ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ല : അരുണ്‍ ജെയ്റ്റ്‌ലി

March 8th, 2018

arun_epathram
ന്യൂഡല്‍ഹി : ആന്ധ്രക്ക് പ്രത്യേക പദവിയല്ല പ്രത്യേക പാക്കേജ് ആയിരിക്കും നല്‍കുക എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കി യില്ല എങ്കില്‍ എന്‍. ഡി. എ. യുമായുള്ള സഖ്യം പിന്‍ വലിക്കും എന്ന തെലുങ്കു ദേശം പാര്‍ട്ടി (ടി. ഡി. പി.) യുടെ ഭീഷണി നില നില്‍ക്കെ യാണ് ധന മന്ത്രിയുടെ ഈ പ്രസ്ഥാവന

പാക്കേജ് എന്നത് പ്രത്യേക പദവി യില്‍ നിന്ന് വ്യത്യാസം ഇല്ലാ എന്നും സാമ്പത്തിക കമ്മീ ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇതിനെ പ്രത്യേക പാക്കേജ് എന്ന് വിശേഷിപ്പിക്കുക മാത്ര മാണ് ചെയ്യുന്നത് എന്നും പ്രത്യേക പദവിക്ക് ലഭി ക്കുന്ന എല്ലാ ആനുകൂല്യ ങ്ങളും സഹായ ങ്ങളും പാക്കേജിലും ലഭിക്കും എന്നും മന്ത്രി പറഞ്ഞു.

മറ്റുള്ള സംസ്ഥാന ങ്ങള്‍ക്ക് എന്ന പോലെ ആന്ധ്രക്കും സാമ്പത്തിക വിഹിതം നല്‍കുവാന്‍ കേന്ദ്ര സര്‍ ക്കാര്‍ പ്രതിജ്ഞാ ബദ്ധ മാണ് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സാമ്പത്തിക മാന്ദ്യ ത്തിന്റെ സമയ ത്തും 4000 കോടി രൂപ ആന്ധ്രക്ക് സഹായ മായി അനുവദിച്ചി ട്ടുണ്ട്. ഇനി 138 കോടി രൂപ മാത്ര മാണ് ബാക്കി യുള്ളത്.

എല്ലാ സംസ്ഥാന ങ്ങള്‍ക്കും കേന്ദ്ര വിഹിതം തുല്യ രീതി യില്‍ ലഭിക്കുവാനുള്ള അവകാശം ഉണ്ട് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ത്രിപുര യില്‍ താമര വിരിഞ്ഞു

March 3rd, 2018

lotus-bjp-logo-ePathram
ന്യൂഡല്‍ഹി : സംസ്ഥാന നിയമ സഭകളിലേക്കു തെരഞ്ഞെ ടുപ്പു നടന്ന ത്രിപുര, മേഘാലയ, നാഗാ ലാൻഡ് എന്നി വിട ങ്ങളിലെ ഫലം പുറത്തു വന്നപ്പോള്‍ ത്രിപുര യില്‍ വ്യക്തമായ ഭൂരി പക്ഷം നേടി ബി. ജെ. പി. അധികാര ത്തില്‍ എത്തും.

നാഗാ ലാന്‍ഡില്‍ എന്‍. ഡി. പി. പി.- ബി. ജെ. പി. സഖ്യം മുന്നേ റുക യാണ്. മേഘാ ലയ യില്‍ ഭരണ കക്ഷി യായ കോണ്‍ ഗ്രസ്സ് മുന്നിട്ടു നില്‍ ക്കുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിക്കാതിരുന്ന ബി. ജെ. പി. മൂന്നിൽ രണ്ട് ഭൂരി പക്ഷ ത്തി ലാണ് ത്രിപുര യിൽ സർക്കാർ രൂപീകരിക്കുക.

ത്രിപുരയിലും നഗാ ലാന്‍ഡിലും ഉണ്ടായ ബി. ജെ. പി. തരംഗ ത്തില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ കോണ്‍ഗ്രസ്സ് നാമാ വശേഷ മായി.

ത്രിപുര യിൽ മുഖ്യ മന്ത്രി മണിക് സർക്കാർ, മേഘാ ലയ യിൽ കോൺഗ്രസ്സ് മുഖ്യ മന്ത്രി മുകുൽ സാംഗ്മ, എൻ. പി. പി. നേതാവ് അഗതാ സാംഗ്മ, ജയിംസ് കെ. സാംഗ്മ, സെനിത് സാംഗ്മ, ടി. ആർ. സെലിംഗ് തുടങ്ങിയവര്‍ വിജ യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മക്കള്‍ നീതി മയ്യം : കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

February 22nd, 2018

makkal-needhi-maiam-flag-kamal-hasan-party-ePathram
മധുര : കമല്‍ ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാ പിച്ചു. മക്കള്‍ നീതി മയ്യം (ജനങ്ങളുടെ നീതി കേന്ദ്രം) എന്നാണ് പാര്‍ട്ടി യുടെ പേര്. ബുധ നാഴ്ച വൈകുന്നേരം മധുര യിലെ ഒത്തക്കട മൈ താനത്ത് വൻ ജനാ വലി യെ സാക്ഷി യാക്കി യാണു ‘മക്കൾ നീതി മയ്യം’പ്രഖ്യാപനം നടന്നത്.

വെള്ള യില്‍ കറുപ്പു പശ്ചാത്തല ത്തിൽ നക്ഷത്ര വും ചുവപ്പും വെളുപ്പും നിറ ങ്ങളി ലുള്ള ആറു കൈ കളും ചേര്‍ത്തു പിടിച്ച അടയാള വു മായി പാര്‍ട്ടി പതാകയും പുറത്തി റക്കി. പതാക യിലെ കൈകള്‍ ദക്ഷിണേ ന്ത്യന്‍ സംസ്ഥാന ങ്ങളെ സൂചി പ്പിച്ചു കൊണ്ടുള്ളതാണ് എന്നറി യുന്നു.

kamal-hasan-announce-his-political-party-ePathram

‘‘ഇത്രയും കാലം എന്നെ നിങ്ങൾ താര മായി കണ്ടു. ഇനി മുതൽ വീട്ടിലെ വിളക്കായി കാണണം. ആ വിളക്ക് അണ യാതെ കാക്കണം… ഇത്രയും കാലം അനീതിയെ നിശ്ശബ്ദം സഹിച്ചു. ഇന്നു നമ്മൾ സംസാ രി ക്കുന്ന ദിവസ മാണ് നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. എട്ടു ഗ്രാമങ്ങളെ ദത്ത് എടുത്തു വികസന ത്തിന്റെ മാതൃക കാണിച്ചു കൊടുക്കും’’  ജനങ്ങൾക്കു വേണ്ടി രൂപീകരിച്ച പാർട്ടിയാണിത്. ഇൗ കക്ഷിയിൽ മുഴുവൻ പ്രവർത്തകരും നേതാക്കള്‍ ആണെന്നും പാര്‍ട്ടി പ്രഖ്യാപനം നിർവ്വ ഹിച്ചു കൊണ്ട് കമല്‍ ഹാസന്‍ പറഞ്ഞു.

വോട്ട് ചെയ്യാൻ ജനങ്ങൾക്കു പണമോ സമ്മാന ങ്ങളോ നൽകില്ല. ഇനിയാരും പണം വാങ്ങി വോട്ട് ചെയ്യരുത്. ഇടതോ വലതോ എന്നതല്ല, ജന നന്മക്ക് വേണ്ടി നില കൊള്ളുക എന്നതാണു കാര്യം. ജാതി മത സംഘർഷ ങ്ങൾ അവസാനി പ്പിക്കുവാൻ സമയ മായി എന്നും അദ്ദേഹം തന്റെ പാര്‍ട്ടി പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺ ഫറൻസി ലൂടെ റാലിയെ അഭി സംബോധന ചെയ്തു. കമലിന്റെ പാർട്ടി മത നിര പേക്ഷതക്കും ബഹു സ്വരതയ്ക്കും വേണ്ടി നില കൊള്ളുമെന്നു പ്രത്യാ ശി ക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌ രിവാള്‍, ഡൽഹി മുൻ നിയമ മന്ത്രിയും എം. എൽ. എ. യുമായ സോമനാഥ് ഭാരതി, തമിഴ്നാട് കർഷക സംഘം നേതാവ് പി. ആർ. പാണ്ഡ്യന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വടക്കു കിഴക്കന്‍ സംസ്ഥാന ങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

January 18th, 2018

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : ത്രിപുരയിലും മേഘാലയയിലും നാഗാ ലാന്‍ ഡിലും നിയമ സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാ പിച്ചു. ത്രിപുര യില്‍ ഫെബ്രുവരി 18 നും മേഘാലയ യിലും നാഗാ ലാന്‍ഡിലും ഫെബ്രുവരി 27 നും തെരഞ്ഞെ ടുപ്പും മാര്‍ച്ച് മൂന്നിനു വോട്ടെണ്ണലും ഫല പ്രഖ്യാപ ന വും നടക്കും.

60 സീറ്റുകളിലേക്കാണ് തെര ഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും ഉപ യോഗി ച്ചായി രിക്കും മൂന്നു സംസ്ഥാന ങ്ങളി ലേയും മുഴുവന്‍ ബൂത്തു കളി ലും തെരഞ്ഞെടുപ്പ് നടക്കുക.

മുഖ്യ തെ രഞ്ഞെടുപ്പ് കമ്മീഷണര്‍ എ. കെ. ജ്യോതി യാണ് പ്രഖ്യാപനം നടത്തിയത്. ഇന്നു മുതല്‍ ഇവിടങ്ങളില്‍ തെ രഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും.

നിലവിൽ ത്രിപുര യിൽ മണിക് സർക്കാറും (സി. പി. എം.) മേഘാലയ യിൽ മുകുൾ സാംഗ്മ യും (കോൺ ഗ്രസ്സ്) നാഗാ ലാന്‍ഡി ൽ ടി. ആർ. സെലിംഗ് (നാഗാ പീപ്പിൾസ് ഫ്രണ്ട്) എന്നിവരാണ് മുഖ്യ മന്ത്രിമാർ.

മേഘാലയയില്‍ മാര്‍ച്ച് 6 നും നാഗാ ലാന്‍ ഡി ല്‍ മാര്‍ച്ച് 13 നും ത്രിപുര യില്‍ മാര്‍ച്ച് 14 നും നിലവിലെ സര്‍ക്കാ രുക ളുടെ കാലാവധി അവസാനിക്കും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടു ജി കേസ് : എല്ലാ പ്രതികളെയും വെറുതെ വിട്ടു

December 21st, 2017

2g spectrum_epathram

ന്യൂഡൽഹി : ടു ജി സ്പെക്ട്രം കേസിൽ എ.രാജ, കനിമൊഴി എന്നിവരുൾപ്പെട്ട എല്ലാ പ്രതികളെയും ദില്ലി സിബിഐ കോടതി വെറുതെ വിട്ടു. കേസിൽ സിബിഐ സമർപ്പിച്ച രണ്ടു കുറ്റപത്രവും കോടതി റദ്ദാക്കി. പ്രതികൾക്കെതിരെ തെളിവുകൾ നിരത്തുന്നതിന് പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് സിബിഐ കോടതി ജഡ്ജി ഒ.പി സൈനി വ്യക്തമാക്കി.

തിങ്ങി നിറഞ്ഞ പ്രത്യേക കോടതി മുറിയിൽ ഒറ്റവരിയിലൊതുക്കിയുള്ള വിധി പ്രസ്താവനയാണ് ഒ.പി സൈനി നടത്തിയത്. ചട്ടങ്ങൾ മറികടന്ന് 2008 ൽ 2 ജി സ്പെക്ട്രം ലൈസൻസുകൾ 2001 ലെ വിലക്ക് വിറ്റതിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സി.എ.ജി കണ്ടെത്തിയത്. ആറു വർഷത്തോളം നീണ്ടു നിന്ന വിചാരണക്കൊടുവിൽ 2000 ത്തിലധികം പേജുള്ള വിധിയാണ് സിബിഐ കോടതി തയ്യാറാക്കിയത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 31
Next »Next Page » എടിഎം ഇടപാട് നിരക്ക് ബാങ്കുകൾ ഉയർത്തിയേക്കും »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine