കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷം:മുകുള്‍ വാസ്നിക്

October 22nd, 2013

ന്യൂഡെല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷമാണെന്നും ഭരണവും പാര്‍ട്ടിയും പരസ്പര വിശ്വാസം ഇല്ലാതെ രണ്ടു വഴിക്കാണെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി അറിയുന്നില്ല. പരസ്യ പ്രസ്ഥാവന പാടില്ലെന്ന നിര്‍ദേശം ആരും പാലിക്കുന്നില്ലെന്നും ഇത് പ്രശനങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് പോര് താഴെ തട്ടില്‍ വരെ രൂക്ഷമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയും വിവിധ യോഗങ്ങളില്‍ പങ്കെടുത്തും തയ്യാറാക്കിയ റിപ്പോര്‍ട്ട് അദ്ദേഹം കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലാലുവിന്റെയും ജഗദീഷ് ശര്‍മ്മയുടേയും പാര്‍ളമെന്റ് അംഗത്വം നഷ്ടമായി

October 22nd, 2013

ന്യൂഡെല്‍ഹി: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റേയും ജനതാദള്‍ യുണൈറ്റഡ് അംഗം ജഗദീഷ് ശര്‍മയുടേയും ലോക്‍സഭാ അംഗത്വം റദ്ദായി. രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിക്കുന്ന എം.പിമാരുടേയും എം.എല്‍.എ മാരുടേയും അംഗത്വം റദ്ദാക്കപ്പെടണമെന്ന സുപ്രീകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും അംഗത്വം നഷ്ടമായത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ ലഭിച്ച ലാലുപ്രസാദ് ഇപ്പോള്‍ ജയിലിലാണ്. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ അംഗമായിരുന്ന റഷീദ് മസൂദിനാണ് ആദ്യം സ്ഥാനം നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്

October 3rd, 2013

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്‍.ജെ.ഡി. നേതാവും മുന്‍ റയില്‍‌വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചു. തടവിനു പുറമെ 25 ലക്ഷം രൂപ പിഴയും ഒടുക്കണം. ജയിലില്‍ കഴിയുന്ന ലാലുവിനെ വീഡിയോ കോണ്‍‌ഫറന്‍സ് വഴിയാണ് വിധി അറിയിച്ചത്. കുഭകോണ കേസില്‍ ലാലു ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 900 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണകേസില്‍ അമ്പതോളം കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ഇതില്‍ 5 കേസുകളിലായി 37.70 കോടിയുടെ അഴിമതി നടത്തിയതിന്റെ ശിക്ഷാവിധിയാണ് വന്നത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്ന് ലാലുവിന്റെ പാര്‍ളമെന്റ് അംഗത്വം നഷ്ടപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുസഫര്‍നഗര്‍ കലാപം; രണ്ട് എം.എല്‍.എ മാര്‍ കൂടെ അറസ്റ്റില്‍

September 21st, 2013

ലക്‍നൌ: അമ്പതോളം പേര്‍ കൊല്ലപ്പെട്ട മുസഫര്‍ നഗര്‍ കലാപക്കേസുമായി ബന്ധപ്പെട്ട് രണ്ട് എം.എല്‍.എ മാര്‍ കൂടെ അറസ്റ്റിലായി. ബി.ജെ.പി എം.എല്‍.എ ആയ സംഗീത് സാം, ബി.എസ്.പി എം.എല്‍.എ ആയ നൂര്‍ സലിം റാണ എന്നിവരാണ് അറസ്റ്റിലായത്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി എം.എല്‍.എ ആയ സുരേഷ് റാണയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.നൂര്‍ സലിം റാണയെ അറസ്റ്റ് ചെയ്തതതും മതസ്പ്രര്‍ദ്ദ ഉണ്ടാക്കും വിധത്തിലുള്ള പ്രസംഗങ്ങളുടെ പേരില്‍ ആണ്.

കലാപസമയത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ക്ക് പുറകില്‍ സംഗീത് സോം ആണെന്നാണ് പോലീസ് കരുതുന്നത്. രണ്ട് വര്‍ഷം മുമ്പ് പാക്കിസ്ഥാനില്‍ നടന്ന ഇരട്ട കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ജാട്ട് യുവാക്കളുടെ കൊലപാതകമാണെന്ന വ്യാജേനയാണ് പ്രചരിപ്പിക്കപ്പെട്ടത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡി ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ്: ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

September 19th, 2013

അഹമ്മദാബാദ്: ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ് നേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെന്ന് മുന്‍ ചീഫ് ജസ്റ്റിസും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വി.ആര്‍.കൃഷ്ണയ്യര്‍. മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് എഴുതിയ കത്തിലാണ് കൃഷ്ണയ്യര്‍ ഇപ്രകാരം പറഞ്ഞത്. മനുഷ്യാവകാശങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുവാന്‍ മോഡിക്ക് കഴിയുന്നു. മോഡി ഒരു സോഷ്യലിസ്റ്റാണ് താനും ഒരു സോഷ്യലിസ്റ്റാണെന്നും അതിനാല്‍ മോഡിയെ പിന്തുണയ്ക്കുന്നു എന്നും പ്രധാനമന്ത്രി പദത്തില്‍ മോഡി ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍ കാക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരിക്കുന്നു. ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് കത്ത് പുറത്ത് വിട്ടത്.

2002-ലെ ഗുജറാത്ത കലാപം അന്വേഷിക്കുവാന്‍ സിറ്റിസണ്‍ ട്രിബ്യൂണലിനു നേതൃത്വം നല്‍കിയ ആളാണ് ജസ്റ്റിസ്.കൃഷ്ണയ്യര്‍. അന്നത്തെ റിപ്പോര്‍ട്ടില്‍ നൂറുകണക്കിനു മുസ്ലിങ്ങള്‍ കൊല്ലപ്പെട്ട കലാപത്തിന്റെ ആസൂത്രകനായാണ് കൃഷ്ണയ്യര്‍ 600 പേജു വരുന്ന റിപ്പോര്‍ട്ടില്‍ മോഡിയെ കുറിച്ച് പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് പിന്നീട് മോഡിയ്ക്കെതിരെ രാജ്യത്തെങ്ങും നടന്ന പ്രചാരണങ്ങളില്‍ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി മോഡിയോടുള്ള കൃഷ്ണയ്യരുടെ നിലപാടില്‍വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കുറച്ച് കാലം മുമ്പും ജസ്റ്റിസ്. കൃഷ്ണയ്യര്‍ പ്രസ്ഥാവന ഇറക്കിയിരുന്നു.

ഇടതു സഹയാത്രികനും മനുഷ്യാവകാശപ്രവര്‍ത്തകനുമായി അറിയപ്പെടുന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ പ്രശംസയ്ക്ക് നരേന്ദ്ര മോഡി നന്ദി പറഞ്ഞുകൊണ്ട് മറുപടി എഴുതി. കൃഷ്ണയ്യരുടെ നല്ല വാക്കുകള്‍ തനിക്ക് എന്നും പ്രചോദനമാകുമെന്ന്‍ കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഫേസ് ബുക്കിലും മോഡി കൃഷ്ണയ്യര്‍ക്കുള്ള നന്ദി പ്രകടിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജെ.എന്‍.യു തിരഞ്ഞെടുപ്പ്; എസ്.എഫ്.ഐക്ക് സമ്പൂര്‍ണ്ണ പരാജയം
Next »Next Page » മുസഫര്‍നഗര്‍ കലാപം; രണ്ട് എം.എല്‍.എ മാര്‍ കൂടെ അറസ്റ്റില്‍ »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine