ആനയെ കടത്തി വെട്ടി പോത്തിന്റെ മോഹ വില ഏഴു കോടി

October 22nd, 2014

yuvraj-meerut-cattle-fair-epathram

മീററ്റ്: ആന വിലയെന്ന് പറയുന്നത് നിര്‍ത്തി ഇനി പോത്തിന്റെ വിലയെന്ന് പറയാം. കാരണം മീററ്റില്‍ നിന്നുള്ള ഒരു പോത്തിന്റെ മോഹവില കേട്ടാല്‍ കൊമ്പന്മാരിലെ മെഗാ താരങ്ങളായ തെച്ചിക്കോട്ടുകാവു രാമചന്ദ്രനും, പാമ്പാടി രാജനും ഒക്കെ തല കുനിച്ചതു തന്നെ. അഞ്ചു കോടി വരെ മോഹവിലയുള്ള പത്തടിക്കാരായ തലയെടുപ്പുള്ള കൊമ്പന്മാരെ അഞ്ചടി ഒമ്പതിഞ്ച് പൊക്കമുള്ള യുവരാജ് എന്ന പോത്ത് കടത്തി വെട്ടിക്കളഞ്ഞു. മീററ്റില്‍ നടന്ന അന്തര്‍ദേശീയ കന്നുകാലി മേളയില്‍ ഒരാള്‍ യുവരാജിനു മോഹവിലയായി പറഞ്ഞത് ഏഴു കോടിയാണ്. വടക്കേ ഇന്ത്യയില്‍ ആനക്ക് പരമാവധി ഒരു എഴുപത്തഞ്ച് ലക്ഷത്തില്‍ താഴെ മാത്രം വിലയുള്ളപ്പോള്‍ പോത്തിനു ഏഴു കോടിയെന്ന് കേട്ടാല്‍ ആരും ഞെട്ടും. കയ്യോടെ വില്പനയ്ക്ക് തയ്യാറാകുന്ന ഉടമകളും ഉണ്ടായേക്കാം. എന്നാല്‍ ആരും വീണു പോകുന്ന മോഹവില കേട്ടിട്ടും യുവരാജിന്റെ ഉടമ അതില്‍ വീണില്ല. തന്റെ മകനെ പോലെയാണ് ഇവനെ സ്നേഹിക്കുന്നതെന്ന് പറഞ്ഞ് ഉടമയായ കരം വീര്‍ സിംഗ് ആ വാഗ്ദാനത്തെ സ്നേഹപൂര്‍വ്വം തള്ളി.

14 അടി നീളവും അഞ്ചടി ഒമ്പതിഞ്ച് പൊക്കവുമുള്ള ഈ എണ്ണക്കറുമ്പന്‍ പേരു പോലെ തന്നെ മീററ്റിലെ കന്നുകാലി മേളയിലെ യുവരാജാവു തന്നെയായി. ചാമ്പ്യന്‍ പട്ടം നേടിയ ഇവന്‍ ജൂറി അംഗങ്ങളുടെയും കാഴ്ചക്കാരുടെ പ്രശംസ പിടിച്ചു പറ്റി. ഇത്തരം മേളകളും ഒപ്പം ഉന്നത പ്രത്യുല്പാദന ശേഷിയുള്ള ഇവന്റെ ബീജവുമാണ് ഉടമയുടെ വരുമാന സ്രോതസ്സ്. വര്‍ഷത്തില്‍ അമ്പത് ലക്ഷത്തിലധികം തുകയാണ് ഉടമ ഇവനില്‍ നിന്നും ഉണ്ടാക്കുന്നത്. വരുമാനത്തിനൊത്ത പോറ്റാനുള്ള ചിലവും ഇവനുണ്ട്. 15 കിലോ മുന്തിയ ഇനം കാലിത്തീറ്റയും ഇരുപത് ലിറ്റര്‍ പാലും അഞ്ച് കിലോ ആപ്പിളും തുടങ്ങി ഇവന്റെ ഭക്ഷണ ചിലവ് പ്രതിദിനം ഇരുപതിനായിരത്തിനു മുകളിലാണ്. കൃത്യമായ വ്യായാമവും ആരോഗ്യ പരിശോധനയും യുവരാജിനു നല്‍കുന്നുണ്ട്. ദിവസവും നാലു കിലോമീറ്റര്‍ നടത്തുകയും ചെയ്യും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉന്നത വിജയവുമായി നേഹ

May 30th, 2014

neha_cbse_topper_epathram

നോയ്ഡ: സി. ബി. എസ്. ഇ. യുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 94.2 മാർക്ക് വാങ്ങിയ സ്നേഹ അച്ഛന്റെ പ്രതീക്ഷകൾക്ക് തിളക്കമേകി മാദ്ധ്യമങ്ങളുടെ പൊന്നോമനയുമായി. ട്രക്ക് ഡ്രൈവറായ സ്നേഹയുടെ അച്ഛൻ പലപ്പോഴും തന്റെ അത്യാവശ്യങ്ങൾ പോലും മാറ്റി വെച്ചാണ് തന്റെ മക്കളെ പഠിപ്പിക്കാൻ പറഞ്ഞയച്ചത്. മക്കളുടെ പഠിപ്പിനായ് താൻ ഭക്ഷണം പോലും വേണ്ടെന്ന് വെയ്ക്കും എന്ന് സ്നേഹയുടെ അച്ഛൻ പറയുന്നു.

തന്റെ അച്ഛനും അമ്മയും തന്റെയും സഹോദരങ്ങളുടേയും പഠിപ്പിനായി ത്യജിച്ചതെല്ലാം അവർക്ക് നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് സ്നേഹ മാദ്ധ്യമങ്ങളോട് പറയുന്നു. തന്റെ മേൽ മാതാ പിതാക്കൾ അർപ്പിച്ച പ്രതീക്ഷ തന്നെയായിരുന്നു എന്നും തന്റെ പ്രചോദനം. കഠിനാദ്ധ്വാനം, സ്ഥിരമായ പരിശീലനം, എല്ലാവരുടേയും അനുഗ്രഹം ഇതെല്ലാമാണ് തന്നെ ഈ വിജയത്തിലേക്ക് നയിച്ചത്.

ഒരു ലക്ഷ്യം മനസ്സിൽ കുറിക്കുക. അതിനു വേണ്ടതെല്ലാം ചെയ്യുക. കഠിനാദ്ധ്വാനം ചെയ്യുക. നിങ്ങളുടെ ലക്ഷ്യം നിങ്ങൾ നേടുക തന്നെ ചെയ്യും. യുവാക്കൾക്കായുള്ള സ്നേഹയുടെ സന്ദേശമാണിത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന

November 16th, 2013

sachin-tendulkar-epathram
ന്യൂഡല്‍ഹി : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന.

ഭാരത രത്ന നേടുന്ന ആദ്യത്തെ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി യുമാണു സച്ചിന്‍. വിരമിച്ച ദിവസം തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് സച്ചിന്‍ അര്‍ഹനായി. ഇന്ത്യ കണ്ട ഏറ്റവും മികച്ച കായിക താരമാണ് സച്ചിൻ എന്ന് അടിവര ഇട്ടു പറയുന്ന താണ് ഈ പുരസ്കാരം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അസ്ഗര്‍ അലി എഞ്ചിനീയര്‍ അന്തരിച്ചു

May 14th, 2013

asghar-ali-engineer-epathram

മുംബൈ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും, എഴുത്തുകാരനും, സാമൂഹിക ശാസ്ത്രജ്ഞനുമായ അസ്ഗര്‍ അലി എഞ്ചിനീയര്‍ (74) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാവിലെ എട്ടു മണിയോടെ മുംബൈ സാന്താക്രൂസ് ഈസ്റ്റിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1939-ല്‍ രാജസ്ഥാനിലെ സാലുബറിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. മധ്യപ്രദേശിലെ വിക്രം യൂണിവേഴ്സിറ്റിയില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് 20 വര്‍ഷത്തോളം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഞ്ചിനീയറായി ജോലി ചെയ്തു.

ജോലിയില്‍ നിന്നും വി. ആര്‍. എസ്. എടുത്ത് അദ്ദേഹം സമൂഹിക പ്രവര്‍ത്തനത്തിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. 1980-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന് മുംബൈയില്‍ രൂപം നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് നിരവധി പ്രഭാഷണങ്ങള്‍ നടത്തി. ഇസ്ലാം വിശ്വാസത്തില്‍ ഊന്നി നിന്നു ക്കൊണ്ട് സാമുദായിക മൈത്രിയുടേയും സമാധാനത്തിന്റെയും വക്താവായി അദ്ദേഹം പ്രവര്‍ത്തിച്ചു. അറബി ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. വിവിധ ഭാഷകളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. എ ലിവിങ്ങ് ഫെയിത്, മൈ ക്വസ്റ്റ് ഫോര്‍ പീസ്, ഹാര്‍മണി ആന്റ് സോഷ്യല്‍ ചെയിഞ്ച് എന്ന പേരില്‍ ആത്മകഥ എഴുതി. വിവിധ വിഷയങ്ങളെ അധികരിച്ച് അമ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ചുള്ള കമ്യൂണല്‍ ഇന്‍ പോസ്റ്റ് ഇന്‍‌ഡിപെന്റന്‍സ് ഇന്ത്യ എന്ന കൃതിയുടെ എഡിറ്റര്‍ ആയിരുന്നു അസ്‌ഗര്‍ അലി എഞ്ചിനീയര്‍. കേരള മുസ്ലിംസ്; എ ഹിസ്റ്റോറിക്കല്‍ പെര്‍സ്‌പെക്ടീവ് എന്ന പേരില്‍ ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. കമ്യൂണല്‍ ഹാര്‍മണി അവാര്‍ഡ്, റൈറ്റ് ലൈവ്ലി അവാര്‍ഡ്, ഡാല്‍മിയ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അസ്ഗര്‍ അലി എഞ്ചിനീയറുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം ബുധനാഴ്ച മുംബൈയില്‍ നടക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗണിത ശാ‍സ്ത്ര പ്രതിഭ ശകുന്തളാ ദേവി അന്തരിച്ചു

April 21st, 2013

sakunthala-devi-epathram

ബംഗലൂരു: അറിയപ്പെടുന്ന ഗണിതശാസ്‌ത്ര പ്രതിഭ ശകുന്തളാ ദേവി (80) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു. ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ രണ്ടാഴ്‌ചയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രിക്കുകയായിരുന്നു

ഗിന്നസ്‌ റെക്കോര്‍ഡിനുടമയായ ശകുന്തളാ ദേവിയുടെ അസാമാന്യ വേഗത്തില്‍ മനക്കണക്കിലൂടെ സങ്കീര്‍ണമായ ഗണിതശാസ്‌ത്ര സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്താനുളള കഴിവ് അവരെ മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടാൻ ഇടയാക്കി. ‌

ഒരു സര്‍ക്കസുകാരന്റെ മകളായി ജനിച്ച ശകുന്തളാ ദേവി മൂന്നാം വയസ്സില്‍ തന്നെ മാജിക്കിലൂടെ തന്റെ ഓര്‍മ്മശക്‌തിയുടെ പാടവം തെളിയിച്ചിരുന്നു. ആറാം വയസ്സില്‍ മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ കണക്കുകള്‍ കൂട്ടുന്നതിലും ഓര്‍മ്മശക്തിയിലും തനിക്കുള്ള കഴിവ് പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ശ്രദ്ധേയയായി. എട്ടാം വയസ്സില്‍ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലും അവര്‍ ഇത്തരത്തില്‍ ഒരു പ്രകടനം നടത്തിയിരുന്നു. ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ വച്ച്‌ രണ്ട്‌ 13 അക്ക സംഖ്യകളുടെ ഗുണനഫലം 28 സെക്കന്റുകൊണ്ട്‌ മനക്കണക്കിലൂടെ കണ്ടെത്തി അവര്‍ ചരിത്രം കുറിച്ചു .

ഗണിതശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

റഹ്മത്തലി

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 209101120»|

« Previous Page« Previous « കീഴടങ്ങുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സജ്ഞയ് ദത്ത്
Next »Next Page » പ്രധാനമന്ത്രി രാജി വെയ്ക്കണം »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine