
- ലിജി അരുണ്‍
ന്യൂഡല്‍ഹി : ധീരത യ്ക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ ‘സര്‍വോത്തം ജീവന്‍ രക്ഷാ പഥക്’ രമ്യ രാജപ്പന്‍, പി. കെ. വിനീത എന്നിവര്‍ക്ക് മരണാനന്തര ബഹുമതി യായി നല്‍കും.
ദക്ഷിണ കൊല്‍ക്കത്ത യിലെ ദക്കൂരിയ യിലുള്ള എ. എം. ആര്‍. ഐ. ആശുപത്രി യില്‍ തീപ്പിടിത്തത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് ഒമ്പതു പേരെ രക്ഷിച്ച മലയാളി നഴ്‌സു മാരായിരുന്നു രമ്യയും വിനീതയും. 2011 ഡിസംബര്‍ 10 നാണ് ആശുപത്രി യില്‍ തീപ്പിടിത്തമുണ്ടായത്.
ഒരു ലക്ഷം രൂപയും ബഹുമതി പത്രവുമാണ് പുരസ്‌കാരം. ഉത്തരാഖണ്ഡ് സ്വദേശിനിയായ സംഗീതാ അഗര്‍വാളിനും മരണാനന്തര ബഹുമതി യായി സര്‍വോത്തം ജീവന്‍രക്ഷാ പഥക് നല്‍കും.
കേരളത്തില്‍നിന്നുള്ള അഞ്ചു പേര്‍ക്ക് ജീവന്‍ രക്ഷാ പഥക്കും ലഭിക്കും. സി. എസ്. സുരേഷ് കുമാര്‍(മരണാനന്തര ബഹുമതി), അജി ചേരിപ്പനത്ത് കൊച്ച്, സി. കെ. അന്‍ഷിഫ്, കെ. സഹ്‌സാദ്, ജിഷ്ണു വി.നായര്‍ എന്നിവരാണ് 40,000 രൂപയടങ്ങുന്ന ഈ പുരസ്‌കാരം ലഭിച്ച മറ്റ് മലയാളികള്‍. ആകെ 37 പേര്‍ക്കാണ് ജീവന്‍രക്ഷാ പഥക് ലഭിക്കുന്നത്.
കേരളത്തി ല്‍നിന്നുള്ള വി. പി. മുഹമ്മദ് നിഷാദിന് ധീരത യ്ക്കുള്ള ‘ഉത്തം ജീവന്‍ രക്ഷാ പഥക്’ ലഭിക്കും. ആകെ പത്തു പേര്‍ക്കാണ് ഉത്തം ജീവന്‍ രക്ഷാ പഥക് ലഭിക്കുന്നത്. അറുപതിനായിരം രൂപ യാണ് പുരസ്‌കാര ത്തുക.
വായിക്കുക : e പത്രം ഗള്‍ഫ് വാര്‍ത്തകള്‍
- pma
സാന്റിയാഗോ: സിത്താര്‍ മാന്ത്രികന്പണ്ഡിറ്റ് രവിശങ്കര്‍ (92) അന്തരിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ കാലിഫോര്‍ണീയായിലെ സാന്‍ഡിയാഗോയിലുള്ള സ്ക്രിപ്റ്റ് മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം ഏറെനാളായി മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന രവിശങ്കറിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലത്ത് ആസ്പത്രിയിലെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ത്യന്‍ സംഗീതത്തിന്റെ ശയസ്സ് സിത്താറിന്റെ തന്ത്രികളിലൂടെ മാന്ത്രികമായ വിരസ്പര്‍ശം നടത്തിക്കൊണ്ട് ഏഴു കടലിനക്കരെയെത്തിച്ചയാളാണ് രവിശങ്കര്‍.സംഗീത ലോകത്തിന്റെ ഹൃദയത്തില്‍ തന്റെ പ്രതിഭയെ അദ്ദേഹം പ്രതിഷ്ടിച്ചു. പണ്ഡിറ്റ് രവിശങ്കരിന്റെ വിയോഗം തീരാ നഷ്ടമാണ്. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ രവിശങ്കറിനെ രാജ്യം 1999-ല്‍ ഭാരതരത്നം നല്‍കി ആദരിച്ചിട്ടുണ്ട്. 1992-ല്‍ മഗ്‌സരെ പുരസ്കാരം ലഭിച്ചു. രാജ്യസഭാംഗമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
1920 ഏപ്രില്‍ ഏഴിന് വാരണാസിയിലായിരുന്നു ഈ അതുല്ല്യ സംഗീതപ്രതിഭയുടെ ജനനം. സഹോദരനും പ്രശസ്ത നര്‍ത്തകനുമായ ഉദയശങ്കറിനൊപ്പം ഒന്‍പതാം വയസ്സില്‍ പാരീസിലേക്ക് പൊയി. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം സിത്താര്‍ കച്ചേരികളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് സിനിമാ സംഗീത രംഗത്തും സജീവമായി പ്രവര്‍ത്തിച്ചു. പഥേര്‍ പാഞ്ചാലി, അപൂര്‍ സന്‍സാര്‍, പരാജിതോ എന്നീ സത്യജിത് റേ ചിത്രങ്ങള്‍ക്കും റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ ഗാന്ധി ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.
- എസ്. കുമാര്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, ചരമം, ബഹുമതി
വാഷിംഗ്ടൺ : സാമൂഹ്യ സേവന രംഗത്ത് വിശിഷ്ടമായ പ്രവർത്തനം നടത്തുന്ന എഞ്ചിനിയർമാർക്ക് നൽകുന്ന പ്രശസ്തമായ ഹൂവർ മെഡൽ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിക്ക് ലഭിച്ചു. സിയാറ്റിലിൽ നടന്ന ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ടെക്നോളജി സമ്മേളനത്തിൽ വെച്ചാണ് നാരായണ മൂർത്തിക്ക് മെഡൽ സമ്മാനിച്ചത്. അമേരിക്കൻ പ്രസിഡണ്ടുമാരായ ഐസൻഹോവർ, ഏൾ കാർട്ടർ, മുൻ ഇന്ത്യൻ രാഷ്ട്രപതി എ. പി. ജെ. അബ്ദുൾ കലാം എന്നിവർക്ക് മുൻപ് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.
ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സ്ഥാപനം കെട്ടിപ്പടുത്തതിനാണ് മൂർത്തിക്ക് ഈ ബഹുമതി ലഭിച്ചത്. മുപ്പതിലേറെ രാഷ്ടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ ഇൻഫോസിസ് എന്ന സ്ഥാപനം മുന്നോട്ട് വെച്ച ഗ്ലോബൽ ഡെലിവറി മോഡൽ ആണ് ഇന്ത്യൻ വിവര സാങ്കേതിക രംഗത്തെ ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കാൻ ശക്തമായ പ്രചോദനം ആയത്. പബ്ലിൿ ഹെൽത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനായ മൂർത്തി കോർണൽ സർവകലാശാല, ഇൻസീഡ്, യു. എൻ. ഫൌണ്ടേഷൻ, ഫോർഡ് ഫൌണ്ടേഷൻ എന്നിങ്ങനെ ഒട്ടേറെ
ജീവ കാരുണ്യ പ്രസ്ഥാനങ്ങളിൽ സജീവമാണ്.
അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് പെട്രോളിയം എഞ്ചിനീയേഴ്സ്, അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് എന്നിവര്‍ സംയുക്തമായാണ് ഈ പുരസ്കാരം നല്‍കുന്നത്.
- ജെ.എസ്.
വായിക്കുക: ജീവകാരുണ്യം, ബഹുമതി, വ്യവസായം, സാങ്കേതികം
ലണ്ടന്‍: ഒളിമ്പിക്‌സില്‍ വിജയകുമാറിന് ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ നേടിയതോടെ രാജ്യത്താകെ ആഹ്ലാദ തിരയിളക്കം. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്‌റ്റളിലാണ് ഹിമാചല്‍ പ്രദേശ് സ്വദേശി വിജയ് കുമാര്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി അഭിമാനമായത്. ലോകറെക്കോഡി നൊപ്പമെത്തിയ പ്രകടനം കാഴ്ച വെച്ച ക്യൂബയുടെ ല്യൂറിസ് പ്യൂപോയ് 34 പോയിന്റോടെ സ്വര്‍ണ്ണം നേടി വെള്ളിമെഡല്‍ ലഭിച്ച വിജയ് കുമാറിന് 30 പോയിന്റാണ് ലഭിച്ചത്. 27 പോയിന്റോടെ ചൈനയുടെ ഫെംഗിനാണ് വെങ്കലം.
- ഫൈസല്‍ ബാവ