സുനന്ദ പുഷ്കറിന്റേത് അസ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍

January 18th, 2014

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂറ്റിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റേത് അസ്വാഭാവികവും പെട്ടെന്നുള്ള മരണവുമാണെന്ന് ഡോക്ടര്‍മാർ. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ട്, എന്നാല്‍ ഇത് മരണകാരണം ആകണമെന്നില്ലെന്നും, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത എയിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാർ അറിയിച്ചു. വിഷം അകത്തു ചെന്നതായി സൂചനയില്ല. ആന്തരാവയവങ്ങളുടെ സാമ്പിളുകള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ കൂടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം വ്യക്തമായി പറയാന്‍ ആകൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

ഇന്നലെ രാത്രിയാണ് ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ സുനന്ദ മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ശശി തരൂര്‍ ദില്ലിയില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ശശി തരൂരിന്റെ വസതിയില്‍ എത്തിച്ചു. മൃതദേഹം ഇന്നു വൈകീട്ട് ലോധി റോഡിലെ സ്മശാനത്തില്‍ സംസ്കരിക്കും എന്നാണ് റിപ്പോര്‍ട്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുനന്ദ പുഷ്കർ: സംഭവങ്ങൾ ഇങ്ങനെ

January 18th, 2014

shashi-tharoor-sunanda-pushkar-epathram

ന്യൂഡൽഹി : കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ ഡൽഹിയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മരണകാരണം അറിയും വരെ ഇത് ഒരു അസ്വാഭാവിക മരണമായി കണക്കാക്കപ്പെടും. ആത്മഹത്യ ആണെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.

ഡൽഹിയിലെ ലീല പാലസ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ 345ആം മുറിയിലാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന കോൺഗ്രസ് പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത് രാത്രി 8 മണിയോടെ തിരികെ ഹോട്ടൽ മുറിയിൽ എത്തിയ മന്ത്രിയാണ് ഭാര്യയെ മരിച്ച നിലയിൽ കണെത്തിയത്.

ഉച്ചയ്ക്ക് മൂന്നര മണി വരെ ഹോട്ടലിലെ ലോബിയിൽ സുനന്ദയെ കണ്ടവരുണ്ട്. വൈകീട്ട് ഏഴര മണിക്ക് ഹോട്ടൽ ജീവനക്കാർ സുനന്ദയുടെ മുറിയുടെ കതകിൽ മുട്ടിയെങ്കിലും വാതിൽ തുറന്നില്ല. ഇതിനെ തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു.

രാത്രി എട്ടരയോടടുപ്പിച്ച സുനന്ദയെ മുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തി എന്നും, വിവരം തങ്ങൾ പോലീസിൽ അറിയിച്ചു എന്നുമാണ് ശശി തരൂരിന്റെ സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുനന്ദ പുഷ്‌കര്‍ മരിച്ച നിലയില്‍

January 18th, 2014

death-of-sunanda-pushkar-ePathram
ന്യൂഡല്‍ഹി : കേന്ദ്ര മാനവ വിഭവ ശേഷി വികസന സഹ മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ (52) ഡല്‍ഹി യിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

2010 ലാണ് ശശി തരൂര്‍ സുനന്ദ പുഷ്കറിനെ വിവാഹം കഴിച്ചത്. ലാഹോറിലുള്ള പത്ര പ്രവര്‍ത്തക യുമായി ശശി തരൂറിന് വിവാഹ ബാഹ്യ ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭാര്യ സുനന്ദ പുഷ്‌കര്‍ ബുധനാഴ്ച പുറത്തു വിട്ട ട്വിറ്റര്‍ സന്ദേശ ങ്ങള്‍ വിവാദം ആയതിന് തൊട്ടു പിറകെ യാണ് സുനന്ദയെ മരിച്ച നില യില്‍ കണ്ടെ ത്തിയത്.

ചികിത്സ ക്കു വേണ്ടി മൂന്നു നാലു മാസം മാറി നിന്നപ്പോള്‍ പാക് മാധ്യമ പ്രവര്‍ത്തക മേഹര്‍ തരാര്‍ തന്റെ വിവാഹ ജീവിതം കലക്കാന്‍ ശ്രമിച്ചു എന്നാണ് സുനന്ദ ട്വിറ്ററില്‍ എഴുതിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് ആക്രമണം: ഹിന്ദു രക്ഷക് ദള്‍ നേതാവ് അറസ്റ്റില്‍

January 8th, 2014

arvind-kejriwal-epathram

ന്യൂഡെല്‍ഹി: ആം ആദ്മി പാ‍ര്‍ട്ടിയുടെ ഓഫീസിനു നേരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഹിന്ദു രക്ഷക് ദള്‍ നേതാവ് പിങ്കി ചൌധരിയെ പോലീസ് അറസ്റ്റ് ചെയ്തു. കാശ്മീരിലെ സൈനിക വിന്യാസം സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന പ്രമുഖ അഭിഭാഷകനും എ. എ. പി. നേതാവുമായ പ്രശാന്ത് ഭൂഷന്റെ അഭിപ്രായ പ്രകടനത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. നാല്പതോളം വരുന്ന അക്രമി സംഘം എ. എ. പി. യുടെ കൌശാംബിയിലെ ഓഫീസിനു നേരെ കല്ലും വടികളും വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നു.

രൂക്ഷമായ ഭാഷയിലാണ് ഹിന്ദു രക്ഷക് ദളിന്റെ ആക്രമണത്തോട് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്. തന്നെയോ പ്രശാന്ത് ഭൂഷണേയോ കൊന്നാല്‍ കാശ്മീര്‍ പ്രശ്നം തീരുമോ എന്ന് ദില്ലി മുഖ്യമന്ത്രിയും എ. എ. പി. നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ ചോദിച്ചു. അങ്ങിനെ തീരുമെങ്കില്‍ താന്‍ മരിക്കുവാന്‍ തയ്യാറാണെന്നും അവര്‍ നിശ്ചയിക്കുന്ന സമയവും തിയതിയും അറിയിച്ചാല്‍ മതി പോകാന്‍ തയ്യാറാണെന്നും കേജിരിവാള്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ബി. ജെ. പി. ബന്ധമുള്ള സംഘടനകളാണെന്ന് പ്രശാന്ത് ഭൂഷന്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ട് മുന്നേറുന്ന ആം ആദ്മി പാര്‍ട്ടിക്ക് കാശ്മീരിലെ സൈനിക വിന്യാസം സംബന്ധിച്ചുള്ള വിഷയവുമായി ബന്ധപ്പെട്ട പരാമര്‍ശം തലവേദനയായിട്ടുണ്ട്. പ്രശാന്ത് ഭൂഷന്റെ അഭിപ്രായത്തെ ആം ആദ്മി പാര്‍ട്ടി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം ദില്ലിയിലെ വനിതാ മന്ത്രിയുടെ കാറിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കസ്റ്റഡി യില്‍ കഴിയുന്നവര്‍ക്കും മത്സരിക്കാം : സുപ്രീം കോടതി

November 19th, 2013

ന്യൂഡല്‍ഹി : ശിക്ഷിക്ക പ്പെടാതെ ജയിലിലോ പോലീസ് കസ്റ്റഡി യിലോ കഴിയുന്ന വര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരി ക്കാം എന്ന ജന പ്രാതി നിധ്യ നിയമ ത്തിലെ ഭേദഗതി അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു.

പോലീസ് കസ്റ്റഡിയില്‍ ആണെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തിനുള്ള അനുമതി യാണ് ഉത്തര വിലൂടെ ലഭിക്കുക. ക്രിമിനല്‍ക്കേസു കളില്‍ ശിക്ഷിക്ക പ്പെടുന്ന ദിവസം മുതല്‍ എം. പി. മാരും എം. എല്‍. എ. മാരും അയോഗ്യരാകും എന്ന് ജസ്റ്റിസ് എ. കെ. പട്‌നായിക്കിന്റെ നേതൃത്വ ത്തിലുള്ള ബെഞ്ചാണ് വിധിച്ചത്. ഇതേ ബെഞ്ച് തന്നെ യാണ് കസ്റ്റഡി യിലുള്ള വര്‍ക്ക് മത്സരിക്കാന്‍ പറ്റില്ലെന്നും വിധിച്ചത്.

എന്നാല്‍ ഇതിനെതിരെ കൊണ്ടു വന്ന ഭേദഗതി പാര്‍ലമെന്റ് പാസാക്കി യിരുന്നു. ഈ ഭേദഗതി ക്കാണ് സുപ്രീം കോടതി ഇപ്പോള്‍ അംഗീകാരം നല്‍കി യിരിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന
Next »Next Page » തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗിക പീഡനത്തിനു ശ്രമിച്ചതായി പരാതി »



  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine