അണ്ണാ ഹസാരെയടക്കം പല പ്രമുഖരും അറസ്‌റ്റില്‍

August 16th, 2011

hazare-arrested-epathram

ന്യൂഡല്‍ഹി: പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയുള്‍പ്പെടെ പ്രമുഖരടക്കം അമ്പതു സാമൂഹ്യപ്രവര്‍ത്തരെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റു ചെയ്‌തു. ഇന്ന് സമരം തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു അറസ്‌റ്റ്. 50 ഓളം പേരെ പോലീസ്‌ രാജ്‌ഘട്ടില്‍ തടവിലാക്കിയിട്ടുണ്ട്‌. കിരണ്‍ ബേദി, അരവിന്ദ്‌ കെജിര്‍വാള്‍ തുടങ്ങിയവരും അറസ്‌റ്റിലായവരില ഉള്‍പ്പെടും‌. പ്രശാന്ത്‌ ഭൂഷന്റെ മയൂര്‍ വിഹാറിലെ വീട്ടിലെത്തി പോലീസ്‌ രാവിലെ 7.15 ഓടെ അറസ്‌റ്റു ചെയ്‌തു ‌. ഡല്‍ഹി സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടിയില്‍ പ്രതിഷേധിച്ച്‌ തലസ്‌ഥാന നഗരിയില്‍ ആയിരക്കണക്കിന്‌ ജനങ്ങള്‍ തെരുവിലിറങ്ങി‌. പോലീസ്‌ കസ്‌റ്റഡിയിലും സമരം തുടരുമെന്ന്‌ ഹസാരെ അറിയിച്ചു. രണ്ടാം സ്വാതന്ത്ര്യസമരത്തിനു സമയമായെന്നും താന്‍ അറസ്‌റ്റിലാണെങ്കിലും സമരം നയിക്കാന്‍ പ്രശാന്ത്‌ ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നും ഹസാരെ പറഞ്ഞു. അനുയായികളോട്‌ ജയ്‌പ്രകാശ്‌ നാരായണ്‍ പാര്‍ക്കില്‍ (ജെ.പി പാര്‍ക്ക്‌) സമ്മേളിക്കാനും എന്തെല്ലാം പ്രകോപനമുണ്ടായാലും സമരം സമാധാനപരമായിരിക്കണമെന്നും പൊതു മുതല്‍ നശിപ്പിക്കുകയോ അക്രമം അഴിച്ചുവിടുകയോ ചെയ്യരുതെന്ന്‌ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌തു. അറസ്‌റ്റ് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന്‌ കിരണ്‍ ബേദി പറഞ്ഞു. രാജ്യത്ത്‌ അടിയന്തിരാവസ്‌ഥയുടെ സാഹചര്യമാണെന്നും ബേദി അറസ്‌റ്റിനിടെ പറഞ്ഞു. നിരോധനാജ്‌ഞ ലംഘിച്ച്‌ ജെ.പി പാര്‍ക്കില്‍ സമ്മേളിക്കാന്‍ ആഹ്വാനം നല്‍കിയതിനാണ്‌ അറസ്‌റ്റെന്ന്‌ ഡല്‍ഹി പോലീസ്‌ ക്രൈം ഡി.സി.പി അശോക്‌ ചന്ദ്‌ അറിയിച്ചു. അശോക്‌ ചന്ദിന്റെ നേതൃത്വത്തിലുള്ള 500 ഓളം വരുന്ന പോലീസ്‌ സംഘമാണ്‌ ഹസാരെയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്‌. ജെ.പി പാര്‍ക്ക്‌ പരിസരത്ത്‌ സെക്ഷന്‍ 144 അനുസരിച്ച്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍ സമരത്തിന്‌ പോലീസ്‌ അനുമതി നല്‍കിയില്ലെങ്കില്‍ ജയില്‍ നിറയ്‌ക്കല്‍ സമരം നടത്തണമെന്ന്‌ ഇന്നലെ ഹസാരെ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌തിരുന്നു. തലസ്ഥാന നഗരിയില്‍ ഇപ്പോള്‍ പ്രധിഷേധം ഇരമ്പുകയാണ്. സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ ഹസാരയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അന്നാ ഹസാരെയുടെ സമരത്തിന് അനുമതി നിഷേധിച്ചു

August 15th, 2011

ANNA_Hazare-epathram

ഡല്‍ഹി: അഴിമതിക്കെതിരെ ജയപ്രകാശ്‌ നാരായണ്‍ പാര്‍ക്കില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. സമരത്തിന് മുന്നോടിയായി ജെ. പി പാര്‍ക്ക്‌ പ്രദേശത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹസാരെയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍്ട്ടുകളുണ്ട്. ജന്‍ലോക്പാല്‍ ബില്‍ പാര്‍ലിമെന്റില്‍ പാസാക്കണമെന്നും പ്രധാനമന്ത്രിയെക്കൂടി ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ടാണ് ആഗസ്ത് 16മുതല്‍ നിരാഹാര സമരം നടത്തുമെന്ന് ഹസാരെ പ്രഖ്യാപിച്ചത്. സമരത്തിന് 22വ്യവസ്ഥകള്‍ ഡല്‍ഹി പൊലീസ് മുന്നോട്ട് വച്ചിരുന്നു. ഇതില്‍ 16 എണ്ണം മാത്രമേ അംഗീകരിയ്ക്കാന്‍ ഹസാരെയുടെ സംഘം തയ്യാറായുള്ളൂ. ഇതില്‍ മൂന്ന് ദിവസം മാത്രമേ സമരം നടത്താവു, സമരസ്ഥലത്ത് 5000 പേരെ മാത്രമേ അനുവദിയ്ക്കൂവന്നുമുള്ള ഡല്‍ഹി പൊലീസിന്റെ നിബന്ധനകള്‍ അംഗീകരിയ്ക്കാന്‍ ഹസാരെ തയാറായില്ല. ഇതോടെയാണ് സമരത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ഡല്‍ഹി പൊലീസിന്റെ പ്രഖ്യാപനം വന്നത്. വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ സത്യഗ്രഹത്തിന് അനുമതിയില്ലെന്ന് ഡല്‍ഹി പൊലീസിലെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ ധര്‍മേന്ദ്ര സിങാണ് ഉത്തരവിറക്കിയത്. പൊലീസിന്റെ അനുമതിയില്ലെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നാണ് ഹസാരെ ടീം വ്യക്തമാക്കിയിരിക്കുന്നത്. പൊലീസിന്റെ ഈ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് അവര്‍ കുറ്റപ്പെടുത്തി. നിലപാടുകള്‍ വിശദീകരിയ്ക്കാന്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയ്ക്ക് ഹസാരെ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്നാ ഹസാരെ അഴിമതിക്കാരന്‍: കോണ്‍ഗ്രസ്‌

August 14th, 2011

ANNA_Hazare-epathram

ന്യൂഡല്‍ഹി: അഴിമതിക്കാരനായ അന്നാ ഹസാരയ്ക്ക് അഴിമതിക്കെതിരെ സമരം നടത്താന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. സുശക്തമായ ലോക്പാല്‍ നിയമം വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ അന്നാ ഹസാരെ ആഗസ്റ്റ്‌ 16നു വീണ്ടും അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അന്നാ ഹസാരയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന് തെളിവുണ്ട്. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് സാവന്ത് കമ്മീഷന്‍ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും മനീഷ്‌ തിവാരി പറഞ്ഞു. തന്റെ ട്രസ്റ്റിന്റെ പേരിലും ഹസാരെ കൂടി അംഗമായ മറ്റൊരു ട്രസ്റ്റിന്റെ പേരിലും അന്നാ ഹസാര അഴിമതി നടത്തിയെന്നാണ് തെളിവുകള്‍ സഹിതം കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇങ്ങനെയൊരാള്‍ക്ക് അഴിമതിക്കെതിരെ സംസാരിക്കാന്‍ അവകാശമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലെ പരാമര്‍ശങ്ങളിലൂടെ പ്രധാനമന്ത്രിയെ അല്ല ദേശീയ പതാകയെ അവഹേളിക്കുകയാണ് അന്നാ ഹസാരെ ചെയ്തത്. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ലെന്നും മനീഷ് തിവാരി പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ തമിഴ്‌ നാട്ടില്‍ അറസ്റ്റില്‍

August 13th, 2011

sandiago martin-epathram

ചെന്നൈ: കേരളത്തില്‍ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട ലോട്ടറി കേസുകളില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കവേ, വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ തമിഴ്‌ നാട്ടില്‍ അറസ്റ്റിലായി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ശ്രീപെരുമ്പത്തൂര്‍ പോലീസാണ്‌ ശനിയാഴ്ച രാവിലെ മാര്‍ട്ടിനെ അറസ്‌റ്റ് ചെയ്‌തത്‌.
ശ്രീപെരുമ്പത്തൂരില്‍ 25 കോടി രൂപ വില മതിക്കുന്ന 2.35 ഏക്കര്‍ ഭൂമി മാര്‍ട്ടിന്‍ കയ്യേറിയതായി അന്‍പ്രാജ്‌ എന്നയാളാണ് പരാതി നല്‍കിയത്. ഇതെ തുടര്‍ന്ന് മാര്‍ട്ടിനെ വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്തിരുന്നു.
ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട്‌ തമിഴ്നാട്ടില്‍ മൂന്ന് കേസുകളാണ് മാര്‍ട്ടിന്റെ പേരില്‍ നിലവിലുള്ളത്. ശ്രീപെരുമ്പത്തൂരിന് പുറമേ മധുര, സേലം എന്നിവിടങ്ങളിലും മാര്‍ട്ടിന്‍ കയ്യേറ്റം നടത്തിയതായി പരാതിയുണ്ട്. മുഖ്യമന്ത്രി ജയലളിത അധികാരത്തിലേറിയതിന് ശേഷമാണ് മാര്‍ട്ടിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേഗത്തിലാകിയത്. കഴിഞ്ഞ ഡി എം കെ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിനാല്‍ കരുണാനിധിയുടെ കാലത്ത് മാര്‍ട്ടിന്‍ സുരക്ഷിതനായിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്നാ ഹസാരെയുമായി ചര്ച്ചക്ക് തയ്യാര്‍: ചിദംബരം

August 12th, 2011

chidambaram-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ അന്നാ ഹസാരെയുമായി ചര്‍ച്ചക്ക്‌ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പറഞ്ഞു എന്നാല്‍ ചര്‍ച്ചക്ക്‌ ഹസാരെ തയ്യാറാകുമോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്‌ എന്നും, സത്യഗ്രഹം നടത്താനുള്ള സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഡല്‍ഹി പോലീസാണ് തീരുമാനമെടുക്കേണ്ടത് അക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്തര്‍മന്തറില്‍ അനിശ്ചിതകാല സമരം നടത്താന്‍ ഹസാരെയ്ക്ക് നേരത്തേ പോലീസ് അനുമതി നിഷേധിച്ചിരുന്നു. നാഷണല്‍ പാര്‍ക്ക് കൈവശം വെച്ച സര്‍ക്കാര്‍ ഏജന്‍സിയുടെ അനുമതികൂടി ഇതിന് ആവശ്യമാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. എന്നാല്‍ അനിശ്ചിതകാല നിരാഹാരം നടത്താന്‍ ഡല്‍ഹി പോലീസ് ഫിറോസ്ഷാ കോട്‌ല മൈതാനത്തിനു സമീപത്തുള്ള ജയപ്രകാശ് നാരായണ്‍ നാഷണല്‍ പാര്‍ക്ക് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് അന്നാ ഹസാരെ പറഞ്ഞു. ആഗസ്ത് 16 മുതലുള്ള അനിശ്ചിതകാല നിരാഹാരത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ബില്ലുണ്ടാക്കണമെന്ന് ഹസാരെയും സംഘവും സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് വീണ്ടും ആവശ്യപ്പെട്ടു.
ആഗസ് നാലിനാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താത്തതിനെ ബി.ജെ.പി. എതിര്‍ത്തിരുന്നു. ഇപ്പോഴത്തെ ബില്ലിന് യഥാര്‍ഥത്തില്‍ അഴിമതി തടയാനുള്ള ശക്തിയില്ലെന്നാണ് ഹസാരെയുടെ അവകാശവാദം . അതിനാല്‍ പുതിയ ബില്ലിനായി ആഗസ്റ്റ്‌ 16 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അന്നാ ഹസാരെ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജയലളിതയോട്‌ കോടതി നേരിട്ട്‌ ഹാജരാകാന്‍ നിര്‍ദേശം
Next »Next Page » ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ തമിഴ്‌ നാട്ടില്‍ അറസ്റ്റില്‍ »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine