ബംഗാളില്‍ സി.പി.എമ്മിനു തിരിച്ചടി; തൃണമൂലിനു വന്‍ നേട്ടം

April 28th, 2015

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍‌ഗ്രസ് വന്‍ നേട്ടം കൈവരിച്ചു. 92 മുന്‍സിപാലിറ്റികളില്‍ 70 ഇടത്തും അവര്‍ വിജയിച്ചു. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ആകെയുള്ള 144 വാര്‍ഡുകളില്‍ 117-ലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇവിടെ ബി.ജെ.പി അഞ്ച് സീറ്റുകള്‍ നേടി.

2010-ല്‍ 33 മുന്‍സിപാലിറ്റികള്‍ മാത്രം ലഭിച്ച തൃണമൂല്‍ ഇത്തവണ നെടിയത് ഇരട്ടി വിജയം. പശ്ചിമ ബംഗാളില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും തിരിച്ചടി തുടരുകയാണ്. മുപ്പത് വര്‍ഷം ബംഗാള്‍ ഭരിച്ച സി.പി.എമിനു പലയിടങ്ങളിലും കെട്ടിവച്ച കാശു പോലും നഷ്ടമായി. ഇടതു മുന്നണി ആകെ അഞ്ചിടത്ത് ഒതുങ്ങി. കോണ്‍ഗ്രസും അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

യച്ചൂരിയുടെ വിജയം; കാരാട്ടിനും കേരള ഘടകത്തിനും തിരിച്ചടി

April 19th, 2015

വിശാഖപട്ടണം: സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരി തിരഞ്ഞെടുക്ക പ്പെട്ടപ്പോള്‍ തിരിച്ചടി നേരിട്ടത് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും കേരള ഘടകത്തിനുമാണ്. തങ്ങളുടെ താല്പര്യങ്ങള്‍ ക്കൊത്ത് നിലപാടെടുക്കുന്ന ഒരാള്‍ തന്നെയാകണം പ്രകാശിന്റെ പിന്‍‌ഗാമി എന്ന നിലയില്‍ കൂടെയായിരുന്നു എസ്. ആര്‍. പി. ക്ക് കേരള ഘടകം നല്‍കിയ പിന്തുണ. പ്രകാശ് കാരാട്ടിന്റെ എല്ലാവിധ അനുഗ്രഹാശിസുകളും എസ്. ആർ. പി. ക്ക് ഉണ്ടായിരുന്നു താനും.

തന്റെ നിലപാടുകളിലെ വീഴ്ചകളെയും, ആശയങ്ങളിലെ പോരായ്മകളേയും നിരന്തരം ചൂണ്ടിക്കാട്ടുന്ന യച്ചൂരിയെ തഴഞ്ഞ് അദ്ദേഹം എസ്. ആര്‍. പി. യുടെ പേര് നിര്‍ദ്ദേശിച്ചതില്‍ അല്‍ഭുതമില്ല. എന്നാല്‍ ബംഗാള്‍ ഘടകം ഉള്‍പ്പെടെ മറ്റു ഘടകങ്ങള്‍ യച്ചൂരിക്ക് അനുകൂലമായി നിലപാടുറപ്പിച്ചതോടെ പി. ബി. യില്‍ മുന്‍ തൂക്കം ഉണ്ടയിട്ടും എസ്. ആര്‍. പി. ക്ക് പിന്‍‌വാങ്ങേണ്ടി വന്നു.

യച്ചൂരിയുടെ കടന്നു വരവിനെ ചെറുക്കുവാനായി കാരാട്ട് പക്ഷം പല തന്ത്രങ്ങളും മെനഞ്ഞെങ്കിലും ഒരു മത്സരത്തിലേക്ക് പോകുവാനും താന്‍ തയ്യാറാണെന്ന നിലപാട് അദ്ദേഹം എടുത്തതോടെ എസ്. ആര്‍. പി. പരാജയം മണത്തു. 91 അംഗ കേന്ദ്ര കമ്മറ്റിയില്‍ ഭൂരിപക്ഷവും തനിക്ക് എതിരാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം താന്‍ പിന്‍‌വാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

സി. പി. എമ്മിന്റെ ഇന്ത്യയിലെ ഏറ്റവും ശക്തമായ ഘടകമാണ് കേരളത്തിലേത്. പി. ബി. അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണൻ, എ. കെ. പത്മനാഭന്‍, എം. എ. ബേബി എന്നീ നാല്‍‌വര്‍ സംഘത്തിന്റെ പിന്തുണ നേരത്തെ തന്നെ ഉണ്ടായിരുന്നു. എട്ടു പേര്‍ എസ്. ആര്‍. പി. ക്ക് അനുകൂലമായി നിന്നപ്പോള്‍ അഞ്ചു പേര്‍ മാത്രമാണ് യച്ചൂരിയെ അനുകൂലിച്ചത്. അനാരോഗ്യം മൂലം പി. ബി. യോഗത്തി നെത്താതിരുന്ന ബുദ്ധ ദേവ ഭട്ടാചാര്യ, നിരുപം സെന്‍ എന്നിവര്‍ യച്ചൂരിക്കുള്ള പിന്തുണ എഴുതി നല്‍കിയിരുന്നു.

സീതാറാം യച്ചൂരിക്ക് നേരത്തെ തന്നെ വി. എസ്. അച്യുതാനന്ദന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം അത് നേരിട്ട് യച്ചൂരിയോട് പറയുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയുമായി. ഇത് കടുത്ത വി. എസ്. വിരുദ്ധ നിലപാടു വച്ചു പുലര്‍ത്തുന്ന എസ്. ആര്‍. പി. യെ ചൊടിപ്പിച്ചിരുന്നു. അത് അദ്ദേഹം മാധ്യമങ്ങളൊടെ പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരം പതിവുകള്‍ പാര്‍ട്ടിയില്‍ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കേരള ഘടകത്തിന്റെ വി. എസ്. വിരുദ്ധ നിലപാടുകള്‍ക്ക് അവൈലബിള്‍ പി. ബി. യില്‍ പലപ്പോഴും കരുത്ത് പകര്‍ന്നിരുന്ന ആളാണ് എസ്. ആര്‍. പി. എന്നാല്‍ യച്ചൂരിയാകട്ടെ ജനകീയ നേതാവായ വി. എസിനെ അനുകൂലിക്കുന്നയാളും. എസ്. ആര്‍. പി. ജനറല്‍ സെക്രട്ടറിയായാല്‍ വി. എസിനെ സംസ്ഥാന സമിതിയില്‍ നിന്നു പോലും ഒഴിവാക്കി സാധ്യമെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാന്‍ കച്ച കെട്ടിയിറങ്ങിയവര്‍ക്ക് യച്ചൂരിയുടേ വിജയം നിരാശയാണ് ഉണ്ടാക്കിയത്.

കാരാട്ടിന്റെ നിലപാടുകളോട് ശക്തമായ വിയോജിപ്പുള്ളവരാണ് ബംഗാള്‍ ഘടകം. വി. എസ്. വിരുദ്ധ നിലപാടെടുക്കുന്ന കാരാട്ടാ‍കട്ടെ കേരള ഘടകത്തിന്റെ പ്രിയപ്പെട്ടവനും. പ്രകാശിന്റെ പിന്‍‌ഗാമിയായി അതേ പാതയില്‍ സഞ്ചരിക്കുന്ന എസ്. ആര്‍. പി. യെ അവരോധിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയ കേരള ഘടകത്തിനു ബംഗാള്‍ ഘടകത്തിന്റെ പിന്തുണയോടെ യച്ചൂരി നടത്തിയ അപ്രതീക്ഷിതമായ നീക്കവും വിജയവും വലിയ തിരിച്ചടിയായി. വരാനിരിക്കുന്നത് ബംഗാള്‍ ഘടകത്തിന്റേയും കേരള ഘടകത്തിന്റേയും നിലപാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ നാളുകള്‍ ആയേക്കും.

കേരള ഘടകത്തിലെ ഔദ്യോഗിക പക്ഷവുമായുള്ള വി. എസിന്റെ ഏറ്റുമുട്ടലുകള്‍ക്കും യച്ചൂരിയുടെ സെക്രട്ടറി സ്ഥാനം പുതിയ വഴിത്തിരിവ് ആയേക്കും. സമ്മേളന വേദിയില്‍ നിന്നും നേരത്തെ മടങ്ങിയ വി. എസ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യച്ചൂരി തിരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞ് തിരിച്ചെത്തിയിരുന്നു. യച്ചൂരിയൂടെ വരവ് പാര്‍ട്ടിക്കു മാറ്റത്തിന്റെ തുടക്കമായിരിക്കുമെന്നും അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും വി. എസ്. മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ വലിയ തിരിച്ചടികള്‍ നേരിടുന്ന വി. എസിനു വലിയ ആശ്വാസമാണ് യച്ചൂരിയുടെ വിജയം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി.പി.എമ്മിന്റെ നായകന്‍ യച്ചൂരി തന്നെ

April 19th, 2015

വിശാഖപട്ടണം: സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. യച്ചൂരിയുടെ പേരിനൊപ്പം എസ്.രാമചന്ദ്രന്‍ പിള്ളയുടേയും പേരു ഉയര്‍ന്നു വന്നതോടെയാണ് പാര്‍ട്ടി സെക്രട്ടറി ആരാകണം എന്നത് സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നത്. രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്ക് ഒടുവില്‍ ഉചിതമായ തീരുമാനത്തിലേക്ക് സി.പി.എം നേതൃത്വം എത്തിയത്. കേരള ഘടകം എസ്.രാമചന്ദ്രന്‍ പിള്ളയെ പ്രകാശ് കാരാട്ടും കേരളഘടകവും പിന്തുണച്ചുവെങ്കിലും കേന്ദ്രകമ്മറ്റിയോഗത്തില്‍ ഭൂരിപക്ഷം പേരും യച്ചൂരിയെ ആണ് അനുകൂലിച്ചത്. വി.എസ്.അച്ച്യുതാനന്ദന്‍ നേരത്തെ തന്നെ പരസ്യമായി യച്ചൂരിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ രാത്രി നടന്ന നിര്‍ണ്ണായകമായ പി.ബിയോഗത്തില്‍ പ്രകാശ് കാരാട്ട് എസ്.ആര്‍.പിയുടെ പേരു നിര്‍ദ്ദേശിച്ചുവെങ്കിലും അംഗങ്ങള്‍ക്കിടയില്‍ നിന്നും യച്ചൂരിക്ക് അനുകൂലമായ വാദം ഉയര്‍ന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ രാമചന്ദ്രന്‍ പിള്ള പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയും എന്ന് പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റിട്ടയര്‍മെന്റിനു മുമ്പായി പാര്‍ട്ടി സെക്രട്ടറിയാകുവാന്‍ അവസരം ലഭിക്കട്ടെ എന്ന നിലപാട് ഉയര്‍ന്നു. എന്നാല്‍ ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന നേതാവായ യച്ചൂരി രാമചന്ദ്രന്‍ പിള്ളയേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്നത് അദ്ദേഹത്തിനു ഗുണകരമായി.

യച്ചൂരിയും രാമചന്ദ്രന്‍ പിള്ളയും പിന്മാറാതെ വന്നതോടെ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കല്‍ മത്സരത്തിലേക്ക് നീങ്ങും എന്ന ഘട്ടം വന്നു. രാവിലത്തെ കേന്ദ്രകമ്മറ്റിയോഗത്തില്‍ തനിക്ക് പിന്തുണ കുറവാണെന്നും യച്ചൂരിക്ക് അനുകൂലമാണ് കാര്യങ്ങള്‍ എന്നും മനസ്സിലാക്കിയ എസ്.ആര്‍.പി പിന്മാറുകയായിരുന്നു. അതോടെ യച്ചൂരിയെ പുതിയ ജനറല്‍ സെക്രട്ടറിയായി ഏകകണ്ഠേന തിരഞ്ഞെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് കാരാട്ട്; നിലപാടില്‍ ഉറച്ച് വി.എസ്

March 21st, 2015

ന്യൂഡെല്‍ഹി: തനിക്കെതിരെ സംസ്ഥാന സെക്രട്ടേറിയേറ്റ് പാസാക്കിയ പ്രമേയം പിന്‍ വലിക്കണമെന്ന് വി.എസ് അച്ച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടു. തന്റെ നിലപാടില്‍ ഉറച്ചു നിന്ന വി.എസിനോട് പാര്‍ട്ടിയുമായി സഹകരിച്ചു പോകണമെന്ന് കാരാട്ട് ആവര്‍ത്തിച്ചു. സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കുവാന്‍ ദില്ലിയില്‍ എത്തിയപ്പോഴായിരുന്നു വി.എസ്. പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ചനടത്തിയത്. പ്രമേയത്തെ കുറിച്ച് കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ച നടത്തണം എന്ന് ആവശ്യപ്പെട്ടു. തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ച് പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് വി.എസ്. സി.പി.എം സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതെന്ന് പറഞ്ഞ വി.എസ് പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നതായും ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രമേയം സംഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അച്ചടക്ക നടപടികള്‍ എടുക്കാന്‍ പാടില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം കാരാട്ടിനോട് പറഞ്ഞു.

കേന്ദ്ര കമ്മറ്റിയോ പോളിറ്റ് ബ്യൂറോയോ വി.എസിന്റെ ആവശ്യം ചര്‍ച്ച ചെയ്യുവാന്‍ സാധ്യതകള്‍ കുറവാണെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിനെതിരെ ഒരു തീരുമാനം എടുക്കുവാന്‍ കേന്ദ്ര നേതൃത്വം തല്‍ക്കാലം മുതിരാനിടയില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു

February 15th, 2015

aravind-kejrival-second-delhi-ministry-ePathram
ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി യായി ചുമതലയേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് രാംലീലാ മൈതാന ത്ത് വെച്ചായിരുന്നു സത്യ പ്രതിജ്ഞ.

അഞ്ച് വര്‍ഷം കൊണ്ട് ഡല്‍ഹിയെ അഴിമതി രഹിത സംസ്ഥാനം ആക്കി മാറ്റും എന്ന പ്രഖ്യാപനത്തോടെ യായിരുന്നു അരവിന്ദ് കെജ്രിവാള്‍ അധികാരം ഏറ്റത്. മുഖ്യമന്ത്രി കെജ്രിവാളിന് പ്രത്യേക വകുപ്പു കൾ ഇല്ല.

ആറു മന്ത്രിമാരാണ് ശനിയാഴ്ച അധികാരമേറ്റത്. അതിൽ നാല് പേർ പുതുമുഖങ്ങൾ ആയിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോദിയ ഉപ മുഖ്യമന്ത്രിയും അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്‍, ഗോപാല്‍ റായ്, ജിതേന്ദ്ര സിംഗ് തോമര്‍ എന്നിവർ മറ്റു മന്ത്രിമാർ. വനിതകൾ ഇല്ലാത്ത മന്ത്രി സഭയിൽ മന്ത്രിമാരെല്ലാം അമ്പതു വയസ്സില്‍ താഴെയുള്ള വരാണ്.

ലോക്പാല്‍ നിയമം പാസാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം രാജി വെച്ചൊഴിഞ്ഞ അതേ ദിവസമാണ് കെജ്രിവാള്‍  രണ്ടാം സര്‍ക്കാറിന്റെ സത്യ പ്രതിജ്ഞ ചെയ്തു അധികാരത്തിൽ എത്തിയത്.

- pma

വായിക്കുക: , ,

Comments Off on അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു


« Previous Page« Previous « ആപ്പിനു ചരിത്ര വിജയം; ‘മോദിയും‘ കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞു
Next »Next Page » മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു; നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം തടവ് »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine