ടെലിഗ്രാം ചരിത്രത്തിലേക്ക്

July 14th, 2013

telegraph-epathram

ന്യൂഡൽഹി: ഓരോരുത്തരെയും ഞെട്ടിച്ചും സന്തോഷിപ്പിച്ചും എത്തിയിരുന്ന ടെലിഗ്രാം പുതിയ സാങ്കേതിക കുതിപ്പിൽ ചരിത്രത്തിലേക്ക് വഴി മാറുന്നു. 163 വർഷത്തെ സേവന പാരമ്പര്യം ഇനി കേട്ടു കേൾവി മാത്രമായി ചുരുങ്ങും. ഏറെ കാലം ജനങ്ങളുടെ പ്രധാന സാങ്കേതിക വിനിമയ മാർഗ്ഗമായിരുന്ന ടെലിഗ്രാം നിർത്തുവാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ ജൂലായ്‌ 15 മുതൽ ഇനി ടെലിഗ്രാം സേവനം ഇന്ത്യയിൽ ലഭ്യമായിരിക്കില്ല. ഇന്റർനെറ്റും മൊബൈൽ ഫോണും എല്ലായിടത്തും യഥേഷ്ടം ലഭ്യമായി തുടങ്ങിയതോടെ ടെലിഗ്രാം സർവീസിന്റെ പ്രാധാന്യം കുറഞ്ഞു വന്ന സാഹചര്യത്തിലാണ് നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. പ്രതിദിനം ഏതാനും ആയിരത്തോളം മാത്രമായി ടെലിഗ്രാമിന്റെ ഉപയോഗം കുറഞ്ഞതോടെ ഈ സംവിധാനം നിലനിർത്തുന്നതിനായി നേരിടുന്ന ചിലവ് മൂലമുള്ള നഷ്ടം ഭീമമായതായി അധികൃതർ അറിയിക്കുന്നു. ടെലഗ്രാം ഇനി ഗൃഹാതുര ഓർമ്മ മാത്രം.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ദിരാ ഗാന്ധി പാക്കിസ്ഥാന് ആണവ രഹസ്യം കൈമാറാൻ തയ്യാറായെന്ന് വിക്കിലീക്ക്സ്

April 10th, 2013

indira-gandhi-epathram

ന്യൂഡൽഹി : 1974ൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയ ഉടൻ ഈ സാങ്കേതിക വിദ്യ പാക്കിസ്ഥാന് കൈമാറാൻ തയ്യാറാണ് എന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാക്കിസ്ഥാൻ പ്രധാനമന്ത്രി സുല്ഫിക്കർ അലി ഭൂട്ടോയോട് പറഞ്ഞതായി വിക്കി ലീക്ക്സ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് ഇന്ദിര ഭൂട്ടോയ്ക്ക് കത്തെഴുതുകയാണ് ചെയ്തത്. സമാധാന പരമായ ആവശ്യങ്ങൾക്കാണ് ആണവ പരീക്ഷണങ്ങൾ നടത്തിയത് എന്ന് വ്യക്തമാക്കിയ ഇന്ദിര ഈ സാങ്കേതിക വിദ്യ മറ്റ് രാഷ്ട്രങ്ങളുമായി എന്ന പോലെ പാക്കിസ്ഥാനുമായും പങ്കു വെയ്ക്കാൻ ഇന്ത്യ സന്നദ്ധമാണ് എന്ന് അറിയിച്ചു. എന്നാൽ ഇതിന് വ്യക്തമായ ധാരണകളും ഉറപ്പും വേണം എന്നും ഇവർ വ്യക്തമാക്കി.

എന്നാൽ ഇന്ദിരയുടെ വാഗ്ദാനം പാക്കിസ്ഥാൻ തള്ളി. മുൻപ് പല തവണ ഇന്ത്യ ഇത് പോലെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ പാക്കിസ്ഥാൻ ആണവ പരീക്ഷണവും ആണവ ആയുധ പരീക്ഷണവും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല എന്ന നിലപാട് സ്വീകരിച്ചു.

ആണവ പരീക്ഷണങ്ങൾ നടത്തുന്നതോടെ ആഗോള ആണവ ക്ലബ്ബിൽ അംഗമാകാം എന്നും ഇന്ത്യക്ക് ഒരു ആണവ സാങ്കേതിക ദാതാവാകാം എന്നുമുള്ള ഇന്ദിരാ ഗാന്ധിയുടെ കണക്കുകൂട്ടലുകൾ പാളി. ശക്തമായി പ്രതികരിച്ച ആണവ സമൂഹം ഇന്ത്യയ്ക്കെതിരെ കനത്ത സാങ്കേതിക ഉപരോധം ഏർപ്പെടുത്തി. 2008ൽ അമേരിക്കയുമായി ഒരു ആണവ് ഉടമ്പടി തന്നെ ഇന്ത്യക്ക് വേണ്ടി വന്നു ഈ ഉപരോധങ്ങൾ മറി കടക്കാൻ.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നാരായണ മൂർത്തിക്ക് ഹൂവർ മെഡൽ

October 25th, 2012

narayana murthy-epathram

വാഷിംഗ്ടൺ : സാമൂഹ്യ സേവന രംഗത്ത് വിശിഷ്ടമായ പ്രവർത്തനം നടത്തുന്ന എഞ്ചിനിയർമാർക്ക് നൽകുന്ന പ്രശസ്തമായ ഹൂവർ മെഡൽ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിക്ക് ലഭിച്ചു. സിയാറ്റിലിൽ നടന്ന ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ടെക്നോളജി സമ്മേളനത്തിൽ വെച്ചാണ് നാരായണ മൂർത്തിക്ക് മെഡൽ സമ്മാനിച്ചത്. അമേരിക്കൻ പ്രസിഡണ്ടുമാരായ ഐസൻഹോവർ, ഏൾ കാർട്ടർ, മുൻ ഇന്ത്യൻ രാഷ്ട്രപതി എ. പി. ജെ. അബ്ദുൾ കലാം എന്നിവർക്ക് മുൻപ് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.

ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സ്ഥാപനം കെട്ടിപ്പടുത്തതിനാണ് മൂർത്തിക്ക് ഈ ബഹുമതി ലഭിച്ചത്. മുപ്പതിലേറെ രാഷ്ടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ ഇൻഫോസിസ് എന്ന സ്ഥാപനം മുന്നോട്ട് വെച്ച ഗ്ലോബൽ ഡെലിവറി മോഡൽ ആണ് ഇന്ത്യൻ വിവര സാങ്കേതിക രംഗത്തെ ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കാൻ ശക്തമായ പ്രചോദനം ആയത്. പബ്ലിൿ ഹെൽത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനായ മൂർത്തി കോർണൽ സർവകലാശാല, ഇൻസീഡ്, യു. എൻ. ഫൌണ്ടേഷൻ, ഫോർഡ് ഫൌണ്ടേഷൻ എന്നിങ്ങനെ ഒട്ടേറെ
ജീവ കാരുണ്യ പ്രസ്ഥാനങ്ങളിൽ സജീവമാണ്.

അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് പെട്രോളിയം എഞ്ചിനീയേഴ്സ്, അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് എന്നിവര്‍ സംയുക്തമായാണ് ഈ പുരസ്കാരം നല്‍കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു സുപ്രീംകോടതി

September 28th, 2012

supremecourt-epathram

ന്യൂഡല്‍ഹി : കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അക്കാര്യം ഉറപ്പാക്കാതെ നിലയം പ്രവർത്തിക്കാൻ ആവില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ആണവ നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ നിലയത്തിന്റെ കമ്മിഷനിംഗ്‌ നിരോധിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. പണം ചിലവാക്കി എന്നത് ഒരു ന്യായീകരണം അല്ലെന്നും, ജനങ്ങള്‍ക്ക്‌ ദോഷകരമായി ബാധിക്കുമെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയല്ലാതെ വഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

1989ല്‍ അംഗീകരിച്ച പാരിസ്ഥിതിക മാനദണ്ഡ പ്രകാരമാണ്‌ കൂടംകുളം ആണവ നിലയം നിര്‍മിച്ചത്‌. എന്നാല്‍ ഇന്ന് അക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതാണോ എന്ന് നോക്കണമെന്ന് കോടതി പറഞ്ഞു. ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ അപകട സാധ്യതയെ പറ്റി കാര്യക്ഷമമായ പഠനം നടത്തണമെന്നും, കൂടംകുളം നിലയത്തിനെതിരേ തദ്ദേശവാസികളുടെ ആശങ്ക അകറ്റാന്‍ തയ്യാറാകണം എന്നും കോടതി പറഞ്ഞു.

എന്നാല്‍ എ. ഇ. ആര്‍. ബി. നിര്‍ദേശിച്ച 17 ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെങ്കില്‍ പോലും കൂടംകുളം നിലയം സുരക്ഷിതമാണെന്നാണ്‌ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടത്‌. ഇതേ നിലപാടാണ് കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്‌ സര്‍ക്കാരിനും. എന്നാല്‍ കോടതി ഉത്തരവ് സമര സമിതിയെ ആവേശം കൊള്ളിച്ചു. ഈ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്നാണു സമര നേതാവ് എസ്. പി. ഉദയകുമാര്‍ പറഞ്ഞത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഡെൽഹി എയർപോർട്ട് മെട്രോ നിർത്തുന്നു

July 7th, 2012

delhi-airport-metro-express-epathram

ഡെൽഹി : ഡെൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് അനിശ്ചിത കാലത്തേയ്ക്ക് പ്രവർത്തനം നിർത്തുന്നു. രാജ്യത്തെ ആദ്യത്തെ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ മെട്രോ പദ്ധതി 2011 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ തന്നെ പ്രശ്നങ്ങളിൽ ആയിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ആണ് മെട്രോ എക്സ്പ്രസ് നയിക്കുന്നത്. ഏറെ നാളായി റിലയൻസിന്റെ ഈ സംരംഭം നഷ്ടത്തിലാണ്. എന്നാൽ ഇപ്പോൾ മെട്രോ നിർത്തി വെയ്ക്കാൻ സുരക്ഷാ കാരണങ്ങളാണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത്. ഇന്ത്യൻ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ ഒരു പരിശോധനയിൽ നിർമ്മാണത്തിൽ ചില വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി നിർത്തി വെയ്ക്കാൻ ശുപാർശ ചെയ്തതായാണ് സൂചന.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

58 of 651020575859»|

« Previous Page« Previous « പിങ്കിയെ പീഢിപ്പിക്കുന്നു : മനുഷ്യാവകാശ സംഘടനകൾ രംഗത്ത്
Next »Next Page » കർണ്ണാടക : ഗൌഡ ഒഴിഞ്ഞു, ഷെട്ടാർ മുഖ്യമന്ത്രി »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine