മേധാ പട്കര്‍ : നിരാഹാരം ആറാം ദിവസം

May 27th, 2011

medha-patkar-rally-epathram

മുംബൈ : ചേരി നിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രമുഖ മനുഷ്യാവകാശ – പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആരംഭിച്ച നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. മുംബൈ വിമാനത്താവളത്തിന് അടുത്തുള്ള 140 ഏക്കര്‍ ചേരി പ്രദേശത്തെ 26,000 ത്തോളം വരുന്ന താമസക്കാരെ അവരുടെ സമ്മതമോ അറിവോ ഇല്ലാതെ പെട്ടെന്ന് ഒരു ദിവസം ഒഴിപ്പിക്കാനായി കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ ആള്‍ക്കാര്‍ എത്തിയപ്പോഴാണ് തങ്ങളുടെ വാസസ്ഥലം സര്‍ക്കാര്‍ തങ്ങളെ അറിയിക്കാതെ വില്‍പ്പന നടത്തിയ കാര്യം ചേരി നിവാസികള്‍ അറിഞ്ഞത്. സ്ഥലത്ത് കെട്ടിടം പണി നടത്താനായി സര്‍ക്കാരില്‍ നിന്നും ഈ സ്ഥലം 2008ല്‍ ശിവാലിക്‌ വെഞ്ച്വര്‍സ് എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്.

bulldozer-destroying-slum-epathram
(നിങ്ങളുടെ വാസസ്ഥലം പെട്ടെന്ന് ഒരു ദിവസം തകര്‍ക്കാനായി ബുള്‍ഡോസറുകള്‍ എത്തിയാല്‍ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ എന്ത് ചെയ്യും?)

ഇത്തരത്തില്‍ ചേരി പ്രദേശങ്ങള്‍ കെട്ടിട നിര്‍മ്മാണത്തിനായി സ്ഥല വാസികളുടെ അനുവാദമില്ലാതെ സ്വകാര്യ കെട്ടിട നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാന്‍ അനുമതി നല്‍കുന്ന മഹാരാഷ്ട്രാ ചേരി പ്രദേശ നിയമത്തിലെ 3 കെ. എന്ന വകുപ്പ്‌ റദ്ദ്‌ ചെയ്യണം എന്നതാണ് മേധാ പട്കര്‍ ആവശ്യപ്പെടുന്നത്.

ശിവാലിക്‌ വെഞ്ച്വര്‍സ് എന്ന കമ്പനിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ മേധാ പട്കര്‍ നടത്തുന്ന സമരത്തിന്‌ പ്രാധാന്യം ഏറെയാണ്. 2 ജി സ്പെക്ട്രം അഴിമതി കേസില്‍ സി. ബി. ഐ. അന്വേഷണം നേരിടുന്ന യൂണിടെക് എന്ന കമ്പനിയുടെ ഭാഗമാണ് ശിവാലിക്‌ വെഞ്ച്വര്‍സ്. കേവലം 1658 കോടി രൂപയ്ക്കാണ് യൂണിടെക്കിന് സ്പെക്ട്രം അനുവദിച്ചു കിട്ടിയത്‌. പ്രത്യേകിച്ച് ഒരു ടെലികോം പ്രവര്‍ത്തനങ്ങളും നടത്താതെ തന്നെ തങ്ങളുടെ 60 ശതമാനം ഓഹരികള്‍ ടെല്‍നോര്‍ എന്ന ഒരു നോര്‍വീജിയന്‍ കമ്പനിക്ക്‌ മറിച്ചു വിറ്റ വകയില്‍ 230 ശതമാനം ലാഭമാണ് യൂണിടെക് നേടിയത്‌. ഇതേ സമയത്ത് തന്നെയാണ് ഇവര്‍ 1000 കോടി ശിവാലിക്‌ വെഞ്ച്വര്‍സ് എന്ന കമ്പനിയില്‍ മുതല്‍ മുടക്കിയത്‌ എന്നത് ഇതിനു പുറകിലെ അഴിമതി വ്യക്തമാക്കുന്നു.

മേധയുടെ സമരത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തി വെച്ചു. എന്നാല്‍ ഈ പദ്ധതി ഉപേക്ഷിക്കാന്‍ ഇനിയും അധികൃതര്‍ തയ്യാറായിട്ടില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു

May 22nd, 2011

right-to-information-epathram

ചണ്ഡിഗഡ്: ഹര്യാനയിലെ സോനിപത് ഗ്രാമത്തിലെ വികസനങ്ങളെ കുറിച്ച് ചോദ്യം ചെയ്ത 2 വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ഹര്യാനയിലെ സിവങ്കയിലെ ബ്ലോക്ക്‌ വികസന ഓഫീസില്‍ വച്ച് തങ്ങളുടെ ഗ്രാമത്തിന് അനുവദിച്ച വികസന ഫണ്ട്‌ ദുരുപയോഗം ചെയ്തതിനെ കുറിച്ച് ചോദ്യം ചെയ്ത ജയ് ഭഗവാന്‍, കരംബിര്‍ എന്നീ രണ്ടു യുവാക്കളെ ഗ്രാമത്തലവന്‍ വെടി വയ്ക്കുകയായിരുന്നു.

വിവരാവകാശത്തിനുള്ള അപേക്ഷയുമായി ഇവര്‍ ഓഫീസില്‍ എത്തിയപ്പോള്‍, ഓഫീസിലെ ക്ലാര്‍ക്ക് ഫോണ്‍ ചെയ്തു ഗ്രാമത്തലവനായ ജയ് പാലിനെ വിളിക്കുകയും, ഉടന്‍ തന്നെ മക്കളെയും കൂട്ടി സ്ഥലത്തെത്തിയ അയാള്‍ ജയ് ഭഗവാനെ ഫോണില്‍ വിളിച്ചു ഓഫീസിനു പുറത്തേക്കു ഇറക്കിയതിനു ശേഷം 2 പേരുടെയും നേര്‍ക്ക്‌ നിറ ഒഴിക്കുകയായിരുന്നു. ഇതിനു ശേഷം ഇരുമ്പ് വടികള്‍ കൊണ്ട് തല്ലിയതായും ജയ്‌ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തലവനെയും മക്കളായ രവീന്ദറിനെയും ജിതേന്ദറിനെയും, ക്ലാര്‍ക്ക് മുന്‍ഷി റാമിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വധശ്രമത്തിനു ഇവരുടെ പേരില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇക്കൊല്ലം രണ്ടാം തവണയാണ് ചണ്ഡിഗഡില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം നടക്കുന്നത്. ഫെബ്രുവരിയില്‍ ഒരു വിവരാവകാശ പ്രവര്‍ത്തകന്റെ മരുമകളെ, ഒരു പെന്‍ഷന്‍ അഴിമതിയെക്കുറിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഗ്രാമത്തലവനും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുലിത്തലവന്‍ പ്രഭാകരന്‍ തിരിച്ചു വരുമെന്ന് വൈക്കോ

May 20th, 2011

ചെന്നൈ : എല്‍. ടി. ടി. ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ല എന്നും തക്ക സമയം നോക്കി ഒളിവില്‍ നിന്നും പുറത്തു വരുമെന്നും എം. ഡി. എം. കെ. നേതാവ് വൈക്കോ ചെന്നൈയില്‍ നടന്ന ഒരു പൊതു സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ മുള്ളിവൈക്കല്‍ ആശുപത്രി ശ്രീലങ്കന്‍ സൈന്യം ആക്രമിച്ചു അന്‍പതോളം പേരെ വധിച്ചതിന്റെ രണ്ടാം വാര്‍ഷികം ആചരിക്കുന്ന പൊതു യോഗത്തിലാണ് വൈക്കോ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌.

ltte-prabhakaran-alive-epathram
(പ്രഭാകരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നതിന്റെ തൊട്ടുപിറകെ പ്രഭാകരന്‍ തന്റെ മരണവാര്‍ത്ത ടി.വി.യില്‍ കാണുന്നതിന്റെ ഫോട്ടോ ഒരു തമിഴ്‌ പത്രം പുറത്തു വിടുകയുണ്ടായി.)

ശ്രീലങ്കയില്‍ സര്‍ക്കാര്‍ സൈന്യം തമിഴ്‌ വംശജര്‍ക്ക്‌ എതിരെ നടത്തിയ മനുഷ്യത്വ രഹിതമായ കൂട്ടക്കൊലയുടെയും യുദ്ധ കുറ്റകൃത്യങ്ങളെയും കുറിച്ച് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ച് ശ്രീലങ്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ വൈക്കോ വിശദീകരിച്ചു.

3.3 ലക്ഷം തമിഴ്‌ വംശജരെ യുദ്ധ രഹിത മേഖലയിലേക്ക്‌ ആട്ടിത്തെളിച്ചതിന് ശേഷം സൈന്യം ഇവരെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ 2500 കുട്ടികളുടെ അവയവങ്ങള്‍ ബോംബ്‌ ആക്രമണത്തില്‍ വേര്‍പെടുകയും ശരീരം ഷെല്‍ ആക്രമണത്തില്‍ ചിതറുകയും ചെയ്തു. തമിഴ്‌ സ്ത്രീകളെ ശ്രീലങ്കന്‍ സൈന്യം ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്തു. ആശുപത്രികള്‍ തിരഞ്ഞു പിടിച്ചു സൈന്യം ആക്രമിച്ചു. ഇതെല്ലാം താന്‍ ഐക്യ രാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ നിന്നും വായിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ “മാഫിയ മനസ്” എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി തമിഴ്‌ മക്കളുടെ താല്‍പര്യങ്ങള്‍ ബലി കഴിച്ച മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അദ്ദേഹത്തെ താന്‍ കൂടുതല്‍ ദുഖിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എന്റെ ദൈവം മരിച്ച ദിവസം

May 15th, 2011

the-day-my-god-died-epathram

മുംബൈ : പന്ത്രണ്ടു കാരിയായ മീനയെ ഗ്രാമത്തിലെ പരിചയമുള്ള ഒരു സ്ത്രീയാണ് ഉത്സവം കാണിക്കാന്‍ കൊണ്ട് പോയത്‌. ഉത്സവ പറമ്പില്‍ മറ്റൊരു സ്ത്രീയും അവരുടെ കൂടെ കൂടി. വിശക്കുന്നില്ലേ എന്ന് ചോദിച്ചു ആ സ്ത്രീ നല്‍കിയ ബിസ്ക്കറ്റ് കഴിച്ചത് മാത്രമേ മീന ഓര്‍ക്കുന്നുള്ളൂ. ബോധം വീണപ്പോള്‍ മീന ബോംബെയിലെ ചുവന്ന തെരുവില്‍ എത്തിയിരുന്നു.

അനിതയെ സിനിമ കാണാന്‍ കൊണ്ട് പോയത്‌ തന്റെ കൂടെ സ്ക്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി തന്നെയാണ്. സിനിമ കാണാന്‍ രണ്ടു പുരുഷന്മാരും അവരുടെ കൂടെ ചേര്‍ന്നു. തനിക്ക്‌ പരിചയമുള്ള ആള്‍ക്കാരാണ് എന്ന് സുഹൃത്ത്‌ അവരെ പരിചയപ്പെടുത്തിയപ്പോള്‍ അനിത കൂടുതലൊന്നും ചിന്തിച്ചില്ല. എന്നാല്‍ ഭക്ഷണത്തില്‍ എന്തോ മരുന്ന് ചേര്‍ത്ത് നല്‍കി ഇരുവരെയും അവര്‍ മയക്കി. ബോധം തെളിഞ്ഞപ്പോള്‍ അവര്‍ ബോംബെയിലെ കുപ്രസിദ്ധമായ കാമാട്ടിപുരയില്‍ എത്തിയിരുന്നു.

red-street-mumbai-epathramകാമാട്ടിപുരയിലെ ചുവന്ന തെരുവ്‌

പത്തൊന്‍പതുകാരിയായ മൈലിയുടെ മകള്‍ക്ക് സുഖമില്ലാതായ വിവരം അറിഞ്ഞ് പട്ടണത്തിലുള്ള നല്ല ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാന്‍ സഹായത്തിന് എത്തിയ ഗ്രാമത്തിലെ പരിചയമുള്ള ചെറുപ്പക്കാരന്‍ പെപ്സിയില്‍ മയക്കു മരുന്ന് ചേര്‍ത്ത് നല്‍കി. ബോധം വന്നപ്പോള്‍ മൈലിയും മകളും ബോംബെയിലെ ഒരു വേശ്യാലയത്തില്‍ എത്തിയിരുന്നു. ഒന്‍പതു വര്‍ഷത്തോളം പരിചയം ഉണ്ടായിരുന്ന അയാള്‍ തന്നെ 50,000 രൂപയ്ക്കാണ് വിറ്റത് എന്ന് മൈലി പറഞ്ഞു.

ഏഴു വയസുള്ള ജിനയെ തട്ടിക്കൊണ്ടു വന്ന ആദ്യ രാത്രി പതിനാല് പേരാണ് അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. ഇതിനു ശേഷം വടികളും അലൂമിനിയം ദണ്ഡുകളും കൊണ്ട് അവളെ അവര്‍ മര്‍ദ്ദിച്ചു അവശയാക്കി.

ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം പ്രതിദിനം ലോകമെമ്പാടും നിന്ന് 2500 സ്ത്രീകളും കുട്ടികളും കാണാതാവുകയും ഇത്തരം ചുവന്ന തെരുവുകളില്‍ എത്തുകയും ചെയ്യുന്നു.

ഇരുട്ട് മുറികളില്‍ അടച്ച് മര്‍ദ്ദിച്ചും, പട്ടിണിക്കിട്ടും, സിഗരറ്റ് കൊണ്ട് പൊള്ളിച്ചും, ക്രൂരമായ ബലാല്‍സംഗത്തിന് ഇരകളാക്കിയും, കൂടെ തട്ടിക്കൊണ്ടു വന്ന സ്വന്തം കുട്ടികളെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയും ഒക്കെ ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ മാംസക്കച്ചവടത്തിനായി അവര്‍ മാനസികമായി തയ്യാറാക്കുന്നു.

ബോംബെയിലെ കാമാട്ടിപുരയില്‍ മാത്രം രണ്ടു ലക്ഷത്തിലേറെ കുട്ടികള്‍ ഇത്തരത്തില്‍ കഴിയുന്നു എന്നാണ് കണക്ക്‌. ഗര്‍ഭ നിരോധന ഉറകള്‍ ധരിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ആവാത്ത ഇവരില്‍ 80 ശതമാനം പേരും എച്ച്. ഐ. വി. ബാധിതരാണ്.

ഇവരുടെ കഥ ഒളി ക്യാമറകള്‍ വഴി പകര്‍ത്തി നിര്‍മ്മിച്ച സിനിമയാണ് “ദ ഡേയ് മൈ ഗോഡ്‌ ഡൈഡ് ” (The Day My God Died). തന്നെ തട്ടിക്കൊണ്ടു വന്ന ദിവസം തന്റെ ദൈവം മരിച്ചതായി ഒരു കൊച്ചു പെണ്‍കുട്ടി പറഞ്ഞതാണ് ഈ ചിത്രത്തിന്റെ പേരായി മാറിയത്.

ഈ ചിത്രം കണ്ട ഒരു പാട് പേര്‍ ഈ കുട്ടികളുടെ സഹായത്തിന് എത്തുകയുണ്ടായി. ഇവരെ സഹായിക്കുന്നത് എങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

നോയിഡയിലെ കര്‍ഷക സമരം വ്യാപിക്കുന്നു

May 10th, 2011

നോയിഡ : നോയിഡയില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കര്‍ഷക സമരത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. സമരം സമീപ പ്രദേശ ങ്ങളിലേക്കും വ്യാപിക്കുകയാണ്. യമുന എക്സ്പ്രസ്സ് വേയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കൂടുതല്‍ നഷ്ട പരിഹാരം വേണമെന്നും, പുനരധിവാസ സൌകര്യങ്ങള്‍ ഒരുക്കണമെന്നും കര്‍ഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ജനുവരിയില്‍ സമരം ആരംഭിച്ചു.

കഴിഞ്ഞ ആഴ്ച, പ്രദേശത്ത് സര്‍വ്വേ ജോലികള്‍ക്കായി വന്ന ചില റോഡ് ട്രാന്‍സ്പോര്‍ട് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ തടഞ്ഞു വെച്ചു. തുടര്‍ന്ന് പോലീസും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി. എ. സി.) യും പ്രദേശത്തെത്തി ഉദ്യോഗസ്ഥരെ മോചിപ്പിക്കുവാനായി ശ്രമിച്ചു. ഇതോടെ സമരം സംഘര്‍ഷത്തിനു വഴി മാറി. കല്ലും വടികളുമായി നില കൊണ്ട കര്‍ഷകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് വെടിവെപ്പ് നടത്തുകയും ചെയ്തു. പോലീസും കര്‍ഷകരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ജില്ലാ മജിസ്ട്രേറ്റിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

സംഘര്‍ഷത്തില്‍  ഇതു വരെ രണ്ടു പോലീസുകാരും രണ്ടു കര്‍ഷകരുമാണ് കൊല്ലപ്പെട്ടത്. കര്‍ഷകര്‍ തടഞ്ഞു വെച്ച ഉദ്യോഗസ്ഥരെ പോലീസും പി. എ. സി. യും ചേര്‍ന്ന് രക്ഷപ്പെടുത്തി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോയിഡയില്‍ സംഘര്‍ഷം രൂക്ഷം
Next »Next Page » ഭോപ്പാല്‍ വിഷ വാതക ദുരന്ത ബാധിതര്‍ കരിദിനം ആചരിച്ചു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine