മുത്തലാഖ് നിയമ വിരുദ്ധം : ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രി സഭ യുടെ അംഗീകാരം

September 19th, 2018

face-veil-burqa-niqab-ordinance-on-triple-talaq-ePathram
ന്യൂഡൽഹി : മുത്തലാഖ് നിയമ വിരുദ്ധമാക്കി ക്കൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറ ത്തി റക്കി. ഇസ്ലാം മത ത്തിലെ വിവാഹ മോചന രീതി യായ ‘മുത്തലാഖ്’ ക്രിമിനല്‍ കുറ്റം ആയി വ്യവസ്ഥ ചെയ്യുന്ന താണ് ഈ ഓര്‍ഡിനന്‍സ്.

മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെ ടു ത്തുന്ന പുരുഷന് മൂന്നു വർഷം വരെ ജയിൽ ശിക്ഷ നൽകണം എന്നാണ് ഓർഡി നൻ സിലെ വ്യവസ്ഥ.

വാക്കുകളാല്‍, അല്ലെങ്കില്‍ ടെലിഫോൺ കോൾ വഴി, എഴുത്തു വഴിയോ, മെസ്സേജു കളിലൂടെ യോ (എസ്. എം. എസ്.) മറ്റു സാമൂഹിക മാധ്യമ ങ്ങള്‍ എന്നിവ യിലൂടെ തലാഖ് ചൊല്ലി യാലും അതു നിയമ വിധേയം അല്ല എന്നും ബില്ലിൽ പറയുന്നു.

2017 ആഗസ്റ്റ് 22 ന് പ്രഖ്യാപിച്ച വിധി യിലൂടെ സുപ്രീം കോടതി, മുത്തലാഖ് നിരോധിച്ചിരുന്നു. മാറ്റം ആവശ്യ മാണ് എങ്കില്‍ ആറു മാസത്തി നകം നിയമ നിർമ്മാണം നടത്തണം എന്നും സുപ്രീം കോടതി വിധിച്ചിരുന്നു.

തുടര്‍ന്നാണ് ബില്‍ ലോക്‌സഭ യില്‍ അവ തരി പ്പിച്ചത്. ലോക് സഭ യിൽ മുത്തലാഖ് ബില്‍ പാസ്സാ ക്കി യിരുന്നു എങ്കിലും രാജ്യ സഭ യില്‍ ഇതു പാസ്സാ ക്കു വാന്‍ ആയി രുന്നില്ല. ഇതേ ത്തുടര്‍ ന്നാണ് സര്‍ ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി യത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്വവർഗ്ഗ രതി ഇന്ത്യ യിൽ കുറ്റമല്ല :​​ സുപ്രീം കോടതി

September 6th, 2018

supreme-court-verdict-ipc-377-cancelled-for-gay-sex-and-homosexuals-ePathram
ന്യൂഡൽഹി : ഇന്ത്യയിൽ സ്വവർഗ്ഗ രതി കുറ്റ കരമല്ല എന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര യുടെ നേതൃത്വ ത്തി ലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റം എന്നുള്ള ഭരണ ഘടന യിലെ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. പരസ്പര സമ്മത ത്തോടെ യുള്ള സ്വവര്‍ഗ്ഗ രതി കുറ്റ കൃത്യമല്ല എന്നും ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി.

എ. എം. ഖാന്‍ വില്‍ക്കര്‍, ഇന്ദു മല്‍ ഹോത്ര, ആര്‍. എഫ്. നരി മാന്‍ എന്നി വരാണ് മറ്റു ജസ്റ്റിസ്സു മാര്‍. ഏവരും യോജി ച്ചുള്ള വിധി യാണ് ഇത് എന്ന് വിധി പ്രസ്താവം വായിച്ചു കൊണ്ട് ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അറി യിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം പത്തു വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റമാണ് സ്വവര്‍ഗ്ഗ രതി. എന്നാൽ പരസ്പര സമ്മത പ്രകാ രമുള്ള സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന് ഡല്‍ഹി ഹൈക്കോടതി 2009 ല്‍ വിധി പുറ പ്പെടു വിച്ചിരുന്നു. തുടർന്ന് 2013 ല്‍ സുപ്രീം കോടതി യുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാ ക്കിയി രുന്നു.

നർത്തകൻ നവ്തേജ് സിംഗ് ജോഹർ, മാധ്യമ പ്രവർ ത്തകൻ സുനിൽ മെഹ്റ, റിതു ഡാല്‍ മിയ, അമന്‍ നാഥ്, അയേഷ കപൂര്‍ എന്നിവര്‍ 377ാം വകുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് 2016 ല്‍ വീണ്ടും സുപ്രീം കോടതിയെ സമീ പിക്കുക യായിരുന്നു. സ്വവർ ഗ്ഗാനു രാഗി കളായ തങ്ങൾ ശിക്ഷിക്ക പ്പെ ടുമോ എന്ന ഭയ ത്തിലാണ് ജീവി ക്കു ന്നത് എന്നും ഇവർ കോടതി യിൽ വാദിച്ചു.

സ്വവര്‍ഗ്ഗ അനുരാഗി കളും അവരെ അനു കൂലി ക്കുന്ന വരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കോടതി ഉത്തരവ് സോഷ്യല്‍ മീഡിയ യില്‍ ആഘോഷ മാക്കി മാറ്റി യിരി ക്കുക യാണ്.

രാജ്യത്ത് 25 ലക്ഷം സ്വവര്‍ഗ്ഗാനുരാഗികള്‍ 

*  സ്വവര്‍ഗ്ഗ രതിയെ നിയമ വിധേയമാക്കാന്‍ ആകില്ല 

സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കില്ല : മാര്‍പ്പാപ്പ 

ജര്‍മ്മന്‍ വിദേശ കാര്യ മന്ത്രി സ്വവര്‍ഗ്ഗ വിവാഹം ചെയ്തു 

*  ബഹിരാകാശ യാത്രിക സാലി റൈഡ് സ്വവർഗ്ഗ രതിക്കാരി 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

എസ്. ബി. ഐ. 1300 ശാഖ കളുടെ പേരും കോഡും മാറ്റി

August 28th, 2018

logo-state-bank-of-india-sbi-ePathram
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ യുടെ 1300 ശാഖ കളുടെ പേരും ഐ. എഫ്. എസ്. സി. കോഡും മാറ്റി. വിവിധ ബാങ്കു കൾ എസ്. ബി. ഐ. യില്‍ ലയി പ്പിച്ച തിനു ശേഷ മുള്ള ഏകീകരണം നടപ്പി ലാക്കു ന്നതിന്റെ നടപടി ക്രമ ങ്ങളുടെ ഭാഗ മായി ട്ടാണ് ഇത്.

പുതിയ കണക്കു കള്‍ പ്രകാരം എസ്. ബി. ഐ. ക്ക് രാജ്യത്ത് 22, 428 ശാഖ കള്‍ ആണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻ കൂർ (എസ്. ബി. ടി.) അടക്കം ആറ് അസ്സോസ്സി യേറ്റ് ബാങ്കു കളെയും ഭാരതീയ മഹിളാ ബാങ്കിനെ യും 2017 ഏപ്രിൽ മുതലാണ് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ യില്‍ ലയി പ്പിച്ചത്.

പുതിയ ബ്രാഞ്ചു കളുടെ പേരും ഐ. എഫ്. എസ്. സി. കോഡും അടങ്ങിയ ലിസ്റ്റ്

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ അനുവദി ക്കുക യില്ല : സുപ്രീം കോടതി

August 22nd, 2018

supremecourt-epathram
ന്യൂഡൽഹി : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ (നൺ ഒാഫ് ദ എബൗ) അനുവദി ക്കുക യില്ല എന്ന് സുപ്രീം കോടതി. പ്രത്യക്ഷ തെര ഞ്ഞെടുപ്പിൽ വ്യക്തി ഗത സമ്മതി ദായ കർക്കു വേണ്ടി നടപ്പിലാക്കിയ താണ് ‘നോട്ട’ സംവി ധാനം എന്നും സുപ്രീം കോടതി വ്യക്ത മാക്കി.

ബാലറ്റ് പേപ്പറിൽ ‘നോട്ട’ അനുവദിച്ചു കൊണ്ടുള്ള തെര ഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കുക യും ചെയ്തു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ നോട്ട സംവിധാനം ഉൾപ്പെടു ത്തുവാൻ അനു വദിച്ചു കൊണ്ടുള്ള തെര ഞ്ഞെ ടുപ്പ് കമ്മീ ഷന്റെ വിജ്ഞാ പനം ചോദ്യം ചെയ്തു കൊണ്ട് ഗുജറാത്ത് നിയമ സഭാ കോൺ ഗ്രസ്സ് ചീഫ് വിപ്പ് ഷൈലേഷ് മനു ഭായ് പർമർ സമർ പ്പിച്ച ഹരജി യെ തുടർ ന്നായി രുന്നു കോടതി വിധി. നോട്ട സംവിധാനം കുതിര ക്കച്ചവട ത്തിനും അഴി മതിക്കും ഇടയാക്കും എന്നും ഷൈലേഷ് മനു ഭായ് പർമർ ചൂണ്ടി ക്കാട്ടി യിരുന്നു.

നോട്ട നടപ്പി ലാക്കുന്ന തോടെ വോട്ട് ചെയ്യാ തിരി ക്കുന്ന തിന് നിയമ സാധുത നൽ കുക യാണ് തെര ഞ്ഞെടുപ്പ് പാനൽ ചെയ്യു ന്നത് എന്ന് സുപ്രീം കോടതി അഭി പ്രായ പ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസു മാരായ ഖാൻ വിൽകർ, ഡി. വൈ. ചന്ദ്ര ചൂഡ് എന്നി വര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താ വിച്ചത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

പശ്ചിമ ബംഗാൾ ഇനി മുതല്‍ ബംഗളാ

July 26th, 2018

logo-west-bengal-name-changes-to-bangla-ePathram
കൊൽക്കത്ത : പശ്ചിമ ബംഗാളി ന്റെ പേരു മാറ്റു വാനുള്ള ബില്‍ നിയമ സഭയില്‍ പാസ്സായി. ബംഗളാ എന്നാ യിരി ക്കും ഇനി മുതല്‍ ബംഗാളിനെ അറിയ പ്പെടുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിന്റെ അനുമതി ലഭി ക്കു ന്ന തോടെ പേര് മാറ്റം നിലവിൽ വരും.

mamata-banerjee-epathram

ബംഗാൾ (ഇംഗ്ലീഷ്) ബംഗളാ (ബംഗാളി) ബംഗാൾ (ഹിന്ദി) എന്നിങ്ങനെ മൂന്ന് ഭാഷ ക ളിൽ പശ്ചിമ ബംഗാ ളിന് പേരു കൾ നൽണം എന്നാ യിരുന്നു കേന്ദ്ര സർ ക്കാർ ശുപാര്‍ശ. എന്നാല്‍ ഈ നിർദ്ദേശം സംസ്ഥാന നിയമ സഭ തള്ളുക യായി രുന്നു.

ബംഗാളിന്റെ പേര് 2011 ല്‍ ‘പശ്ചിം ബംഗോ’ എന്ന് മാറ്റുവാന്‍ തീരുമാനിച്ചു എങ്കിലും ഇതിന് കേന്ദ്ര അനു മതി ലഭിച്ചിരുന്നില്ല. എല്ലാ സംസ്ഥാ നങ്ങളു ടെയും യോഗ ങ്ങള്‍ ക്കായി വിളി ക്കുമ്പോള്‍ അക്ഷര മാല ക്രമ ത്തില്‍ ‘വെസ്റ്റ് ബംഗാള്‍’ അവസാനം വരുന്നത് കൊണ്ടാ ണ് പേര് മാറ്റുന്നത് എന്നും ദേശീയ മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍
Next »Next Page » കുമ്പസാരം : ദേശീയ വനിതാ കമ്മീഷ ന്റെ ശുപാർശ ന്യൂന പക്ഷ കമ്മീഷൻ തള്ളി »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine