രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം

June 27th, 2018

indian-blue-passport-ePathram
ന്യൂ‍ഡൽഹി : പാസ്സ്പോര്‍ട്ടിന് അപേക്ഷിക്കുവാ നുള്ള നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂ കരിച്ചു. രാജ്യത്ത് എവിടെയും ഇഷ്ടമുള്ള സ്ഥലത്ത് പാസ്സ് പോര്‍ട്ടി ന് അപേക്ഷ നൽകാനുള്ള അനുമതി നല്‍കി യതായി വിദേശ കാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

നിലവിലെ സംവിധാനം അനുസരിച്ച് പൗരന്‍ ഒരു വര്‍ഷ മായി താമസിക്കുന്ന മേല്‍ വിലാസ ത്തി ന്റെ പരി ധിയി ലുള്ള പാസ്സ് പോര്‍ട്ട് ഓഫീ സില്‍ മാത്രമേ അപേക്ഷ നല്‍കാന്‍ കഴി യുമാ യിരു ന്നുള്ളൂ.

പുതിയ നിയമം നിലവില്‍ വരുന്ന തോടെ കൊച്ചി യില്‍ താമസി ക്കുന്ന യാള്‍ക്ക് തിരു വന ന്ത പുരം, കോഴി ക്കോട്, തൃശ്ശൂര്‍ ഓഫീസു കളില്‍ അപേ ക്ഷി ക്കുക യോ ഡല്‍ഹി യിലുള്ള വ്യക്തി ക്കു മുംബൈ യിലോ ചെന്നൈ യിലോ കൊച്ചി യിലോ അപേക്ഷിക്കാം.

പാസ്സ് പോര്‍ട്ട് സേവാ ദിന ത്തോട് അനു ബന്ധിച്ചു ഡല്‍ഹി യില്‍ സംഘടിപ്പിച്ച ചടങ്ങിൽ പാസ്സ് പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കി. പുതിയ പാസ്സ് പോര്‍ട്ടി നായി മൊബൈ ലിലൂടെ അപേ ക്ഷ  സമര്‍ പ്പിക്കാം. ഓണ്‍ ലൈന്‍ വഴിയാ യിരിക്കും പൊലീസ് വെരിഫിക്കേഷന്‍ എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല

May 20th, 2018

baby-feet-child-birth-ePathram
ചെന്നൈ : കൃത്രിമ ഗര്‍ഭ ധാരണ ത്തിലൂടെ ജനിച്ച കുഞ്ഞി ന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും അച്ഛന്റെ പേര് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈ ക്കോടതി ഉത്തരവ്. ട്രിച്ചി സ്വദേശി യായ മധുമിത രമേശ് ഗര്‍ഭം ധരിച്ചത് ബീജ ദാതാ വിന്റെ സഹായ ത്തോടെ കൃത്രിമ ബീജ നിക്ഷേപ ചികിത്സ (ഇന്‍ട്രാ യൂട്ട റൈന്‍ ഫെര്‍ട്ടിലിറ്റി) യിലൂ ടെ യാണ്.

ഇങ്ങിനെ ജനിച്ച മകൾ തവിഷി പെരേര യുടെ സര്‍ട്ടി ഫിക്ക റ്റില്‍ ഇനി മുതൽ അച്ഛന്റെ പേര് ചേർ ക്കു വാ നുള്ള കോളം ഒഴിഞ്ഞു കിടക്കും. ഏറെക്കാലം നീണ്ടു നിന്ന നിയമ പ്പോരാട്ട ത്തി നൊടു വി ലാണ് മധുമിത രമേശിന് അനു കൂല മായ വിധി കിട്ടിയത്.

മധുമിതയും ഭർത്താവ് ചരൺ രാജും പരസ്പര സമ്മത പ്രകാരം വിവാഹ മോചനം നേടിയ ശേഷം കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ ഗർഭം ധരിക്കുക യായി രുന്നു.

എന്നാൽ ബീജ ദാതാ വായ മനീഷ് മദൻ പാൽ മീണ എന്ന യാളുടെ പേര് കുഞ്ഞിന്റെ പിതാ വിന്റെ സ്ഥാന ത്തു ചേര്‍ത്തു കൊണ്ട് ട്രിച്ചി നഗര സഭ ജനന സര്‍ട്ടിഫിക്കറ്റു നല്‍കി. സുഹൃത്തായ മീണ, കുട്ടി യുടെ അച്ഛനല്ലാ ത്ത തി നാല്‍ അച്ഛന്റെ പേര് നീക്കണം എന്നും മധുമിത നഗര സഭ യോട് ആവശ്യ പ്പെട്ടു എങ്കിലും അച്ഛന്റെ പേരിലെ അക്ഷര പ്പിശകു മാറ്റി പേര് തിരുത്തുവാന്‍ മാത്രമേ കഴി യു കയുള്ളൂ എന്നും പേര്‍ നീക്കം ചെയ്യാ നാവില്ല എന്നു മായിരുന്നു മറുപടി. തുടര്‍ന്നാണ് മധുമിത കോടതിയെ സമീപിക്കുന്നത്.

മനീഷ് മദൻപാൽ മീണ യുടെ പേര് പിതാ വിന്റെ കോള ത്തിൽ തെറ്റായി എഴുതി ചേർ ക്കുക യായി രുന്നു എന്ന് അഭി ഭാഷകൻ കോടതി യിൽ വാദിച്ചു.

മാത്രമല്ല ബീജ ദാതാവ് മദൻപാൽ മീണ യും മധുമിത യുടെ മുന്‍ ഭർത്താവ്ചരൺ രാജും കുട്ടി യുടെ പിതാവല്ല എന്നു കാണിച്ച് കോടതി യിൽ സത്യവാങ്മൂലം നൽകി. കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ യാണ് ഗർഭം ധരിച്ച തെന്ന് കോടതിക്കു വ്യക്തമായതോടെ ജനന സർട്ടി  ഫിക്കറ്റിൽ നിന്നും പിതാവിന്റെ കോളത്തിൽ നിന്ന് മദൻ പാൽ മീണ യുടെ പേര് ഒഴിവാ ക്കുവാനും കോളം ഒഴിച്ചി ടാനും ഉത്തരവ് ഇറക്കു കയായി രുന്നു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

കെ. ജി. ബൊപ്പയ്യ കര്‍ണ്ണാടക പ്രൊടേം സ്പീക്കര്‍

May 19th, 2018

ബെംഗളൂരു : കര്‍ണ്ണാടക യിലെ പ്രൊടേം സ്പീക്കര്‍ ആയി ബി. ജെ. പി. യുടെ എം. എൽ. എ. ബൊപ്പയ്യ യെ തെര ഞ്ഞെ ടുത്തു. ഗവര്‍ണ്ണര്‍ വാജു ഭായ്‌ വാല യാണ് പ്രൊടേം സ്പീക്കറെ നിയമിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയത്.

ശനി യാഴ്ച നടക്കുന്ന വിശ്വാസ വേട്ടെടുപ്പിൽ സഭയെ നിയ ന്ത്രിക്കുന്നത് ബൊപ്പയ്യ ആയിരിക്കും.

സഭയിലെ മുതിര്‍ന്ന നേതാവ് വി. ആര്‍. ദേശ് പാണ്ഡെ യെ പ്രോടേം സ്പീക്കര്‍ ആക്കി നിയമി ക്കണം എന്ന് കോണ്‍ ഗ്രസ്സ് ആവ ശ്യപ്പെട്ടു എങ്കിലും ഇത് അംഗീ കരിക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറായില്ല. ഇത് ഭരണ ഘടനാ ലംഘ നമാണ് എന്നും കോൺഗ്രസ്സ് ആരോപിച്ചു.

ആര്‍. എസ്. എസ്. പ്രവര്‍ത്തന ങ്ങളിലൂടെ ബി. ജെ. പി. യുടെ നേതൃത്വ പദവി യില്‍ എത്തിയ ആളാണ് കെ. ജി. ബൊപ്പയ്യ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുനന്ദ പുഷ്കർ കേസ് : കുറ്റപത്ര ത്തില്‍ ശശി തരൂർ പ്രതി

May 14th, 2018

death-of-sunanda-pushkar-ePathram
ന്യൂഡൽഹി : സുനന്ദ പുഷ്കറിന്റെ മരണ ത്തിൽ ഭര്‍ത്താവ് ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു.

ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പു കള്‍ ചുമത്തി യാണ് ഡൽഹി പട്യാല ഹൗസ് കോടതി യില്‍ കുറ്റപത്രം സമര്‍ പ്പി ച്ചിരി ക്കുന്നത്.

സുനന്ദ യുടെ ശരീര ത്തില്‍ കണ്ടെത്തി യിരുന്ന മുറിവു കള്‍ തനിയെ എല്‍പ്പിച്ചതാകാം എന്ന വില യിരു ത്തലു കളിലാണ് ഡല്‍ഹി പോലീസ് എത്തി യിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന ത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യിരിക്കുന്നത്.

തെളി യിക്ക പ്പെട്ടാൽ പത്തു വർഷം വരെ തടവു ശിക്ഷ ലഭി ക്കാവുന്ന കുറ്റ ങ്ങളാണ് ചുമത്തി യിരിക്കുന്നത്.

ശശി തരൂര്‍ – സുനന്ദ പുഷ്കര്‍ വിവാഹം 2010 ലാണ് നടന്നത്. ഡൽഹി ചാണക്യ പുരി യിലെ ഹോട്ടല്‍ മുറി യിൽ  2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

പ്രായ പൂർത്തി യായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം : സുപ്രീം കോടതി

May 7th, 2018

adult-couple-can-live-together-without-marriage-supreme-court-ePathram
ന്യൂഡൽഹി : വിവാഹിതര്‍ അല്ലെങ്കിലും പ്രായ പൂർ ത്തി യായ സ്ത്രീക്കും പുരുഷനും ഒരു മിച്ചു ജീവി ക്കു വാന്‍ അവകാശം ഉണ്ട് എന്ന് സുപ്രീം കോടതി. വിവാഹ സമയത്ത് വരന് 21 വയസ്സ് തികഞ്ഞിട്ടില്ല എന്ന കാരണ ത്താല്‍ കേരള ഹൈക്കോടതി അസാധുവാക്കിയ മല യാളി ദമ്പതി മാരുടെ വിവാഹം സുപ്രീം കോടതി അംഗീ കരിച്ചു.

2017 ഏപ്രില്‍ 12 ന് ചക്കുളത്തു കാവ് ഭവഗതി ക്ഷേത്ര ത്തില്‍ വിവാഹിത രായ നന്ദ കുമാറി ന്റെയും തുഷാര യുടെയും വിവാഹ മാണ് സുപ്രീം കോടതി അംഗീ കരി ച്ചത്.

1955 ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഹൈന്ദവ രായ നന്ദകുമാര്‍ – തുഷാര വിവാഹം നിയമ വിധേ യ മാണ്. നന്ദ കുമാറി ന്റെ ഭാര്യ യായ തുഷാരക്ക് പ്രായ പൂര്‍ ത്തി യായി എന്നും അവര്‍ക്ക് ഇഷ്ട മുള്ള ആരോ ടൊപ്പ വും ജീവിക്കു വാനും ഇഷ്ട മുള്ളിട ത്തേക്ക് പോകു വാനും അവകാശം ഉണ്ട് എന്നും കോടതി വ്യക്ത മാക്കി.

തന്റെ മകളെ നന്ദ കുമാർ തട്ടി ക്കൊണ്ടു പോയി വിവാഹം ചെയ്തു എന്നും 2017 ഏപ്രി ലിൽ വിവാഹം നടക്കു മ്പോൾ നന്ദ കുമാറിന് 21 വയസ്സ് തികഞ്ഞിരുന്നില്ല എന്നും കാണിച്ചു കൊണ്ട് തുഷാര യുടെ പിതാവാണു ഹൈക്കോടതി യെ സമീപിച്ചത്.

വിവാഹം റദ്ദാക്കി ഹൈക്കോടതി തുഷാരയെ പിതാവി നൊപ്പം അയച്ചു. ഈ വിധി തള്ളിയാണ് ഇരുവർക്കും ഒരുമിച്ചു താമ സിക്കാം എന്നും സുപ്രീം കോടതി വിധി ച്ചത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മിശ്ര വിവാഹം പ്രോത്സാഹി പ്പിക്കു വാന്‍ മഹാ രാഷ്ട്ര യില്‍ പുതിയ നിയമം
Next »Next Page » ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട : സുപ്രീം കോടതി »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine