ഷെഹ്ലയുടെ കൊലപാതകം; വനിതാ ആര്‍ക്കിടെക്ട് അറസ്റ്റില്‍

March 1st, 2012
shehla-masud-epathram
ഭൊപ്പാല്‍: പ്രമുഖ വിവരാവകാശ പ്രവര്‍ത്തകയായിരുന്ന ഷെഹ്ല മസൂദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ സി.ബി.ഐ സംഘം ഇന്റോറിലെ കോടതിയില്‍ ഹാജരാക്കി. ആര്‍ക്കിടെക്ട് ഷാഹിദ പര്‍വേസിനെയാണ് കഴിഞ്ഞ ദിവസം കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തത്. ഷെഹ്ലയെ കൊലപ്പെടുത്തുവാനായി ഷാഹിദ ഇര്‍ഫാനെന്ന വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 16ന് അണ്ണാ ഹസാരയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുവാനായി പുറപ്പെട്ട ഷെഹ്ലയെ കാറില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.  വിവരാവകാശ പ്രവര്‍ത്തകയായ ഷഹ്ലയുടെ വധം വന്‍ വിവാദത്തിനു വഴിവെച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“സെക്സി“ മോശം പ്രയോഗമല്ല; മമത ശര്‍മ്മ വിവാദത്തില്‍

February 27th, 2012
mamtha-sharma-epathram
ന്യൂഡല്‍ഹി: സ്ത്രീകള്‍ “സെക്സി” എന്ന് വിശേഷിപ്പിക്കപ്പെടുന്നത് മോശമായി കാണേണ്ടതില്ലെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മയുടെ പ്രസ്താവന വിവാദമായി. ജെയ്‌പൂരില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് സെക്സി പ്രയോഗത്തെ അഭിനന്ദനമായി എടുത്താല്‍ മതിയെന്നും അതത്ര മോശം കാര്യമല്ലെന്നും മമത ശര്‍മ്മ പറഞ്ഞത്. സെക്സി എന്നാല്‍ ആകര്‍ഷണീയതയും സൌന്ദര്യവും ഉള്ളവര്‍ എന്ന് കണക്കാക്കിയാല്‍ മതിയെന്നും പഴയകാലമെല്ലാം മാറിയെന്നുമെല്ലാം പറഞ്ഞതിനെതിരെ ചില വനിതാ സംഘടനകള്‍ രംഗത്തു വന്നതോടെ സംഭവം വിവാദമായി. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം സ്ത്രീ സമൂഹത്തിനു അപമാകരമാണെന്ന് അവര്‍ പറഞ്ഞു. മമത ശര്‍മ്മക്കെതിരെ ശക്തമായി പ്രതികരിച്ച ബി. ജെ. പി അവരുടെ രാജി ആവശ്യപ്പെട്ടു. സംഭവത്തില്‍ മമത ശര്‍മ്മ ഖേദം പ്രകടിപ്പിക്കുകയും പിന്നീട് വിഷയത്തെ മറ്റൊരു തരത്തില്‍ ന്യായീകരിക്കുകയും ചെയ്തു. താന്‍ ഉദ്ദേശിച്ചത് ചെറുപ്പക്കാരെ കുറിച്ചാണെന്നും മുതിര്‍ന്നവരെ പറ്റിയല്ലെന്നും ചെറുപ്പക്കാര്‍ക്കിടയില്‍ ഈ പ്രയോഗം സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു മമതയുടെ പുതിയ വിശദീകരണം.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

മോഡിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌

February 13th, 2012

modi-epathram

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിചാരണ ചെയ്യണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുള്ളതായി സൂചന. കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍റെ റിപ്പോര്‍ട്ടിലാണ് മോഡിയ്ക്ക് എതിരെ പരാമര്‍ശം.  തെഹല്‍ക്കയാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡിക്കെതിരെ പരാതി നല്‍കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ വാദങ്ങള്‍ തള്ളിയത് യുക്തി പരമല്ലെന്ന് അമിക്കസ് ക്യൂറി നിരീക്ഷിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും സത്യവാങ്മൂലവും പ്രത്യേക അന്വേഷണ സംഘം കണക്കിലെടുക്കാത്തതിന് ന്യായീകരണമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഭട്ട്, നിര്‍ണായക സാക്ഷിയും തെളിവുമാണെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശത്തിന്റെ ഐക്യം തകര്‍ക്കുന്ന പ്രവര്‍ത്തനം നടത്തുക, മതപരമായ വിദ്വേഷം വളര്‍ത്തുക, നിയമലംഘനം നടത്തുക തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ സഞ്ജീവ് ഭട്ടിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാകുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശാസ്ത്രലോകം മാധവന്‍ നായരുടെ വിലക്കിനെതിരെ രംഗത്ത്‌

January 27th, 2012

G_MADHAVAN_NAIR-epathram

ന്യൂഡല്‍ഹി: ആറ്റോമിക് എനര്‍ജി മുന്‍ തലവന്‍ അനില്‍ കകോദ്കര്‍, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതി തലവന്‍ സി.എന്‍.ആര്‍ റാവു, സിഎസ്‌ഐആര്‍ മുന്‍ തലവന്‍ ആര്‍എ മഷേല്‍ക്കര്‍, ശാസ്ത്രജ്ഞന്‍ പ്രൊഫ. യശ്പാള്‍ തുടങ്ങിയവരുടെ ശക്തമായ പ്രതിഷേധം. ഐ.എസ്.ആര്‍.ഒയുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ സെക്രട്ടറി എ. ഭാസ്‌കരനാരായണ, ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. സിദ്ധമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവര്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ എതിരെയാണ് ഇവര്‍  പരസ്യമായി പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമതിയുടെ പ്രതിഷേധം പ്രധാന മന്ത്രിയുടെ ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും മള്‍ട്ടിമീഡിയ കമ്പനിയായ ദേവാസും തമ്മില്‍ എസ് ബാന്‍ഡ് ഉപയോഗിക്കാനുള്ള കരാര്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്‌. ഇത് ഇപ്പോഴത്തെ ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതാണ് എന്ന് മാധവന്‍ നായര്‍ പ്രതികരിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അധികാര വികേന്ദ്രീകരണത്തിനായി പ്രക്ഷോഭമൊരുക്കേണ്ട സമയമായി : ഹസാരെ

January 27th, 2012

anna-hazare-epathram

റലേഗണ്‍ സീദ്ധീ : അധികാരം ജനങ്ങളിലേക്ക്‌ എന്നാണ്‌ റിപ്പബ്ലിക്കിന്റെ അര്‍ഥം. എന്നാല്‍ ചിലയിടങ്ങളില്‍ മാത്രം അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളതെന്നും അതിനാല്‍  രാജ്യത്ത് അധികാര വികേന്ദ്രീകരണം നടപ്പിലാക്കാന്‍ പ്രക്ഷോഭം ആരംഭിക്കാന്‍  സമയമായെന്നും  ജനാധിപത്യം ജനങ്ങള്‍ക്ക്‌ അനുഭവവേദ്യമാകുന്ന തരത്തിലേക്ക്‌ മാറ്റാന്‍ സമയമാണിത് എന്നും അഴിമതിക്കെതിരെ പോരാടുന്ന അണ്ണാഹസാരെ. എന്നാല്‍ ജനലോക്‍പാല്‍ നിയമം പാസാകുന്നപക്ഷം ഈ പ്രക്ഷോഭം ആരംഭിക്കുമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ഗ്രാമമായ റലേഗണ്‍ സീദ്ധീയിലെ റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഹസാരെ. ബോളിവുഡ്‌ താരം അനുപം ഖേറും ചടങ്ങില്‍ പങ്കെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭാരതരത്ന ശിപാര്‍ശ പട്ടികയില്‍ സച്ചിനില്ല
Next »Next Page » റിപ്പബ്ലിക്ക് പരേഡില്‍ പെണ്‍പെരുമ »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine