കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല

May 20th, 2018

baby-feet-child-birth-ePathram
ചെന്നൈ : കൃത്രിമ ഗര്‍ഭ ധാരണ ത്തിലൂടെ ജനിച്ച കുഞ്ഞി ന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും അച്ഛന്റെ പേര് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈ ക്കോടതി ഉത്തരവ്. ട്രിച്ചി സ്വദേശി യായ മധുമിത രമേശ് ഗര്‍ഭം ധരിച്ചത് ബീജ ദാതാ വിന്റെ സഹായ ത്തോടെ കൃത്രിമ ബീജ നിക്ഷേപ ചികിത്സ (ഇന്‍ട്രാ യൂട്ട റൈന്‍ ഫെര്‍ട്ടിലിറ്റി) യിലൂ ടെ യാണ്.

ഇങ്ങിനെ ജനിച്ച മകൾ തവിഷി പെരേര യുടെ സര്‍ട്ടി ഫിക്ക റ്റില്‍ ഇനി മുതൽ അച്ഛന്റെ പേര് ചേർ ക്കു വാ നുള്ള കോളം ഒഴിഞ്ഞു കിടക്കും. ഏറെക്കാലം നീണ്ടു നിന്ന നിയമ പ്പോരാട്ട ത്തി നൊടു വി ലാണ് മധുമിത രമേശിന് അനു കൂല മായ വിധി കിട്ടിയത്.

മധുമിതയും ഭർത്താവ് ചരൺ രാജും പരസ്പര സമ്മത പ്രകാരം വിവാഹ മോചനം നേടിയ ശേഷം കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ ഗർഭം ധരിക്കുക യായി രുന്നു.

എന്നാൽ ബീജ ദാതാ വായ മനീഷ് മദൻ പാൽ മീണ എന്ന യാളുടെ പേര് കുഞ്ഞിന്റെ പിതാ വിന്റെ സ്ഥാന ത്തു ചേര്‍ത്തു കൊണ്ട് ട്രിച്ചി നഗര സഭ ജനന സര്‍ട്ടിഫിക്കറ്റു നല്‍കി. സുഹൃത്തായ മീണ, കുട്ടി യുടെ അച്ഛനല്ലാ ത്ത തി നാല്‍ അച്ഛന്റെ പേര് നീക്കണം എന്നും മധുമിത നഗര സഭ യോട് ആവശ്യ പ്പെട്ടു എങ്കിലും അച്ഛന്റെ പേരിലെ അക്ഷര പ്പിശകു മാറ്റി പേര് തിരുത്തുവാന്‍ മാത്രമേ കഴി യു കയുള്ളൂ എന്നും പേര്‍ നീക്കം ചെയ്യാ നാവില്ല എന്നു മായിരുന്നു മറുപടി. തുടര്‍ന്നാണ് മധുമിത കോടതിയെ സമീപിക്കുന്നത്.

മനീഷ് മദൻപാൽ മീണ യുടെ പേര് പിതാ വിന്റെ കോള ത്തിൽ തെറ്റായി എഴുതി ചേർ ക്കുക യായി രുന്നു എന്ന് അഭി ഭാഷകൻ കോടതി യിൽ വാദിച്ചു.

മാത്രമല്ല ബീജ ദാതാവ് മദൻപാൽ മീണ യും മധുമിത യുടെ മുന്‍ ഭർത്താവ്ചരൺ രാജും കുട്ടി യുടെ പിതാവല്ല എന്നു കാണിച്ച് കോടതി യിൽ സത്യവാങ്മൂലം നൽകി. കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ യാണ് ഗർഭം ധരിച്ച തെന്ന് കോടതിക്കു വ്യക്തമായതോടെ ജനന സർട്ടി  ഫിക്കറ്റിൽ നിന്നും പിതാവിന്റെ കോളത്തിൽ നിന്ന് മദൻ പാൽ മീണ യുടെ പേര് ഒഴിവാ ക്കുവാനും കോളം ഒഴിച്ചി ടാനും ഉത്തരവ് ഇറക്കു കയായി രുന്നു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

നൂറു രൂപ നോട്ടു കള്‍ക്ക് ക്ഷാമം

May 7th, 2018

writing-on-currency-rupee-note-rbi-ePathram
മുംബൈ : രാജ്യത്ത് നൂറു രൂപ നോട്ടുകൾക്കു ക്ഷാമം നേരിടുന്നു എന്ന് ബാങ്കുകൾ. നിലവില്‍ വിപണിയില്‍ പ്രചാര ത്തിലുള്ള 100 രുപ നോട്ടു കളില്‍ ഭൂരി ഭാഗവും മുഷിഞ്ഞതും എ. ടി. എം. മെഷ്യനു കളിൽ നിറക്കു വാൻ സാധി ക്കാത്ത തര ത്തിലുള്ള താണ് എന്നതു കൊണ്ടാണ് നോട്ടു ക്ഷാമം അനു ഭവ പ്പെടുന്നത് എന്നാണു ബാങ്കുകള്‍ പറയുന്നത്.

നോട്ട് അസാധു വാക്കലിനെ തുടര്‍ന്ന് മുഷിഞ്ഞ 100 രൂപ നോട്ടു കള്‍ വിനിമയം ചെയ്യാന്‍ ബാങ്കു കളെ അനു വദി ച്ചി രുന്നു. ഇവ ഇപ്പോഴും പ്രചാര ത്തിലുണ്ട്. 100 രൂപ നോട്ടു കളുടെ വിതരണം കുറയുന്ന വിവരം ബാങ്കുകള്‍ ആര്‍. ബി. ഐ. യെ അറിയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിം കാർഡ് നല്‍കാന്‍ ആധാര്‍ വേണ്ട : കേന്ദ്ര സർ‌ക്കാർ

May 2nd, 2018

aadhaar-not-must-for-mobile-sim-card-ePathram
ന്യൂഡൽഹി : മൊബൈൽ സിം കാർഡ് ലഭി ക്കുവാന്‍ ആധാർ കാര്‍ഡ് നിർബ്ബന്ധമല്ല എന്ന് കേന്ദ്ര സർക്കാർ.

മറ്റു തിരി ച്ചറി യല്‍ രേഖ ക ളായ പാസ്സ് പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐ. ഡി. തുടങ്ങി യവ യുടെ അടി സ്ഥാന ത്തിലും സിം കാര്‍ഡ് അനു വദി ക്കണം എന്ന് കേന്ദ്ര സർക്കാർ മൊബൈൽ കമ്പനി കൾക്ക് നിർദ്ദേശം നൽകി യിട്ടുണ്ട് എന്ന് ടെലി കോം സെക്രട്ടറി അരുണ സുന്ദര രാജന്‍ അറി യിച്ചു.

ആധാര്‍ കാര്‍ഡ് ഇല്ലാത്ത തിന്റെ പേരില്‍ ഒരാള്‍ക്കു പോലും സിം കാര്‍ഡ് നിഷേധി ക്കരുത്. സര്‍ക്കാര്‍ അംഗീ കരിച്ച എല്ലാ തിരി ച്ചറിയല്‍ രേഖ കളും സിം കാര്‍ഡി നായി സ്വീകരിക്കണം എന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു.

ആധാർ കേസിൽ കോടതി യുടെ അന്തിമ വിധി വരുന്നത് വരെ സിം കാർഡിന് ആധാർ നിർബ്ബ ന്ധമല്ല എന്ന് സുപ്രീം കോടതി വ്യക്ത മാക്കി യിരുന്നു. ഇതിനു പിറകെ യാണ് ഇപ്പോള്‍ കേന്ദ്ര സർക്കാർ നിർദ്ദേശം.

ആധാര്‍ ഇല്ലാതെ സിം കാര്‍ഡ് നല്‍കില്ല എന്നുള്ള ഡീലര്‍ മാരുടെ തീരുമാനം സാധാരണ ക്കാരെ മാത്ര മല്ല, രാജ്യ ത്ത് എത്തുന്ന വിദേശി കളായ വിനോദ സഞ്ചാരി കളെ യും ബാധി ച്ചി ട്ടുണ്ട്. അതു കൊണ്ടു തന്നെ സര്‍ക്കാര്‍ ഈ വിഷയം ഗൗരവതര മായാണ് കാണുന്നത് എന്ന് ടെലി കോം മന്ത്രാലയം അറി യിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കായിക പരിശീലന ത്തിന് ദിവസവും ഒരു പീരിയഡ് വേണം : സി. ബി. എസ്. ഇ.

April 23rd, 2018

central-board-of-secondary-education-cbse-logo-ePathram
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥി കള്‍ക്ക് കായിക പരി ശീലന ത്തി നായി ദിവസവും ഒരു പീരിയഡ് നിര്‍ബ്ബന്ധ മായും നീക്കി വെക്കണം എന്ന് സി. ബി. എസ്. ഇ. വ്യായാമം ഇല്ലാതെ അലസ രായി മാറുന്നത് തടയു ന്ന തി നാണ് സി. ബി. എസ്. ഇ. യുടെ പുതിയ നിര്‍ദ്ദേശം.

9 മുതല്‍ 12 വരെ യുള്ള ക്ലാസ്സു കളിലെ കുട്ടി കള്‍ക്ക് ഹെല്‍ത്ത് ആന്‍ഡ് ഫിസിക്കല്‍ എജ്യുക്കേഷന്‍ നല്‍കു ന്നതു മായി ബന്ധ പ്പെട്ട് 150 പേജു വരുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ അടങ്ങിയ മാന്വല്‍ സി. ബി. എസ്. ഇ. റിലീസ് ചെയ്തിട്ടുണ്ട്.

എല്ലാ വിദ്യാര്‍ത്ഥി കള്‍ ക്കും കായിക വിദ്യാഭ്യാസം ലഭ്യ മാക്കുന്ന തിന്ന് ദിവസവും സ്പോര്‍ട്ട്സ് പീരിയഡു കള്‍ നല്‍കണം. വിദ്യാര്‍ത്ഥി കള്‍ ക്കുള്ള കായിക വിനോ ദ ങ്ങ ളുടെ പട്ടികയും നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.

ഇതില്‍ ഇഷ്ടമുള്ള കായിക വിനോദം തെര ഞ്ഞെ ടുക്കു വാന്‍ ഈ പീരി യഡു കളില്‍ കുട്ടി കളെ അനു വദിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കുട്ടി കളുടെ കായിക പരി ശീലനം അദ്ധ്യാ പകര്‍ വില യിരു ത്തുകയും ഗ്രേഡു കള്‍ നല്‍കുകയും ചെയ്യണം.

മാത്രമല്ല 10, 12 ക്ലാസ് പരീക്ഷ കള്‍ക്ക് ഈ ഗ്രേഡു കള്‍ നിര്‍ബ്ബ ന്ധമായും പരി ഗണിക്കും എന്നും ഇത് മാര്‍ക്ക് ലിസ്റ്റില്‍ രേഖ പ്പെടുത്തുകയില്ലാ എന്നും അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി

April 18th, 2018

tripura-chief-minister-biplab-kumar-deb-ePathram
അഗര്‍ത്തല : മഹാ ഭാരത കാലത്തു തന്നെ ഇന്ത്യ യില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റ് സംവി ധാന ങ്ങളും കൃത്രിമ ഉപഗ്രഹ ങ്ങള്‍ അടക്ക മുള്ള സാങ്കേതിക വിദ്യകള്‍ നില നിന്നിരുന്നു എന്ന് ബി. ജെ. പി. നേതാവും ത്രിപുര മുഖ്യ മന്ത്രി യുമായ ബിപ്ലവ് ദേബ്. 

പലരും ഈ വസ്തുത തള്ളി ക്കളഞ്ഞേക്കാം. എന്നാല്‍ ഇന്റർ നെറ്റ് ഇല്ലാ യിരുന്നു എങ്കില്‍ എങ്ങനെ യാണ് സഞ്ജയന് കുരു ക്ഷേത്ര യുദ്ധ ത്തെപ്പറ്റി ധൃത രാഷ്ട്രര്‍ക്ക് വിശദീ കരിച്ച് നല്‍കു വാന്‍ കഴിയുക?. ഇതിനർത്ഥം അക്കാലത്ത് സാറ്റ ലൈറ്റും ഇന്റര്‍ നെറ്റും ഉള്‍പ്പെടെ യുള്ള സാങ്കേതിക വിദ്യകള്‍ ഈ നാട്ടില്‍ വ്യാപക മായി രുന്നു എന്നു തന്നെ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതു വിതരണ വകു പ്പിന്റെ പ്രാദേശിക ശില്‍പ ശാല യിലാണ് ത്രിപുര മുഖ്യമന്ത്രി ഈ അവകാശ വാദം നട ത്തി യത്. ഇത്തരം അത്യാ ധുനിക സാങ്കേതിക വിദ്യകളു ണ്ടാ യിരുന്ന രാജ്യത്ത് ജനിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും ബിപ്ലബ് ദേബ് പറഞ്ഞു

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സർക്കാർ രേഖ കളിൽ ദലിത്​ എന്ന പദ പ്രയോഗം പാടില്ല
Next »Next Page » ജനാധിപത്യം അപകട ത്തില്‍ : യശ്വന്ത് സിൻഹ ബി. ജെ. പി. വിട്ടു »



  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine