Tuesday, November 8th, 2011

വയനാട്ടില്‍ കര്‍ഷക ആത്മഹത്യ തിരിച്ചു വരുന്നു

FARMERS_suicide-epathram

കല്‍‌പ്പറ്റ: ഒരു ഇടവേളക്ക് ശേഷം വയനാട്ടില്‍ കര്‍ഷക ആത്മഹത്യ തിരിച്ചു വരുന്നു. കഴിഞ്ഞ യു. ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ നിത്യ സംഭവമായിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന വി.എസ്. അച്ച്യുതാനന്തന്‍ സര്‍ക്കാര്‍ വയനാടിനു പ്രത്യേക പാക്കേജ് തയ്യാറാക്കി കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികള്‍ നടപ്പില്‍ വരുത്തി. ഇതേ തുടര്‍ന്ന് കര്‍ഷകരുടെ ആത്മഹത്യ വളരെ കുറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും മലയോര കാര്‍ഷിക മേഘലയില്‍ കര്‍ഷക ആത്മഹത്യ തിരിച്ചുവരുന്നതായാണ് സമീപ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ മൂന്നു കര്‍ഷകരാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഏറ്റവും ഒടുവില്‍ ജില്ലയിലെ തൃക്കൈപ്പറ്റ മുരുക്കും കുന്ന് സ്വദേശി വര്‍ഗ്ഗീസ് (രാജു) എന്ന കര്‍ഷകന്‍ കടബാധ്യത മൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഭൂമി പാട്ടാത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്ന വര്‍ഗ്ഗീസിന് മൂന്നു ലക്ഷം രൂപ കടം ഉണ്ടായിരുന്നു. വയനാട്ടിലെ ചെറുകിട കര്‍ഷകരില്‍ അധികവും ഇഞ്ചി, വാഴ തുടങ്ങിയ ഹൃസ്വകാല കൃഷിയെ ആശ്രയിക്കുന്നവരാണ്. ജില്ലക്കകത്തും സമീപ സംസ്ഥാനമായ കര്‍ണ്ണാടകയിലെ കുടകിലും ഇവര്‍ കൃഷിയിറക്കുന്നു. ബാങ്കുകളുടെ നൂലാമാലകള്‍ മൂലം പാട്ടത്തിനു ഭൂമിയെടുത്ത് കൃഷിയിറക്കുന്നവരില്‍ അധികവും മൂലധനത്തിനായി  ബ്ലേഡ് പലിശക്കാരെ ആണ് സമീപിക്കുന്നത്.  ഇത്തരത്തില്‍ കൃഷിയാവശ്യത്തിനായി ബ്ലേഡ് മാഫിയയില്‍ നിന്നും അമിത പലിശക്ക് കടമെടുക്കുന്നവരാണ് കൂടുതലും കടക്കെണിയില്‍ പെടുന്നത്. കൂടാതെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില വര്‍ദ്ധിച്ചതും, കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും കാര്‍ഷിക മേഘലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine