രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

August 11th, 2011

ന്യൂഡല്‍ഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകന്‍, സന്തന്‍, പെരാരിവാലന്‍ എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ തള്ളി. മെയ് 1999ന് സുപ്രീംകോടതി ഇവര്‍ക്കും മറ്റൊരു പ്രതിയായ നളിനിയ്ക്കും വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. രാജീവ് ഗാന്ധിയെ കൊല്ലാന്‍ എല്. ടി. ടി. ഇയുടെ ആഭിമുഖ്യത്തിലാണ് ഗൂഡാലോചന നടന്നത്. ഇതു പ്രകാരം 1991 മെയ് 21ന് ശ്രീപെരുമ്പുത്തൂരില്‍ ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ വച്ച് വധിക്കുകയായിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡിയെ എതിര്‍ത്ത ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

August 9th, 2011

Sanjiv-Bhatt-IPS-epathram

അഹമ്മദാബാദ് : ഗുജറാത്ത് കലാപ കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ സത്യവാങ്ങ്‌മൂലം നല്‍കിയ ഐപി‌എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സസ്പെന്‍ഡ് ചെയ്തു. ഗോധ്ര തീവയ്പിനു ശേഷം നടന്ന കലാപത്തില്‍ ആക്രമണകാരികളെ അനുകൂലിക്കുന്ന നടപടിയാണ് മോഡി സ്വീകരിച്ചത് എന്ന് ഭട്ട് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. ഗോധ്ര സംഭവത്തിനു തൊട്ടടുത്ത ദിവസം നടന്ന ഉന്നത പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ താനും പങ്കെടുത്തിരുന്നു എന്നും യോഗത്തില്‍ വച്ച് മോഡി മുസ്ലീം വിരുദ്ധ നിലപാട് കൈക്കൊണ്ടു എന്നും ഭട്ട് പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഗുജറാത്ത് ആഭ്യന്തര വകുപ്പ് സസ്പെന്‍ഷന്‍ നോട്ടീസ് നല്‍കിയത്. അറിയിപ്പ് കൂടാതെ ജോലിക്ക് ഹാജരാവാതിരിക്കുക, ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഭട്ടിനെതിരെ ആരോപിച്ചിരിക്കുന്നത്. 1988 ബാച്ചിലെ ഐപി‌എസ് ഉദ്യോഗസ്ഥനായ ഭട്ട് ഇപ്പോള്‍ എസ് ആര്‍ പി ട്രെയിനിംഗ് സ്കൂളിന്റെ ചുമതല വഹിക്കുകയായിരുന്നു. ഭട്ടിനെതിരെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ കൃത്യവിലോപം ആരോപിച്ച് ഡിജിപി ചിത്തരഞ്ജന്‍ സിംഗ് രംഗത്ത്‌ വരികയും ഭട്ടിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യെദിയൂരപ്പ വഴങ്ങി

July 29th, 2011

yeddyurappa-epathram

ന്യൂഡല്‍ഹി: ലോകായുക്‌ത റിപ്പോര്‍ട്ടില്‍ കുറ്റക്കാരനാണെന്ന വിവരങ്ങള്‍ പരസ്യമായതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി പദമൊഴിയാന്‍ ബി. എസ്‌. യെദിയൂരപ്പ സമ്മതിച്ചു. എന്നാല്‍ ബി. ജെ. പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജി വെയ്ക്കാതിരുന്ന യെദിയൂരപ്പ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി വില പേശിയ ശേഷമാണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി അടക്കമുള്ള നേതാക്കളുമായി മൂന്നര മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ കൂട്ടാക്കാതെയാണ്‌ ഇന്നലെ രാവിലെ ആദ്യ വിമാനത്തില്‍ തന്നെ യെദിയൂരപ്പ ഡല്‍ഹിയില്‍ നിന്നും ബംഗളുരുവിലേക്കു മടങ്ങിയത്‌. മന്ത്രിമാരുടെയും എം. എല്‍. എ. മാരുടെയും ഭൂരിപക്ഷ പിന്തുണയുള്ള തന്നെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന നിലപാടാണ്‌ യെദിയൂരപ്പ സ്വീകരിച്ചത്‌. താന്‍ നിര്‍ദേശിക്കുന്നയാളെ അടുത്ത മുഖ്യമന്ത്രിയാക്കണം, തന്നെ പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷനായി നിയമിക്കണം, അനുയായികള്‍ക്കു മന്ത്രി സഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കണം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബി. ജെ. പി. പ്രത്യേക സമിതിയെ നിയമിക്കണം തുടങ്ങിയ നീണ്ട ആവശ്യങ്ങളും ഉന്നയിച്ചാണ്‌ അദ്ദേഹം മുഖ്യമന്ത്രി പദമൊഴിയാന്‍ സമ്മതിച്ചത് എന്നറിയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പെക്ട്രം അഴിമതി രാജയുടെ വെളിപ്പെടുത്തല്‍, പ്രധാനമന്ത്രി രാജിവെക്കണം: ബി.ജെ.പി

July 26th, 2011

ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിക്കേസില്‍ വിചാരണയ്ക്കിടെ സുപ്രീം കോടതിയില്‍ മുന്‍ കേന്ദ്രമന്ത്രി എ.രാജയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സ്പെക്ട്രം ലേലത്തില്‍ താന്‍ മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നു എന്നും ഇതില്‍ എന്തെങ്കിലും പാളിച്ചയുണ്ടെങ്കില്‍ അത് മന്ത്രിസഭയുടെ കൂടെയാണെന്നും രാജ പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് സ്പെക്ട്രം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടതെന്നും, ധകനാകാര്യ മന്ത്രിക്കും ഇതേ കുറിച്ച് അറിവുണ്ടായിരുന്നു എന്നും രാജ വ്യക്തമാക്കി. അരുണ്‍ ഷൂരിയും ദയാനിധി മാരനും മന്ത്രിമാരായിരുന്ന കാലഘട്ടത്തില്‍ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ച കാര്യവും രാജ പറഞ്ഞിരുന്നു. രാജയുടെ തുറന്നു പറച്ചില്‍ സ്പെക്ട്രം അഴിമതി കേസില്‍ ഒരു ഘടക കക്ഷിയിലേക്കും രാജയിലേക്കും ഒതുക്കുവാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. സ്പെക്ട്രം അഴിമതിയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി വിശദീകരണം നല്‍കണമെന്ന് ബി.ജെ.പി പ്രസിഡണ്ട് നിധിന്‍ ഗഡ്കരി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വോട്ടിനു പകരം നോട്ട്‌ അമര്‍ സിംഗിന്റെ സഹായി അറസ്റ്റില്‍

July 18th, 2011

sanjeev-saxena-epathram

ന്യൂഡല്‍ഹി: ‘വോട്ടിനു നോട്ട്‌’ വിവാദത്തില്‍ ഡല്‍ഹി പോലീസ്‌ ആദ്യ അറസ്‌റ്റ് നടത്തി. അഖില ഭാരതീയ ലോക്‌മഞ്ച്‌ അധ്യക്ഷനായ അമര്‍സിംഗിന്റെ സഹായി സഞ്‌ജീവ്‌ സക്‌സേനയാണു അറസ്‌റ്റിലായത്‌. കൂടാതെ അമര്‍സിംഗിനെയും മറ്റു ചിലരെയും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. അന്വേഷണത്തിലെ അലംഭാവത്തിനു സുപ്രീം കോടതി വിമര്‍ശിച്ചതിനു പിന്നാലെയാണ് അറസ്റ്റ്‌. വിവാദമുയര്‍ന്ന കാലത്തു സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അമര്‍സിംഗിന്റെ ഉറ്റ സഹായിയാണ്‌ ഇയാള്‍. അഴിമതി നിരോധന നിയമ പ്രകാരം അറസ്‌റ്റ് ചെയ്‌ത സഞ്‌ജീവ്‌ സക്‌സേനയെ കോടതിയില്‍ ഹാജരാക്കി.

ബി. ജെ. പി. എം. പി. മാര്‍ക്കു പണം നല്‍കുന്നതിനിടെയാണ് ഇയാളെ രഹസ്യ കാമറയില്‍ പകര്‍ത്തിയത്‌. ഈ ചിത്രങ്ങള്‍ എല്ലാ ചാനലുകളും കാണിച്ചിരുന്നു. ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ യു. പി. എ. സര്‍ക്കാര്‍ നേരിടേണ്ടി വന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും രക്ഷിക്കാനായി അമര്‍സിംഗിന്റെ നേതൃത്വത്തില്‍ എം. പി. മാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമം നടന്നുവെന്നു ബി. ജെ. പി. അന്ന് തന്നെ ആരോപിച്ചിരുന്നു. യു. പി. എ. സര്‍ക്കാരിന്‌ അനുകൂലമായി വോട്ട്‌ ചെയ്യാന്‍ ലഭിച്ച കോഴപ്പണമാണെന്നു കാട്ടി ബി. ജെ. പി. അംഗങ്ങള്‍ 2008 ജൂലൈ 22-ന്‌ ലോക്‌സഭയില്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയത് വിവാദമായിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ തികഞ്ഞ അലംഭാവമുണ്ടെന്നാണു സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുംബൈയില്‍ മൂന്നിടത്ത് ബോംബ് സ്‌ഫോടനം
Next »Next Page » “ഡ്രാക്കുള” ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ »



  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine