ലക്ഷ്യം കാണാതെ രാംലീല വിടില്ലെന്ന് ഹസാരെ

August 20th, 2011

anna-epathram

ന്യൂഡല്‍ഹി: ലക്ഷ്യം കാണാതെ രാംലീല വിടില്ലെന്ന് ഹസാരെ. പാര്‍ലമെന്റിലെ ബില്‍ പിന്‍വലിച്ച്‌ തങ്ങളുടെ നിര്‍ദേശംകൂടി ഉള്‍പ്പെടുന്ന പുതിയ ലോക്‌പാല്‍ ബില്‍ ഈമാസം 30-നകം പാസാക്കണമെന്ന്‌ അണ്ണാ ഹസാരെ കേന്ദ്രസര്‍ക്കാരിന്‌ അന്ത്യശാസനം നല്‍കി. സര്‍ക്കാറിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നതിനെ അടിസ്ഥാനമാക്കിയാവും സമരത്തിന്റെ സമയപരിധിയെന്ന് ഹസാരെ സംഘത്തിലെ അരവിന്ദ് കെജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ടാം സ്വാതന്ത്ര്യ സമരമെന്ന വിശേഷണവുമായി രാംലീലയില്‍ ഉപവാസം തുടങ്ങിയ അണ്ണാ ഹസാരെ ഡല്‍ഹിയും ജനഹൃദയങ്ങളും പിടിച്ചടക്കി. യുവജനങ്ങളാണ് തന്റെ  ശക്തിയെന്നും ഈ ആവേശം ഒരിക്കലും വിട്ടുകളയരുത് എന്നും ഹസാരെ ജനങ്ങളോട് ആഹ്വാനം ചെയ്തു. തനിക്കെന്തു സംഭവിച്ചാലും സമരം മുന്നോട്ടു കൊണ്ടുപോകാന്‍ യുവാക്കള്‍ തയാറാകണം. സ്വാതന്ത്ര്യം കിട്ടിയിട്ട്‌ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ അഴിമതിവിരുദ്ധ ഭാരതം സൃഷ്‌ടിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ ശക്‌തമായ ലോക്‌പാല്‍ കൊണ്ടുവരുന്നതു വരെ സമരവുമായി തങ്ങള്‍ ഇവിടെത്തന്നെയുണ്ടാകുമെന്നും ഹസാരെ വ്യക്‌തമാക്കി. വന്ദേമാതരം, രഘുപതി രാഘവ രാജാറാം തുടങ്ങിയ ഗാനങ്ങള്‍ ഹസാരെയുടെ സമരവേദിയില്‍ ആവേശം നിറച്ചു.

hazare-fasting-ramleela-epathram
ഡല്‍ഹി മഹാനഗരം അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ജനസാഗരമാണ്‌ ഹസാരെയ്‌ക്ക് പിന്തുണയുമായെത്തിയത്‌. കോരിച്ചൊരിഞ്ഞ മഴയില്‍ പോലും ഹസാരെ ജയിലില്‍ നിന്നിറങ്ങുന്നതിനു മുമ്പു തന്നെ ജയില്‍ പരിസരം നിറഞ്ഞിരുന്നു. കനത്ത മഴയിലും ദേശീയ പതാകയേന്തി ദേശഭക്‌തി ഗാനംചൊല്ലി, ജനങ്ങള്‍ അദ്ദേഹത്തെ വരവേറ്റു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹസാരെ ഇന്ന് രാംലീലയിലേക്ക്

August 19th, 2011

anna-hazare-epathram
ന്യൂഡല്‍ഹി: അന്ന ഹസാരെയുടെ നിരാഹാരസമരം ഇന്ന് മുതല്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കും. അണ്ണാഹസാരെയുടെ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും വിട്ടുവീഴ്‌ചയ്‌ക്കു തയാറായി. ജുഡീഷ്യറിയെ ലോക്‌പാലിന്റെ പരിധിയില്‍പെടുത്തണമെന്ന്‌ പൊതുസമൂഹ പ്രതിനിധികള്‍ ആവശ്യപ്പെടില്ല. പകരം ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലില്‍ പെടുത്തിയാല്‍മതി.

ഹസാരെ അനിശ്ചിതകാല നിരാഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നാലുദിവസമായി ഹസാരെ നിരാഹാരത്തിലാണ്.

ചെളിവെളളം നിറഞ്ഞുകിടക്കുന്ന രാംലീല മൈതാനം നന്നാക്കാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നൂറിലധികം ജീവനക്കാരാണ് രാംലീല മൈതാനത്ത് പണിയെടുക്കുന്നത് രാവിലെ ഒന്‍പതിനും പത്തിനും ഇടയില്‍ ഹസാരെ മൈതാനത്തെത്തുമെന്നാണു കരുതുന്നത്‌. പൗരസമൂഹത്തിന്റെ മൊബൈല്‍ എസ്‌.എം.എസ്‌.സംവിധാനം പോലീസ്‌ വിലക്കിയെങ്കിലും ചാനലുകള്‍ മുഴുവന്‍ സമയവും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനാല്‍ ജനങ്ങള്‍ കൃത്യമായി എത്തുമെന്നാണ്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌. മറ്റുളളവര്‍ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകുന്ന രീതിയുളള മുദ്രാവാക്യങ്ങളും വാഹന പാര്‍ക്കിംഗും ഒഴിവാക്കുമെന്നും അണ്ണാഹസാരെ സംഘം പോലീസിന്‌ ഉറപ്പു നല്‍കിയിട്ടുണ്ട്‌. മൈതാനത്തും സമരത്തിലും പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പുരേഖയില്‍ ഹസാരെയ്‌ക്കൊപ്പം ശാന്തിഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ബേദി, പ്രശാന്ത്ഭൂഷണ്‍ എന്നിവരാണ് ഒപ്പിട്ടത്.

മൂന്നു ദിവസത്തെ നിരാഹാരം കഴിഞ്ഞിട്ടും താന്‍ ആരോഗ്യവാനാണെന്നു ഹസാരെ സ്വകാര്യ ചാനലിനോട്‌ വ്യക്‌തമാക്കി. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കറുത്ത വസ്‌ത്രം ധരിച്ച്‌ തിഹാര്‍ ജയിലിനു മുന്നിലെത്തിയാണ്‌ പ്രതിഷേധമറിയിച്ചത്‌. 

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സേലത്തെ ജാതിമതില്‍ പൊളിച്ചു

August 15th, 2011
സേലം:  സേലം രാമന്‍ കോളനിക്ക് സമീപം ദളിത് വിഭാഗത്തെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാനായി നിര്‍മ്മിച്ചിരുന്ന “ജാതിമതില്‍” റവന്യൂ വകുപ്പ് തകര്‍ത്തു. ശനിയാഴ്ച റവന്യൂ വകുപ്പ് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വിവാദമായ “ജാതിമതില്‍” പൊളിച്ചതോടെ തകര്‍ന്നു വീണത് രണ്ടു പതിറ്റാണ്ടോളം നിലനിന്ന വിവേചനത്തിന്റെ മതില്‍ക്കെട്ടാണ്. ഇരുനൂറിനടുത്ത് വരുന്ന അരുന്ധതിയാര്‍ സമുദായക്കാരാണ് മതില്‍ മൂലം അസ്വാതന്ത്ര്യം അനുഭവിച്ചിരുന്നത്. പൊതുറൊഡില്‍ ഈ വിഭാഗത്തില്‍ പെട്ട ആളുകള്‍ നടക്കുന്നതിനോട് പ്രദേശത്തെ ചില സവര്‍ണ്ണ സമുദായങ്ങളില്‍ നിന്നും എതിര്‍പ്പ് ഉണ്ടായിരുന്നു. ഇടതു പക്ഷ സംഘടനകളും മറ്റു ചില സംഘടനകളും ഈ വിവേചന മതിലിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. “ജാതി മതിലി“നെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിക്ക് തയ്യാറായത്.
മതില്‍ മൂലം സാമൂഹികമായ വേര്‍തിരിവിനൊപ്പം കുട്ടികള്‍ക്ക് സ്കൂളില്‍ പോകുന്നതിനും അസുഖം ബാധിച്ചവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള അസൌകര്യമടക്കം ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഈ പ്രദേശത്തുള്ളവര്‍ അനുഭവിച്ചുവരികയായിരുന്നു. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നടത്തിവന്നിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍  മതിനിപ്പുറത്തേക്ക് എത്തി നോക്കാറുമില്ല. മതില്‍ പോളിച്ചതിനെ പ്രദേശത്തെ ദളിതര്‍ വലിയ ആഹ്ലാദത്തോടെയാണ് ആഘോഷിച്ചത്. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും അവര്‍ പുതിയ സ്വാതന്ത്യത്തെ ആഘോഷിച്ചു. കടുത്ത ജാതീയ വിവേചനമാണ് പ്രദേശത്തെ ദളിതര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരു സ്വാതന്ത്ര്യ ദിനവും കൂടി

August 15th, 2011

india-independence-day-epathram
ഇന്ത്യ ഇന്ന് അറുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. നമ്മുടെ രാജ്യത്തെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കിത്തീര്‍ത്ത സംഭവങ്ങള്‍ നമ്മുക്ക് ഓര്‍മ്മിക്കാം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും സ്വാതന്ത്ര്യ സമരത്തിലെ നേതാക്കന്മാര്‍ക്കും ധീരതയോടെ പൊരുതിയ ദശലക്ഷക്കണക്കിനു ജനങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സത്യത്തിന്‍റെയും അക്രമരാഹിത്യത്തിന്‍റെയും സിദ്ധാന്തങ്ങളാണു നമ്മുടെ വിജയത്തിന്‍റെ അടിസ്ഥാനം. രാജ്യത്തിനു നമ്മള്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും പ്രധാനപ്പെട്ടതാണ്. അര്‍പ്പണ ബോധത്തോടെ, ആത്മാര്‍ഥതയോടെ, ആര്‍ജവത്തോടെ, അഭിമാനപൂര്‍വം സ്വന്തം കടമ നിറവേറ്റുമെന്നു പ്രതിജ്ഞ ചെയ്യാന്‍ എല്ലാ പൌരന്‍മാര്‍ക്കും കഴിയട്ടെ. എല്ലാ e-പത്രം വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഫ്‌സല്‍ ഗുരുവിന്റെ ദയാ ഹര്‍ജി തള്ളണം

August 11th, 2011

Afzal_Guru-epathram

ന്യൂഡല്‍ഹി: 2001 ഡിസംബര്‍ 13നു നടന്ന പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഹമ്മദ് അഫ്‌സല്‍ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് 2004ലാണ് അഫ്‌സല്‍ഗുരുവിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ 2006 ഒക്ടോബര്‍ 20നകം നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ തബസും ദയാഹര്‍ജിയുമായി രാഷ്‌ട്രപതിയെ സമീപിക്കുകയായിരുന്നു.

ദയാഹര്‍ജി തള്ളണമെന്നും വധശിക്ഷ നടപ്പാക്കണമെന്നും ബി.ജെ.പി. ഏറെക്കാലമായി യു.പി.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം അറിയിച്ചു കൊണ്ട്‌ കഴിഞ്ഞ ജൂലൈ 27ന്‌ രാഷ്‌ട്രപതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയെന്ന്‌ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്‌ ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചത്‌.

അതിനിടെ, 2000 ഡിസംബര്‍ 22നു ചെങ്കോട്ട ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ലഷ്‌കര്‍-ഇ-തൊയ്‌ബ ഭീകരന്‍ മുഹമ്മദ്‌ ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ഇന്നലെ ശരിവച്ചു. ചെങ്കോട്ട ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഗൂഢലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം എന്നീ കുറ്റങ്ങളാണ്‌ ആരിഫിനെതിരേ ചുമത്തിയിരുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്വര്‍ണ്ണത്തിനു ചരിത്ര കുതിപ്പ്; ഓഹരി വിപണി തകരുന്നു
Next »Next Page » രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine