എങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതെന്നു സുപ്രീംകോടതി

April 24th, 2012

supremecourt-epathram
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍  രാജ്യത്ത്‌ ഏതൊക്കെ രൂപത്തില്‍ അവശേഷിക്കുന്നുണ്ടെന്നും അവ എങ്ങനെ ഒഴിവാക്കാമെന്നും അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. 1090.596 മെട്രിക്‌ ടണ്‍ എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റുമതി ചെയ്യാന്‍ കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. അസംസ്‌കൃത വസ്‌തുക്കളും ബാക്കിയുളള ശേഖരവും എന്തുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന്‌ കീടനാശിനി കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ്‌ സാല്‍വേ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന്‌ ദോഷകരമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന്‌ കോടതി വ്യക്‌തമാക്കി.  ഇക്കാര്യത്തില്‍ കോടതി നടത്തിയ സുപ്രധാന തീരുമാനമാണിത്  സുപ്രീംകോടതിയുടെ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്‌ വരുന്നത്‌ വരെ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ ഉപദേശം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങള്‍ക്ക്‌ ആവശ്യമില്ലാത്തതിനാല്‍ കൂടുതല്‍ കയറ്റുമതി ചെയ്യാനും കഴിയുന്നില്ല.

പഠന സമിതിയുടെ റിപ്പോര്‍ട്ട്‌ എന്തു തന്നെയായാലും അംഗീകരിക്കുമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. എച്ച്‌. കപാഡിയ, ജസ്‌റ്റിസുമാരായ ഏ. കെ. പട്‌നായ്‌ക്,സ്വതന്ത്രകുമാര്‍ എന്നിവരടങ്ങുന്ന ബഞ്ച്‌ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ജൂലൈ 23 നകം അറിയിക്കണം.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബംഗാളില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വിലക്ക്

March 29th, 2012

mamatha-WB-newspapers-epathram
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറികളില്‍ ഇംഗ്ലീഷ് പത്രങ്ങളും മറ്റു ഭാഷാ പത്രങ്ങളും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു.

മമത നിര്‍ദേശിച്ചിരിക്കുന്ന എട്ട് പത്രങ്ങള്‍ മാത്രമേ ഇനി ലൈബ്രറികളില്‍ പാടുള്ളൂ. ഇവ ബംഗാളി, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകളില്‍ ഉള്ളവയാണ്. ഗ്രാമീണ ജനങ്ങളില്‍ ബംഗാളി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് എന്നാണു സര്‍ക്കുലറില്‍ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിക്കരുതെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്. സി.പി.എമ്മിന്റെ മുഖപത്രമായ ‘ഗണശക്തി’ മാത്രമാണ് ഈ ഉത്തരവുപ്രകാരം നിരോധിക്കപ്പെട്ട ഏക പാര്‍ട്ടി പത്രം.

മമതയുടെ ഈ നടപടി സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും ബുദ്ധിജീവികളുടെയും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. സര്‍ക്കുലര്‍ ജനാധിപത്യ വിരുദ്ധമാണെന്നും പിന്‍വലിക്കണം എന്നും കൊണ്ഗ്രെസ്സ് അംഗം അസിക് മിത്ര നിയമസഭയില്‍ പറഞ്ഞു.  എന്നാല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഉത്തരവ് ഫാസിസമാണെന്നും സെന്‍സര്‍ഷിപ്പിനേക്കാള്‍ ഭീകരമാണെന്നും സി.പി.എം. നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ മുറിപ്പെടുത്താന്‍ മാത്രമേ ഈ നടപടി ഉതകൂ എന്ന് കോണ്‍ഗ്രസ് എം.എല്‍.എ. അസിത് മിത്ര പറഞ്ഞു. സര്‍ക്കാറിന്റെ നിയന്ത്രണമില്ലാതെ വായനക്കാര്‍ക്കാവശ്യമായ പത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ലൈബ്രറികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം സമരക്കാര്‍ക്കെതിരെ ഉപരോധം‍: റോഡുകള്‍ അടച്ചു, കുടിവെള്ള വിതരണം നിര്‍ത്തി

March 21st, 2012

koodamkulam1-epathram

കൂടംകുളം: ആണവ വൈദ്യുതി നിലയത്തിനെതിരെ സമരമുഖത്ത് ഉള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി തുടരുന്നു.  നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചതിനു പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുകയാണ്, റഷ്യന്‍ സാങ്കേതിക സഹായത്തോടെ നിര്‍മ്മിക്കുന്ന കൂടംകുളം ആണവ വൈദ്യുത നിലയത്തിനെതിരെ റോഡുകള്‍ അടച്ചും, കുടിവെള്ള വിതരണം നിര്‍ത്തി കൊണ്ടും കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍  കൂടംകുളത്ത് സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാനുള്ള   സ്ഥിതിയാണ് ഇപ്പോഴുള്ളത്. പ്രക്ഷോഭം നടത്തുന്നവര്‍ക്കുള്ള കുടിവെള്ളം നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരുന്ദക്കരയിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തലാക്കിയ അധികൃതര്‍, എല്ലാ സര്‍ക്കാര്‍-പ്രൈവറ്റ് ഗതാഗത സര്‍വ്വീസുകളും നിര്‍ത്തലാക്കി ഇങ്ങോട്ടേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് ഇരുപതിനായിരത്തിലധികം പേര്‍ ഇപ്പോള്‍ സമരസ്ഥലത്ത് ഒത്തുകൂടിയിട്ടുണ്ട്. ബോട്ടിലാണ് സമരക്കാര്‍ പന്തലിലേക്കെത്തുന്നത്. നൂറുകണക്കിന് പേര്‍ വഴിയില്‍ തടയപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ കോര്‍പ്പറേറ്റ് പത്രങ്ങളും ചാനലുകളും ആണവ നിലയത്തെ പ്രകീര്‍ത്തിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത ഏതാനും ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് പ്രക്ഷോഭകരുടെ പക്കല്‍ ഇപ്പോള്‍ ശേഷിക്കുന്നത്. ഇരുന്ദക്കരയിലെ സമരപ്പന്തല്‍ പോലീസ് വളഞ്ഞിരിക്കുകയാണ്. ഉദയകുമാര്‍ അടക്കമുള്ള കൂടംകുളം സമര നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് സൂചന. സമരം ചെയ്യാനുള്ള ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് നടക്കുന്ന വികസന അടിച്ചേല്‍പ്പിക്കലുകള്‍ക്കെതിരെ പോരാട്ടം ശക്തമാകുമെന്ന് സമരസമിതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി. ഒരു യുദ്ധമുഖം തന്നെയാണ് നിരായുധരായ ഗ്രാമീണര്‍ക്കു നേരെ കേന്ദ്ര സര്‍ക്കാറും തമിഴ്‌നാട് സര്‍ക്കാറും കൂടംകുളത്ത് സൃഷ്ടിച്ചിരിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ്യത്ത് 25 ലക്ഷം സ്വവര്‍ഗ്ഗാനുരാഗികളെന്ന് കേന്ദ്രസര്‍ക്കാര്‍

March 14th, 2012
gay-rights-india-epathram
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 25 ലക്ഷം സ്വവര്‍ഗ്ഗാനുരാഗികള്‍ ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 1,25,000 പേര്‍ എയ്‌ഡ്സ് രോഗബാധിരാണ്. ദേശീയ എയ്‌ഡ്സ് നിയന്ത്രണ പരിപാടിയുടെ കണക്കുകള്‍ പ്രകാരമാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ എണ്ണം കണക്കാക്കിയതെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സ്വവര്‍ഗ്ഗ ലൈംഗികത നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ രാജ്യത്തെ സ്വവര്‍ഗ്ഗാനുരാഗികളുടെ കണക്ക് ഹാജരാക്കുവാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ്ഗ രതിയെ നിയമ വിധേയമാക്കാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

February 23rd, 2012
gay-rights-india-epathram
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ രതിയെ നിയമവിധേയമാക്കുവാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗ്ഗ രതി നിയമപരമാണെന്ന ഡെല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ ആണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞത്. സ്വവര്‍ഗ്ഗ ലൈംഗികത പ്രകൃതി വിരുദ്ധമായാണ് ഇന്ത്യക്കാര്‍ കണക്കാക്കുന്നതെന്നും, സ്വവര്‍ഗ്ഗ രതി ഇവിടത്തെ ധാര്‍മികത സാമൂഹിക മൂല്യങ്ങള്‍ എന്നിവയുമായി  യോജിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.   ഇന്ത്യന്‍ പീനല്‍ കോഡ് 377 പ്രകാരം സ്വവര്‍ഗ്ഗ രതി നിയമ വിരുദ്ധമാണ്. സ്വവര്‍ഗ്ഗ രതിയെ നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ നിയമ വിധേയമാക്കിയിട്ടുണ്ട്.  പാശ്ചാത്യ സംസ്കാരം ഇന്ത്യയില്‍ നടപ്പിലാക്കുവാന്‍ ആകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സമീപ കാലത്തായി ഇന്ത്യയില്‍ സ്വവര്‍ഗ്ഗ രതിയെ അനുകൂലിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കും
Next »Next Page » ചെന്നൈയില്‍ ബാങ്ക് കൊള്ളക്കാരെ പോലീസ്‌ വെടിവെച്ചു കൊന്നു »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine