പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്ന് ഇന്നസെന്റ് എം. പി.

June 6th, 2014

innocent-epathram

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാര്‍ളമെന്റില്‍ സൌകര്യങ്ങള്‍ കുറവാണെന്നും പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്നും ഇന്നസെന്റ് എം. പി. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സിനിമാ‍ നടന്‍ കൂടെയായ ഇന്നസെന്റ്. കേരളത്തിലെ നിയമ സഭാ മന്ദിരം കണ്ടിട്ടുള്ള താന്‍ അതു വച്ചു നോക്കുമ്പോള്‍ പാര്‍ളമെന്റിലെ സൌകര്യങ്ങള്‍ തീരെ ചെറുതാണെന്നും ഇരിപ്പിട സൌകര്യവും മറ്റും വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പാര്‍ളമെന്റ് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്നും അതിനെ നിലനിര്‍ത്തി ക്കൊണ്ട് പുതിയ പാര്‍ളമെന്റ് വേണമെന്നുമാണ് കന്നിക്കാരനായി പാര്‍ളമെന്റില്‍ എത്തിയ ഇന്നസെന്റ് പറയുന്നത്.

അംഗങ്ങളുടെ സത്യപ്രതിജ്ഞയെ സംബന്ധിച്ചും ഇന്നസെന്റ് തന്റെ അസംതൃപ്തി വ്യക്തമാക്കി. 543 പേര്‍ ഒരേ കാര്യം ആവര്‍ത്തിക്കുന്നതിനേക്കാള്‍ നന്നാകുക എല്ലാവരും ഒരുമിച്ച് സത്യപ്രതിജഞ ചെയ്യുന്ന രീതിയാകും എന്നും ഇന്നസെന്റ് പറഞ്ഞു.

എന്നാല്‍ കെട്ടിടത്തിന്റെ വലിപ്പത്തിനും സൌകര്യങ്ങള്‍ക്കുമല്ല മറിച്ച് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് ഇടുക്കി എം. പി. ജോയ്സ് ജോര്‍ജ്ജ് ഇന്നസെന്റിന്റെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പാര്‍ളമെന്റിലെ സീറ്റിങ്ങ് സൌകര്യത്തിന്റെ അസൌകര്യങ്ങളെ കുറിച്ച് കണ്ണൂര്‍ എം. പി. ശ്രീമതി ടീച്ചറും ഇതേ മാധ്യമത്തിലൂടെ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോണിയയും രാഹുലും രാജിക്കൊരുങ്ങുന്നു

May 17th, 2014

sonia-rahul-epathram

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു. പി. എ. മുന്നണിക്കും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഉണ്ടായ സാഹചര്യത്തില്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജി വെക്കാന്‍ ഒരുങ്ങുന്നതായി സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

നിതീഷ് കുമാര്‍ രാജി വെച്ചു

May 17th, 2014

nitish_modi_bjp_nda-epathram

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയത്തെ ത്തുടര്‍ന്നാണ് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം ബാക്കിയുള്ളപ്പോഴുള്ള രാജി. ഒപ്പം നിയമസഭ പിരിച്ചു വിടാനും അദ്ദേഹം ശുപാര്‍ശ ചെയ്തിട്ടുണ്ട്. മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആകുന്നതിനെതിരെ എൻ. ഡി. എ. യിൽ ആദ്യം എതിർപ്പുമായി വന്ന് ബി. ജെ. പി. യുമായി 17 വര്‍ഷം നീണ്ട ബന്ധം നിതീഷ് കുമാര്‍ ഉപേക്ഷിച്ചത് സ്വന്തം പാര്‍ട്ടിക്കകത്ത് തന്നെ എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ കാരണമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് നിതീഷിന്റെ ജെ. ഡി. യു. വിന് ഇത്തവണ രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അസമില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രാജി സന്നദ്ധത അറിയിച്ചിതിന്റെ പിന്നാലെയാണ് നിതീഷ് കുമാറിന്‍റെ രാജി.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിങ്ങിന്റെ മൗനം ബോധപൂര്‍വം: ടി. കെ. എ. നായര്‍

May 15th, 2014

silent-manmohan-singh-epathram

തിരുവനന്തപുരം: പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് പല വിവാദങ്ങളിലും മൌനം പാലിച്ചത് ബോധപൂര്‍വ്വ മായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവ് ടി. കെ. എ. നായർ‍. ഈ വിവാദങ്ങള്‍ യു. പി. എ. സര്‍ക്കാരിനെ പിടിച്ചു കുലുക്കിയിരുന്നതിനാല്‍ അപ്പോഴൊക്കെ അദ്ദേഹം പാലിച്ച മൌനം വലിയ തെറ്റിധാരണകള്‍ക്കും സംശയങ്ങള്‍ക്കും ഇട നല്‍കി. എന്നാല്‍ ആ മൌനങ്ങള്‍ ഒക്കെ തന്നെ അദ്ദേഹത്തിന്‍റെ മാന്യത കൊണ്ടായിരുന്നു എന്നും പ്രതികരിക്കാതിരുന്നത് അദ്ദേഹത്തിന്റെ ശക്തിയില്ലായ്മയായി കാണരുതെന്നും സ്ഥാനമൊഴിഞ്ഞാലും മനസ്സിലെ രഹസ്യങ്ങള്‍ അദ്ദേഹം പുറത്തു വിടില്ലെന്നും ടി. കെ. എ. നായര്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

അണിയറയില്‍ ചരടുവലികള്‍ സജീവം; നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സാദ്ധ്യതകള്‍ മങ്ങുന്നു?

May 14th, 2014

ram-temple-campaign-epathram

ന്യൂഡെല്‍ഹി: ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരിക മെയ് 16 നാണെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളും മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോളുകള്‍ ഇതിനോടകം പുറത്തു വന്നു. മിക്ക എക്സിറ്റ് പോളുകളും എന്‍. ഡി. എ. സഖ്യം അധികാരത്തില്‍ വരും എന്ന് പ്രവചിച്ചതോടെ വരാനിക്കുന്ന മന്ത്രിസഭയില്‍ വിവിധ സ്ഥാനങ്ങള്‍ ഉറപ്പിക്കുവാനുള്ള നേതാക്കന്മാരുടെ ചരടു വലികളും സജീവം.

മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി മത്സര രംഗത്തുണ്ടായിരുന്നു എങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടിയാണ് ബി. ജെ. പി. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എല്‍. കെ. അഡ്വാനിയെ കൂടാതെ, സുഷമ സ്വരാജ്, രാജ് നാഥ് സിങ്ങ് തുടങ്ങിയ പ്രമുഖരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇവര്‍ വിജയിച്ചു വന്നാല്‍ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രി പദം ഉള്‍പ്പെടെ പ്രധാന സ്ഥാനങ്ങള്‍ നല്‍കേണ്ടി വരും.

മോഡിയുടെ കടന്നു വരവിനോട് വലിയ പ്രതിപത്തിയുള്ളവരല്ല എല്‍. കെ. അഡ്വാനിയും, സുഷമ സ്വരാജുമെന്ന് നേരത്തെ തന്നെ ശ്രുതിയുണ്ട്. പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍. കെ. അഡ്വാനിക്ക് തന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി വേദികളില്‍ പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്റെ മന്ത്രിസഭയില്‍ തനിക്ക് താല്പര്യം ഉള്ളവര്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ നല്‍കുവാന്‍ ആര്‍. എസ്. എസിന്റെ പിന്തുണയുള്ള നരേന്ദ്ര മോദിയും ശ്രമിക്കും. ഇത് അധികാരം ലഭിച്ചാല്‍ തന്നെ പാര്‍ട്ടിയില്‍ നിലവില്‍ ഉള്ള അസ്വാരസ്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കും.

എന്‍. ഡി. എ. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും അതേ സമയം ഭരിക്കുവാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുന്നതിനായി മറ്റു പാര്‍ട്ടികളുടെ സഹായം തേടുകയും ചെയ്യേണ്ട അവസ്ഥ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. നരേന്ദ്ര മോഡിയോട് തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്ന് പറയുകയും അതേ സമയം ബി. ജെ. പി. യുമായി സഹകരിക്കാന്‍ തയ്യാണെന്നും ചില പാര്‍ട്ടികള്‍ സൂചന നല്‍കിക്കഴിഞ്ഞു. മോഡിയല്ലാതെ മറ്റൊരാളെ പ്രധാനമന്ത്രിയാക്കണം എന്ന ആവശ്യവും മുന്നോട്ട് വെക്കാനുള്ള സാധ്യത ഉണ്ട്. ഒരു പക്ഷെ മോഡി വിരുദ്ധ പക്ഷം അവര്‍ക്കൊപ്പം ചേര്‍ന്ന് സംഘപരിവാര്‍ നേതൃത്വത്തില്‍ സമര്‍ദ്ദം ചെലുത്തിയാല്‍ മോഡിയുടെ കാര്യം പരുങ്ങലിലാകും.

ഗുജറാത്ത് കലാപത്തിന്റെ പേരു പറഞ്ഞ് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ച പാര്‍ട്ടികളെ സംബന്ധിച്ച് നരേന്ദ്ര മോഡിയെ അനുകൂലിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. തങ്ങള്‍ക്ക് വോട്ടു നല്‍കിയ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി നരേന്ദ്ര മോഡിയെ തള്ളിപ്പറയുകയും അതേ സമയം ബി. ജെ. പി. നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളായി പ്രധാനപെട്ട വകുപ്പുകള്‍ നേടിയെടുക്കുകയും ചെയ്യുക എന്ന തന്ത്രമായിരിക്കും അവര്‍ സ്വീകരിക്കുക. കലാപം നടക്കുമ്പൊള്‍ ബി. ജെ. പി. സര്‍ക്കാര്‍ ആണ് ഗുജറാത്തില്‍ ഭരിച്ചിരുന്നതെന്ന കാര്യം സൌകര്യപൂര്‍വ്വം മറച്ചു വെച്ചു കൊണ്ട് കലാപവുമായി ബന്ധപ്പെട്ട എല്ലാ പാപവും നരേന്ദ്ര മോഡിയുടെ തലയില്‍ കെട്ടി വെക്കുവാനുള്ള ശ്രമങ്ങള്‍ ചെറുകക്ഷികളുടെ ഭാഗത്തു നിന്നും നേരത്തെ തന്നെ ഉണ്ട്. മോഡിയെ പരസ്യമായി വിമര്‍ശിച്ച് മാധ്യ മ ശ്രദ്ധ നേടിയ ബിജു ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ കക്ഷികളുടെ നിലപാടുകള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.

മോഡിയെ പോലെ ശക്തനായ ഒരാള്‍ പ്രധാമന്ത്രിയായാല്‍ ഘടക കക്ഷികള്‍ക്ക് മാത്രമല്ല ബി. ജെ. പി. നേതാക്കന്മാര്‍ക്കും അത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നൊരു വിലയിരുത്തല്‍ ഉണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മോഡി മാറ്റി നിര്‍ത്തപ്പെടുവാനുള്ള സാധ്യത ഉരുത്തിരിയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലഫ്. ജന. ദല്‍ബീര്‍ സിങ്ങ് സുഹാഗ് പുതിയ കരസേന മേധാവി
Next »Next Page » മൈസൂരില്‍ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ കൊല്ലപ്പെട്ടു »



  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine