വോട്ടു ചെയ്യാന്‍ ആധാര്‍ : നിയമ ഭേദഗതി ബില്‍ രാജ്യ സഭ അംഗീകരിച്ചു

December 23rd, 2021

election-ink-mark-ePathram
ന്യൂഡൽഹി : വോട്ടർ പട്ടികയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പസ്സാക്കി. വ്യാജ വോട്ടു തടയുവാന്‍ ഇതു വഴി സാധിക്കും എന്നാണ് വിലയിരുത്തല്‍. ആധാര്‍ കാര്‍ഡുമായി വോട്ടർ പട്ടിക ലിങ്ക് ചെയ്യുവാന്‍ കേന്ദ്ര മന്ത്രി സഭ നേരത്തേ തീരുമാനിച്ചിരുന്നു.

വോട്ടര്‍ പട്ടികയിൽ പേരു ചേർക്കാൻ വർഷത്തിൽ 4 തവണ അവസരം നൽകുന്നത് ഉൾപ്പെടെ ജന പ്രാതി നിധ്യ നിയമത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിച്ച ഏതാനും ഭേദഗതികൾ കൂടി അംഗീകരിച്ചിട്ടുണ്ട്.

ജനുവരി 1, ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 എന്നിങ്ങനെ കട്ട് ഓഫ് തീയ്യതികള്‍ വോട്ടർ പട്ടികയിൽ പേര്‍ ചേര്‍ക്കുന്നതിന്ന് അനുവദിക്കും.

സർവ്വീസ് വോട്ട് ചെയ്യുവാനുള്ള സൗകര്യത്തിന് നിലവിലുള്ള ആൺ – പെൺ വേർതിരിവ് ഒഴിവാക്കും. പകരം പങ്കാളി എന്ന പദം ഉപയോഗിക്കും. സർവ്വീസ് വോട്ട് ചെയ്യുവാൻ അവകാശം ഉള്ള ആളുടെ ഭാര്യക്കും സർവ്വീസ് വോട്ട് ചെയ്യുവാന്‍ നിലവിൽ അനുമതിയുണ്ട്. എന്നാല്‍ ഈ അവകാശം ഉള്ള സ്ത്രീയുടെ ഭര്‍ത്താവിന് സര്‍വ്വീസ് വോട്ട് ചെയ്യാന്‍ നിലവില്‍ അനുമതി ഇല്ല.

പങ്കാളി എന്നു ചേര്‍ക്കുന്നതോടെ ഭാര്യാ – ഭര്‍ത്താവ് വേര്‍ തിരിവ് ഇല്ലാതെ സർവ്വീസ് വോട്ട് ചെയ്യുവാൻ അവകാശം ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല

July 12th, 2021

rajni-kanth-ePathram
ചെന്നൈ : രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ത്തിന്‍റെ മുന്നോടി യായി രൂപീകരിച്ച ‘രജനി മക്കള്‍ മന്‍ട്രം’ പിരിച്ചു വിട്ടു. രജനി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്നു 2017 ല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹ ത്തിന്റെ ആരാധക സംഘടനകള്‍ ചേര്‍ന്നാണ് രജനി മക്കള്‍ മന്‍ട്രത്തിന് രൂപം നല്‍കിയത്.

‘ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ സമയം അതിനു സാദ്ധ്യമല്ലാത്ത തരത്തിലായി.

മാത്രമല്ല ഭാവിയിലും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തി ക്കുവാനോ അവിടെ സജീവമാകുവാനോ ആഗ്രഹി ക്കുന്നില്ല. അതിനാല്‍ ജനങ്ങളുടെ പ്രയോജന ത്തിനു വേണ്ടി രജനി മക്കള്‍ മന്‍ട്രം ഒരു ഫാന്‍ ചാരിറ്റി ഫോറം ആയി, രജനി രസികര്‍ മന്‍ട്രം എന്ന പേരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും എന്നും രജനികാന്ത് അറിയിച്ചു.

NEWS Twitter

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു

July 8th, 2021

one-nation-one-election-in-india-by-prime-minister-narendra-modi-ePathram
ന്യൂഡല്‍ഹി : രണ്ടാം നരേന്ദ്ര മോഡി മന്ത്രി സഭയുടെ ആദ്യപുനഃ സംഘടന യില്‍ 11 വനിതകൾ അടക്കം 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ക്യാബിനറ്റ് പദവിയിൽ ഉള്ള 15 മന്ത്രിമാരും 28 സഹ മന്ത്രിമാരുമാണ്. ഇതോടെ രണ്ടാം മോഡി മന്ത്രി സഭയിൽ 77 മന്ത്രിമാർ ആയി.

രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. കോൺഗ്രസ്സില്‍ നിന്നും ബി. ജെ. പി. യില്‍ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ എന്നിവര്‍ മന്ത്രി സ്ഥാനം ലഭിച്ചവരിലെ പ്രമുഖരാണ്.

മത സാമുദായിക പ്രാതിനിധ്യം, വിദ്യാഭ്യാസ യോഗ്യത, ഭരണ പരിചയം തുടങ്ങീ വിവിധ പരിഗണനകള്‍ മന്ത്രി മാരുടെ തെരഞ്ഞെടുപ്പില്‍ നിഴലിച്ചു കാണുന്നു എന്നു രാഷ്ട്രീയ നിരീക്ഷ കര്‍ വിലയിരുത്തുന്നു. പുതിയ മന്ത്രി സഭയിൽ പുതുമുഖങ്ങൾക്കും യുവാക്കള്‍ക്കും വനിത കള്‍ക്കും പ്രാതിനിധ്യം നല്‍കിയതായും അവകാശ പ്പെടുന്നു.

ആരോഗ്യ വകുപ്പ് ഹര്‍ഷ് വര്‍ദ്ധനില്‍ നിന്നും മാറ്റി ഗുജറാത്തില്‍ നിന്നുള്ള എം. പി. മന്‍ സുഖ് മണ്ഡവ്യ യെ ചുമതല പ്പെടുത്തി. നിയമ വകുപ്പും ഐ. ടി. വകുപ്പും കൈകാര്യം ചെയ്തിരുന്ന മന്ത്രി രവിശങ്കർ പ്രസാദും വനം – പരി സ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവ ഡേക്കറും രാജി വെച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ്

April 25th, 2021

twitter-ePathram
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ തടയിടുവാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു എന്ന് ലോകത്തിനു ബോദ്ധ്യമായ സാഹചര്യത്തില്‍, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യുവാനും അത്തരം എക്കൗണ്ടുകള്‍ക്ക് എതിരെ നടപടി എടുക്കു വാനും ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് ഇന്ത്യയുടെ ഐ. ടി. നിയമ ത്തിന്റെ ലംഘനം എന്നു കാണിച്ചു കൊണ്ട് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു.

തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രി മാര്‍, ആക്ടി വിസ്റ്റുകള്‍, സിനിമാ താര ങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റിക ളുടേയും ട്വീറ്റുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.

കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായപ്പോള്‍ രോഗി കള്‍ക്ക് ഓക്‌സിജന്‍ കിട്ടാത്തതും മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമര്‍ശനങ്ങളും പൊതു ജനം അനുഭവിക്കുന്ന ദുരിതങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ കൈ മലര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ മനോഭാവവും ചിത്രീകരിക്കുന്നത് ആയിരുന്നു ബ്ലോക്ക് ചെയ്ത ട്വീറ്റുകള്‍.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വി. കെ. ശശികല യുടെ 350 കോടി രൂപ യുടെ സ്വത്തു ക്കള്‍ കൂടി കണ്ടുകെട്ടി

February 11th, 2021

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram

ചെന്നൈ : തമിഴ് രാഷ്ട്രീയത്തിലെ വിവാദ നായിക വി. കെ. ശശി കലയുടെ 350 കോടി രൂപ യുടെ സ്വത്ത് കൂടി തമിഴ്‌ നാട് സര്‍ക്കാര്‍ കണ്ടു കെട്ടി. തഞ്ചാവൂരി ലെ 720 ഏക്കർ ഭൂമി, ശശികല യുടെ പേരിലുള്ള മൂന്ന് ബംഗ്ലാവു കള്‍, 19 കെട്ടിടങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ കണ്ടു കെട്ടിയത്.

അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി യുടെ വിധി അനുസരിച്ചാണ് ഈ നടപടി.

ശശികലയുടെ അടുത്ത ബന്ധുക്കള്‍ ജെ. ഇളവരശി, വി. എൻ. സുധാകരന്‍ എന്നിവരുടെ പേരിൽ കാഞ്ചിപുരം, ചെങ്കൽപ്പേട്ട് ജില്ല കളില്‍ ഉള്ള 315 കോടി രൂപ വില മതിപ്പുള്ള സ്വത്തുക്കൾ കഴിഞ്ഞ ദിവസം കണ്ടു കെട്ടി യിരുന്നു. രണ്ടു ദിവസത്തിനിടെ വി. കെ. ശശി കലയുടെ 1,200 കോടി രൂപ യുടെ സ്വത്തു ക്കളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

8 of 1067892030»|

« Previous Page« Previous « കൊവിഡ് വാക്‌സിൻ : ഇന്ത്യയിലെ അടിയന്തര ഉപയോഗ ത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു
Next »Next Page » മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine