മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു

December 1st, 2012

ന്യൂഡെല്‍ഹി: സ്വാതന്ത്യ സമര സേനാനിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഐ.കെ.ഗുജ്‌റാള്‍ (92) അന്തരിച്ചു. ഇന്നലെ വൈകീട്ട് 3.30ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അദ്ദേഹത്തെ.ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഗുജറാളിന്റെ മരണ വിവരം അറിഞ്ഞ് പാര്‍ളമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു. രാജ്യത്ത് ഏഴു ദിവസത്തേക്ക് ദു:ഖാചരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍‌സാരി, പ്രതിരോധ മന്ത്രി എ.കെ.ആന്റണി, സ്പീക്കര്‍ മീരാകുമാര്‍, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

1919 ഡിസംബര്‍ നാലിനു ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ തഡലം ജില്ലയിലാണ് ഇന്ദ്രകുമാര്‍ ഗുജറാള്‍ എന്ന ഐ.കെ. ഗുജ്‌റാളിന്റെ ജനനം. പിതാവ് അവതാര്‍ നാരായണ്‍ ഗുജ്‌റാള്‍ സ്വാതന്ത്ര സമര സേനാനിയായിരുന്നു. പുഷ്പ ഗുജ്‌രാള്‍ ആണ് മാതാവ്. 11 ആം വയസ്സില്‍ സ്വാതന്ത്ര സമര രംഗത്തേക്ക് കടന്ന ഗുജ്‌റാള്‍ നിരവധി തവണ ബ്രിട്ടീഷ് പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. 1942-ല്‍ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. വിഭജനാനന്തരം ഇന്ത്യയില്‍ എത്തിയ ഗുജ്‌റാള്‍ ദില്ലിയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസ കാലഘട്ടത്തിലും രാഷ്ടീയത്തില്‍ സജീവമായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ഗുജ്‌റാള്‍ 1967-ല്‍ ആദ്യമായി കേന്ദ്ര മന്ത്രിസഭയില്‍ എത്തി. വിവിധ മന്ത്രിസഭകളിലായി നഗര വികസനം, ഭവനം, വാര്‍ത്താവിതരണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വി.പി.സിങ്ങ്, ദേവഗൌഡ എന്നിവര്‍ പ്രധാനമന്ത്രിമാരായിരുന്ന കാലത്ത് വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുമായി ഊഷ്മ്മളമായ സൌഹൃദവും ഉണ്ടായിരുന്നു എങ്കിലും മക്കളായ സഞ്ജീവ്, രാജീവ് എന്നിവരുമായി അദ്ദേഹം പൊരുത്തപ്പെട്ടു പോയിരുന്നില്ല. ഇതേ തുടര്‍ന്ന് കുറച്ചു കാലം രാഷ്ടീയത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. പിന്നീട് വി.പി.സ്ങ്ങിന്റെ ജനമോര്‍ച്ച യുമായി ബന്ധപ്പെട്ടു. ജനതാദള്‍ രൂപം കൊണ്ടപ്പോള്‍ അതിലൂടെ സജീവ രാഷ്ടീയത്തിലേക്ക് തിരിച്ചെത്തി. 1997-ല്‍ ദേവഗൌഡ മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ്സിന്റെ പിന്തുണ നഷ്ടമായപ്പോള്‍ ഐ.കെ. ഗുജ്‌റാള്‍ ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായി 1997 ഏപ്രില്‍ 21 നു സത്യ പ്രതിഞ്ജ ചെയ്തു. ഏഴുമാസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉള്ള മന്ത്രി സഭയുടെ ആയുസ്സ്. ദീര്‍ഘ കാലം ദേശീയ രാഷ്ടീയത്തിലും കേന്ദ്ര മന്ത്രി സ്ഥാനത്തും ഇരുന്നിട്ടും അഴിമതിയുടെ ആരോപണം ഏല്‍ക്കാത്ത ചുരുക്കം പേരില്‍ ഒരാളായിരുന്നു ഐ.കെ. ഗുജ്‌റാള്‍.

രാജ്യസഭ അംഗമായ നരേഷ് ഗുജ്‌റാള്‍ മകനാണ്. എഴുത്തുകാരിയും, സാമൂഹികപ്രവര്‍ത്തകയുമായിരുന്ന ഭാര്യ ഷീല ഗുജ്‌റാള്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ചു. പ്രശസ്ത ചിത്രകാരനും ആ‍ര്‍ക്കിടെക്ടുമായ സതീഷ് ഗുജ്‌റാള്‍ സഹോദരനാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ ശ്വേത

December 1st, 2012

swetha-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോഡി കേസിൽ കുടുക്കി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത ഐ. പി. എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ പത്നി ശ്വേതാ ഭട്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നു. ഇന്നലെ മോഡിയും ശ്വേതയും മണിനഗർ നിയോജക മണ്ഡലത്തിൽ മൽസരിക്കാനായി തങ്ങളുടെ നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചു.

തനിക്കെതിരെ സഞ്ജീവ് ഭട്ടിനെ ഉപയോഗിക്കുന്നത് കോൺഗ്രസ് ആണെന്ന് ഇതോടെ തെളിഞ്ഞതായി നരേന്ദ്ര മോഡി പ്രസ്താവിച്ചു. 2002ലെ ഗുജറാത്ത് കലാപങ്ങളിൽ തന്റെ പങ്കിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച സഞ്ജീവ് ഭട്ട് കോൺഗ്രസിന്റെ ചട്ടുകം മാത്രമായിരുന്നു എന്ന് ഇപ്പോൾ രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു എന്നും മോഡി പറഞ്ഞു.

എന്നാൽ താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് തന്റെ ഭർത്താവ് സഞ്ജീവ് ഭട്ടിന്റെ പകരക്കാരി ആയിട്ടല്ല എന്ന് ശ്വേത മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ എതിർക്കുന്നത് വൈരാഗ്യവും അനീതിയും പ്രവർത്തന ശൈലികളാക്കിയ ഒരു ഭരണകൂടത്തെയാണ് എന്നും ശ്വേത വ്യക്തമാക്കി. ഗുജറാത്തിലെ ജനങ്ങൾ എന്നോടൊപ്പമാണ്. അവരുടെ ആകുലതകൾ എന്റേയും ആകുലതകളാണ്. അവ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തനിക്ക് നന്നായി അറിയാം – ശ്വേത കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാം ജെഠ്മലാനിയെ പുറത്താക്കി

November 26th, 2012

ram-jethmalani-epathram

ന്യൂഡൽഹി : മുതിർന്ന നേതാവും രാജ്യ സഭാംഗവുമായ രാം ജെഠ്മലാനിയെ ബി. ജെ. പി. താൽക്കാലികമായി പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടി അദ്ധ്യക്ഷൻ നിതിൻ ഗഡ്കരിക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയും തനിക്കെതിരെ നടപടി എടുക്കാൻ പാർട്ടി നേതൃത്വത്തെ വെല്ലു വിളിക്കുകയും ചെയ്തിരുന്നു അദ്ദേഹം.

രാം ജെഠ്മലാനിയുടെ പരാമർശങ്ങൾ അച്ചടക്ക ലംഘനമാണ് എന്നും അവ കോൺഗ്രസിനെ സഹായിക്കുവാനേ ഉപകരിക്കൂ എന്നും ബി. ജെ. പി. വക്താവ് അറിയിച്ചു. ഗഡ്കരിക്ക് എതിരെ നിലപാടെടുത്ത പാർട്ടി നേതാക്കളായ ശത്രുഘ്നൻ സിൻഹയും യശ്വന്ത് സിൻഹയും പാർട്ടി നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ് എന്നാണ് സൂചന.

നാളെ വൈകീട്ട് നടക്കുന്ന പാർട്ടി പാർളമെന്ററി ബോർഡ് യോഗത്തിൽ ജെഠ്മലാനിയുടെ ഭാവി തീരുമാനിക്കപ്പെടും എന്ന് കരുതപ്പെടുന്നു. പാർട്ടിയിൽ നിന്നും സ്ഥിരമായി പുറത്താക്കാനാണ് സാദ്ധ്യത എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

താക്കറേക്ക് വിട

November 19th, 2012

bal-thackeray-epathram

മുംബൈ : ശിവസേനാ സ്ഥാപകനും ഹിന്ദുത്വ വാദിയുമായ ബാൽ താക്കറേക്ക് മംബൈ നഗരം കണ്ണുനീരിൽ കുതിർന്ന അന്ത്യോപചാരം അർപ്പിച്ചു. അടുത്ത കാലത്തൊന്നും മുംബൈ നഗരം ദർശിക്കാത്ത അത്രയും ജന നിബിഢമായിരുന്നു താക്കറേയുടെ അവസാന യാത്രയുടെ അകമ്പടി. മുംബൈയുടെ കിരീടം വെയ്ക്കാത്ത രാജാവിന് അശ്രുപൂജയുമായി ലക്ഷക്കണക്കിന് ആളുകളാണ് താക്കറേയുടെ ബാന്ദ്രയിലെ വസതിയ്ക്കും ശിവാജി ആർക്കിനും ഇടയിൽ തടിച്ചു കൂടിയത്.

മുൻപ് പലപ്പോഴും എന്ന പോലെ മരണത്തിലും താക്കറെ മുംബൈയിലെ ജനജീവിതത്തെ സ്തംഭിപ്പിച്ചു. താക്കറേയുടെ അന്തിമ കർമ്മങ്ങൾ അനുഷ്ഠിക്കുന്ന ശിവാജി പാർക്കിലേക്കും താക്കറേയുടെ ബാന്ദ്രയിലെ വീട്ടിലേക്കുമുള്ള റോഡുകളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. തങ്ങൾ ബന്ദോ ഹർത്താലോ പ്രഖ്യാപിച്ചിട്ടില്ല എന്ന് ശിവസേനാ വക്താക്കൾ പറയുന്നുണ്ടെങ്കിലും അന്തരിച്ച നേതാവിനോടുള്ള ആദര സൂചകമായി നാളെ മഹാരാഷ്ട്രയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചിടാനാണ് വ്യാപാരി സംഘടനകളുടെ തീരുമാനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഞ്ജീവ് ഭട്ടിന് തിരിച്ചടി

November 9th, 2012

Sanjiv-Bhatt-IPS-epathram

ജാംനഗർ : കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ഐ. പി. എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെതിരെയുള്ള കുറ്റപത്രം ഒരു പ്രാദേശിക കോടതി സ്വീകരിച്ചത് മോഡി സർക്കാരുമായി സന്ധിയില്ലാ സമരത്തിൽ ഏർപ്പെട്ട അദ്ദേഹത്തിന് തിരിച്ചടിയായി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിൽ കലാപം നടക്കുമ്പോൾ കുറ്റകരമായ നിഷ്ക്രിയത്വം പ്രകടിപ്പിച്ചതായി ആരോപിച്ചതിനെ തുടർന്നാണ് സഞ്ജീവ് ഭട്ട് മോഡിയുടെ കോപത്തിന് ഇരയായത്. ഇതേ തുടർന്ന് മോഡി ഭട്ടിനെ മറ്റൊരു കേസിന്റെ പേരിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ഉണ്ടായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാമൻ ഒരു നല്ല ഭർത്താവായിരുന്നില്ല : രാം ജെഠ്മലാനി
Next »Next Page » കെജ്രിവാൾ വീണ്ടും »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine