ശ്രീശാന്തിന്റെ വിലക്ക് നീക്കില്ല

July 29th, 2015

sreesanth-epathram

മുംബൈ: ക്രിക്കറ്റ് കളിയിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീശാന്തിന്റെ വിലക്ക് നീക്കില്ല എന്ന് ബി. സി. സി. ഐ. കഴിഞ്ഞ ദിവസം ഡെൽഹി കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ തുടർന്ന് ശ്രീശാന്തിന്റെ വിലക്ക് നീക്കണം എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ബി. സി. സി. ഐ. യോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ക്രിക്കറ്റ്  കളിക്കാരായ ശ്രീശാന്തിനേയും അങ്കീത് ചവാനേയും വിലക്കിയത് ക്രിമിനൽ നടപടികളുടേയോ കോടതിയിലെ കേസിന്റേയോ പേരിലല്ല, മറിച്ച് അഴിമതി നിരോധന വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, കളിക്കാരുടെ അച്ചടക്ക രാഹിത്യത്തേയും മുൻ നിർത്തിയാണ്. അതിനാൽ ഇരുവർക്കും എതിരെയുള്ള വിലക്ക് തുടരുക തന്നെ ചെയ്യും എന്ന് ബി. സി. സി. ഐ. അറിയിച്ചു.

കേസിലെ 36 പ്രതികളിൽ ശ്രീശാന്ത്, അങ്കീത് ചവാൻ, അജിത് ചാണ്ടില എന്നിവർ ജയിൽ ശിക്ഷ അനുഭവിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യാപം തട്ടിപ്പ് : സി. ബി. ഐ. അന്വേഷണത്തിന് തയ്യാര്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

July 7th, 2015

ഭോപ്പാല്‍ : മധ്യപ്രദേശ് വ്യാവസായിക പരീക്ഷാ മണ്ഡല്‍ (വ്യാപം) അഴിമതി ക്കേസില്‍ സി. ബി. ഐ. അന്വേഷണ ത്തിന് സര്‍ക്കാര്‍ തയ്യാര്‍ ആണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതി യില്‍ അപേക്ഷ നല്‍കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.

ഇപ്പോഴത്തെ അന്വേഷണം കോടതി യുടെ മേല്‍നോട്ട ത്തിലായ തിനാല്‍ തനിക്ക് സി. ബി. ഐ. അന്വേഷണ ത്തിന് ഉത്തര വ് ഇടാനാകില്ല എന്നും അതു കൊണ്ടാണ് ഹൈക്കോടതി യോട് ഇക്കാര്യം ആവശ്യപ്പെടുന്ന ത് എന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ട ത്തിലുള്ള സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാ ന് ഇരിക്കെയാണ് ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജനാധിപത്യത്തില്‍ ഭരണാധികാരി സംശയത്തിന് അതീത നായിരിക്കണം. ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ ചില സംശയങ്ങളുണ്ട്. അത് ദുരീകരിക്ക പ്പെടേണ്ടതുണ്ട്. ജനങ്ങളുടെ ആഗ്രഹ ത്തിന് മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. അതു കൊണ്ട് സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കും എന്നും ചൗഹാന്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on വ്യാപം തട്ടിപ്പ് : സി. ബി. ഐ. അന്വേഷണത്തിന് തയ്യാര്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ആപ്പിനു ചരിത്ര വിജയം; ‘മോദിയും‘ കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞു

February 11th, 2015

election-ink-mark-epathram

ന്യൂഡല്‍ഹി: ആപ്പിന്റെ ജനപിന്തുണയ്ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനാകാതെ ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ ‘മോദിയും‘ കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞു. അരവിന്ദ് കേജ്രിവാളിനും സംഘത്തിനു മുമ്പില്‍ രണ്ട് ദേശീയ പാര്‍ട്ടികള്‍ കൊമ്പ് കുത്തുത്തി.പാര്‍ളമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സഖ്യം വിജയിച്ചപ്പോളെല്ലാം അത് മോദി തരംഗം എന്നാണ് ബി.ജെ.പി നേതാക്കന്മാര്‍ വിശേഷിപ്പിച്ചത്. പലപ്പോഴും പാര്‍ട്ടിയേക്കാള്‍ വലിയ പ്രാധാന്യം മോദിക്ക് നല്‍കി. അതിനാല്‍ തന്നെ ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയേക്കാള്‍ മോദിക്കാണ് കൂടുതല്‍ തിരിച്ചടിയാകുന്നതും.ബി.ജെ.പി അവകാശപ്പെടുന്ന മോദിപ്രഭാവത്തിനേറ്റ കരിനിഴലായി ദില്ലിയിലെ പരാജയം. ലോക്‍സഭാ
തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പുകളും ചാണക്യ തന്ത്രങ്ങള്‍ ഒരുക്കിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഈ പരാജയം തിരിച്ചടിയായി.

ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കിരണ്‍ ബേദി പരാജയപ്പെട്ടത് ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇപ്പോള്‍ ശ്രീമതി ബേദിയെ ബലിയാടാക്കി മുഖം രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. വിജയമായാലും പരാജയമായാലും അത് തന്റെ മാത്രം ഉത്തരവാദിത്വം
ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് തന്നെ കിരണ്‍ ബേദി പറഞ്ഞിരുന്നു.

ബി.ജെ.പിയേക്കാള്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ്സിനു നേരിടേണ്ടിവന്നത്. ഒരു സീറ്റില്‍ പോലും വിജയിക്കുവാന്‍ അവര്‍ക്കായില്ല. തിരഞ്ഞെടുപ്പ്
ഫലങ്ങള്‍ പുറത്ത് വന്നതോടെ ‘കോണ്‍ഗ്രസ്സ് രഹിത’ ദില്ലിയായി മാറി. അജയ് മാക്കന്‍ അടക്കം പല പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളും കനത്ത പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്ക് അഞ്ഞൂറിനടുത്ത് വോട്ടുകള്‍ മാത്രം ലഭിച്ച മണ്ഡലങ്ങളും ഉണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസ്സും പടുകൂറ്റന്‍ റാലികളും വന്‍ പരസ്യ കോലാഹലങ്ങളും നടത്തിയപ്പോള്‍ ആം ആദ്മിയാകട്ടെ കൃത്യമായ ആസൂത്രണത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളെ പറ്റി പഠിച്ചും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചും നേടിയ പിന്തുണയെ മറികടക്കുവാന്‍ മോദിപ്രഭാവത്തിനോ അമിത്ഷായുടെ തന്ത്രങ്ങള്‍ക്കോ ആയില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പ്രവര്‍ത്തകര്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് കഴിഞ്ഞ ഏഴുമാസം നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് ആം ആദ്മിയുടെ വിജയത്തിനു കരുത്ത് പകര്‍ന്നത്.

ബി.ജെ.പിയിലെ പടല പിണക്കങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ദുര്‍ബലമായ നേതൃത്വമാണ് വിനയായത്. സോണിയാ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ ജനങ്ങള്‍ക്കിടയിലോ പ്രവര്‍ത്തകര്‍ക്കിടയിലോ സ്വാധീനം ഇല്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമാക്കുന്നതാണ് ദില്ലിയിലെ ഈ പരാജയം.

ഈ തിരഞ്ഞെടുപ്പില്‍ സി.പി.എം മൂന്ന് സ്ഥാനാര്‍ഥികളെ മാത്രമാണ് മത്സര രംഗത്തിറക്കിയത്. മൂന്ന് പേര്‍ക്കും ചേര്‍ന്ന് 1126 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. തൊഴിലാളികള്‍ ധാരാളമുള്ള ദില്ലിയില്‍ സി.പി.എമ്മിനു യാതൊരു വിധ സ്വാധീനവുമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അടിസ്ഥന വര്‍ഗ്ഗത്തിനിടയില്‍ ഇടതു പക്ഷ കക്ഷികള്‍ക്കും സ്വാധീനമുറപ്പിക്കുവാന്‍ ആയില്ല എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് അതിനു സാധിച്ചു എന്നത് ഇടതുപക്ഷത്തിനും ശക്തമായ പാഠമാണ് നല്‍കുന്നത്. ആപ്പിന്റെ വിജയത്തിലൂടെ ദേശീയതലത്തില്‍ ഇടതു പക്ഷത്തിന്റെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു; കെജ്രിവാളിനെതിരെ മത്സരിച്ചേക്കും

January 15th, 2015

ന്യൂഡെല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ മെമ്പര്‍ഷിപ്പ് നല്‍കി. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി, ഹര്‍ഷ വര്‍ധന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരനിരിക്കുന്ന വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് കെജ്രിവാളിനെതിരെ മത്സര രംഗത്തിറക്കുവാന്‍ സാധ്യതയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ് തന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്ന് അവര്‍ പറഞ്ഞു. നാല്പതു വര്‍ഷം താന്‍ രാജ്യത്തെ സേവിച്ചു തന്റെ സീനിയോരിറ്റി അവഗണിക്കപ്പെട്ടപ്പോള്‍ രാജിവെച്ചു. രാജ്യത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഇപ്പോള്‍ ബി.ജെ.പി ഒരു അവസരം തന്നിരിക്കുന്നു. ഇന്നുമുതല്‍ ഞാനൊരു യഞ്ജത്തിലാണ്. അഴിമതി രഹിതമായ ഒരു സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും അംഗത്വം എടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

അണ്ണാഹസാരെ നടത്തിയ ലോക്‍പാല്‍ സമരത്തില്‍ സജീവ പങ്കാളിയായിരുന്ന കിരണ്‍ ബേദിക്ക് വലിയ ജനസമ്മതിയുണ്ട്. ഇതിനെ വോട്ടാക്കിമാറ്റാന്‍ സാധ്യമാകുമോ എന്ന ആലോചനയിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍. ദില്ലിയിലെ തെരഞ്ഞെടുപ്പു സംബന്ധിച്ച വിലയിരുത്തലുകളില്‍ ബി.ജെ.പിക്കാണ് മുന്‍ തൂക്കം എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാളിനെ അനുകൂലിക്കുന്നവരാണ് കൂടുതല്‍. പ്രധാമന്ത്രി മോദിയുടെ വ്യക്തിപ്രഭാവമാണ് പ്രധാനമായും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ്സ് നേരിടുന്ന തകര്‍ച്ചയും ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം ബി.ജെ.പിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. വിവാദ പ്രസ്ഥാവനകളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ബി.ജെ.പി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാദ്ധ്യമ പ്രവർത്തകനു നേരെ വധേര തട്ടിക്കയറി

November 2nd, 2014

robert-vadra-epathram

ന്യൂഡൽഹി: ഭൂമി ഇടപാടിനെ കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനു നേരെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേര തട്ടിക്കയറി. ഇഷ്ടപ്പെടാത്ത ചോദ്യത്തിന് ഉത്തരം പറയാതിരിക്കുന്നതിന് പകരം ക്ഷുഭിതനായ വധേര ചോദ്യ കർത്താവിനോട് തട്ടിക്കയറുകയും അദ്ദേഹത്തിന്റെ മൈക്ക് തട്ടിമാറ്റുകയും ചെയ്തു. മാദ്ധ്യമ പ്രവർത്തകർ മര്യാദ പാലിക്കണം എന്നും കോടതിയിൽ തെളിയിക്കപ്പെടാത്ത ആരോപണങ്ങളെ പറ്റി ചോദ്യങ്ങൾ ഉന്നയിക്കരുത് എന്നുമാണ് ഈ സംഭവത്തെ പറ്റി കോൺഗ്രസ് നേതാവ് രേണുക ചൌധരി പിന്നീട് പ്രതികരിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആനയെ കടത്തി വെട്ടി പോത്തിന്റെ മോഹ വില ഏഴു കോടി
Next »Next Page » ജാര്‍ഖണ്ഡില്‍ ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്:കാശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല »



  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine