
ബംഗളൂരു : ബി. ജെ. പി. നേതാവ് ഡി. വി. സദാനന്ദ ഗൌഡ കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. ലിംഗായത്ത് നേതാവും ബി. എസ്. യെദ്യൂരപ്പയുടെ അനുഭാവിയുമായ ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. ഇന്ന് രാവിലെ തലസ്ഥാനത്ത് നടന്ന പാർട്ടി യോഗത്തിന് ശേഷം ബി. ജെ. പി. അദ്ധ്യക്ഷൻ നിതിൻ ഗട്കരി ഈ കാര്യം പ്രഖ്യാപിച്ചു. പാർട്ടിയുടെ താൽപര്യം കണക്കിലെടുത്താണ് ഈ തീരുമാനം. രാജി പാർട്ടി സ്വീകരിച്ചു. ജഗദീഷ് ഷെട്ടാർ പുതിയ മുഖ്യമന്ത്രിയായി സ്ഥാനം ഏൽക്കും എന്നാണ് പാർട്ടി തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.





ഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ ബി. ജെ. പി സാങ്മയെ പിന്തുണക്കാന്‍ തീരുമാനിച്ചു. പിന്തുണ മല്‍സരത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപെട്ട് എന്‍. സി. പി. രംഗത്ത് വന്നിരുന്നു. എന്നാല്‍ എന്‍. സി. പിയില്‍ നിന്നും രാജിവെച്ച് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തന്നെയായിരുന്നു സാങ്മയുടെ തീരുമാനം. എന്‍. ഡി. എയില്‍ സമവായം ഉണ്ടാകാത്തതാണ് സാങ്മയെ ബി. ജെ. പിക്ക് പിന്തുണക്കേണ്ടി വന്നത്. ഇന്നലെ ചേര്‍ന്ന ബി. ജെ. പി. നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വാര്‍ത്താ ലേഖകരോട് വ്യക്തമാക്കി. എന്നാല്‍ എന്‍. ഡി. എ. സഖ്യകക്ഷികളായ ശിവസേന ജെ. ഡി. യു കക്ഷികള്‍ പിന്തുണക്കില്ലെന്നാണ് സൂചന

























