വിജയ് മല്യയും പാസ്വാനും രാജ്യസഭ യിലേക്ക്

June 18th, 2010

ന്യൂഡല്‍ഹി : ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാനും, മദ്യ രാജാവ് വിജയ് മല്യയും ബി. ജെ. പി. വക്താവ് രജീവ് പ്രതാപ് റൂഡിയും രാജ്യസഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പാസ്വാനും, റൂഡിയും ബീഹാറില്‍ നിന്നും വിജയ് മല്യ കര്‍ണ്ണാടകത്തില്‍ നിന്നും ആണ് വിജയിച്ചത്. ജനതാദള്‍ ദേവ ഗൌഡ വിഭാഗത്തിന്റെയും
ബി. ജെ. പി. യുടേയും പിന്തുണ ലഭിച്ച മല്യ, സ്വതന്ത്രനായി തന്നെ തന്റെ  വിജയം ഉറപ്പിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജാതി സെന്‍സസ്‌ വേണ്ടെന്നു മീര

June 4th, 2010

ജാതി സെന്‍സസ്‌ നടത്തുന്നതിനോട് തനിക്ക്‌ എതിര്‍പ്പാണെന്ന് ലോകസഭാ സ്പീക്കര്‍ മീര കുമാര്‍ പറഞ്ഞു. ഭരണ ഘടനയുടെ ഉപജ്ഞാതാക്കള്‍ ജാതി രഹിത സമൂഹമാണ് ലക്ഷ്യമിട്ടത്. ഈ ലക്ഷ്യത്തിനു വിഘാതമാകുന്ന യാതൊന്നും അംഗീകരിക്കാനാവില്ല എന്നും അവര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ തൂത്തു വാരി

June 3rd, 2010

mamata-banerjeeകൊല്‍ക്കത്ത : ഇടതു കോട്ടയെന്ന് അറിയപ്പെടുന്ന പശ്ചിമ ബംഗാളിലെ മുന്‍സിപ്പല്‍ ഭരണ സമിതി കളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു കനത്ത തിരിച്ചടി ഏല്‍‌പ്പിച്ചു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ വന്‍ മുന്നേറ്റം.141 വാര്‍ഡുകളില്‍ 97 എണ്ണത്തില്‍ വിജയിച്ച് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്ഗ്രസ് പിടിച്ചടക്കി. ഇടതു പക്ഷം 33 വാര്‍ഡിലും കോണ്‍ഗ്രസ്സ് 7 വാര്‍ഡിലും മറ്റുള്ളവര്‍ മൂന്നിടത്തും വിജയിച്ചു. 2005-ലെ തിരഞ്ഞെടുപ്പില്‍ മൂന്നു നഗര സഭകളില്‍ മാത്രം വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇതോടെ ബംഗാള്‍ രാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തി യിരിക്കുന്നത്. അന്ന് 81 മുന്‍സിപാലിറ്റികളില്‍ 55 എണ്ണവും ഇടതു മുന്നണിയാണ് കരസ്ഥ മാക്കിയിരുന്നത്.

കേന്ദ്ര ഭരണത്തില്‍ പങ്കാളി യാണെങ്കിലും പശ്ചിമ ബംഗാളില്‍ മമത – കോണ്‍ഗ്രസ്സ് സഖ്യം ഉണ്ടായിരുന്നില്ല. അടുത്ത വര്‍ഷം നടക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചന യാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അധികാരത്തില്‍ ഇരിക്കുന്ന ഇടതു ഭരണം തന്നെ ഒരു പക്ഷെ മമത പിടിച്ചടക്കിയേക്കും എന്നതിന്റെ സൂചനകളും ഈ ഫലങ്ങള്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം തന്നെ ബംഗാളില്‍ ഇടതു പക്ഷത്തിനു പിന്തുണ കുറയുന്നതിന്റെ വ്യക്തമായ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

പാവങ്ങളൂടെ പടനായികക്ക്‌ 87 കോടിയുടെ ആസ്തി

May 30th, 2010

mayawatiഒരു നേരം പോലും ഭക്ഷണം കഴിക്കുവാന്‍ സാധിക്കാത്ത വലിയ ഒരു വിഭാഗം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ പാവങ്ങളുടെ പടനായിക എന്ന് വിശേഷി പ്പിക്കപ്പെടുന്ന മുഖ്യമന്ത്രി മായവതിയ്ക്ക്‌ കോടികളുടെ ആസ്ഥിയെന്ന് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയായി അധികാരത്തില്‍ കയറി മൂന്നു വര്‍ഷം കൊണ്ട്‌ മായാവതിയുടെ ആസ്ഥിയില്‍ 52 കോടിയില്‍ നിന്നും 87 കോടിയിലേക്ക്‌ ഉള്ള ഉയര്‍ച്ചയാണ് ഉണ്ടായത്.

12.95 കോടി രൂപ കൈവശവും, ബാങ്ക്‌ നിക്ഷേപമായി 11.39 കോടിയും, 1034.26 ഗ്രാം സ്വര്‍ണ്ണം, 86.8 ലക്ഷത്തിന്റെ വജ്രം, 4.44 ലക്ഷത്തിന്റെ വെള്ളിയാഭരണം തുടങ്ങിയവ ഇതില്‍ പെടും.

ജൂണില്‍ നടക്കുന്ന നിയമസഭാ ഉപ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സത്യവാങ്ങ്മൂല ത്തിലാണ്‌ ഈ വിവരങ്ങള്‍ ഉള്ളത്‌.

പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചിലവിട്ട്‌ സ്വന്തം പ്രതിമ സ്ഥാപിക്കുവാന്‍ ഉള്ള മായവതിയുടെ ശ്രമങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ഭൈരോണ്‍ സിങ്ങ് ശെഖാവത്ത് അന്തരിച്ചു

May 15th, 2010

bhairon-singh-shekhawatമുന്‍ ഉപരാഷ്ട്രപതിയും ബി. ജെ. പി. യുടെ സമുന്നതനായ നേതാവുമായ ഭൈരോണ്‍ സിങ്ങ് ശെഖാവത്ത് അന്തരിച്ചു. ഇന്നു രാവിലെ ജയ്‌പൂരിലെ സവായ് മാന്‍സിങ്ങ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസവും നെഞ്ചില്‍ അണു ബാധയും മൂലം കഴിഞ്ഞ വ്യാഴാച ആണ് ഇദ്ദേഹത്തെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

1923 ഒക്ടോബര്‍ 23നു രാജസ്ഥാനിലെ സിക്കന്തര്‍ ജില്ലയില്‍ ഘച്ചരിവാസ് എന്ന ഗ്രാമത്തിലെ ഒരു രജപുത്ര കുടുംബത്തില്‍ ആണ് ശെഖാവത്തിന്റെ ജനനം. ആര്‍. എസ്. എസ്. പ്രവര്‍ത്തകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നീട് ജന സംഘം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. തുടര്‍ന്ന് ബി. ജെ. പി. രൂപീകൃത മായപ്പോള്‍ അതിന്റെ നേതൃ നിരയില്‍ പ്രധാനിയായി. മികച്ച പ്രാസംഗികനും സംഘാടക നുമായിരുന്ന ശെഖാവത്  രാജസ്ഥാനില്‍ ബി. ജെ. പി.  കെട്ടിപ്പടു ക്കുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ചു. അടിയന്തി രാവസ്ഥ കാലത്ത് ജയിലില്‍  കഴിയേണ്ടി വന്നിട്ടുണ്ട്. 1977-ല്‍ രാജസ്ഥാന്‍ മുഖ്യ മന്ത്രിയായി. തുടര്‍ന്ന് 1990-92, 93-98 കാലഘട്ടത്തില്‍ വീണ്ടും അവിടെ മുഖ്യ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ രാഷ്ടീയത്തിലും ശെഖാവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2002 ആഗസ്തില്‍  ഇന്ത്യയുടെ പതിനൊന്നാമത് ഉപ രാഷ്ടപതി യായി തിരഞ്ഞെടുക്കപ്പെട്ടു.

സൂരജ് കന്വാറാണ് ശെഖാവത്തിന്റെ ഭാര്യ. ഏക മകള്‍ രത്തന്‍ കന്‍‌വാര്‍. തികഞ്ഞ മിതവാദി യായിരുന്ന ശെഖാവത്ത് 1970-ല്‍ രാജസ്ഥാനില്‍ പട്ടിണി പിടിമുറുക്കുവാന്‍ തുടങ്ങിയപ്പോള്‍ അന്ത്യോദയ എന്ന പദ്ധതി ആവിഷ്കരിച്ച്  നടപ്പിലാക്കി. ഇത് രാജസ്ഥാന്‍ ജനതയുടെ മനസ്സില്‍ അദ്ദേഹത്തിനു വലിയ ഒരു സ്ഥാനം നേടിക്കൊടുത്തു. രാജസ്ഥാന്‍ രാഷ്ടീയത്തിലെ ഒരു ജനകീയ നേതാവിനെയാണ് ശെഖാവത്തിന്റെ മരണത്തിലൂടെ ബി. ജെ. പി. ക്ക് നഷ്ടമാകുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

104 of 1051020103104105

« Previous Page« Previous « “ഹിന്ദുത്വം” വില്‍പ്പനയ്ക്ക്
Next »Next Page » ഫത്വയെ വിമര്‍ശിച്ച ജാവേദ്‌ അഖ്തറിന് വധ ഭീഷണി »



  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine