Sunday, May 29th, 2011

ആള്‍ക്കൂട്ടത്തിലേക്ക് ലോറി പാഞ്ഞു കയറി നാല് മരണം

lorry-bike-accident-epathram

കുന്നംകുളം: കണ്ടെയ്‌നര്‍ ലോറി ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി നാല് പേര്‍ മരിച്ചു. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. കണ്ടെയ്‌നര്‍ ലോറി, ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് അപകടം. നാലു പേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കുന്നംകുളം – പട്ടാമ്പി റോഡില്‍ ചാക്കുണ്ണി അയ്യപ്പന്‍ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

പട്ടാമ്പി റോഡ് കോലാടി ജോണ്‍സണ്‍, പഴഞ്ഞി അരുവായ് സ്വദേശി സജിത്തിന്റെ ഭാര്യ റീജ, പാലക്കാട് ജില്ലയിലെ കോതച്ചിറ സ്വദേശികളായ വട്ടപ്പറമ്പില്‍ മുഹമ്മദ്, മുഹ്‌സില്‍ മുസ്ലിയാര്‍ എന്നിവരാണു മരിച്ചത്. ജോണ്‍സന്റെ വീടിനു മുമ്പിലായിരുന്നു അപകടം.

സജിത്തും ഭാര്യ റീജയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. ഇതു കണ്ടു പുറകെ ഓട്ടോറിക്ഷയില്‍ വരികയായിരുന്ന മുഹമ്മദും മുഹ്‌സിലും രക്ഷാ പ്രവര്‍ത്തനത്തിനായി ചാടിയിറങ്ങി. ഇടിയുടെ ശബ്ദം കേട്ട് വീടിനു പുറത്തേക്കിറങ്ങിയ ജോണ്‍സണും രക്ഷാ പ്രവര്‍ത്തനത്തിനു സഹായിച്ചു. ഈ സമയം, കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന മറ്റൊരു കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഇവരുടെ മേല്‍ പാഞ്ഞു കയറുകയായിരുന്നു. രണ്ടാഴ്ചയേ ആയുള്ളൂ സജിത്തിന്റെയും റീജയുടെയും വിവാഹം കഴിഞ്ഞിട്ട്. പരുക്കേറ്റ സജിത്തിനെ അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സജിത്തിന്റെ ബൈക്കില്‍ ആദ്യമിടിച്ച കണ്ടെയ്‌നര്‍ ലോറി വളാഞ്ചേരിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ രണ്ടാമത്തെ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

കനത്ത മഴ രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചു. പൊലീസും അഗ്നി ശമന സേനയുമെത്തിയാണു മൃതദേഹങ്ങള്‍ മാറ്റിയതും പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine