സ്വവർഗ്ഗ രതി ഇന്ത്യ യിൽ കുറ്റമല്ല :​​ സുപ്രീം കോടതി

September 6th, 2018

supreme-court-verdict-ipc-377-cancelled-for-gay-sex-and-homosexuals-ePathram
ന്യൂഡൽഹി : ഇന്ത്യയിൽ സ്വവർഗ്ഗ രതി കുറ്റ കരമല്ല എന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര യുടെ നേതൃത്വ ത്തി ലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റം എന്നുള്ള ഭരണ ഘടന യിലെ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. പരസ്പര സമ്മത ത്തോടെ യുള്ള സ്വവര്‍ഗ്ഗ രതി കുറ്റ കൃത്യമല്ല എന്നും ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി.

എ. എം. ഖാന്‍ വില്‍ക്കര്‍, ഇന്ദു മല്‍ ഹോത്ര, ആര്‍. എഫ്. നരി മാന്‍ എന്നി വരാണ് മറ്റു ജസ്റ്റിസ്സു മാര്‍. ഏവരും യോജി ച്ചുള്ള വിധി യാണ് ഇത് എന്ന് വിധി പ്രസ്താവം വായിച്ചു കൊണ്ട് ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അറി യിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം പത്തു വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റമാണ് സ്വവര്‍ഗ്ഗ രതി. എന്നാൽ പരസ്പര സമ്മത പ്രകാ രമുള്ള സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന് ഡല്‍ഹി ഹൈക്കോടതി 2009 ല്‍ വിധി പുറ പ്പെടു വിച്ചിരുന്നു. തുടർന്ന് 2013 ല്‍ സുപ്രീം കോടതി യുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാ ക്കിയി രുന്നു.

നർത്തകൻ നവ്തേജ് സിംഗ് ജോഹർ, മാധ്യമ പ്രവർ ത്തകൻ സുനിൽ മെഹ്റ, റിതു ഡാല്‍ മിയ, അമന്‍ നാഥ്, അയേഷ കപൂര്‍ എന്നിവര്‍ 377ാം വകുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് 2016 ല്‍ വീണ്ടും സുപ്രീം കോടതിയെ സമീ പിക്കുക യായിരുന്നു. സ്വവർ ഗ്ഗാനു രാഗി കളായ തങ്ങൾ ശിക്ഷിക്ക പ്പെ ടുമോ എന്ന ഭയ ത്തിലാണ് ജീവി ക്കു ന്നത് എന്നും ഇവർ കോടതി യിൽ വാദിച്ചു.

സ്വവര്‍ഗ്ഗ അനുരാഗി കളും അവരെ അനു കൂലി ക്കുന്ന വരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കോടതി ഉത്തരവ് സോഷ്യല്‍ മീഡിയ യില്‍ ആഘോഷ മാക്കി മാറ്റി യിരി ക്കുക യാണ്.

രാജ്യത്ത് 25 ലക്ഷം സ്വവര്‍ഗ്ഗാനുരാഗികള്‍ 

*  സ്വവര്‍ഗ്ഗ രതിയെ നിയമ വിധേയമാക്കാന്‍ ആകില്ല 

സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കില്ല : മാര്‍പ്പാപ്പ 

ജര്‍മ്മന്‍ വിദേശ കാര്യ മന്ത്രി സ്വവര്‍ഗ്ഗ വിവാഹം ചെയ്തു 

*  ബഹിരാകാശ യാത്രിക സാലി റൈഡ് സ്വവർഗ്ഗ രതിക്കാരി 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

എസ്. ബി. ഐ. 1300 ശാഖ കളുടെ പേരും കോഡും മാറ്റി

August 28th, 2018

logo-state-bank-of-india-sbi-ePathram
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ യുടെ 1300 ശാഖ കളുടെ പേരും ഐ. എഫ്. എസ്. സി. കോഡും മാറ്റി. വിവിധ ബാങ്കു കൾ എസ്. ബി. ഐ. യില്‍ ലയി പ്പിച്ച തിനു ശേഷ മുള്ള ഏകീകരണം നടപ്പി ലാക്കു ന്നതിന്റെ നടപടി ക്രമ ങ്ങളുടെ ഭാഗ മായി ട്ടാണ് ഇത്.

പുതിയ കണക്കു കള്‍ പ്രകാരം എസ്. ബി. ഐ. ക്ക് രാജ്യത്ത് 22, 428 ശാഖ കള്‍ ആണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻ കൂർ (എസ്. ബി. ടി.) അടക്കം ആറ് അസ്സോസ്സി യേറ്റ് ബാങ്കു കളെയും ഭാരതീയ മഹിളാ ബാങ്കിനെ യും 2017 ഏപ്രിൽ മുതലാണ് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ യില്‍ ലയി പ്പിച്ചത്.

പുതിയ ബ്രാഞ്ചു കളുടെ പേരും ഐ. എഫ്. എസ്. സി. കോഡും അടങ്ങിയ ലിസ്റ്റ്

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ അനുവദി ക്കുക യില്ല : സുപ്രീം കോടതി

August 22nd, 2018

supremecourt-epathram
ന്യൂഡൽഹി : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ (നൺ ഒാഫ് ദ എബൗ) അനുവദി ക്കുക യില്ല എന്ന് സുപ്രീം കോടതി. പ്രത്യക്ഷ തെര ഞ്ഞെടുപ്പിൽ വ്യക്തി ഗത സമ്മതി ദായ കർക്കു വേണ്ടി നടപ്പിലാക്കിയ താണ് ‘നോട്ട’ സംവി ധാനം എന്നും സുപ്രീം കോടതി വ്യക്ത മാക്കി.

ബാലറ്റ് പേപ്പറിൽ ‘നോട്ട’ അനുവദിച്ചു കൊണ്ടുള്ള തെര ഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കുക യും ചെയ്തു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ നോട്ട സംവിധാനം ഉൾപ്പെടു ത്തുവാൻ അനു വദിച്ചു കൊണ്ടുള്ള തെര ഞ്ഞെ ടുപ്പ് കമ്മീ ഷന്റെ വിജ്ഞാ പനം ചോദ്യം ചെയ്തു കൊണ്ട് ഗുജറാത്ത് നിയമ സഭാ കോൺ ഗ്രസ്സ് ചീഫ് വിപ്പ് ഷൈലേഷ് മനു ഭായ് പർമർ സമർ പ്പിച്ച ഹരജി യെ തുടർ ന്നായി രുന്നു കോടതി വിധി. നോട്ട സംവിധാനം കുതിര ക്കച്ചവട ത്തിനും അഴി മതിക്കും ഇടയാക്കും എന്നും ഷൈലേഷ് മനു ഭായ് പർമർ ചൂണ്ടി ക്കാട്ടി യിരുന്നു.

നോട്ട നടപ്പി ലാക്കുന്ന തോടെ വോട്ട് ചെയ്യാ തിരി ക്കുന്ന തിന് നിയമ സാധുത നൽ കുക യാണ് തെര ഞ്ഞെടുപ്പ് പാനൽ ചെയ്യു ന്നത് എന്ന് സുപ്രീം കോടതി അഭി പ്രായ പ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസു മാരായ ഖാൻ വിൽകർ, ഡി. വൈ. ചന്ദ്ര ചൂഡ് എന്നി വര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താ വിച്ചത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

പശ്ചിമ ബംഗാൾ ഇനി മുതല്‍ ബംഗളാ

July 26th, 2018

logo-west-bengal-name-changes-to-bangla-ePathram
കൊൽക്കത്ത : പശ്ചിമ ബംഗാളി ന്റെ പേരു മാറ്റു വാനുള്ള ബില്‍ നിയമ സഭയില്‍ പാസ്സായി. ബംഗളാ എന്നാ യിരി ക്കും ഇനി മുതല്‍ ബംഗാളിനെ അറിയ പ്പെടുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിന്റെ അനുമതി ലഭി ക്കു ന്ന തോടെ പേര് മാറ്റം നിലവിൽ വരും.

mamata-banerjee-epathram

ബംഗാൾ (ഇംഗ്ലീഷ്) ബംഗളാ (ബംഗാളി) ബംഗാൾ (ഹിന്ദി) എന്നിങ്ങനെ മൂന്ന് ഭാഷ ക ളിൽ പശ്ചിമ ബംഗാ ളിന് പേരു കൾ നൽണം എന്നാ യിരുന്നു കേന്ദ്ര സർ ക്കാർ ശുപാര്‍ശ. എന്നാല്‍ ഈ നിർദ്ദേശം സംസ്ഥാന നിയമ സഭ തള്ളുക യായി രുന്നു.

ബംഗാളിന്റെ പേര് 2011 ല്‍ ‘പശ്ചിം ബംഗോ’ എന്ന് മാറ്റുവാന്‍ തീരുമാനിച്ചു എങ്കിലും ഇതിന് കേന്ദ്ര അനു മതി ലഭിച്ചിരുന്നില്ല. എല്ലാ സംസ്ഥാ നങ്ങളു ടെയും യോഗ ങ്ങള്‍ ക്കായി വിളി ക്കുമ്പോള്‍ അക്ഷര മാല ക്രമ ത്തില്‍ ‘വെസ്റ്റ് ബംഗാള്‍’ അവസാനം വരുന്നത് കൊണ്ടാ ണ് പേര് മാറ്റുന്നത് എന്നും ദേശീയ മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജി. എസ്. ടി. യിൽ ഇളവ് വരുത്തി – ഗൃഹോപകരണ ങ്ങള്‍ക്ക്‌ വില കുറയും

July 22nd, 2018

logo-gst-india-one-nation-one-tax-one-market-ePathram
ന്യൂഡൽഹി : ചരക്കു – സേവന നികുതി (ജി. എസ്. ടി.) യിൽ ഇളവ് വരുത്തി ക്കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ ഉത്ത രവ് ഇറക്കി. പുതിയ ജി. എസ്. ടി. നിരക്കു കള്‍ ജൂലായ് 27 മുതല്‍ പ്രാബല്യ ത്തിൽ വരും എന്ന് കേന്ദ്ര ധന മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.

വാഷിംഗ് മെഷീന്‍, റഫ്രിജ റേറ്റര്‍, 27 ഇഞ്ച് വരെ യുള്ള ടി.വി, ഇസ്തിരി പ്പെട്ടി, വാക്വം ക്ലീനര്‍, ഗ്രൈന്‍ഡര്‍, മിക്സി, വാട്ടര്‍ ഹീറ്റര്‍, മണ്ണെണ്ണ സ്റ്റൗ, വാട്ടര്‍ കൂളര്‍ തുട ങ്ങിയ ഗൃഹോ പകരണ ങ്ങള്‍ക്ക് വില കുറയും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇരുപത്തി എട്ടാമത് ജി. എസ്. ടി. കൗണ്‍സില്‍ യോഗ ത്തില്‍ നിരക്കു കള്‍ പരിഷ്‌ക രിച്ച തോടെ യാണ് ഗൃഹോ പകരണ ങ്ങള്‍ക്ക്‌ വില യില്‍ മാറ്റം വരുന്നത്.

കൂടാതെ ലിഥിയം ബാറ്ററി, വീഡിയോ ഗെയിം, ഹെയര്‍ ഡ്രൈയര്‍, പെയിന്റ്, വാര്‍ണിഷ്, സുഗന്ധ ദ്രവ്യ ങ്ങള്‍, ടോയ്‌ലറ്റ് സ്‌പ്രേ, കോസ്‌ മെറ്റിക്‌സ്, മുള കൊണ്ടുള്ള തറവിരി, തുകല്‍ ഉത്പന്ന ങ്ങള്‍, ഗ്ളാസ്സില്‍ തീര്‍ത്ത പ്രതിമകൾ തുടങ്ങിയ 88 ഉൽപ്പ ന്ന ങ്ങ ളുടെ ചരക്കു – സേവന നികുതി യാണ് കുറ ച്ചിരി ക്കു ന്നത്.

മുൻപ് 28% നികുതി ഈടാക്കി യിരുന്ന ഈ ഉത്പന്ന ങ്ങളെ 18% നികുതി സ്ലാബിലേക്ക് മാറ്റി. അഞ്ചു കോടി രൂപ വരെ വാർഷിക വിറ്റു വരവു ള്ളവർ എല്ലാ മാസ വും നികുതി അട ക്കണം എങ്കിലും മൂന്നു മാസ ത്തില്‍ ഒരിക്കൽ റിട്ടേൺ ഫയൽ ചെയ്താൽ മതി. നികുതി നിയമ ങ്ങൾ ക്കുള്ള ഭേദ ഗതി കളും കൗൺസിൽ അംഗീ കരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചെറിയ നൂറു രൂപ നോട്ട് വയലറ്റ് നിറ ത്തില്‍ പുറത്തിറക്കുന്നു
Next »Next Page » രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരള ത്തിൽ »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine