ഗുജറാത്തില്‍ മൂന്നാമതും മോഡിക്ക് വിജയം

December 20th, 2012

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണം ഉറപ്പാക്കി. 182 സീറ്റില്‍ 116 സീറ്റില്‍ ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ്സ് 60 സീറ്റിലും വിജയിച്ചു. 2007-ലെ തിരഞ്ഞെടുപ്പില്‍ 117 സീറ്റാണ് ബി.ജെ.പി നേടിയിരുന്നത്.2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മരണത്തിന്റെ ദൂതനെന്നും വ്യാപാരിയെന്നും വെറുക്കപ്പെട്ടവന്‍ എന്നുമെല്ലാം മോഡിയെ എതിര്‍ക്കുന്നവര്‍ വിശേഷിപ്പിക്കുമ്പോള്‍ ഗുജറാത്ത് ജനത മോഡിക്ക് ശക്തമായ പിന്തുണ നല്‍കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മണിനഗര്‍ മണ്ഡലത്തില്‍ നിന്നും 85,480 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിനാണ് മോഡി വിജയിച്ചത്. മത്സരിച്ചത് മോഡിക്കെതിരെ നിലപാടുടുത്ത മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് ആയിരുന്നു മോഡിക്കെതിരെ മത്സരിച്ചത്. കോണ്‍ഗ്രസ്സിന്റെ ടിക്കറ്റിലാണ് ശ്വേത മത്സരിച്ചത്. ഗുജറാത്ത് കലാപമായിരുന്നു ഇവരുടെ മുഖ്യ തിരെഞ്ഞെടുപ്പ് പ്രചരണായുധം. എന്നാല്‍ ഗുജറാത്തില്‍ തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന വികസനത്തെ ഉയര്‍ത്തിക്കാട്ടിയാണ് മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങായ 71.32% ആണ് ഇത്തവണത്തേത്. 182 സീറ്റുകളിലെ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായാണ് നടന്നത്.

വിജയിച്ച പ്രമുഖരില്‍ മുന്‍ ബി.ജെ.പി നേതാക്കളായ കേശുഭായ് പട്ടേലും, ശങ്കര്‍ സിങ്ങ് വഗേലയുമുണ്ട്. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അര്‍ജ്ജുന്‍ മോദ്വാഡിയയയും പ്രതിപക്ഷ നേതാവ് ശക്തിസിങ് ഗോഹിലും പരാജയപ്പെട്ടു. പതിനേഴായിരത്തില്‍ പരം വോട്ടിനാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത്. വ്യാജ ഏറ്റുമുട്ടല്‍ കേസുമായ് ബന്ധപ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന ബി.ജെ.പിയിലെ മുന്‍ മന്ത്രി അമിത് ഷയ്ക്ക് നരന്‍ പുര മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചു. മോഡിയുടെ മന്ത്രിസഭയില്‍ നിന്നു മത്സരിച്ച എല്ലാ അംഗങ്ങളും വിജയിച്ചു. 1,038,870 വോട്ട് ലഭിച്ച ആരോഗ്യ വകുപ്പ് മന്ത്രി ആനന്ദി ബെന്‍ പട്ടേലിനാണ് റിക്കോര്‍ഡ് ഭൂരിപക്ഷം.

ഹിമാചലില്‍ ഭരണ നഷ്ടം ഉണ്ടയത് ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിനു ക്ഷീണമായി. അതേ സമയം ഗുജറാത്തിലേത് മോഡിയുടെ വിജയമായി വിലയിരുത്തുമ്പോള്‍ അത് ദേശീയ രാഷ്ടീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവിനു കൂടുതല്‍ ബലമേകും. ഗുജറാത്തില്‍ സ്ഥാനര്‍ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണ പരിപാടികള്‍ നിശ്ചയിക്കുന്നതു വരെ ഉള്ള കാര്യങ്ങളില്‍ അവസാന വാക്ക് നരേന്ദ്ര മോഡിയുടേതായിരുന്നു.

നരേന്ദ്ര മോഡിയെ പോലെ ഇന്ത്യയില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ക്ക് വിധേയനായ മറ്റൊരു രാഷ്ടീയ നേതാവോ മുഖ്യമന്ത്രിയോ മുമ്പ് ഉണ്ടയിട്ടില്ല എന്നത് മോഡിയുടെ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യക്ക് വെളിയില്‍ നിന്നു പോലും മോഡിക്ക് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ബ്രിട്ടനും, അമേരിക്കയും മോഡിക്ക് വിസ നിഷേധിക്കുകയുണ്ടയി. എന്നാല്‍ ഇതു കൊണ്ടൊന്നും ഗുജറാത്ത് രാഷ്ടീയത്തില്‍ ഈ അതികായനെ വെല്ലുവാന്‍ മറ്റാര്‍ക്കും ആകുന്നില്ല. ദേശീയ തലത്തില്‍ ബി.ജെ.പി ദുര്‍ബലമാകുമ്പോളും ഗുജറാത്തില്‍ മോഡിയുടെ നേതൃത്വത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുഷമ സ്വരാജ്

December 18th, 2012

ന്യൂഡെല്‍ഹി: ബലാത്സംഗക്കേസിലെ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ഡെല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാത്രി ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം പാര്‍ളമെന്റില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സഭ നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്തു. ആഭ്യന്തര മന്ത്രി സംഭവത്തെ കുറിച്ച് പ്രസ്ഥാവന നടത്തണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ വനിതാ എം.പി.മാര്‍ ഡെല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് അംഗം ഗിരിജാ വ്യാസും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് പെടോളിങ്ങിലെ അശ്രദ്ധയും സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചയുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് അവര്‍ പറഞ്ഞു. മാനഭംഗ കേസുകളില്‍ വളരെ വേഗം തീര്‍പ്പാക്കി ശിക്ഷ വിധിക്കുവാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൂന്നാമതും മോഡിയെന്ന് എസ്കിറ്റ് പോളുകള്‍

December 18th, 2012

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡ് ഹാട്രിക് വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ നയിച്ചത് മോഡിയായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ബി.ജെ.പി നേടുമെന്ന് സി വോട്ടര്‍, ചാണക്യ, ന്യൂസ് 24 തുടങ്ങിയ സര്‍വ്വേകള്‍ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് ഒരു പക്ഷെ 150 സീറ്റുകള്‍ വരെ നേടാനാകുമെന്ന് ചിലര്‍ പ്രവചിക്കുന്നു. കേശുഭായ് പട്ടേല്‍ നേതൃത്വം നല്‍കുന്ന ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി ആദ്യഘട്ടത്തില്‍ ബി.ജെ.പിക്ക് ഭീഷണിയാകുമെന്ന് കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസ്സിന്റെ വോട്ടുകളിലാണ് ചോര്‍ച്ച സംഭവിക്കാനിടയെന്നാണ് പ്രവചനങ്ങള്‍ പറയുന്നത്. വര്‍ദ്ധിച്ച പോളിങ്ങ് ശതമാനവും മോഡിക്ക് അനുകൂലമായ സൂചനയായാണ് കണക്കാക്കുന്നത്.

ഗുജറാത്തില്‍ ബി.ജെ.പിക്ക് അതീതമായ ഒരു പ്രതിച്ഛായ മോഡി ഇതിനോടകം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിലെ തന്നെ തീരാ കളങ്കമായ ഗുജറാത്തിലെ കലാപത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോളും ഗുജറാത്തില്‍ മോഡിയുടെ ജന പിന്തുണ വര്‍ദ്ധിച്ചു വരികയാണ്. വികസനത്തെ പറ്റി മാധ്യമങ്ങളിലൂടെ വലിയ തോ‍തില്‍ ഉള്ള റിപ്പോ‍ര്‍ട്ടുകളാണ് പുറത്തു വരുന്നത്. നഗരങ്ങളെ വിട്ട് ഗ്രാമങ്ങളില്‍ കാര്യമായ വികസനം ഒന്നും നടക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളെയും വിലക്കയറ്റത്തേയും മോഡി തന്റെ പ്രചാരണത്തിനു വളരെ വിദഗ്ദമായി ഉപയോഗിച്ചപ്പോള്‍ ഗുജറാത്തില്‍ വര്‍ദ്ധിച്ചു വരുന്ന ദാരിദ്യം തൊഴിലില്ലായ്മ, കുടിവെള്ള പ്രശ്നം എന്നിവയെ ചൂണ്ടിക്കാട്ടി വോട്ട് പിടിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുജറാ‍ത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

December 17th, 2012

അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെട്പ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയില്‍ നടക്കുന്ന വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ 6.7 ശതമാനം പോളിങ്ങ് ഉണ്ടായി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കം 95 നിയോജകമണ്ഡലങ്ങളിലായി 820 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുള്ളത് . മണിനഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് മോഡി മത്സരിക്കുന്നത്. അഹമ്മദാബാദിലെ സ്കൂളില്‍ രാവിലെ തന്നെ മോഡി വോട്ട് രേഖപ്പെടുത്തി. ഗുജറാത്തിലെ വികസനം ഉയര്‍ത്തിക്കാട്ടിയാണ് മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്.മത്സരത്തില്‍ ബി.ജെ.പിയുടെ വിജയം സുനിശിചതമാണെന്നും താന്‍ ഹാട്രിക് വിജയം നേടുമെന്ന് മോഡി പറഞ്ഞു

മോഡിയ്ക്കെതിരെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി രംഗത്തുള്ളത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടാണ്. ഗുജറാത്ത് കലാപം തന്നെയാണ് ഇത്തവണയും മോഡിയ്ക്കെതിരെ പ്രധാന പ്രചരണായുധമായി എതിര്‍പാര്‍ട്ടികള്‍ ഉപയോഗിച്ചത്. പ്രചാരണത്തിനായി പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്ങ്, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു. കോണ്‍ഗ്രസ്സിനെ കൂടാതെ ബഹുജന്‍ സമാജ് വാദി പാര്‍ട്റ്റി, ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഒരു മലയാളിയും മത്സരിക്കുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശി രാമചന്ദ്രനാണ് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൃഷ്ണഗിരി എസ്റ്റേറ്റ് കേസ്: ശ്രേയാംസ് കുമാര്‍ എം.എല്‍.എയുടെ അപ്പീല്‍ തള്ളി

December 3rd, 2012

ന്യൂഡെല്‍ഹി: വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസി ക്ഷേമസമിതിയെ കക്ഷി ചേര്‍ക്കുന്നതിനെതിരെ എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഭൂമിയില്ലാത്ത ആദിവാസികള്‍ ഭൂമിക്കായി അവകാശം ഉന്നയിക്കുമ്പോള്‍ അവരുടെ വാദം എങ്ങിനെ കേള്‍ക്കാതിരിക്കാനാവുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ആദിവാസികള്‍ക്ക് ഈ ഭൂമിയില്‍ അവകാശമുണ്ടെന്നല്ല ഇതിനര്‍ഥമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശ്രേയാംസ് കുമാറിനു തന്റെ വാദങ്ങള്‍ ബത്തേരി സബ് കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. 14.44 ഏക്കര്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി വയനാട് സബ് കോടതിയിലാണ് കക്ഷി ചേര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കര്‍ണ്ണാടകയില്‍ മുന്‍ മുഖ്യമന്ത്രി യഡിയൂരപ്പ ബി.ജെ.പി വിട്ടു
Next »Next Page » രാഷ്ട്രീയ പാർട്ടികളുടെ തനിനിറം പുറത്തായി : യെച്ചൂരി »



  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine