ഹിംസ യെയും അസഹിഷ്ണുത യെയും ചെറുക്കാന്‍ നമ്മള്‍ തയ്യാറാകണം : രാഷ്ട്രപതി

January 26th, 2016

Pranab Mukherjee-epathram
ന്യൂഡല്‍ഹി : ഇന്ത്യ അയല്‍ രാജ്യ ങ്ങളു മായി മികച്ച ബന്ധ മാണ് ആഗ്രഹി ക്കുന്നത് എന്നും രാജ്യ ങ്ങള്‍ തമ്മി ലുള്ള പ്രശ്‌ന ങ്ങള്‍ക്ക് ചര്‍ച്ച മാത്ര മാണ് പരിഹാരം എന്നും വെടി വെപ്പും ചര്‍ച്ചയും ഒന്നിച്ചു കൊണ്ടു പോകാന്‍ കഴിയില്ലാ എന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

രാഷ്ട്രത്തെ അഭി സംബോധന ചെയ്തു കൊണ്ട് നടത്തിയ റിപ്പബ്ലിക് ദിന സന്ദേശ ത്തിലാണ് രാഷ്ട്രപതി ഇങ്ങിനെ പറഞ്ഞത്.

ഹിംസ യെയും അസഹിഷ്ണുത യെയും യുക്തി രാഹിത്യ ത്തെ യും ചെറു ക്കാന്‍ നമ്മള്‍ തയ്യാറാകണം. സാമ്പത്തികവും ലിംഗ പര വു മായ സമത്വവു മാണ് നമ്മുടെ ജനാധിപത്യ സംവി ധാനം എല്ലാ വര്‍ക്കും ഉറപ്പു നല്‍കുന്നത്. ഇതിനെതിരെ നടക്കുന്ന അതി ക്രമ ങ്ങള്‍ ചെറുക്ക പ്പെടേണ്ടതു തന്നെ യാണ്. നല്ല തീവ്ര വാദം, ചീത്ത തീവ്ര വാദം എന്നൊന്നു മില്ല. എല്ലാതരം തീവ്രവാദ ങ്ങളും മോശ മാണ്.

കാലാ വസ്ഥാ വ്യതിയാന ത്തിന്റെ കാര്യത്തില്‍ സമസ്ത മേഖല കളിലും കാര്യക്ഷമ മായ നടപടികള്‍ ഉണ്ടാകണം. വികസന രംഗ ത്ത് കുതിച്ചു മുന്നേറി കൊണ്ടിരി ക്കുന്ന ഒരു രാജ്യ മാണ് ഇന്ത്യ. ലോക രാഷ്ട്രങ്ങള്‍ അസൂയ യോടെയാണ് ഇന്ത്യയെ ഉറ്റു നോക്കു ന്നത്. നമ്മുടെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ ലോക ത്തില്‍ തന്നെ ഒന്നാമത് ആകണം. ഇതിന്റെ തുടക്കം എന്നോണം നമ്മുടെ രണ്ടു രണ്ടു സ്ഥാപന ങ്ങള്‍ ലോക ത്തിലെ ഏറ്റവും മികച്ച 200 സ്ഥാപന ങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് എന്നും രാഷ്ട്രപതി ചൂണ്ടി ക്കാട്ടി.

തീരുമാന ങ്ങള്‍ എടു ക്കുന്ന തിനും നടപ്പാക്കുന്ന തിനു മുള്ള താമസം വികസന ത്തെ പിന്നോട്ടടി ക്കുകയാണ്. രാജ്യത്തെ സംരക്ഷി ക്കുന്ന സൈന്യത്തിനും അര്‍ദ്ധ സൈനിക വിഭാഗ ങ്ങള്‍ ക്കും റിപ്പബ്ലിക് ദിനത്തില്‍ പ്രത്യേക മായി ആശംസ കള്‍ നേരുന്നു. രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനി കര്‍ക്ക് ആദരാഞ്ജലി കള്‍ അര്‍പ്പി ക്കുന്നു.

* രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ദാരിദ്ര്യം : രാഷ്ട്രപതി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. ബി. ഐ. റെയ്ഡ്: കേന്ദ്ര സർക്കാറിന് പങ്കില്ല എന്ന് വെങ്കയ്യ നായിഡു

December 15th, 2015

arvind-kejriwal-epathram
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളി ന്റെ ഓഫീസില്‍ നടത്തിയ സി. ബി. ഐ. റെയ്ഡില്‍ കേന്ദ്ര സര്‍ക്കാറിന് പങ്കില്ല എന്ന് കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു.

സ്വതന്ത്ര ഏജന്‍സി യായ സി. ബി. ഐ. യെ നിയ ന്ത്രി ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അല്ല എന്നും സി. ബി. ഐ. യെ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷി ക്കാറി ല്ല എന്നും ഇത്തരം സംഭവ ങ്ങളെ ആയുധം ആക്കുന്നത് ആംആദ്മി സര്‍ക്കാറിന്‍റെ ശീല മാണ്എന്നും വെങ്കയ്യ നായിഡു ആരോപിച്ചു.

റെയ്ഡ് അരവിന്ദ് കെജ്രി വാളിനെ ലക്ഷ്യം വെച്ചുള്ള തല്ല എന്നും അദ്ദേഹ ത്തിന്‍റെ ഒാഫീസിൽ സി. ബി. ഐ. റെയ്ഡ് നടത്തി യിട്ടില്ല എന്നും ധനകാര്യ മന്ത്രി അരുൺ ജെറ്റ്ലി രാജ്യസഭ യിൽ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on സി. ബി. ഐ. റെയ്ഡ്: കേന്ദ്ര സർക്കാറിന് പങ്കില്ല എന്ന് വെങ്കയ്യ നായിഡു

രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ആലോചിച്ചു

October 4th, 2015

bofors-gun-rajiv-gandhi-epathram
ചാണ്ഡീഗഢ് : രാജീവ് ഗാന്ധി സര്‍ക്കാരിനെ 1987ല്‍ അട്ടി മറിക്കാന്‍ സൈന്യം ഗൂഢാ ലോചന നടത്തിയ തായി വെളിപ്പെടുത്തല്‍. പശ്ചിമ കമാന്‍ഡിന്റെ കമാണ്ട റായി രുന്ന ലഫ്. ജന. പി. എന്‍. ഹൂണ്‍ എഴുതിയ ആത്മ കഥ യായ ‘ദി അണ്‍ ടോള്‍ഡ് ട്രൂത്ത്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

അന്നത്തെ സൈനിക മേധാവി ജനറല്‍ കൃഷ്ണ സ്വാമി സുന്ദര്‍ജി, പിന്നീട് സൈനിക മേധാവി യായ ലഫ്. ജന. എസ്. എഫ്. റോഡ്രിഗസ് എന്നിവ രുടെ നേതൃത്വ ത്തിലാണ് ഈ ഗൂഢാലോചന നടത്തിയ ത് എന്നും രാജീവി ന്റെ രാഷ്ട്രീയ എതിരാളി കള്‍ ആയി രുന്നു ഈ നീക്ക ത്തിന് പിറകില്‍ എന്നും ‘ഗ്യാനി സെയില്‍ സിംഗ് വേഴ്‌സസ് രാജീവ് ഗാന്ധി’ എന്ന പേരി ലുള്ള പത്താമത്തെ അദ്ധ്യായത്തില്‍ പി. എന്‍. ഹൂണ്‍ ആരോപി ക്കുന്നു.

രാജീവ് സര്‍ക്കാര്‍ അഴിമതി യില്‍ മുങ്ങി ക്കുളിച്ചിരി ക്കുക യാണെന്ന് സെയില്‍ സിംഗ് പറഞ്ഞി രുന്നു എന്നും തെരഞ്ഞെടുക്ക പ്പെട്ട സര്‍ക്കാരില്‍ നിന്ന് അധികാരം സൈന്യ ത്തിലേക്ക് കൈമാറ്റ പ്പെടും എന്ന ഭീതി കൊണ്ടാണ് രാജീവ് ഗാന്ധിക് എതിരെ സെയില്‍ സിംഗ് നടപടി എടുക്കാതി രുന്നത് എന്നും പി. എന്‍. ഹൂണ്‍ പുസ്തക ത്തില്‍ പറയുന്നു.

- pma

വായിക്കുക: , , , ,

Comments Off on രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ആലോചിച്ചു

കേന്ദ്രം ഭരിക്കുന്നത് ട്വിറ്ററിൽ മാത്രം: നിതീഷ് കുമാർ

August 9th, 2015

nitish_modi_bjp_nda-epathram

പാട്ന: കേന്ദ്ര ഭരണം ട്വിറ്ററിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ് എന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അഭിപ്രായപ്പെട്ടു. കള്ള പണം തിരികെ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി. സർക്കാർ നടത്തിയ അവകാശ വാദങ്ങളും, കർഷകർക്ക് താങ്ങ് വില നൽകുമെന്ന വാഗ്ദാനവും എന്തായി എന്ന തന്റെ ചോദ്യത്തിന് മറുപടി ഇതു വരെ ലഭിച്ചിട്ടില്ല. ബീഹാറിന് പ്രത്യേക പദവി നൽകാനുള്ള നീക്കവും ഇതു വരെ നടന്നിട്ടില്ല. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി ട്വിറ്ററിലൂടെ എങ്കിലും ലഭിക്കും എന്നാണ് പ്രതീക്ഷ. ഒടുവിൽ നമുക്കൊരു ട്വിറ്റർ സർക്കാരിനെ ലഭിച്ചിരിക്കുന്നു. ട്വിറ്ററിലൂടെ മാത്രം കേൾക്കുകയും, പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സർക്കാർ – നിതീഷ് കളിയാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു

July 27th, 2015

ex-president-of-india-apj-abdul-kalam-ePathram
ന്യൂഡൽഹി : മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഷില്ലോംഗ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌ മെന്റില്‍ പ്രബന്ധം അവതരി പ്പിക്കുന്ന തിനിടെ കുഴഞ്ഞു വീണ കലാമിനെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാ ഘാത മായി രുന്നു മരണ കാരണം.

ഇന്ത്യയുടെ 11 ആമത് രാഷ്ട്ര പതി യായിരുന്നു. കലാമിന്റെ മരണത്തെ തുടർന്ന രാജ്യത്തെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപന ങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. 2002 മുതൽ 2007 വരെ ഇന്ത്യ യുടെ രാഷ്ട്രപതി യായിരുന്നു.

അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ. പി. ജെ. അബ്ദുൽ കലാം 1931 ഒക്‌ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വര ത്താണ് ജനിച്ചത്. ഇന്ത്യ തദ്ദേശീയ മായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈ ലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാന സാങ്കേതിക വിദ്യ വികസിപ്പി ക്കുന്നതിനും ഏകോപിപ്പി ക്കുന്നതിനും അബ്ദുൾ കലാം നൽകിയ സംഭാവനകൾ നിസ്തുല മാണ്.

മിസൈൽ സാങ്കേതിക വിദ്യ യിൽ അദ്ദേഹം നൽകിയ സംഭാവന കൾ കണക്കി ലെടുത്ത് ഭാരത ത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷി പ്പിക്കാറുണ്ട്. പൊഖ്റാൻ ആണവ പരീക്ഷണ ത്തിനു പിന്നിലും സാങ്കേതിക മായും, ഭരണ പര മായും സുപ്രധാന മായ പങ്കു വഹിച്ചിട്ടുണ്ട്.

രാഷ്ട്രം ഭാരത രത്‌നയും പത്മ ഭൂഷനും പത്മ വിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി കവിത കള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിംഗ്സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവ യാണ് പ്രധാന കൃതികള്‍.

അന്ത്യ കര്‍മങ്ങള്‍ സ്വദേശമായ രാമേശ്വരത്ത് നടക്കും. ഏഴ് ദിവസ ത്തെ ദു:ഖാചരണം രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു


« Previous Page« Previous « പുരുഷന്‍മാരുടെ വിവാഹ പ്രായം പതിനെട്ടാക്കണം
Next »Next Page » ശ്രീശാന്തിന്റെ വിലക്ക് നീക്കില്ല »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine