
ചെന്നൈ : ബിനാമി ഇടപാട് നിരോധന നിയമ പ്രകാരം എ.ഐ. എ. ഡി. എം. കെ. യുടെ മുന്‍ നേതാവ് വി. കെ. ശശികല യുടെ 1600 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, കോയമ്പത്തൂര്‍, പുതുച്ചേരി എന്നി വിടങ്ങ ളിലെ വസ്തു വക കളാണ് കണ്ടു കെട്ടിയത്.
തമിഴ് നാട് മുഖ്യമന്ത്രി യായിരുന്ന ജയലളിത യുടെ വലംകൈ ആയി രുന്ന വി. കെ. ശശികല, സ്വത്തു ക്കള്‍ സ്വന്തമാക്കിയത് അധികവും വ്യാജപ്പേരുകളില്‍ ആയിരുന്നു.
അനധികൃത സ്വത്തു സമ്പാദന ക്കേസിൽ ശശി കലയെ അറസ്റ്റു ചെയ്തതും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചതും ജയലളിത യുടെ മരണ ത്തിനു ശേഷം ആയിരുന്നു.




ലഖ്നൗ : ബാബറി മസ്ജിദ് തകർത്ത കേസിൽ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യ മന്ത്രി യും ബി. ജെ. പി. നേതാവു മായ കല്യാൺ സിംഗിനു സി. ബി. ഐ. പ്രത്യേക കോടതി യുടെ സമൻസ്. ചോദ്യം ചെയ്യലി നായി ഈ മാസം 27 ന് ഹാജരാവണം എന്ന് ആവശ്യ പ്പെട്ടാണ് സമൻസ് അയച്ചി രിക്കു ന്നത്. രാജസ്ഥാൻ ഗവർണ്ണർ സ്ഥാനം ഒഴിഞ്ഞ തിന് പിന്നാലെ യാണ് കല്യാൺ സിംഗിനു സമൻസ് നൽകി യിരി ക്കുന്നത്.


























