കൂടംകുളത്ത് നിരോധാജ്ഞ

March 20th, 2012

koodamkulam1-epathram

ചെന്നൈ: കൂടംകുളം ആണവ നിലയം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയാതോടെ കൂടംകുളം ഉള്‍പ്പെടുന്ന രാധാപുരം താലൂക്കില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്‌നാട് പോലീസിന്റെ 4000 പേര്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള 400 അര്‍ധസേനാംഗങ്ങളും കൂടംകുളത്തേക്ക് എത്തിയിട്ടുണ്ട്. .

കൂടുതല്‍ കേന്ദ്രസേനയെ കൂടംകുളത്ത് എത്തിയ്ക്കാന്‍ പദ്ധതി ഉണ്ട്. മഹാരാഷ്ട്ര, വെസ്റ്റ്‌ ബംഗാള്‍, ബീഹാര്‍ എന്നീടങ്ങങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ആണ് ഇപ്പോള്‍ ഇവിടെ പണിയെടുക്കുന്നത്. അഞ്ചു മാസത്തിനു ശേഷം ഇന്നലെ ജീവനക്കാര്‍ ആണവനിലയത്തില്‍ പ്രവേശിച്ചു. ആണവനിലയത്തിന് സമീപത്തുള്ള കടലോര മേഖലയില്‍ തീരദേശസേനയുടെ വിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തി.

നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടംകുളത്തേക്ക് സമരത്തില്‍ പങ്കെടുക്കാന്‍ വരുന്ന ഗ്രാമവാസികളെ വിലക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലാന്റ്‌ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം നയിക്കുന്ന ‘ആണവോര്‍ജവിരുദ്ധ ജനകീയപ്രസ്‌ഥാന’ത്തിന്റെ അഞ്ചു പ്രവര്‍ത്തകര്‍ പദ്ധതിപ്രദേശത്തുനിന്ന്‌ അറസ്‌റ്റിലായി. ആണവ നിലയം അടച്ചു പൂട്ടണമെന്നും അറസ്‌റ്റിലായവരെ വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെട്ടു സംഘടനയുടെ മുഖ്യസംഘാടകന്‍ ആര്‍. ബി.  ഉദയകുമാര്‍ അനിശ്‌ചിതകാല നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ആണവ നിലയത്തിനെതിരായ ജനരോഷം തണുപ്പിക്കാന്‍ മേഖലയില്‍ 500 കോടി രൂപയുടെ പ്രത്യേക വികസന പാക്കേജും ജയലളിത സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലയത്തിന്റെ പണി പൂര്‍ത്തിയാക്കി മുന്നോട്ടുപോകാന്‍ ജയലളിത എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും ആണവ വിരുദ്ധ പ്രക്ഷോഭകരുടെയും പിന്തുണ അഭ്യര്‍ഥിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ്യത്ത് 25 ലക്ഷം സ്വവര്‍ഗ്ഗാനുരാഗികളെന്ന് കേന്ദ്രസര്‍ക്കാര്‍

March 14th, 2012
gay-rights-india-epathram
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 25 ലക്ഷം സ്വവര്‍ഗ്ഗാനുരാഗികള്‍ ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 1,25,000 പേര്‍ എയ്‌ഡ്സ് രോഗബാധിരാണ്. ദേശീയ എയ്‌ഡ്സ് നിയന്ത്രണ പരിപാടിയുടെ കണക്കുകള്‍ പ്രകാരമാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ എണ്ണം കണക്കാക്കിയതെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സ്വവര്‍ഗ്ഗ ലൈംഗികത നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ രാജ്യത്തെ സ്വവര്‍ഗ്ഗാനുരാഗികളുടെ കണക്ക് ഹാജരാക്കുവാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നവരെ അംഗീകരിക്കുവാന്‍ സമൂഹം തയ്യാറാവണമെന്ന് ശാന്തിഭൂഷന്‍

March 13th, 2012
Shanti-Bhushan-epathram
ഗാസിയാബാദ്: വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നവരെ (live-in relationships) അംഗീകരിക്കുവാന്‍ സമൂഹം തയ്യാറാവണമെന്ന് മുന്‍‌കേന്ദ്രമന്ത്രിയും അണ്ണാഹസാരെ സംഘാംഗവുമായ ശാന്തിഭൂഷന്‍. സമൂഹം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും  മാറിയ സാമൂഹിക സാഹചര്യത്തില്‍ ഇത്തരം ബന്ധങ്ങളെ എതിര്‍ക്കുന്നതിനു പകരം ഉള്‍ക്കൊള്ളുവാന്‍ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.  ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഗാസിയാബാദില്‍ എത്തിയതായിരുന്നു ശാന്തിഭൂഷന്‍. അണ്ണാഹസാരെ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പിന്റെ ഫലങ്ങളില്‍ പ്രതിഫലിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെട്ടിടങ്ങളുടെ ഉയരം: പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

March 3rd, 2012
tall-buildings-epathram
ന്യൂഡെല്‍ഹി: കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രൂപം നല്‍കി. ഇതനുസരിച്ച് പതിനഞ്ചു മീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും റോഡിന്റെ വീതി ഉള്‍പ്പെടെ ഉള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും വേണം. 30-45 മീറ്റര്‍ ഉയരം ഉള്ള കെട്ടിടത്തിനു 24-30 മീറ്റര്‍ വരെ വീതിയുള്ള റോഡും 60 മീറ്ററിനു മുകളില്‍ ആണ് ഉയരം എങ്കില്‍ റോഡിനു 30-45 വരെ വീതിയും വേണം. കെട്ടിടത്തില്‍ നിന്നും ഫയര്‍ സ്റ്റേഷനിലേക്കുള്ള ദൂരത്തെ സംബന്ധിച്ചും പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. 45-60 മീറ്റര്‍ ഉയരം ഉള്ള കെട്ടിടങ്ങള്‍ക്ക് അഞ്ചുകിലോമീറ്റര്‍ പരിധിയിലും  60 മീറ്ററില്‍ കൂടുതല്‍ ഉയരം ഉള്ള കെട്ടിടങ്ങള്‍ക്ക് രണ്ടു കിലോമീറ്റര്‍ പരിധിയിലും ഫയര്‍ സ്റ്റേഷന്‍ വേണം. ഫയര്‍സ്റ്റേഷനുകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും മോക്‍ഡ്രില്ലുകള്‍ നടത്തുകയും വേണം. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു മുമ്പും ശേഷവും ബന്ധപ്പെട്ട ഫയര്‍ സ്റ്റേഷനില്‍ നിന്നും നിര്‍മ്മാതാക്കള്‍ എന്‍. ഓ. സി വാങ്ങിയിരിക്കണം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള അവകാശം അംഗീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

February 28th, 2012
gay-rights-india-epathram
ന്യൂഡെല്‍ഹി: സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാടില്‍ വീണ്ടും മാറ്റം. സ്വവര്‍ഗ്ഗാനുരാഗ അവകാശത്തെ അംഗീകരിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാണെന്നും ഇന്ത്യന്‍ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നുമായിരുന്നു നേരത്തെ ഇതേ വിഷയത്തില്‍  ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി. മല്‍‌ഹോത്ര പറഞ്ഞിരുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ അടിക്കടിയുള്ള നിലപാടു മാറ്റത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമവ്യവസ്ഥയെ കളിയാക്കരുതെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും ജസ്റ്റിസുമാരായ ജി. എസ്. സിങ്‌. വിയും, എസ്. ജി മുഖോപാധ്യായയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പറഞ്ഞു. സ്വവര്‍ഗ്ഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡെല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ചില മത , രാഷ്ടീയ, സാമൂഹ്യ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് തേടിയപ്പോളാണ് വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ കോടതിക്കു മുമ്പില്‍ അവതരിപ്പിക്കപ്പെട്ടത്.  സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിലപാട് രാജ്യത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കാന്‍ ഇടയുണ്ട്.  കടുത്ത വിവേചനം നേരിടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഈ നിലപാട് ആശാവഹമാണെങ്കിലും യാദാസ്ഥിതിക മത നേതൃത്വങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഇന്ത്യയില്‍ ഇതിനെതിരെ ശക്തമായ സമ്മര്‍ദ്ദം ഉയരും എന്നതില്‍ തര്‍ക്കമില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

40 of 461020394041»|

« Previous Page« Previous « ഹോക്കി: ഫ്രാന്‍സിനെ തകര്‍ത്ത് ഇന്ത്യ ഒളിമ്പിക്സ് യോഗ്യത നേടി
Next »Next Page » ഡല്‍ഹിയില്‍ ലഷ്കര്‍ ഭീകരര്‍ അറസ്റ്റില്‍ »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine