാലാമത് സ്വര്‍ണ്ണ മെഡല്‍ കൂടി നേടി. ഇതോടെ ഇന്ത്യ നേടിയ സ്വര്‍ണ്ണ മെഡലുകളുടെ എണ്ണം ശനിയാഴ്ച 24 ആയി.

സെന്റര്‍ ഫയര്‍ പിസ്റ്റല്‍ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയ്‌ കുമാര്‍ ഹര്‍പ്രീത്‌ സിംഗുമായുള്ള കൂട്ടുകെട്ടില്‍ തന്റെ മൂന്നാമത്‌ സ്വര്‍ണ്ണം നേടി. ഇതോടെ ഷൂട്ടര്മാര്‍ നേടിയ സ്വര്‍ണ്ണത്തിന്റെ എണ്ണം 12 ആയി.

ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത്‌, നര്സിംഗ് പഞ്ചം യാദവ്‌ എന്നിവര്‍ ഓരോ സ്വര്‍ണ്ണം വീതം നേടിയിട്ടുണ്ട്. വനിതകളുടെ ഫൈനലില്‍ സാനിയാ മിര്‍സ ഓസ്ട്രേലിയയുടെ അനസ്തെസിയ റോഡ്യോനോവയുമായി ധീരമായി പൊരുതിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

വനിതകളുടെ ഡബിള്‍സില്‍ പക്ഷെ സാനിയ – രുഷ്മി ചക്രവര്‍ത്തി കൂട്ടുകെട്ട് തോല്‍വി ഏറ്റു വാങ്ങി.

നടത്തത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക്‌ ഒരു മെഡല്‍ ലഭിച്ചത് ഹര്മിന്ദര്‍ സിംഗിന് ലഭിച്ച വെങ്കലത്തോടെയാണ്. കവിതാ റാവത്തിനു ലഭിച്ച വെങ്കലം കൂടി കൂട്ടിയാല്‍ അത്ലറ്റിക്സില്‍ ഇന്ത്യക്ക് രണ്ടു മെഡല്‍ ആയി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറോം ഷര്‍മിളയുടെ ആരോഗ്യനില ഗുരുതരം

September 25th, 2010
irom-chanu-sharmila-epathram
ഇംഫാല്‍ : പത്തു വര്‍ഷത്തോളമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷാനു ഷര്‍മിളയുടെ ആരോഗ്യ നില വഷളായി. മൂക്കിലൂടെ കുഴല്‍ ഇട്ടാണ് ഭക്ഷണം നല്‍കി വരുന്നത്. മണിപ്പൂരില്‍ സേയുധ സേനയ്ക്ക് സവിശേഷ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെയും സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ക്കും എതിരെ ആണ് ഷര്‍മിളയുടെ സമരം. നിയമം പിന്‍‌വലിക്കും വരെ സമരം തുടരും എന്നാണ് ഷര്‍മിളയുടെ നിലപാട്.
2000-നവമ്പറില്‍ ആസാം റൈഫിള്‍സ് ഇം‌ഫാലില്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നാണ് ഷര്‍മിള നിരാഹാര സമരം ആരംഭിച്ചത്. വര്‍ഷങ്ങളാ‍യി ഇവര്‍ തുടരുന്ന നിരാഹാര സമരം മൂലം ഇവരുടെ ആരോഗ്യം തീരെ മോശമാണ്.  ആരോഗ്യ സ്ഥിതി വഷളാകുമ്പോള്‍ അറസ്റ്റു ചെയ്തു ആശുപത്രിയില്‍ ആക്കുകയും പിന്നീട് വിട്ടയയ്ക്കുകയുമാണ് പതിവ്. ഇങ്ങനെ നിരവധി തവണ ഇവരെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള രവീന്ദ്ര നാഥ ടാഗോര്‍ പുരസ്കാരം ഇറോം ഷര്‍മിളയ്ക്കാണ് ലഭിച്ചത്. സ്വര്‍ണ്ണ മെഡലും പ്രശസ്തി പത്രവും അമ്പത്തൊന്നു ലക്ഷം രൂപയും അടങ്ങിയതാണ് ഈ പുരസ്കാരം.
എ. എഫ്. എസ്. പി. എ. പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇറോം ഷാനു ഷര്‍മിള നടത്തി വരുന്ന സത്യഗ്രഹം 10 വര്ഷം പൂര്‍ത്തിയാവുന്ന നവംബര്‍ 2ന് ഇംഫാലില്‍ ഒരു വമ്പിച്ച റാലി നടത്തും എന്ന് സി. പി. ഐ. (എം. എല്‍.) അറിയിച്ചിട്ടുണ്ട്.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

16 of 211015161720»|

« Previous Page« Previous « ട്രെയിനിടിച്ച് ഏഴ് ആനകള്‍ കൊല്ലപ്പെട്ടു
Next »Next Page » മെക്സിക്കോ ഉരുള്‍പൊട്ടലില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine