നോട്ട്​ നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയിരുന്നു : നിര്‍മ്മലാ സീതാ രാമൻ

November 8th, 2017

indian-defence-minister-nirmala-sitaraman-ePathram

ചെന്നൈ : കേന്ദ്ര സർക്കാ രിന്റെ നോട്ട് നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയി രുന്നു എന്ന് കേന്ദ്ര പ്രതി രോധ വകുപ്പു മന്ത്രി നിര്‍മ്മലാ സീതാ രാമൻ. തീവ്രവാദ പ്രവർത്തന ങ്ങൾക്ക് ശക്തമായ ആഘാതം നൽകി എന്നതാണ് നോട്ട് നിരോധനം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം.

നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധ ദിന മായി ആചരി ക്കുന്ന ബി. ജെ. പി.യുടെ യുവ ജന സംഘടന തമിഴ് നാട്ടിൽ സംഘടി പ്പിച്ച ഒപ്പു ശേഖ രണ പ്രചരണ പരി പാടി യിൽ പങ്കെടുത്തു സംസാരി ക്കുക യായി രുന്നു കേന്ദ്ര മന്ത്രി.

തീവ്രവാദ സംഘടന കളി ലേക്കുള്ള പണം ഒഴുക്കു നിന്നതോടെ കശ്മീരിലെ ആയിരക്ക ണക്കിന് കല്ലേറു കാരെ യും അത് ബാധിച്ചു. അതോടെ സൈന്യ ത്തിനു നേരെ യുള്ള കല്ലേറ് കുറഞ്ഞു എന്നും അവര്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നവംബർ 8 : കരി ദിനം ആയി ആചരിക്കും

November 8th, 2017

black-day-demonetisation-currency-notes-banned-ePathram
ന്യൂഡൽഹി : സ്വതന്ത്ര ഭാരത ത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ നോട്ടു നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 8 ‘കരി ദിനം’ ആയി ആചരി ക്കു വാൻ പ്രതിപക്ഷ കക്ഷി കളും രാജ്യത്തെ സെക്കുലർ പാർട്ടി കളും ആഹ്വാനം ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വരെ ഉപയോ ഗിച്ചു വന്നി രുന്ന 500 രൂപ യുടേയും 1000 രൂപ യു ടേയും നോട്ടു കൾ നിർത്ത ലാക്കുന്നു എന്ന് രാത്രി എട്ടു മണിക്ക് രാജ്യ ത്തെ അഭി സംബോ ധന ചെയ്യുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാ പിച്ചു. വിനിമയം ചെയ്തു വന്ന കറൻസി നോട്ടു കളിൽ 86 ശത മാനവും ഒറ്റയടിക്ക് അസാധു വാക്കി യതോടെ ജന ജീവി തവും അതോ ടൊപ്പം സമ്പദ് രംഗവും അവതാള ത്തിലായി.

കള്ള പ്പണം, കള്ള നോട്ട്, ഭീകരത, നികുതി വെട്ടിപ്പ് എന്നിവ തടയുവാനും കറന്‍സി രഹിത സമ്പദ് വ്യവസ്ഥ  യി ലേക്ക് രാജ്യത്തെ നയിക്കു വാനും ആയി ട്ടാണ് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഒറ്റയടിക്ക് അസാധു വാക്കുന്നത് എന്നാ യിരുന്നു സര്‍ക്കാര്‍ വിശദീ കരണം.

എന്നാൽ മോഡി സർക്കാരിന്റെ നോട്ടു നിരോ ധനവും പിന്നീട് നടപ്പാക്കിയ ചരക്കു സേവന നികുതി (ജി. എസ്. ടി.) സംവി ധാനവും പൂർണ്ണ പരാ ജയ മാണ് എന്ന് ബി. ജെ. പി. യുടെ തൊഴിലാളി സംഘടന യായ ബി. എം. എസ്. തുറഞ്ഞു പറഞ്ഞു കഴിഞ്ഞു.

മാത്രമല്ല മുതിർന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിൻഹ, മുൻ കേന്ദ്ര മന്ത്രിയും മാധ്യമ പ്രവർ ത്ത കനുമായ അരുൺ ഷൂരി, മുൻ പ്രധാന മന്ത്രി മൻ മോഹൻ സിംഗ്, കോൺഗ്രസ്സ് നേതാവ് എ. കെ. ആന്റണി തുടങ്ങിയ വർ പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ തെറ്റായ സാമ്പത്തിക നയ ങ്ങൾക്ക് എതിരെ വന്നു കഴി ഞ്ഞി രുന്നു.

നോട്ട് നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിന ത്തിൽ സോഷ്യൽ മീഡിയ യിലെ പ്രൊഫൈൽ ചിത്രം കറുപ്പ് നിറമാക്കി  പ്രതി ഷേധി ക്കുവാന്‍ പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി യുടെ ആഹ്വാനം ഏറെ ചർച്ച ചെയ്യ പ്പെട്ടു കഴിഞ്ഞു.

കോണ്‍ഗ്രസ്സ്, സി. പി. എം, തൃണ മൂൽ കോൺഗ്രസ്സ് തുടങ്ങി 18 പ്രതി പക്ഷ പാർട്ടി കളാണ്‌ രാജ്യ വ്യാപക മായി നവംബർ 8 കരി ദിനം ആയി ആചരി ക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കശ്​മീരിന്​ സ്വയം ഭരണാധികാരം നൽകണം : പി. ചിദംബരം

October 29th, 2017

chidambaram-epathram
ന്യൂഡൽഹി : ജമ്മു കശ്മീരിന് കൂടുതൽ സ്വയം ഭരണാ ധികാരം നൽകണം എന്ന് കോൺഗ്രസ്സ് നേതാവ് പി. ചിദം ബരം. കശ്മീരി കളു മായി നടത്തിയ ചർച്ച യിലും സ്വയം ഭരണം അവര്‍ ആഗ്രഹി ക്കുന്നു എന്നാണ് മനസ്സി ലാക്കു വാ ൻ സാധി ച്ചത്.

തീവ്ര വാദ പ്രശ്ന ങ്ങൾ നില നിൽ ക്കുന്ന കശ്മീരിന് സ്വയം ഭരണം നൽകാം എന്നു കരുതുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ ത്തക രുടെ ചോദ്യ ത്തിന് ‘അതെ’ എന്നാണ് പി. ചിദം ബരം മറുപടി നല്‍കി യത്.

ഭരണ ഘടന യുടെ 370 – ആം വകുപ്പിനെ നമ്മള്‍ മാനി ക്കണം എന്നാണ് കശ്മീര്‍ താഴ് വര യിലെ ജന ങ്ങള്‍ ആഗ്ര ഹിക്കു ന്നത്. അതായത് സ്വതന്ത്ര ഭരണാധി കാര മാണ് അവര്‍ ആഗ്രഹി ക്കുന്നത്. അവിട ത്തെ ജന ങ്ങളു ടെ ആഗ്രഹ ത്തോട് താന്‍ യോജിക്കുന്നു എന്നും പി. ചിദം ബരം വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍

October 19th, 2017

tajmahal-symbol-of-love-ePathram
ന്യൂഡല്‍ഹി : താജ് മഹൽ ഹൈന്ദവ രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രം ആയിരുന്നു. ‘തേജോ മഹാലയ്’ എന്നാണ് മുന്‍പ് ഇത് അറിയ പ്പെട്ടി രുന്നത് എന്നും മുഗള ന്മാര്‍ ‘തേജോ മഹാലയ്’ തകര്‍ക്കു കയും താജ് മഹൽ നിര്‍മ്മിക്കുകയും ആയിരുന്നു എന്ന് വിവാദ പരാമര്‍ ശവു മായി ഉത്തര്‍ പ്രദേശിലെ ബി. ജെ. പി. രാജ്യ സഭാംഗം വിനയ് കത്യാര്‍ രംഗത്ത്. അയോദ്ധ്യ യിലെ രാമ ക്ഷേത്ര വിഷയം 1990 കളിൽ സജീവ മായി ഉയര്‍ ത്തിയ നേതാക്കളില്‍ പ്രമുഖ നാണ് വിനയ് കത്യാര്‍.

‘താജ് മഹൽ ഹിന്ദു ക്ഷേത്ര മാണ്. ഹിന്ദു സംസ്‌കാര ത്തിന്റെ സൂചന കളും ചിഹ്ന ങ്ങളും ദൈവ രൂപങ്ങളും അവിടെ കാ ണു വാന്‍ കഴിയും. അവിടെ ശിവ ലിംഗ പ്രതിഷ്ഠ ഉണ്ടായിരുന്നു. ശിവ ലിംഗം നീക്കം ചെയ്ത ശേഷം അതേ സ്ഥാനത്താണു ശവ കുടീരം നിർമ്മിച്ചത്. ഇന്ത്യന്‍ തൊഴി ലാളികള്‍ പണിതുയർത്തിയ താജ് മഹൽ പൊളിക്കേണ്ട. പക്ഷേ, മുഗള്‍ കാല ഘട്ട ത്തില്‍ സംഭ വിച്ചത് എന്താണ് എന്ന് ജന ങ്ങളോട് പറയേണ്ട തുണ്ട്’

ഇന്ത്യൻ സംസ്കാര ത്തിനേറ്റ കളങ്ക മാണ് താജ്മഹല്‍ എന്ന് ബി. ജെ. പി. നേതാവും എം. എൽ. എ. യുമായ സംഗീത് സോം നടത്തിയ പരാമര്‍ശ മാണ് താജ്മഹലിനെ ച്ചൊല്ലിയുള്ള വിവാദ ങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സി. പി. എം. പ്രവർത്ത കരുടെ കണ്ണ് ചൂഴ്ന്നെടുക്കും : ബി. ജെ. പി. ജനറൽ സെക്രട്ടറി

October 16th, 2017

bjp-leader-saroj-pandey-says-gouge-out-eyes-of-kerala-cpi-m-ePathram
അഹമ്മദാബാദ് : കേരള ത്തിലെ ആര്‍. എസ്സ്. എസ്സ്. പ്രവർത്ത കര്‍ക്കു നേരെ കണ്ണുരുട്ടി യാല്‍ സി. പി. എം. പ്രവര്‍ത്ത കരുടെ കണ്ണു കള്‍ ചൂഴ്ന്ന് എടുക്കും എന്ന് ബി. ജെ. പി. ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ.

സി. പി. എം. ആക്രമണ ങ്ങളെ തുറന്നു കാട്ടുവാ നാണ് ബി. ജെ. പി. കേരള ത്തിൽ ജനരക്ഷാ യാത്ര നടത്തിയത്. കേരള ത്തിലെ ആർ. എസ്സ്. എസ്സ്. – ബി. ജെ. പി. പ്രവര്‍ ത്തകര്‍ക്കു നേരെ സി. പി. എമ്മു കാര്‍ ആക്രമ ത്തിന്നു മുതിര്‍ന്നാല്‍ അവരുടെ വീട്ടില്‍ കയറി കണ്ണു കള്‍ ചൂഴ്ന്ന് എടുക്കും എന്നാ യിരുന്നു പാണ്ഡെ യുടെ ഭീഷണി.

കുംഹാരി യില്‍ നടന്ന ഒരു ചടങ്ങിനു ശേഷം മാധ്യമ ങ്ങളോട് സംസാരി ക്കുക യായിരുന്നു സരോജ് പാണ്ഡെ.

കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനാധിപത്യ രീതി യില്‍ പ്രവര്‍ത്തിക്കണം എന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചു വിടും എന്നും മുന്‍ ലോക്‌ സഭ എം. പി. യും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവുമായ സരോജ് പാണ്ഡെ പറഞ്ഞു. കേരളവും ബംഗാളും ജനാധിപത്യ രീതിയിൽ പ്രവർ ത്തിക്കണം. ഞങ്ങള്‍ ജനാധി പത്യ ത്തില്‍ വിശ്വ സിക്കുന്ന വരാണ്. ജനധിപത്യം തകര്‍ ക്കണം എങ്കില്‍ ഞങ്ങള്‍ക്ക് അത് ശ്രമകരമായ ദൗത്യമല്ല എന്ന് കേരളവും ബംഗാളും മനസ്സി ലാക്കണം എന്നും അവർ ഭീഷണി മുഴക്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാര ത്തിന് അപമാനം : ബി. ജെ. പി. നേതാവ്
Next »Next Page » താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍ »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine